ന്യൂസ് 18 കേരളയിലെ ദളിത് പീഡനം അങ്ങനെ മാതൃഭൂമിക്കും റിപ്പോർട്ടു ചെയ്യേണ്ടിവന്നു; സനീഷും ലല്ലുവും രാജീവ് ദേവരാജും അന്വേഷണത്തെ ഭയപ്പെടുന്നതും തടയാൻ ശ്രമിക്കുന്നതും എന്തിന്? 'ഭാസ്കര ഇളയപ്പന്' ലൈംഗിക വയോധികാഹ്ളാദമെന്ന് പരിഹസിച്ച ചാനൽ സിംഹങ്ങൾക്ക് പണികൊടുത്ത് ബിആർപി ഭാസ്കർ; സെമിനാറിൽനിന്ന് ഇരയെ ഒഴിവാക്കിയവർ മുതിർന്ന മാധ്യമ പ്രവർത്തകനെ ചാനൽ ചർച്ചകളിൽ നിന്ന് വിലക്കാൻ കളി തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ വാർത്താവിനിമയ രംഗത്ത് വിപ്ലവമുണ്ടാക്കിയ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യകൺസൾട്ടിങ് എഡിറ്ററും മുതിർന്ന പത്രപ്രവർത്തകനുമായ ബിആർപി ഭാസ്കറിനെ ചാനൽ ചർച്ചകളിൽ നിന്ന് പൂർണമായും ഒഴിവാക്കാനുറച്ച് തലസ്ഥാനത്തെ ഒരു സംഘം മാധ്യമപ്രവർത്തകർ.
മുകേഷ് അംബാനിയുടെ മലയാളം ചാനലായ ന്യൂസ് 18 കേരളയിൽ തൊഴിൽ പീഡനത്തിൽ മനംനൊന്ത് ദളിത് മാധ്യമ പ്രവർത്തക ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ഇന്നലെ മാതൃഭൂമിയുടെ സൂപ്പർ പ്രൈംടൈമിൽ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിലാണ് ഏതുവിധേനയും ഈ മുതിർന്ന മാധ്യമ പ്രവർത്തകനെ ഒരു ചാനലുകളിലും കയറ്റാതിരിക്കാൻ ഈ സംഘം ചരടുവലി നടത്തുന്നത്. തോമസ് ചാണ്ടിക്കെതിരെ വാർത്ത നൽകിയതിനു പിന്നാലെ ആലപ്പുഴയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനൽ ആക്രമിക്കപ്പെട്ടിരുന്നു. ഈ വിഷയമാണ് മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈംടൈമിൽ അവതാരകനായ വേണു ബാലകൃഷ്ണൻ ഇന്നലെ ചർച്ചയ്ക്കെടുത്ത വിഷയം.
ഡോ. സെബാസ്റ്റൻപോൾ, കോൺഗ്രസ് നേതാവ് ഷുക്കൂർ എൻസിപി നേതാവായ ബാബു കാർത്തികേയൻ എന്നിവരാണ് ബിആർപി ഭാസികറിനൊപ്പം പാനലിലുണ്ടായിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യകാല കൺസൾട്ടിങ് എഡിറ്ററെന്ന നിലയിലാണ് ബിആർപിയെ വേണു ചർച്ചയ്ക്കു വിളിച്ചത്. ഇതിനിടയിലാണ് 'ഭാസ്ക ഇളയപ്പ'നെന്നു വിളിച്ച സനീഷിനും കൂട്ടർക്കും ഈ മുതിർന്ന മാധ്യമ പ്രവർത്തകന് നൈസായിട്ട് പണി കൊടുത്തത്.
സമൂഹത്തിൽ നടക്കുന്ന സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വേണം മാധ്യമങ്ങൾക്ക് എതിരായ അക്രമപ്രവർത്തനങ്ങളെ കണേണ്ടതെന്ന മുഖവുരയോടെയാണ് ന്യൂസ് 18 ലെ മാധ്യമ സിംഹങ്ങളുടെ ചെയ്തിയെക്കുറിച്ച് സാന്ദർഭികമായി വിവരിച്ചത്. തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ രേഖകൾ പോലും കാണാതാകുന്നുന്നു. ഇത് ആദ്യ സംഭവമല്ല. 40000 പേർ എഴുതിയ പരീക്ഷയുടെ ഉത്തരകടലാസ് കാണാതാകുന്നു. ആക്രമണം എല്ലാ മാധ്യമങ്ങൾക്കുമുള്ള സന്ദേശമാണ്. അന്വേഷണം നടത്തുമെന്ന് പറയുന്നു. പല അന്വേഷണങ്ങളും നടക്കുന്നുണ്ട്.
