ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എസ്ഐയെ സിനിമാ സ്റ്റൈലിൽ ഭീഷണി മുഴക്കി കുട്ടിസഖാക്കൾ; കുടിച്ചു കൊണ്ടിരുന്ന വെള്ളം പിടിച്ചുവാങ്ങി തൊണ്ടയിലേക്ക് ഒഴിച്ച് നേതാവിന്റെ അട്ടഹാസം; അക്രമികളെ രായ്ക്ക് രാമാനം തോണ്ടിയെടുത്ത് അകത്തിട്ടു: സംഘപരിവാർ ബന്ധം ആരോപിച്ച് തിരിച്ചടിക്കാൻ പാർട്ടി പത്രവും സോഷ്യൽ മീഡിയ സഖാക്കളും: എസ്എഫ്ഐ നേതാവായിരുന്ന കൊടുമൺ എസ്ഐ നാട്ടിലെ താരമായി
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെട്ട നിസാര തർക്കങ്ങളുടെ പേരിൽ എസ്ഐക്ക് നേരെ ഭീഷണിയും കൈയേറ്റശ്രമവും. ഏഴു ഡിവൈഎഫ്ഐക്കാരെ എസ്ഐ രായ്ക്ക് രാമാനം തൂക്കി ജാമ്യമില്ലാ വകുപ്പിട്ട് അടത്താക്കി. സിപിഐഎമ്മിലെ ഒരു വിഭാഗവും ഡിവൈഎഫ്ഐയിലെ ഭൂരിപക്ഷവും എസ്ഐക്കൊപ്പം നിന്നു. അതേസമയം, പാർട്ടി പത്രവും മറ്റൊരു വിഭാഗവും ചേർന്ന് എസ്ഐക്കെതിരേ നുണപ്രചാരണം അഴിച്ചു വിട്ടു. എസ്ഐ സംഘപരിവാർ പ്രവർത്തകനാണെന്ന ആരോപണത്തിന് മുനയൊടിച്ച് അദ്ദേഹത്തിന്റെ സഹപാഠികൾ രംഗത്തു വന്നതോടെ സോഷ്യൽ മീഡിയ സഖാക്കൾ വെട്ടിലായി. കൊടുമൺ എസ്ഐ ശ്രീജിത്തിന് എതിരേയാണ് ഡിവൈഎഫ്ഐക്കാർ ചന്ദ്രഹാസമെടുത്തത്.
അഷ്ടമി രോഹിണിയോട് അനുബന്ധിച്ച് സിപിഐഎമ്മും ബിജെപിയും കൊടുമൺ ജങ്ഷനിൽ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. മുൻവർഷങ്ങളിൽ ഇതിന്റെ പേരിൽ സംഘട്ടനം ഇവിടെ പതിവാണ്. കഴിഞ്ഞ തവണ പന്തളം സിഐ, കൊടുമൺ എസ്ഐ എന്നിവരെ സിപിഐഎമ്മുകാർ മർദിക്കുകയും ചെയ്തു. അടുത്തിടെ കൊടുമണിൽ ചുമതലയേറ്റ എസ്ഐ ശ്രീജിത്ത് ഇക്കാര്യം മനസിലാക്കി ആഘോഷങ്ങൾക്ക് രണ്ടു ദിവസം മുൻപ് ഇരുപക്ഷത്തേയും നേതാക്കളെ സമാധാന ചർച്ചയ്ക്കായി വിളിച്ചു. ഇതിൻ പ്രകാരം രണ്ടു കൂട്ടർക്കും വ്യത്യസ്ഥ റൂട്ടുകൾ നിശ്ചയിച്ചു. മുന്നൊരുക്കം നടത്താനുള്ള സമയം തലേന്ന് രാത്രി പത്തുവരെയെന്നും ധാരണയിലെത്തി.
