കൊതിച്ചത് സംഗക്കാരയെ പോലെ സിക്സറുകൾ പായിക്കാൻ; ഒന്നുമറിയാതെ എറിഞ്ഞു പഠിച്ചത് 'ചൈനാ മാൻ' ശൈലി; ഡൽഹി ഡെയർ ഡെവിൾസിൽ ശ്രീറാമിന്റെ കണ്ണിലുടക്കിയത് ഭാഗ്യം കൊണ്ടുവന്നു; കാണാൻ മാക്സ് വെല്ലിനെ പോലെയെന്ന കമന്റുകളും സന്തോഷം നൽകി: ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരുടെ പരിശീലന ബൗളറായി തിളങ്ങിയ മലയാളിപ്പയ്യൻ ജിയാസിന്റെ കഥ
അരുൺ ജയകുമാർ
തിരുവനന്തപുരം: ടിനു യോഹന്നാൻ, എസ് ശ്രീശാന്ത്, സഞ്ജു വി സാംസൺ... ലോകമറിഞ്ഞ കേരളത്തിലെ ക്രിക്കറ്റ് പ്രതിഭകളാണ് ഇവർ. ഇന്ത്യൻ കുപ്പായത്തിൽ കളിച്ചവർ. ഈ പട്ടികയിലെ നാലാമൻ ആരാകും? ഓസ്ട്രേലിയൻ താരങ്ങളോട് ചോദിച്ചാൽ അവർ ചൂണ്ടിക്കാട്ടുക ജിയാസ് എന്ന മലയാളിയെയാകും. കേരളാ ക്രിക്കറ്റിലെ പുതു താരപിറവിയാണ് ഈ കോഴിക്കോട് നരിക്കുനിക്കാരൻ സ്പിന്നർ.
ഇന്ത്യൻ പര്യടനത്തിനെത്തിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഏറ്റവും കരുതലോടെ നേരിടുന്നത് ചൈനമാൻ സ്പിന്നർ കുൽദീപ് യാദവിനെയാണ്. ലോകത്തിൽ വളരെ കുറച്ച് മാത്രമാണ് ഈ ഇനം ബൗളർമാരുള്ളത് എന്നതാണ് അതിന് കാരണം. ഇന്ത്യയിൽ ഏകദിന പരമ്പര കളിക്കുന്ന ഓസീസ് ടീം ചൈനമാൻ ബൗളിങ്ങ് നേരിടുന്നതിനായി പരിശീലനത്തിന് വിളിച്ചത് ഒരു മലയാളിയെയാണ്. നെറ്റ്സിൽ ഓസീസ് ബാറ്റ്സ്മാന്മാർക്ക് പരിശീലനത്തിന് പന്തെറിഞ്ഞ് കൊടുത്തത് കോഴിക്കോട് സ്വദേശിയായ ചൈനമാൻ സ്പിന്നർ കെകെ ജിയാസാണ്.
ലോകോത്തര താരങ്ങൾക്ക് പന്തെറിഞ്ഞ് കൊടുക്കുന്നതിനായി പ്രത്യേകമായി ഓസ്ട്രേലിയൻ ടീം നേരിട്ട് വിളിപ്പിച്ചതിന്റെ ത്രില്ലിലാണ് ജിയാസ് ഇപ്പോൾ. കുൽദീപിനെ നേരിടുന്നതിന് മുന്നോടിയായി എന്നെ കിട്ടിയ പന്തുകളിലെല്ലാം തന്നെ അടിച്ചകറ്റാനാണ് ഓസ്ട്രേലിയൻ താരം മാക്സ് വെൽ ശ്രമിച്ചതെന്ന് ജിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. അങ്ങനെ തീർത്തും വ്യത്യസ്തമായ പരിശീലന അനുഭവം ജിയാസിന് കിട്ടുന്നു. ഓരോ ദിവസവും തന്റെ കരിയറിന് ഗുണകരമാകുന്ന നിമിഷങ്ങളാണിവയെന്ന് ജിയാസ് തിരിച്ചറിയുന്നത്. കോഴിക്കോട് നരിക്കുനി സ്വദേശിയായ ജിയാസിന്റെ അച്ഛൻ ഡ്രൈവറും അമ്മ വീട്ടമ്മയുമാണ്. മകന് ജീവിതത്തിൽ ക്രിക്കറ്റാണ് ഏറ്റവും പ്രധാനമെന്ന് അച്ഛൻ മുൻപ് പറഞ്ഞിട്ടുമുണ്ട്. അമ്മയുടേയും അച്ഛന്റേയും വേദനകൾക്ക് പരിഹാരമാകാനാണ് ജിയാസിന്റെ ശ്രമം. അതിനുള്ള സുവർണ്ണാവസരമായിരുന്നു ഓസീസ് ടീമിന്റെ പരിശീലന ക്യാമ്പ്.