അടുത്തിടെ ഒരു ചാനലിലെ കോസുമായി ബന്ധപ്പെട്ട് ആ ചാനലിലെ ആരോപണവിധേയരായവർ അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഒരു മാസത്തേക്ക് അതു മരവിപ്പിച്ചിരിക്കുകയാണ്. എനിക്കറിയില്ല. എന്തുകൊണ്ടാണ് ഇവർ അന്വേഷണത്തെ ഭയപ്പെടുന്നത്. എന്തുകൊണ്ടാണ് ഭണകൂടവും കോടതിയും ഇടപെട്ട് അന്വേഷണങ്ങളെ തടയുന്നത്. നമ്മുടെ സംവിധാനങ്ങൾക്ക് നീതി നൽകാനുള്ള കഴിവ് ചോദ്യം ചെയ്യപ്പെടുന്ന അവസരമാണിതെന്നും ബിആർപി പറഞ്ഞു.
തൊഴിൽ പീഡനത്തിലും ജാതീയമായ അധിക്ഷേപത്തിലും മനംനൊന്താണ് ന്യൂസ് 18 ലെ ദളിത് മാധ്യമപ്രവർത്തക മാസങ്ങൾക്ക് മുൻപ് ആത്മഹത്യശ്രമം നടത്തിയത്. സ്വതന്ത്രമാധ്യമ പ്രവർത്തനത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി സോഷ്യൽമീഡികളിൽ മുറവിളി കൂട്ടുന്ന മാധ്യമ സിംഹങ്ങളൊന്നും ഈ ദളിത് മാധ്യമ പ്രവർത്തകയെ പിന്തുണയ്ക്കാനെത്തിയിരുന്നില്ല. അന്ന് ഈ പെൺകുട്ടിക്കു വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ബിആർപി ഭാസ്കർ. ഇതിനോടുള്ള പ്രതികാരമെന്നോണം ന്യൂസ് 18 ലെ വാർത്താഅവതാരകൻ സനീഷ് ഇളയിടത്ത് തരംതാണ ഭാഷയിലാണ് ബിആർപി ഭാസ്കറിനെ വിമർശിച്ച് പോസ്റ്റിട്ടത്. എന്നാൽ ഈ നടപടിക്കെതിരെ വിമർശനമുയർന്നതോടെ ഈ സോഷ്യൽ മീഡിയാ വിപ്ലവകാരി പോസ്റ്റ് പിൻവലിച്ച് തടിയൂരി.
കഴിഞ്ഞദിവസം കോഴിക്കോട്ടെ ഒരു കോളേജിൽ 'ന്യൂസ്റൂമുകളിലെ ജാതീയ വേർതിരിവ്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിലേക്ക് ന്യൂസ് 18-ലെ അധിക്ഷേപത്തിന് ഇരയായ മാധ്യമപ്രവർത്തകയെ സംഘടാകർ ക്ഷണിച്ചിരുന്നു. എന്നാൽ ചാനലിൽ തന്നെ ജാതീയമായും മാനസികമായും പീഡിപ്പിച്ചവർ തന്നെ ആ പരിപാടിയിൽ നിന്ന് ഒഴിവാക്കാൻ സംഘാടകരോട് ആവശ്യപ്പെട്ടെന്ന് പെൺകുട്ടി ഇന്നലെ വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് മാതൃഭൂമി ന്യൂസിൽ കിട്ടിയ അവസരം ഉപയോഗിച്ച് 'ഇളയപ്പൻ'മാർക്കെതിരെ ആഞ്ഞടിച്ച ബിആർപിയെ ചാനലുകളിൽ നിന്ന് വിലക്കാൻ ഈ സംഘം ശ്രമമാരംഭിച്ചിരിക്കുന്നത്.