ഇതിൻ പ്രകാരം തലേന്ന് രാത്രി 10 മണിയോടെ ഡിവൈഎഫ്ഐ പ്രവർത്തകർ എസ്ഐയെ വിളിച്ച് തങ്ങൾ പറഞ്ഞ സമയത്ത് തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്നും സംഘപരിവാറുകാർ റോഡിൽ തന്നെ നിന്ന് ഒരുക്കങ്ങൾ നടത്തുകയാണെന്നും അറിയിച്ചു. ഇതു കേട്ട എസ്ഐ അവരെ പിരിച്ചു വിടുന്നതിനായി ജങ്ഷനിലേക്ക് പോയി. എസ്ഐ അവിടെ എത്തുമ്പോൾ കൊടിതോരണം കെട്ടുന്ന സംഘപരിവാറുകാരെയാണ് കണ്ടത്. ഇതിനിടെ കെട്ടിക്കൊണ്ടിരുന്ന തോരണം പൊട്ടി എസ്ഐയുടെ വാഹനത്തിന് മുകളിൽ വീഴുകയും ചെയ്തു. താൻ പറഞ്ഞ സമയപരിധി ലംഘിച്ചതിനാൽ കൊടിതോരണങ്ങൾ നീക്കാൻ പോവുകയാണ് എന്ന് എസ്ഐ സംഘപരിവാറുകാരെ അറിയിച്ചു.കെട്ടുന്നതിനിടയിൽ തോരണംപൊട്ടിയതു കൊണ്ടാണ് വൈകിയതെന്നും അരമണിക്കൂർ കൂടി സമയം നൽകണമെന്നും അഭ്യർത്ഥിച്ചു.
ഇതനുസരിച്ച് എസ്ഐ ഇവർക്ക് അൽപസമയം കൂടി നൽകി. ഇതിനിടെ വീണ്ടും ഡിവൈഎഫ്ഐ പ്രവർത്തകർ പരാതിയുമായി വന്നു. സിഐടിയുവിന്റെ കൊടിമരത്തിൽ സംഘപരിവാറുകാർ ഫ്ളക്സ് കെട്ടിയെന്നായിരുന്നു ആരോപണം. കൊടുമൺ ചിറയിലാണ് സംഭവമെന്ന് പറഞ്ഞു. ഇതനുസരിച്ച് എസ്ഐ അവിടെ എത്തിയപ്പോൾ സംഘപരിവാറുകാർ ഫ്ളക്സ് കെട്ടിയത് അവരുടെ ബോർഡിൽ തന്നെയാണെന്ന് കണ്ടു. ഇക്കാര്യം എസ്ഐ ചൂണ്ടിക്കാണിച്ചതോടെ കൊടുമൺ ജങ്ഷനിൽ താമസിക്കുന്ന ബിജിയുടെ നേതൃത്വത്തിൽ സുധീഷ്, സാബു, അമൻ, സജിത്ത്, രതിൻ എന്നിവരടങ്ങുന്ന്15 ഓളം പ്രവർത്തകർ എസ്ഐയെയും പൊലീസുകാരെയും സഭ്യം വിളിക്കുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തു. കൃത്യനിർവഹണംതടസപ്പെടുത്തിയതിന് പൊലീസ് ഇവർക്കെതിരേ കേസ് എടുത്തു.
തുടർന്ന് സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളുടെ അഭ്യർത്ഥനയെ തുടർന്ന് എസ്ഐ കേസിന്റെ വകുപ്പുകൾ ലഘൂകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഒളിവിൽ പോയ പ്രതികൾ തിരിച്ചെത്തി. അന്ന് രാത്രി എസ്ഐ ശ്രീജിത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരികുന്ന സ്ഥലത്തെത്തിയ സംഘം പിന്നീട് സിനിമാ സ്റ്റൈലിലാണ് പെരുമാറിയത്. ഒന്നാം പ്രതി ബിജി എസ്ഐയുടെ മുൻപിലിരുന്ന ഗ്ലാസിലെ വെള്ളം എടുത്ത് സ്വന്തം വായിലേക്ക് കമിഴ്ത്തി. പിന്നായെ ഭീഷണിയും അസഭ്യ വർഷവും തുടങ്ങി. എസ്ഐയെ മർദിക്കാനും ശ്രമിച്ചു. ഇതോടെ സിപിഐഎം നേതാക്കളെ ബന്ധപ്പെട്ട എസ്ഐ പ്രതികളെ ജാമ്യമില്ലാ വകുപ്പിട്ട് അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചു. അന്ന് രാത്രി തന്നെ ഏഴു പേരെ അറസ്റ്റ് ചെയ്ത് പിറ്റേന്ന് റിമാൻഡ് ചെയ്തു. സിപിഐഎം നേതാക്കളുടെ അനുവാദത്തോടെയായിരുന്നു അറസ്റ്റ്.
