35 ലക്ഷത്തിന്റെ ചാക്ക് കെട്ട് കൊടുത്തു വിട്ടത് പോത്തീസ് മുതലാളിയെന്ന് ആരോപണം; ഇടപാടെല്ലാം നടന്നത് ഉന്നതന്റെ മുറിയിലും; അഴിമതിക്കെതിരെ വാതോരാതെ പ്രസംഗിക്കുന്നവർക്ക് ശതകോടീശ്വരനെ പിണക്കാൻ മടി; വസ്ത്രവ്യാപാര ശൃംഖലയുടെ കൊച്ചിയിലെ ബഹുനില കെട്ടിടം സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ചോ? വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാതെ കള്ളക്കളി തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഫയർ ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥർ വസ്ത്രശാല ഉടമയിൽ നിന്നും നാൽപത് ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതിനെ കുറിച്ച് ഫയർഫോഴസ് ഡിജിപി തന്നെ റിപ്പോർട്ട് നൽകിയിട്ടും നടപടികൾ വൈകുന്നു. പ്രമുഖ വസ്ത്ര നിർമ്മാണകച്ചവട കേന്ദ്രമായ പോത്തീസ് കൈക്കൂലി നൽകിയെന്നാണ് ആരോപണം. കോടികളുടെ വിറ്റുവരവ് ദിവസമുള്ള വമ്പനെ പിണക്കാൻ രാഷ്ട്രീയ നേതൃത്വത്തിന് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ നടപടികൾ ഒന്നും ഉണ്ടാകുന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പേര് അറിയാമായിരുന്നിട്ടും വകുപ്പ് തല നടപടി പോലും ഉണ്ടാകുന്നില്ല. പോത്തീസിന്റെ കൊച്ചിയിലെ കെട്ടിടത്തിന് അനുമതി നൽകാനാണ് കൈക്കൂലി വാങ്ങിയതെന്നാണ് ആക്ഷേപം.
സുരക്ഷാമാനദണ്ഡങ്ങളിൽ വെള്ളം ചേർക്കാൻ 35 ലക്ഷം രൂപയാണ് ഏഴ് ഉദ്യോഗസ്ഥർ ചേർന്നു കോഴ നിശ്ചയിച്ചത്. എന്നാൽ, ഇവരിൽ മൂന്നുപേർക്കു പണം കിട്ടാതിരുന്നതോടെ കോഴക്കഥ പുറത്തായി. തലസ്ഥാനത്തെ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ആസ്ഥാനത്തു നടന്ന വീതംവയ്പ്പിന് പിന്നിൽ പോത്തീസാണെന്നാണ് ആക്ഷേപം. ദക്ഷിണേന്ത്യയിലെ വമ്പൻ വസ്ത്രവ്യാപാരശൃംഖലയ്ക്കായ പോത്തീസിനായി കൊച്ചിയിൽ നിർമ്മിക്കുന്ന ബഹുനിലമന്ദിരത്തിന്റെ സുരക്ഷാമാനദണ്ഡങ്ങൾക്കാണ് ഇളവു നൽകിയത്. ഇതേ സ്ഥാപനം തിരുവനന്തപുരത്ത് പാട്ടത്തിനെടുത്ത കെട്ടിടത്തിൽ ദിനംപ്രതി കോടികളുടെ കച്ചവടമാണു നടത്തുന്നത്. കൊച്ചിയിലെ കെട്ടിടത്തിന്റെ സുരക്ഷാമാനദണ്ഡങ്ങളിൽ ഇളവുനൽകാനാണ് ചില ഉദ്യോഗസ്ഥർ വിലപേശിയത്.
ഒടുവിൽ, ഉന്നതരിൽ ആരെയും പിണക്കാതെ ഏഴുപേർക്ക് അഞ്ചുലക്ഷം രൂപ വീതം നൽകാൻ ധാരണയായി. 35 ലക്ഷത്തിന്റെ നോട്ടുകെട്ടുകൾ ചാക്കിലാക്കി ഇടനിലക്കാർ അഗ്നിശമനസേനയുടെ ആസ്ഥാനത്തെത്തി. നാലുപേർക്ക് അഞ്ചുലക്ഷം രൂപവീതം നൽകി. മറ്റു മൂന്നുപേരെ ഏൽപിക്കാനായി 15 ലക്ഷം രൂപ ഇവർക്കു കൈമാറി. പണം എത്തിച്ചവരിൽ ഒരാൾ ഇടപാടെല്ലാം രഹസ്യമായി മൊബൈൽ ഫോൺ കാമറയിൽ പകർത്തിയിരുന്നുവെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. കോഴപ്പണം കിട്ടാത്ത മൂന്നുപേർ വീതമാവശ്യപ്പെട്ട് രംഗത്തിറങ്ങിയതോടെ കള്ളി വെളിച്ചത്തായി. മറ്റു നാലുപേർ ചേർന്ന് തങ്ങളുടെ വിഹിതം മുക്കിയതറിഞ്ഞതോടെ ഇവർതന്നെ കോഴക്കഥ പുറത്തുവിടുകയായിരുന്നു.
