ഗ്ലോബൽ ജിഡിപിയുടെ 27 ശതമാനം ഉണ്ടായിരുന്ന സമ്പന്ന രാജ്യത്തിലേക്കാണ് ബ്രിട്ടീഷുകാർ എത്തിയത്; 200 കൊല്ലം കൊണ്ട് അവർ മടങ്ങുമ്പോൾ ജിഡിപി മൂന്ന് ശതമാനവും 90 ശതമാനം പട്ടിണിക്കാരും 17 ശതമാനം സാക്ഷരതയും മിച്ചം; ഇന്ത്യയെ ഈ നിലയ്ക്ക് ഉയർത്തിയത് ബ്രിട്ടീഷുകാരല്ലേയെന്ന ചോദിച്ചയാളെ കണക്കു നിരത്തി തരൂർ പൊരിച്ചപ്പോൾ അഭിനന്ദിച്ച് ഓസ്ട്രേലിയൻ പ്രഭാഷകർ; രാഹുലിന് പകരം മോദിയെ നേരിടാൻ തരൂരിനെ കൊണ്ടുവന്നെങ്കിൽ എന്ന് ഏത് ഇന്ത്യക്കാരും ആഗ്രഹിച്ചു പോകുന്ന മറ്റൊരു സംഭവം കൂടി
മറുനാടൻ മലയാളി ബ്യൂറോ
മെൽബൺ: ലോകത്തിന് മുമ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആഗോള ഇമേജുള്ള പൗരനാണ് മലയാളിയും തിരുവനന്തപുരം എംപിയുമായി ശശി തരൂർ. ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ രാഷ്ട്രീയക്കാർ ശ്രദ്ധിച്ച വ്യക്തിത്വം. അറിയപ്പെടുന്ന നയതന്ത്ര വിദഗ്ധൻ കൂടിയായ തരൂർ പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ചെയ്തു. യുപിഎ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന തരൂർ ഇപ്പോൾ ലോകത്തിന് മുന്നിൽ ശ്രദ്ധ നേടുന്നത് രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്ന സംവാദങ്ങളിലൂടെയാണ്. അടുത്തകാലത്തായി തരൂർ ബ്രിട്ടീഷ് സാമ്രാജിത്തം ഇന്ത്യയുടെ വളർച്ചയ്ക്ക് യാതൊരു ഗുണവും കൊണ്ടുവന്നില്ലെന്നും മറിച്ച് ബ്രിട്ടീഷുകാർ കൊള്ളയടിക്കുകയാണ് ചെയ്തതെന്നുമാണ് സമർത്ഥിക്കുന്നത്.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നതു കൊണ്ടല്ലേ ഇന്ത്യ ഇന്നത്തെ ഇന്ത്യയായത് എന്ന് വാദിക്കുന്നവർക്ക് കണക്കുകൾ നിരത്തിയാണ് തരൂരിന്റെ മറുപടി. 200 കൊല്ലം ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഭരിച്ചിട്ടും യാതൊരു പ്രയോജനും ഉണ്ടായില്ലെന്ന് സമർത്ഥിക്കുകയാണ് അദ്ദേഹം. ബ്രിട്ടീഷ് കൊളോണിയൽ വ്യവസ്ഥയുടെ അവശേഷിപ്പുകൾ ഇന്ത്യൻ സർക്കാർ സർവീസിലും ജുഡീഷ്യറിയിലുമൊക്കെ ഇപ്പോഴും ബാക്കിയാണ്. അതിവേഗം വികസനത്തിലേക്ക് കുതിക്കാൻ വെമ്പുന്ന ഭാരതത്തിന് പലപ്പോഴും തടസമാകുന്നത് പണ്ട് ബ്രിട്ടീഷുകാരാൽ തീർക്കപ്പെട്ട ഈ സംവിധാനങ്ങൾ തന്നെയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ബ്രിട്ടീഷ് ഭരണം ഇന്ത്യയെ എങ്ങനെയാണ് ബാധിച്ചതെന്ന് അടിവരയിട്ടാണ് തരൂർ വ്യക്തമാക്കുന്നത്.