സനീഷ് ഇളയിടം ബിആർപിക്ക് എതിരെ എഴുതിയ പോസ്റ്റിന്റെ പൂർണ്ണരൂപം
ഈ പോസ്റ്റിട്ട ബീയാർപ്പീ ഭാസ്കരൻ ചില്ലറക്കാരനല്ല,പുലിയാണ്. വളരെ മുതിർന്ന മാധ്യമപ്രവർത്തകൻ. വിക്കിപീഡിയ മലയാളത്തിൽ സ്വന്തമായി പേജുണ്ട്. അത് തുറന്നാൽ നിങ്ങൾക്ക് മനസ്സിലാകും,എൺപത്തിയഞ്ച് വയസ്സുള്ള അതിപ്രഗൽഭനായ ജേണലിസ്റ്റ് പുലിയാണ് ഭാസ്കരേട്ടനെന്ന്. ഇനി ഒന്ന് കൂടെ ഈ പോസ്റ്റ് വായിക്കുക. എന്താണയാള് എഴുതി വെച്ചിട്ടുള്ളത്. ന്യൂസ് 18 കേരളയിലെ സെക്ഷ്വൽ ഹരാസ്മെന്റ് എന്ന് .നിങ്ങൾ തന്നെ പരിശോധിക്കുക. എന്താണ് ഞങ്ങളുടെ ചാനലിൽ ഉണ്ടായിരുന്ന കേസ്. അതൊരു തൊഴിൽ പ്രശ്നമായിരുന്നു. ഞങ്ങളുടെ സഹപ്രവർത്തക ഒരു തൊഴിൽ പ്രശ്നത്തിനെതിരെയാണ് പ്രതിഷേധിച്ചത്. അവൾക്ക് ആവും വിധം. അത് ലൈംഗികപീഡനപരാതി ആയിരുന്നില്ല.
ഒരൊറ്റ ഫോൺ കോൾ മതി, അത് മനസ്സിലാക്കാൻ. ഒന്ന് അവർ പരാതി കൊടുത്ത കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുക,ക്ലാരിഫൈ ചെയ്യുക . എന്താണ് പരാതി ,എന്താണ് കേസ് എന്ന്. അത് ഈ മുതിർന്ന,വളരെ മുതിർന്ന ഭാസ്കരെളേപ്പൻ ചെയ്തില്ല. അതിന് പകരം പെണ്ണാണോ പരാതിക്കാരി , എങ്കിൽ ലൈംഗിക പീഡനം തന്നെ എന്ന വയോധികാഹ്ലാദം കലർന്ന മുൻവിധി ചേർത്ത് അപ്പോ തന്നെ പോസ്റ്റ് ഇട്ടു, പരസ്യായിട്ട്. ഇത് അതി കഠിനമായ സ്ത്രീവിരുദ്ധതോന്ന്യാസമാണ്. സ്ത്രീകൾ ഉന്നയിക്കുന്ന എല്ലാ പരാതികളും ലൈംഗികപീഡനവുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന മുൻവിധി നിങ്ങൾക്കുള്ളിലെ സ്ത്രീവിരുദ്ധതോന്ന്യാസിയാണ് മുന്നോട്ട് വെക്കുന്നത്.
എന്റെ സഹപ്രവർത്തക ഒരു റിസർവ്വേഷനും ഉന്നയിച്ചിട്ടില്ല. അവർജോലി ചെയ്യുന്ന സ്ഥാപനത്തിനകത്ത് അവർക്കെതിരെ ചി്ര്രല പശ്നങ്ങൾ നേരിട്ടതായി തോന്നി, അവർ ജനറൽ സ്പെയിസിൽ നിന്ന് അതിനെതിരെ പ്രതികരിച്ചു.അത് മുതിർന്ന ആൺപുലി മനസ്സിലാക്കുന്നത് അയാളുടെ മുൻവിധികളുമായി ചേർത്താണ്. ന്യൂസ് 18 കേരളയിൽ പെൺകുട്ടി പൊലീസിൽ ഒരു പരാതി നൽകിയിരിക്കുന്നു.പെൺകുട്ടിയാണ്, എന്നാൽ അത് പീഡനമായിരിക്കും എന്നയീ ഭാസ്കരെളേപ്പന്റെ മുൻവിധി സ്ത്രീവിരുദ്ധമായ അയാളുടെ രാഷ്ട്രീയത്തിൽ നിന്ന് ഉയർന്ന് വന്ന മുൻവിധി കലർന്ന തോന്ന്യാസപോസ്റ്റാണ്. നോക്കണം, അയാൾ വളരെ മുതിർന്ന ജേണലിസ്റ്റാണ്. എത്ര മുതിർന്നത് എന്നോ.