ഈ വർഷമാദ്യം ഇന്ത്യൻ പര്യടനം നടത്തിയ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിനെ അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർത്തെറിഞ്ഞ കുൽദിപിന്റെ നാല് വിക്കറ്റ് നേട്ടമാണ് അന്ന് ടെസ്റ്റ് പരമ്പര തന്നെ ഓസിസിന് നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. കുൽദീപ് എറിയുന്ന പന്തുകളുടെ ഗതി മനസ്സിലാക്കാതെ ബാറ്റ്സ്മാന്മാർ വലയുകയാണ്. ഇന്നലെ രണ്ട് വിക്കറ്റ് നേടി ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചുവെങ്കിലും ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ തുടർച്ചയായി മൂന്ന് സിക്സറുകൾ കുൽദീപിനെ പറത്തിയിരുന്നു. കുൽദീപിനെ പോലെ പന്തെറിയുന്ന ഒരാൾ്ക്കെതിരെ പരിശീലനം നടത്തുന്നത് ഗുണം ചെയ്യുമെന്നും ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് പറഞ്ഞു.
കുൽദീപിനെ നേരിടാനുള്ള മുന്നൊരുക്കമായി ജിയാസിനെ നെറ്റ്സിൽ നേരിട്ടത് പരമ്പരയിൽ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ഓസ്ട്രേലിയൻ ടീമിനുള്ളത്. ഇപ്പോഴത്തെ ഓസ്ട്രേലിയൻ സ്പിൻ കൺസൽടന്റായ മുൻ ഇന്ത്യൻ താരം ശ്രീധരൻ ശ്രീരാമാണ് കുൽദീപിനെ നേരിടാനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് പരിശീലനത്തിനായി ജിയാസിനെ എത്തിച്ചത്. വ്യാഴാഴ്ചയാണ് ജിയാസിനെ ശ്രീറാം നേരിട്ട് വിളിച്ചത്. അന്ന് വൈകുന്നേരം തന്നെ എറണാകുളത്ത് നിന്നും ചെന്നൈയിലേക്ക് പോയി. ശനിയാഴ്ച രാവിലെ 11 മണിക്ക് പ്രഭാത ഭക്ഷണം പോലും കഴിക്കാതെയാണ് നെറ്റ്സിൽ പന്തെറിഞ്ഞത്. മൂന്ന് മണി വരെ പന്തെറിഞ്ഞു. മാക്സ്വെല്ലിനാണ് കൂടുതൽ സമയം പന്തെറിഞ്ഞതെന്നും ജിയാസ് പറയുന്നു.
ഓസ്ട്രേലിയൻ ടീമിന് പന്തെറിഞ്ഞിട്ടും വാർണറെ ഇന്നലെയും കുൽദീപ് പുറത്താക്കിയല്ലോയെന്ന് സുഹൃത്തുക്കൾ ചോദിച്ചപ്പോൾ ജിയാസിന്റെ മറുപടി വാർണർ തന്റെ പന്തുകളെ നേരിട്ടില്ലെന്നായിരുന്നു. നെറ്റ്സിൽ പന്തെറിയാനെത്തിയപ്പോൾ 2015ൽ ഡൽഹി ഡെയർഡെവിൾസ് ടീമിന്റെ ഭാഗമായിരുന്നപ്പോൾ സഹതാരങ്ങളായിരുന്ന ട്രാവിസ് ഹെഡ്, കുൽട്ടെർനൈൽ, മാർക്കസ് സ്റ്റോയിനിസ് എന്നിവർ വലിയ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും ബൗളിങ്ങ് അന്നത്തെക്കാളും വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അവർ അഭിപ്രായപ്പെട്ടതായി ജിയാസ് പറയുന്നു. ഇന്ത്യൻ ടീമിനെ നേരിടുന്നതിനായി മുന്നൊരുക്കത്തിന് തന്നെ വിളിപ്പിച്ച ഓസ്ട്രേലിയൻ ടീം പരമ്പരയിലുടനീളം ജിയാസിന്റെ സേവനം ആവശ്യപ്പെട്ടേക്കാനാണ് സാധ്യത.