ബ്രിട്ടീഷുകാരെ അവരുടെ പുലിമടയിൽ പോയി തന്നെ തന്റെ വാദങ്ങൾ വ്യക്തമാക്കിയ വ്യക്തിയാണ് തതൂർ. അവസരം കിട്ടുമ്പോൾ ഒക്കെ ബ്രിട്ടീഷ് കൊളോണിയസത്തിനെതിരെ ആഞ്ഞടിക്കാൻ ഉള്ള മിടുക്ക് തനിക്ക് വേണ്ടുവോളം ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു ശശി തരൂർ വീണ്ടും. 2015ൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ എത്തി ബ്രിട്ടീഷ് കൊളോണിയസത്തിൽ ഇന്ത്യക്ക് സംഭവിച്ച പരിക്ക് എണ്ണിയെണ്ണി പറഞ്ഞു. ലോകത്തിന്റെ മൊത്തം കയ്യടി നേടിയ ഇന്ത്യയുടെ രാജ്യാന്തര നയ വിദഗ്ധൻ എന്ന് കൂടി അറിയപ്പെടുന്ന ശശി തരൂർ വീണ്ടും ബ്രിട്ടനെതിരെ വാക്കുകളുടെ ശരമാരി പെയ്യിച്ചു. ഓസ്ട്രേലിയൻ സന്ദർശന വേളയിൽ എബിസി ചാനലിൽ സംഘിപ്പിച്ച ചർച്ചാ വേദിയിലാണ് തരൂർ വീണ്ടും കത്തിക്കയറിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ശശി തരൂർ എംപി ഒരു ദേശീയ ടെലിവിഷനിൽ പാനൽ ഗസ്റ്റ് ആയി പ്രത്യക്ഷപ്പെട്ടത്. ഈ ചാനൽ അഭിമുഖത്തിലാണ് തരൂർ കത്തിക്കയറിയത്. എബിസി ചാനലിന്റെ ക്യു ആൻഡ് എ എന്ന പരിപാടിയായിരുന്നു സംവാദ വേദി. കണക്കുകൾ അക്കമിട്ട് നിരത്തി കൊണ്ടുള്ള തരൂരിന്റെ മറുപടിക്ക് എല്ലാവരും കൈയടിച്ചു. ഇന്ത്യയെ ഈ നിലയിലേക്ക് ഉയർത്തിയത് ബ്രിട്ടീഷുകാരല്ലേ എന്നതായിരുന്നു പരിപാടിയിൽ ഒരു പ്രേക്ഷകൻ ചോദിച്ചത്. ഇതിനാണ് തരൂർ ഉജ്ജ്വലമായ മറുപടി നൽകിയത്.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ എത്തുന്നത് മുമ്പ് ഇന്ത്യ ഭൂഖണ്ഡത്തിലെ ഉപരാജ്യങ്ങളെല്ലാം അതീവ സമ്പന്നമായിരുന്നു എന്ന കാര്യമാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. അന്ന് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാന സംഭാവന നൽകിയ രാജ്യം ഇന്ത്യയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്ലോബൽ ഡിജിപിയുടെ 27 ശതമാനം ഉണ്ടായിരുന്ന സമ്പന്ന രാജ്യമായിരുന്നു ഇന്ത്യ. ആ രാജ്യത്തേക്കാണ് ബ്രിട്ടീഷുകാർ എത്തിയത്. തുടർന്നുള്ള ബ്രിട്ടീഷ് റൂൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നഷ്ടം മാത്രമാണ് സമ്മാനിച്ചത്. 200 കൊല്ലം കൊണ്ട് അവർ മടങ്ങുമ്പോൾ ജിഡിപി മൂന്ന് ശതമാനം മാത്രം സംഭാവന ചെയ്യുന്ന രാജ്യമായിരുന്നു ഇന്ത്യ. മാത്രമല്ല, 90 ശതമാനം ജനങ്ങളും പട്ടിണിയോട് പടവെട്ടിയാണ് ജീവിച്ചതും. സാക്ഷരതയുെ കാര്യമാകട്ടെ വെറും 17 ശതമാനവും എന്നതായിരുന്നു അവസ്ഥയെന്ന് തരൂർ ചൂണ്ടിക്കാട്ടി.
അങ്ങനെ തീർത്തും മൂന്നാംലോക രാജ്യമായി മാറിയ രാജ്യമായിരുന്നു ബ്രിട്ടീഷ് മുക്ത ഇന്ത്യ. ഇന്ന് ആ രാജ്യം ലോകത്തി മുന്നിൽ തല ഉയർത്തിപ്പിടിച്ച് ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറിയ കാര്യവും തരൂർ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് ഭരണത്തിൽ വിദ്യാഭ്യാസത്തിനും മറ്റു ചെലവിട്ടിരുന്നത് ചെറിയ തുക മാത്രമായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു അവസ്ഥയെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഇന്നത്തെ നിലയിൽ ലോകം അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ വന്നത് സ്വാതന്ത്ര്യത്തിന് ശേഷമാണ്. അങ്ങളെ വളരെ വ്യക്തമാകും ലളിതമായും ആലോചിച്ചാൽ തന്നെ വ്യക്തമാകുന്ന കാര്യം ബ്രിട്ടീഷ് ഭരണം രാജ്യത്തിന് നഷ്ടങ്ങൾ വരുത്തിയെന്നാണെന്നും അദ്ദേഹം സംവാദത്തിൽ പറഞ്ഞു.