ഇതോടെ കളി മാറി. ദേശാഭിമാനിയിലും സോഷ്യൽ മീഡിയയിലെ സൈബർ സഖാക്കളും ചേർന്ന് എസ്ഐയെ സംഘപരിവാറുകാരനാക്കി മാറ്റി. സോഷ്യൽ മീഡിയ പ്രചാരണംകൊഴുക്കുന്നതിനിടെ എസ്ഐയുടെ സഹപാഠികൾ രംഗത്തു വന്നു. കടമ്പനാട്ടെ അറിയപ്പെടുന്ന സിപിഐഎം പ്രവർത്തകനും അദ്ധ്യാപകനുമായ പ്രഭാകരൻ പിള്ളയുടെ മകനാണ് ശ്രീജിത്തെന്നും ശാസ്താംകോട്ട കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയിലും പിന്നീട് നാട്ടിൽ ഡിവൈഎഫ്ഐയിലും സജീവമായി പ്രവർത്തിച്ചിരുന്നുവെന്നുമായിരുന്നു പോസ്റ്റ്. ഇതോടെ പാർട്ടിപത്രം മാറ്റിപ്പിടിച്ചു. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യുന്നതിനിടെ വീടിന്റെ കതക് ചവിട്ടിപ്പൊളിച്ചെന്നും അയാളുടെ മാതാവിനെയും സഹോദരിയെയും മർദിച്ചുവെന്ന തരത്തിൽ വാർത്ത നൽകി.
സുധീഷ് എന്ന പ്രതിയുടെ മാതാവ് ബിന്ദുവിനെ വലിച്ചെറിഞ്ഞെന്നുവെന്നും നടുവിടിച്ച് വീണ അവർക്ക് ഗുരുതരപരുക്കുണ്ടെന്നുമാണ് പാർട്ടി പത്രം പറയുന്നത്. അതേസമയം, പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തത് വീഡിയോയിൽ ഷൂട്ട് ചെയ്തു കൊണ്ടാണെന്ന് എസ്ഐ പറയുന്നു. ഒരാളുടെയും വീട്ടിൽ കയറി ബലം പ്രയോഗിച്ചിട്ടില്ല. എസ്ഐക്ക് പിന്തുണയുമായി ജില്ലാ സെക്രട്ടറിയേറ്റംഗം അടക്കം രംഗത്തുണ്ട്. കൊടുമണിലെ ഡിവൈഎഫ്ഐക്കാർക്ക് ഒരെല്ല് കൂടുതലാണ് എന്നാണ് ഇവർ പറയുന്നത്.
Stories you may Like
- സാമ്പത്തിക തട്ടിപ്പ് കേസിൽ എസ് എൻ ഡി പി ശാഖാ പ്രസിഡന്റ് കസ്റ്റഡിയിൽ
- കാർഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ ചെലവഴിക്കും: മന്ത്രി പി. പ്രസാദ്
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- നാലംഗ സംഘത്തെ കുടുക്കിയത് ഇലവുംതിട്ട, കൊടുമൺ പൊലീസിന്റെ സംയുക്ത ഓപ്പറേഷൻ
- കൊടുമൺ സ്റ്റേഷനിലെ പൊലീസുകാരൻ സുനിലിന് പറ്റിയത്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