വെള്ളിയാഴ്ചയും ശനിയാഴ്ചയും നെറ്റ്സിൽ പന്തെറിഞ്ഞ ജിയാസിന് രണ്ടാം ദിവസം കുറച്ച് കൂടി നന്നായി പന്തെറിയാൻ കഴിഞ്ഞുവെന്ന ഓസ്ട്രേലിയൻ താരങ്ങളും പറഞ്ഞു.ഇതിൽ വലിയ സന്തോഷമുണ്ടെന്നും ജിയാസ് പറഞ്ഞു. ബ്രെറ്റ് ലീ കുറച്ച് നേരം നെറ്റ്സിലെ തന്റെ ബൗളിങ്ങ് വീക്ഷിച്ചുവെന്നും നന്നായി എറിയുന്നുണ്ടെന്നും പറഞ്ഞതും വലിയ സന്തോഷം നൽകിയെന്നും ജിയാസ് പറയുന്നു. കാണാൻ മാക്സ് വെല്ലിനെ പോലെയുണ്ടല്ലോയെന്ന് ഒരു തമാശയും ബ്രെറ്റ് ലീ പഞ്ഞുവെന്നും ജിയാസ് പറയുന്നു. ഓസ്ട്രേലിയൻ സ്പിന്നർ ആഷ്ടൺ ആഗർ തന്നോട് ഇന്ത്യൻ പിച്ചുകളിൽ എറിയാനുള്ള ചില ട്രിക്കുകൾ ചോദിച്ചപ്പോൾ സത്യത്തിൽ താൻ ഞെട്ടിപ്പോവുകയായിരുന്നുവെന്നും ജിയാസ് പറയുന്നു. വേഗത കൂട്ടി എറിയാൻ ശ്രമിക്കുന്ന ആഗറിനോട് വായുവിൽ പന്തിന്റെ വേഗത ഒന്ന് കുറച്ച് നോക്കാൻ പറയുകയായിരുന്നു. അടുത്ത പന്തിൽ ആഗർ ബാറ്റ്സ്മാനെ ബീറ്റ് ചെയ്ത ശേഷം ജിയാസിന് കൈകൊടുക്കുകും ചെയ്തു.
ഓസട്രേലിയൻ മാനേജ്മെന്റ് പോലും വിളിച്ച് വരുത്തിയെങ്കിലും 25കാരനായ ഈ താരത്തിന് വേണ്ട അവസരങ്ങൾ നൽകാൻ കേരള ക്രിക്കറ്റ് അധികൃതർ തയ്യാറായിട്ടില്ല. ലോകത്തിൽ തന്നെ വളരെ കുറച്ച് ചൈനമാൻ സ്പിന്നർമാർ മാത്രമാണുള്ളത്. കേരള അണ്ടർ 19,22,23,25 ടീമുകളിൽ കേരള ടീമിലുൾപ്പെടുത്തിയെങ്കിലും വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചത്. തനിക്ക് ഒപ്പം കളിച്ചവരും ശേഷം വന്നവരും കേരള ടീമിൽ എത്തിയിട്ടും തനിക്ക് അവസരം ലഭിക്കാത്തതിൽ വിഷമം ഉണ്ടെങ്കിലും ഇപ്പോഴും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ജിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. എറണാകുളം മുത്തൂറ്റ് സിസിയിലാണ് ഇപ്പോൾ ജിയാസ് കളിക്കുന്നത്.