വ്യവസായ രംഗത്തെ നേട്ടങ്ങളും തരൂർ ചൂണ്ടിക്കാട്ടി. ടെക്സ്റ്റെയിൽ വ്യവസായ രംഗത്ത് ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യം ഇന്ത്യയാണെന്നാണ്. വ്യവസായ വിപ്ലവം ഇന്ത്യയിൽ സംഭവിച്ചതും സ്വാതന്ത്ര്യാനന്തരം ആണെന്ന കാര്യവും അദ്ദേഹം സംവാദത്തിൽ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് കാലത്ത് സ്വതന്ത്രവ്യാപാരം ഇന്ത്യക്കാർക്ക് സാധ്യമായിരുന്നില്ല എന്നതാണ് തിരിച്ചടിയെന്നും തരൂർ വ്യക്തമാക്കി. തരൂരിന്റെ വാദങ്ങളിലെ ക്ലാരിറ്റി കൊണ്ട് ഓസ്ട്രേലിയക്കാർ ആടക്കം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന്റെ നയങ്ങളെയു തരൂർ ശക്തമായ ഭാഷയിൽ വിമർശിച്ചു. 'ലോകത്തിലെ ഏറ്റവും ധനികരായ രാജ്യങ്ങളിൽ ഒന്നായി ബ്രിട്ടൻ വരാൻ കാരണം, 200 വർഷത്തിലേറെയായി ഇന്ത്യയെ ചൂഷണം, കൊള്ള, നാശം എന്നിവയെല്ലാം നടത്തിയതിന്റെ ഫലമാണെന്ന് തരൂർ വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധകാലത്ത് സ്വാതന്ത്ര്യത്തിന്റെ രക്ഷകനായിരുന്ന വിൻസ്റ്റൻ ചർച്ചിലിൽ വമ്പിച്ച നേതാവായി മാറി. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് ഉത്തരവാദി ചർച്ചിലാണെന്നും തരൂർ പറഞ്ഞു. ഭക്ഷ്യധാന്യം ബുദ്ധിമുട്ട് അനുഭവിച്ച ഇന്ത്യയിലേക്ക് ഗോതമ്പ് പോലുള്ള ഭക്ഷ്യധാന്യങ്ങളുമായി തിരിച്ച അമേരിക്കൻ കപ്പലുകളോട് ധാന്യങ്ങൾ ഇന്ത്യക്ക് നൽകി പാഴാക്കരുതെന്നും അത് ഭാവിയിലേക്ക് സൂക്ഷിച്ച് വെക്കാൻ നിർദ്ദേശിച്ചത് അന്നത്തെ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലാണെന്നും തരൂർ പ്രതികരിച്ചു.
'ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മോശപ്പെട്ട വംശഹത്യ സ്വേച്ഛാധിപതിയായ വിൻസ്റ്റന്റെ കൈകളിൽ രക്തം ഉള്ളപ്പോൾ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അപ്പോസ്തലൻ എന്ന നിലയിലാണ് ചർച്ചിൽ അറിയപ്പെടുന്നതെന്നും - തരൂർ പറഞ്ഞു. ബ്രിട്ടീഷ് എഴുത്തുകാരൻ ലോറി പെന്നി ഈ പാനലിൽ പറഞ്ഞു: രാജ്യത്തെ ചെറുപ്പക്കാർക്ക് കൊളോണിയൽ ഭൂതകാലത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല, ഈ രാജ്യത്തെ ജനങ്ങളോടൊപ്പം ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള ഗ്രാഫിക് വസ്തുതകൾ മനപ്പൂർവം മറച്ചുവച്ചിരുന്നു, ബ്രിട്ടീഷുകാരുടെ 400 വർഷത്തെ കുറ്റകൃത്യവും അധിനിവേശവും നാം ചിന്തിക്കാൻ ഇഷ്ടപ്പെടാത്ത എന്തോ, ആധുനിക ബ്രിട്ടീഷ് ചരിത്രത്തിൽ എല്ലായിടത്തും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തരൂരിന്റെ ആൻ ഇറ ഓഫ് ഡാർക്ക്നെസ് എന്ന പുസ്തകം ലണ്ടനിൽ പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയോട് എന്ത് ചെയ്തു എന്ന് പ്രതിപാദിക്കുന്ന പുസ്തകം ലണ്ടൻ ഈനവനിങ് സ്റ്റാൻഡേർഡിൽ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. 2015 ൽ ഓക്സ്ഫോഡിൽ നടത്തിയ ശശി തരൂരിന്റെ പ്രസംഗം 4 ദശലക്ഷത്തിലധികം പേർ കണ്ടിരുന്നു. ഇതിൽ നിന്ന് പ്രചേദനം ഉൾക്കൊണ്ടാണ് തരൂർ തന്റെ പ്രസംഗം ഒരു പുസ്തക രൂപത്തിൽ അവതരിപ്പിച്ചത്.
ലോകത്തിന് മുമ്പിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന ഇത്രയും മികച്ചൊരു നേതാവ് കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായിട്ടും അതിനെ ഉപയോഗിക്കാൻ ആ പാർട്ടിക്ക് സാധിക്കുന്നില്ല എന്ന വിമർശനം തരൂർ ഫാൻസിനിടെ ഉണ്ട്. രാഹുലിനേക്കാൾ എന്തുകൊണ്ടും മികച്ച നേതാവാണ് തരൂർ എന്നു അതുകൊണ്ട് തന്നെ അദ്ദേഹത്തെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നുമാണ് ഒരു ആവശ്യം. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലായ കോൺഗ്രസിന് ഇപ്പോൾ വേണ്ടതും ലോകം ആദരിക്കുന്ന ഒരു നേതാവിനെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്