ജയലളിതയുടെ ആർകെ പുരത്ത് ഉലകനായകന്റെ വെല്ലുവിളി ഏറ്റെടുക്കാൻ സ്റ്റൈൽ മന്നൻ ധൈര്യം കാട്ടുമോ? നൂറു ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന കമൽഹാസന്റെ പ്രഖ്യാപനം രജനീകാന്തിനോടുള്ള വെല്ലുവിളിയെന്ന് വിലയിരുത്തലിൽ തമിഴകം; അവതാരപ്പിറവിയിലെ താരയുദ്ധം പ്രതീക്ഷിച്ച് ദേശീയ രാഷ്ട്രീയവും; 'പുരട്ചി തലൈവൻ' ആകുന്ന ദ്രാവിഡ നേതാവിനെ കാത്ത് തമിഴ് മക്കൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: പുരട്ചി തലൈവിയുടെ വിയോഗത്തിനു പിന്നാലെ കലുഷിതമായ തമിഴ് രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ സ്റ്റൈൽ മന്നൻ രജീകാന്തിനൊപ്പം ഉലകനായകൻ കമൽഹാസനും നിമിത്തമാകുമോ? രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു തമിഴ് ജനത കാത്തു നിൽക്കുന്നതിനു പിന്നാലെയാണ് കമൽഹാസന്റെയും രാഷ്ട്രീയത്തിലേക്കുള്ള നാടകീയ രംഗപ്രവേശം. അടുത്ത നൂറു ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടന്നാൽ മത്സരരംഗത്ത് ഉണ്ടാകുമെന്ന സൂചനയാണ് ഇപ്പോൾ കമൽഹാസൻ ദ്രാവിഡന ജനതയ്ക്കു നൽകിയിരിക്കുന്നത്.
തമിഴ്നാട്ടിലെ അവസ്ഥ നിർബന്ധിച്ച് കല്യാണം കഴിപ്പിച്ച പെൺകുട്ടിയുടേതു പോലെയാണ്. അതിനാൽ അവർ ആ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിൽ ഒരു മത്സരമുണ്ടായാൽ താൻ മത്സരിക്കുമെന്നു കമൽഹസൻ വെളിപ്പെടുത്തി. അതേസമയം, താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ഭാഗമാകില്ലെന്ന് കമൽഹാസൽ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ തനിച്ചു നിൽക്കാനാണ് താൽപര്യമെന്നും കമൽഹാസൻ തുറന്നടിച്ചു. കമൽഹാസൻ രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിക്കുന്നതാണ് ഉലകനായകന്റെ ഈ പരാമർശം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായും കമൽഹാസൻ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തുറന്നു പറച്ചിൽ.
ജയലളിതയുടെ വിയോഗത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആർകെ പുരം ഉപതെരഞ്ഞെടുപ്പിൽ കമഹാസൻ രാഷ്ട്രീയ അങ്കം കുറിക്കുമെന്ന അഭ്യൂഹങ്ങളും ഇപ്പോൾ തമിഴ്നാട്ടിൽ സജീവമായിരിക്കുകയാണ്. എഐഎഡിഎംകെ സ്ഥാനാർത്ഥി ടിടിവി ദനകരൻ വോട്ടിനു കോഴ നൽകിയെന്നു കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ ആർകെ പുരത്തെ ഉതെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം ഇവിടെ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പാണ്. ഇതു മുന്നിൽക്കണ്ടാണോ ഉലകനായകന്റെ പ്രഖ്യാപനമെന്നു സംശയിക്കുന്നവരും ഏറെയാണ്.
അതേസമയം രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നു പ്രഖ്യാപിച്ച സ്റ്റൈൽ മന്നൻ രജനീകാന്തിനു വേണ്ടിയാണ് ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്ന പ്രചരണവും തമിഴ്നാട്ടിൽ ശക്തമാണ്. എഐഎഡിഎംകെയുടെ പിന്തുണയോടെ രജനികാന്ത് ജയലളിതയുടെ പകരക്കാരനായി ആർകെ പുരത്ത് അങ്കത്തിനിറങ്ങുമെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസനും സൂചന നൽകിയിരിക്കുന്നത്. ഇതോടെ ജയലളിതയുടെ ആർകെ പുരത്ത് സ്റ്റൈൽമന്നനെ എതിരിടാൻ ഉലകനായകൻ എത്തുമോ എന്നാണ് ദ്രിവിഡ മക്കൾ ഇപ്പോൾ അന്വേഷിക്കുന്നത്.