ഐപിഎൽ 2015 സീസണിൽ ഡെൽഡി ഡെയർ ഡെവിൾസ് ടീമിലെടുത്തിരുന്നു. എന്നാൽ ലോകോത്തര സ്പിന്നർമാരായ ഇമ്രാൻ താഹിർ അമിത് മിശ്ര എന്നിവർ കളിച്ച ടീമിൽ പക്ഷേ ജിയാസിന് അവസരം ലഭിച്ചില്ല. ഇപ്പോൾ സാക്ഷാൽ ഡേവ് വാട്മോറിനെ തന്നെ കേരള ടീമിന്റെ പരിശീലകനായിട്ടും ജിയാസിനെ പോലെ മികച്ച രീതിയിൽ പന്തറിയുന്ന ഒരാളെ വാട്മോറിന് മുന്നിലെത്തിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഏതൊരു ടീമിനും ഒരു ബാലൻസും ബൗളിങ്ങിൽ വ്യത്യസ്തതയും പകരുന്ന ചൈനമാന്മാരെ ടീമുകൾ റാഞ്ചുമ്പോഴാണ് മികച്ച ഒരു ബൗളർ സിലക്ഷൻ കാത്ത് കഴിയുന്നത്. ഈ പരമ്പരയിലുടനീളം ഓസ്ട്രേലിയൻ ടീം മുന്നൊരുക്കത്തിനായി വിളിച്ചേക്കാനും സാധ്യതയുണ്ട്.
ലോക ക്രിക്കറ്റിൽ ഇന്ന്വരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച ചൈനമാൻ സ്പിന്നറും മുൻ ഓസ്ട്രേലിയൻ താരവുമായ ബ്രാഡ് ഹോഗിന്റെ കടുത്ത ആരാധകനാണ് ജിയാസ്. താൻ ഒരു ചൈനമാൻ സ്പിന്നറായിമാറിയ രസകരമായ കഥയും ജിയാസ് മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. ചെറുപ്പത്തിൽ നാട്ടിൽ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കുമ്പോൾ മുതൽ എറിയുന്നത് ഇടങ്കയ്യൻ ലെഗ്സ്പിന്നായിരുന്നു. ഇതിന് ചൈനാമാൻ എന്നൊരു പേരുണ്ടെന്ന് പോലും ജിയാസിന് അറിയില്ലായിരുന്നു. നല്ല ടേൺ കിട്ടുന്നതുകൊണ്ട് അത് തുടർന്നു. പിന്നീട് പത്രത്തിൽ പരസ്യം കണ്ടാണ് കോഴിക്കോട് വേനൽക്കാല അവധി ക്യാമ്പിന്റെ പരസ്യത്തെക്കുറിച്ച് കണ്ടത്. ഇതിൽ അപേക്ഷിച്ചതും ചേർന്നതും ഇടങ്കയ്യൻ ഓപ്പണർ ബാറ്റ്സ്മാനായിട്ടായിരുന്നു.
2007ൽ കോഴിക്കോട് അണ്ടർ 17 ടീമിന്റെ സിലക്ഷൻ നടക്കുമ്പോഴും ബാറ്റ്സ്മാന്മാരുടെ പട്ടികയിലാണ് അപേക്ഷിച്ചത്. അവസാനം ഇനി ആരെങ്കിലും ബൗളിങ്ങ് ചെയ്യാനുണ്ടോ എന്ന് ചോദിച്ചപ്പോൾ പോയി ബൗൾ ചെയ്യുകയായിരുന്നു. പിന്നീട് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ബാറ്റ്സ്മാന്മാർക്കൊപ്പമാണ് ജിയാസ് നിന്നത്. അപ്പോൾ സിലക്ഷനിലുണ്ടായിരുന്ന ഒരാൾ ചോദിച്ചു ജിയാസ് ചൈനമാൻ അല്ലെ പിന്നെന്തിനാണ് ബാറ്റ്സ്മാന്മാരുടെ ഒപ്പം നിക്കുന്നത് എന്നായിരുന്നു. അപ്പോൾ എന്താണ് ചൈനമാൻ എന്ന് ജിയാസ് അടുത്ത് നിന്ന ഒരു സുഹൃത്തിനോട് ചോദിച്ച് മനസ്സിലാക്കുകയായിരുന്നു.ആരും പറഞ്ഞ്കൊടുത്തിട്ടല്ല ജിയാസ് അങ്ങനെ ആദ്യമായി ചൈനമാൻ ബൗളറായത്.
ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്നേഹമാണ് ഈ 25കാരന്റെ മനസ്സിൽ ഇന്നും. ക്രിക്കറ്റ് പണക്കാരുടെ കളിയാണെന്ന് പറയുമ്പോഴും കേരളാ ടീമിലും പിന്നീട് ഇന്ത്യൻ ടീമിലേക്കും എത്താൻ കഴിയുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ഈ നരിക്കുനിക്കാരൻ.അച്ഛൻ അബ്ദുൽ അസീസ് നാട്ടിൽ ടാക്സി ഡ്രൈവറാണ്. അമ്മ ഫാത്തിമ വീട്ടമ്മയും. സഹോദരൻ ജർഫി ഖത്തറിൽ ഡ്രൈവറാണ്. സഹോദരി ജസീനയെ വിവാഹം കഴിപ്പിച്ചയച്ചു. ക്രിക്കറ്റിൽ ക്ലബ്ബുകൾക്കായി മികച്ച പ്രകടനം പുറത്തെടുത്തതിനാൽ തന്നെ നിരവധി സ്വകാര്യ കമ്പനികളിൽ നിന്നും സ്റ്റൈഫന്റ് ലഭിച്ച കാര്യവും ജിയാസ് ഓർക്കുന്നു. മുത്തൂറ്റിൽ ഇപ്പോൾ പി ബാലചന്ദ്രന്റെ കീഴിലുള്ള പരിശീലനവും വലിയ ആവേശത്തോടെയാണ് ജിയാസ് കാണുന്നത്.
Stories you may Like
- മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- അശ്വിനെ ഭയന്ന് ഓസ്ട്രേലിയ; ഡ്യൂപ്ലിക്കേറ്റിനെ ക്ഷണിച്ചു; വേണ്ടന്നുവച്ച് പിതിയ
- 'അൺലോക്ക്': സൈബർ കുരുക്കഴിക്കുന്ന പുസ്തകവുമായി അഡ്വ. ജിയാസ് ജമാൽ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് കുടുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഗുരുവായൂർ വിവാഹം; ആ രാത്രി സംഭവിച്ചതുകൊടുംക്രൂരത; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു; ഊരു വിലക്കി; എന്നിട്ടും കോൺഗ്രസിന് തൊണ്ട പൊട്ടി പ്രസംഗിച്ചു; ഇപ്പോൾ ഒരു വരത്തൻ പറയുന്നു, പുറത്തുപോകാൻ; ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു; രാജി ഭീഷണിയുമായി ബാലകൃഷ്ണൻ പെരിയ
- കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവും ഗോത്രവർഗ നേതാക്കളും എടുക്കുന്ന തീരുമാനം നിർണ്ണായകം; യെമനിലെ ജനങ്ങളോടും കുടുംബത്തോടും മാപ്പു പറയുന്ന അമ്മയുടെ വീഡിയോയും ഇറക്കും; കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തേയും അമ്മ കാണും; നിമിഷ പ്രിയയുടെ മോചനം തൊട്ടരികിലോ?
- പി.മോഹനന്റെ മകൻ നികിതാസ് ജൂലിയസ് ആണല്ലോ കോഴിക്കോട് സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്; അവനാണല്ലോ ഗവർണർ ശ്രീധരൻ പിള്ളയെ കാറോടിച്ച് കയറ്റി കൊല്ലാൻ നോക്കിയത്! വീടിന് ബോംബ് എറിഞ്ഞതിന് പിന്നിൽ മോഹനനെന്ന് ഹരിഹരൻ; വടകര പ്രസംഗം കൊണ്ടത് ആർക്ക്?
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്