പെനാഗിൽ നിന്ന് ജപ്പാൻ അന്തർവാഹിനിയിൽ താനൂരിൽ എത്തി; കാറ്റ് നിറച്ച വലിയ ട്യൂബിൽ നീന്തിയെത്തിയത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അന്തകനാകാൻ; വിചാരണയിലും രാജ്യസ്നേഹം അണപൊട്ടിയൊഴുകിയപ്പോൾ കിട്ടയത് തൂക്കുകയറും; 26-ാം വയസ്സിൽ രക്തസാക്ഷിയായത് നേതാജിയുടെ അതിവിശ്വസ്തൻ: ഏവരും മറന്ന സ്വാതന്ത്ര്യസമര സേനാനി വക്കം അബ്ദുൾ ഖാദറെന്ന ധീരമലയാളിയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളാണ് ഭഗത് സിംഗും രാജ്ഗുരുവും സുഖ്ദേവും. ഇവരുടെ ജീവിതം രാജ്യസ്നേഹികൾക്ക് എന്നും പ്രചോദനമാണ്. എന്നാൽ ഇവരുടെ ധീരതയോടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മരണത്തെ നേരിട്ട ഐഎൻഎ പോരാളികളെ ആരും ഓർക്കുന്നില്ല. ഭഗത് സിംഗിനോളം വിപ്ലവം നിറച്ചായിരുന്നു നേതാജി സുഭാഷ ചന്ദ്രബോസിന്റെ ആഹ്വാനങ്ങൾ പിറന്നനാടിനായി ഇവരും ഏറ്റെടുത്തത്. യാതൊരു കരുണയും ബ്രിട്ടീഷുകാർ ഇവരോട് കാട്ടിയുമില്ല. വക്കം അബ്ദുൾ ഖാദറും പൊതുതിയത് നാടന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. പക്ഷേ ആരും അദ്ദേഹത്തെ ഓർക്കുന്നില്ല. ജന്മശതാബ്ദി വർഷത്തിലെ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്.
സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ വക്കം അബ്ദുൾ ഖാദറിന ബ്രിട്ടീഷുകാർ 1943 സെപ്റ്റംബർ പത്തിനു തൂക്കിലേറ്റി. വക്കം അബ്ദുൾ ഖാദറിന്റെ ജന്മശതാബ്ദി വർഷമാണ് ഇക്കൊല്ലം. ഇരുപത്താറാം വയസിൽ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരനായകനാണ് വക്കം അബ്ദുൾ ഖാദർ. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിശ്വസ്തനായിരുന്നു വക്കം അബ്ദുൾ ഖാദറെന്ന യുവാവ്. ഐഎൻഎയുടെ രഹസ്യ സർവീസിലെ പ്രധാനി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അയുധമെടുത്ത പോരാളിയുടെ അന്ത്യവും വീരോചിതമായിരുന്നു.
1942 സെപ്റ്റംബർ 18ന് അബ്ദുൾ ഖാദറും കൂട്ടുകാരും പെനാംഗിൽനിന്നു ഒരു ജപ്പാൻ അന്തർവാഹിനിയിൽ ഇന്ത്യയിലേക്കു തിരിച്ചു. ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ താനൂർ തീരത്തിനടുത്ത് കടലിൽ ഇറക്കി വിടപ്പെട്ട ആ അഞ്ച് പേരും കാറ്റ് നിറച്ച ഒരു വലിയ ട്യൂബിന്റെ സഹായത്തോടെ കടപ്പുറത്ത് നീന്തിക്കയറി. ആ സമയത്ത് കടപ്പുറത്ത് ഉണ്ടായിരുന്ന ചിലരുടെ ശ്രദ്ധയിൽ അവർ പെട്ടു. ഒറ്റുകാർ ബ്രിട്ടീഷുകാരെ വിവരമറിയിച്ചു. പട്ടാളം കസ്റ്റഡിയിൽ എടുത്തു. ഏതാനും ദിവസം അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ തടവിലിട്ടശേഷം എല്ലാവരെയും മദ്രാസിലെ സെന്റ് ജോർജ് കോട്ടയിലെ തടവറയിലേക്കു മാറ്റി. 1943 മാർച്ച് എട്ടിനു രഹസ്യ കോടതിയിൽ കേസ് വിചാരണ തുടങ്ങി. പൊലീസ് ചോദ്യം ചെയ്തപ്പോഴും വിചാരണ വേളയിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കടുത്ത നിലപാടുകൾ തുറന്നു പറഞ്ഞവർക്കെതിരേ പൊലീസും കോടതിയും കടുത്ത നിലപാടുകൾ സ്വീകരിച്ചു. വിധി പറഞ്ഞ ജഡ്ജി വക്കം ഖാദർക്കും കൂടെ സംഘത്തിലുണ്ടായിരുന്ന അനന്തൻ നായർക്കും വധശിക്ഷ വിധിച്ചു. അങ്ങനെ രാജ്യത്തിനായി വീരയുവാവ് രക്തസാക്ഷിയായി.
ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് കായൽത്തീരത്തു വർക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിലുള്ള വക്കം ഗ്രാമത്തിൽ 1917 മെയ് 25നു കടത്തുകാരൻ വാവക്കുഞ്ഞിന്റെയും ഭാര്യ ഉമ്മുസൽമയുടെയും നാലാമത്തെ സന്തതിയായി അബ്ദുൾ ഖാദർ ജനിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ സ്വാധീനത്തിൽ മനസ്സ് കുട്ടിക്കാലത്തെ കോൺഗ്രസിനൊപ്പമായി. ഇത് അച്ഛനും തിരിച്ചറിഞ്ഞു. മകനെ വീട്ടിൽ നിന്ന് മാറ്റി. അക്കാലത്തു കേരളത്തിൽനിന്നു ചെറുപ്പക്കാർ മെച്ചപ്പെട്ട ജോലി തേടിപ്പോയിരുന്നതു മലയയിലേക്കും സിംഗപ്പൂരിലേക്കുമൊക്കെയായിരുന്നു. മട്രിക്കുലേഷൻ പാസായ അബ്ദുൾ ഖാദറിനെ പിതാവ് മലയയിലേക്ക് അയച്ചത് നല്ല ജോലി കിട്ടാൻ വേണ്ടി മാത്രമായിരുന്നില്ല. ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷിക്കാൻ കൂടിയായിരുന്നു. എന്നാൽ അച്ഛന്റെ കണക്കുകൾ തെറ്റി.
മലയയിൽ എത്തിയ അബ്ദുൾ ഖാദർ അവിടുത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികളുടെ കൂട്ടായ്മയായിരുന്ന ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ പ്രവർത്തകനായി. ജനറൽ മോഹൻ സിംഗിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടിരുന്ന ഇന്ത്യൻ നാഷണൽ ആർമിയിലും ചേർന്നു. പിന്നീട് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിശ്വസ്തനായി. ഐഎൻഎയുടെ രഹസ്യ സർവീസിലെ പ്രധാനിയായി. പെനാംഗിലെ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രത്യേകമായി തെരഞ്ഞെടുത്ത യുവാക്കൾക്കു വിദഗ്ധ പരിശീലനങ്ങൾ നൽകി ആത്മഹത്യാ സ്ക്വാഡുകൾ രൂപീകരിച്ച് അനധികൃതമായി ഇന്ത്യയിലെത്തിച്ച് അവരെക്കൊണ്ട് രാജ്യത്തിനകത്ത് ബ്രിട്ടീഷ് വിരുദ്ധ വിപ്ലവ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നതായിരുന്നു ഏറ്റെടുത്ത ഉത്തരവാദിത്തം.
വക്കം അബ്ദുൾ ഖാദറിനൊപ്പം രഹസ്യ സർവീസിലേക്കു തെരഞ്ഞെടുക്കപ്പെട്ട 33 പേർ വേറെയുണ്ടായിരുന്നു. ആ 33 പേരിൽ കൂടുതൽ വൈദഗ്ധ്യം പ്രകടിപ്പിച്ച 20 പേരെ തെരഞ്ഞെടുത്ത് ഇവരെ അഞ്ചു പേർ വീതമുള്ള ചെറുസംഘങ്ങളായി ഇന്ത്യയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. അവർക്കെല്ലാം ഷൂട്ടിങ്, നീന്തൽ, പർവതാരോഹണം തുടങ്ങിയവയിൽ വിദഗ്ധ പരിശീലനം നൽകിയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരായിരുന്നു ആ 20 പേർ. അബ്ദുൾ ഖാദർ ഉൾപ്പെട്ട അഞ്ചംഗസംഘത്തിൽ എ. അനന്തൻ നായർ, സി.പി. ഈപ്പൻ, മുഹമ്മദ് ഗനി, കെ.എ. ജോർജ് എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരാണ് അന്തർവാഹിനിയിലുടെ 1942 സെപ്റ്റംബർ 18ന് മലപ്പുറത്തേക്ക് തിരിച്ചതും പിടിയിലായതും.
വിചാരണയ്ക്കൊടുവിൽ അബ്ദുൾ ഖാദറിന് അഞ്ചു കൊല്ലത്തെ തടവിനു ശേഷം വധശിക്ഷ എന്നതായിരുന്നു അയർലൻഡുകാരനായ ജഡ്ജിയുടെ വിധി. 1943 ഏപ്രിൽ 26ന് അപ്പീൽ കോടതി വിധി വന്നു. അഞ്ചുവർഷം തടവു ശിക്ഷ കഴിഞ്ഞ് വധശിക്ഷ എന്നതിന് പകരം ഉടൻതന്നെ വധശിക്ഷ നടപ്പാക്കണം എന്നായിരുന്നു ആ വിധി. 1943 സെപ്റ്റംബർ പത്തായിരുന്നു വിധി നടപ്പാക്കാൻ നിശ്ചയിക്കപ്പെട്ട ദിവസം. തലേദിവസം രാത്രി പന്ത്രണ്ടിനു അബ്ദുൾ ഖാദർ രണ്ടു കത്തുകൾ എഴുതി തയാറാക്കി. ഒന്ന് തന്റെ കുടുംബാംഗങ്ങൾക്കുവേണ്ടിയും രണ്ടാമത്തേത് സഹപോരാളി ബോണിഫെയ്സ് പെരേരയ്ക്കുവേണ്ടിയും. രണ്ടിലും ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വിജയിപ്പിക്കുന്നതിനെക്കുറിച്ചും മത സൗഹാർദത്തെക്കുറിച്ചുമായിരുന്നു പ്രതിപാദിച്ചിരുന്നത്. അബ്ദുൾ ഖാദർ ഉൾപ്പെടെ നാലുപേരെയും തൂക്കിലേറ്റി.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