എന്നാൽ രാഷ്ട്രീയ പ്രവേശനത്തിനു തയ്യാറെടുക്കുന്ന രജനീകാന്തുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നും കമൽഹാസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രജനി രാഷ്ട്രീയത്തിലേയ്ക്ക് വരാൻ തീരുമാനമെടുത്താൽ താൻ അദ്ദേഹത്തിനു കൈ കൊടുക്കുമെന്നായിരുന്നു കമൽ ഹാസൻ അന്നു പറഞ്ഞത്. കമലും രജനിയും ഏറ്റവുമൊടുവിൽ പങ്കിട്ട പൊതു വേദി ഡി എം കെയുടെ മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം വാർഷികത്തിനാണ്. ഡി എം കെ വർക്കിങ് പ്രസിഡന്റ് സ്റ്റാലിനൊപ്പം കമൽ വേദി പങ്കിട്ടപ്പോൾ രജനി സദസ്സിലാണ് ഇരിപ്പുറപ്പിച്ചത്.
യലളിതയുടെ മരണത്തോടെ തമിഴ്നാട് രാഷ്ട്രീയം പുതിയ പല വഴികളിലാണ്. അമ്മയുടെ കീഴിൽ ഒന്നായി വണങ്ങി നിന്നവർ പരസ്പരം വാളെടുത്തപ്പോൾ അനിശ്ചിതത്വത്തിൽ ആയത് തമിഴ് മക്കളാണ്. എന്നാൽ സ്റ്റൈൽ മന്നന്റെയും ഉലകനായകന്റെയും രാഷ്ട്രീയ പ്രവേശന പ്രഖ്യാപനങ്ങളാണ് ഇപ്പോൾ തമിഴ്നാടിന് പ്രതീക്ഷ നൽകുന്നത്. അതേസമയം ഇരു താരങ്ങളും നേർക്കുനേർ മത്സരത്തിന് ഇറങ്ങിയാൽ ആരെ തുണയ്ക്കുമെന്നതു മാത്രമാണ് തമിഴ്മക്കളെ കുഴയ്ക്കുന്നത്.
ജയലളിത തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുകയും കലൈഞ്ജർ കരുണാനിധി സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുകയും ചെയ്തിരിക്കെ തമിഴക രാഷ്രടീയത്തിൽ ഒരു യഥാർത്ഥ നേതാവിന്റെ അസാന്നിദ്ധ്യമുണ്ട്. ദേശം ഒന്നടങ്കം കാതോർക്കുന്ന ഒരു നേതാവ് ഇന്നിപ്പോൾ തമിഴകത്തില്ല. ഈ ശൂന്യത നികത്താൻ രജനിക്കാവുമെന്നാണ് ബിജെപി കരുതുന്നത്.
തമിഴകത്ത് ഇന്നിപ്പോൾ ബിജെപിയുടെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ചോയ്ക്ക് ശേഷം തുഗ്ളക്ക് പത്രാധിപരായി സ്ഥാനമേറ്റ എസ്.ഗുരുമൂർത്തിയാണ്. 2019 ലെ ലോക്സഭാ തിരുഞ്ഞെടുപ്പിൽ മോദിക്കുവേണ്ടി തമിഴകം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുരുമൂർത്തി കരുക്കൾ നീക്കുന്നത്. ഈ കളിയിൽ രജനി കൂടെയുണ്ടെങ്കിൽ ബിജെപിക്ക് അത് സുവർണ്ണ നേട്ടമാവും. പക്ഷേ, ഇപ്പോഴും ദ്രാവിഡ പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള തമിഴകത്തെ പശിമരാശി മണ്ണിൽ ബിജെപിക്കൊപ്പം നിലയുറപ്പിക്കുന്നത് എത്രകണ്ട് ഗുണകരമാവുമെന്ന സന്ദേഹം രജനിക്കുണ്ട്.
അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും കൂടിക്കാഴ്ച നടത്തിയ കമൽഹാസൻ തമിഴ്നാട്ടിലെ പരമ്പരാഗത രാഷ്ട്രീയത്തിനു വിരുദ്ധമായാണ് ചിന്തിക്കുന്നതെന്നു വ്യക്തം. അതായാത് ഇരുതാരങ്ങളും രാഷ്ട്രീയമായി വ്യത്യസ്തധ്രുവങ്ങളിലെന്നു സാരം. ഇതോടെയാണ് ആർകെ പുരത്ത് സ്റ്റൈൽ മന്നനെ എതിരിടാൻ ഉലകനായകൻ എത്തുമോ എന്ന പ്രചാരണം ശക്തമായതും.
Stories you may Like
- കാലിൽ തൊടണോ, മുഷ്ടി ചുരുട്ടി കുലുക്കണോ എന്നതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്
- സ്റ്റെൽ മന്നന്റെ യോഗി വണങ്ങലിൽ തമിഴ് സിനിമാലോകം ചേരി തിരിയുന്നു!
- 73ാം വയസ്സിലും ചുള്ളനായി തിരിച്ചുവരവ്; ജയിലറിലൂടെ വീണ്ടും രജനി തരംഗം!
- ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കമൽഹാസൻ
- അഖിലേഷ് യാദവിനെ ആലിംഗനം ചെയ്ത് രജനികാന്ത്
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