പണം നൽകിയവരുടെ പക്കൽ ദൃശ്യങ്ങളുള്ള കാര്യവും ഇവർ വെളിപ്പെടുത്തി. ഇതാണ് വിവാദങ്ങൾക്ക് തുടക്കം. ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ എല്ലാം തെളിയും. അഗ്നിശമനസേനാ ആസ്ഥാനത്ത് പ്രധാന ഉദ്യോഗസ്ഥന്റെ മുറിക്കുള്ളിലാണ് കോഴ ഇടപാട് നടന്നത്. ഇത് ഓഫീസിൽ പാട്ടാണ്. ഇത്രയും വലിയ തുക അഗ്നിശമനാ ഓഫീസിൽ കൊണ്ടു വന്നതും ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിനെ തുടർന്നാണ്. ഇത്തരം ഇടപാടുകൾ ഇവിടെ പതിവാണെന്നാണ് ആക്ഷേപം. അതിനിടെ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ പോത്തീസിനെ പിണക്കാൻ ചില രാഷ്ട്രീയക്കാർക്ക് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ അന്വേഷണം പേരിന് മാത്രം ഒതുങ്ങും.
ബഹുനില കെട്ടിട നിർമ്മാണങ്ങൾക്ക് സംസ്ഥാന അഗ്നിശമന സേന കർശന നിർദ്ദേശങ്ങളും, മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ വെള്ളം ചേർത്തുകൊച്ചിയിലെ പ്രശസ്തമായ വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസിന് അനധിക്രതമായും, വഴിവിട്ടും, നിയമവിരുദ്ധമായും ഇളവ് നൽകുന്നതിന് നാൽപത് ലക്ഷത്തോളം രൂപ വസ്ത്രവ്യാപാര ഉടമയിൽ നിന്നും ഫയർഫോഴ്സ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയെന്നാണ് ആരോപണം. പായ്ച്ചിറ നവാസാണ് പരാതിക്കാരൻ. വിജി: ഡയറക്ടർ ലോക് നാഥ് ബഹ്റയ്ക്കും, സംസ്ഥാന ഫയർഫോഴ്സ് മേധാവി എഡിജിപി ടോമിൻ തച്ചങ്കരിക്കും നേരിട്ട് പരാതി നൽകി.
കോഴ ഇടപാടിന് പ്രധാനമായും ചുക്കാൻ പിടിച്ചത് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ആയിരുന്നു. എന്നാൽ ഇവർ വസ്ത്ര വ്യാപാരിയിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടും, നേരെത്തെ നിശ്ചയിച്ച പ്രകാരമുള്ള വിഹിതം കീഴ് ഉദ്യോഗസ്ഥർക്ക് നൽകാത്തതിനെ തുടർന്ന് കോഴ വിവരം ഇവർ തന്നെ പുറത്ത് പറയുകയായിരുന്നു. ഇതിനെ തുടർന്ന് വർഷങ്ങളായി തുടർന്ന് വരുന്ന സ്ഥിരം കോഴക്കാരായ മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ച് എഡിജിപി ടോമിൻ തച്ചങ്കരിക്ക് റിപ്പോർട്ട് കിട്ടുകയും, ഈ റിപ്പോർട്ട് ഇദേദഹം ആഭ്യന്തര വകുപ്പിനും, അഗ്നി ശമനാ സേനയുടെ ചുമതലക്കാരൻ കൂടിയായ മുഖ്യമന്ത്രിക്കും കൈമാറുകയുമായിരുന്നു. എന്നാൽ റിപ്പോർട്ടുകൾ കിട്ടി രണ്ട് ആഴ്ചയോളം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇത്തരത്തിൽ അനധികൃതമായും, വഴിവിട്ടും ബഹുനില കെട്ടിടങ്ങൾക്കു് ഇത്തരത്തിൽ പ്രവർത്തിക്കാൻ ലൈസൻസുകൾ നൽകുന്നത് വൻ അഴിമതിക്ക് വേണ്ടിയാണെന്നാണ് ആരോപണം. ഇത് ഭാവിയിൽ വൻ അപകടങ്ങൾക്കും, നിരവധിപേരുടെ മരണത്തിന് വരെ കാരണമാകുമെന്നും ആരോപണമുണ്ട്. ഫയർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഇബി പ്രസാദ്, എസ്.ഗോപകുമാർ, പോത്തീസ് മാനേജിങ് ഡയറക്ടർ, എൻഒസി ഹോൾഡർ എന്നിവർക്കെതിരാണ് പരാതി. ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ്സെടുത്ത് അന്വേഷിക്കണമെന്നതാണ് ആവശ്യം.
Stories you may Like
- പോത്തീസിന്റെ അമരക്കാരൻ സടയാണ്ടി മൂപ്പനാർ ഇനി ഓർമ്മ
- ദേശാഭിമാനി കെട്ടിടം റിയൽ എസ്റ്റേറ്റ് ലോബിക്ക്
- ഇരുമ്പ് അലമാരകളെ ഉരുക്കിയ തീ പിടിത്തം; തുമ്പാ കിൻഫ്രയിലേത് അനാസ്ഥയുണ്ടാക്കിയ ദുരന്തം
- സുബേദാർ മേജറെ മെഴുവേലി പഞ്ചായത്ത് വട്ടം ചുറ്റിച്ചത് 13 വർഷം
- ഒഡിഷ ട്രെയിൻ ദുരന്തം: മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടം പൊളിക്കും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