അയാൾ പണിയെടുത്ത് തകർക്കുന്ന കാലത്ത് നമ്മളിപ്പോ മനസ്സിലാക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയം ഇത്രയ്ക്ക് ഊർജ്ജിതമായിട്ട് ഇല്ല. ദലിത് രാഷ്ട്രീയം ഇത്രയ്ക്ക് ഊർജ്ജിതമായിട്ടില്ല. സോഷ്യൽ മീഡിയ മാധ്യമപ്രവർത്തകരെ ഇത്ര രൂക്ഷമായി ഓഡിറ്റ് ചെയ്ത് തുടങ്ങിയിട്ടില്ല. അക്കാലത്ത് ഇപ്പോഴത്തേതിനെക്കാൾ ശക്തരായിരുന്നു ഈ പണി-ജേണലിസം -ചെയ്യുന്നവർ. ഭയങ്കരമാം വിധം പ്രിവിലേജ്ഡ് ആയ ആൺശിങ്കങ്ങൾ ആയിരുന്നു ഇവർ. ആ പ്രിവിലേജ് എല്ലാം അനുഭവിച്ച്, ആ തോന്ന്യാസമുൻവിധികളിൽ കിടന്ന് പുളച്ച് രസിച്ച ഈ ചങ്ങാതി, ഒരൊറ്റ ഫോൺ കോൾ ചെയ്ത് വാർത്ത ഒന്ന് സ്ഥിരീകരിച്ച് എഴുതുക എന്ന ശീലം പോലുമില്ലാത്ത ഈ പരമബഗിടാപ്പി അയാളുടെ വിധ്വംസകമുൻവിധികളാൽ എന്തൊക്കെ തോന്ന്യാസങ്ങൾ വാർത്തയായി എഴുതിയിട്ടുണ്ടാകും. എത്ര ആളുകളെ ,നിരപരാധികളെ കൊലയ്ക്ക് കൊടുത്തിട്ടുണ്ടാകും.
അയാളുടെ തോന്ന്യാസ പോസ്റ്റിന് എൺപത് ലൈക്കുകളേ ഉള്ളൂ,ശരി തന്നെ. പക്ഷെ ഞങ്ങളുടെ സ്ഥാപനത്തിൽ ലൈംഗികതോന്ന്യാസം നടന്നു എന്ന് പച്ചക്കള്ളം പറയുന്ന, പരാതിക്കാരിയായ ഞങ്ങളുടെ സഹപ്രവർത്തകയെ അടക്കം അപമാനിക്കുന്ന ആ പോസ്റ്റിന് താഴെ ലൈക്ക് ചെയ്തവർ , അത് വിശ്വസിച്ചവർ ചില്ലറക്കാരല്ല. കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവിയായ കെ സച്ചിദാനന്ദന്റെ ലൈക്ക് നിങ്ങൾക്ക് അവിടെ കാണാം. അദ്ദേഹത്തെ വിശ്വസിപ്പിക്കാൻ ഈ തോന്ന്യാസിവയോധികന്റെ വഷളത്തരത്തിന് സാധിച്ചു. കെപി നിർമ്മൽകുമാർ എന്ന കഥാകൃത്ത് ഇക്കാര്യം വിശ്വസിച്ച് അവിടെ കമന്റ് ചെയ്തിരിക്കുന്നു. അതിനാലൊക്കെ തന്നെ.....
ഇയാൾ, ഈ ഭാസ്കരൻ ഒരു വിധ പരിഗണനയും അർഹിക്കുന്നില്ല,അതിനാലാണ് ഈ പോസ്റ്റ്. പോസ്റ്റ് ട്രൂത്തിന്റെ കേരളത്തിലെ നടത്തിപ്പുകാർ ലാസർ സ്കറിയ പോലുള്ള മഞ്ഞപ്പത്രക്കഞ്ഞികുടിക്കാർ മാത്രമല്ല കേരളത്തിൽ,ഇയാളെപ്പോലുള്ള തഴമ്പ് കാട്ടി നടക്കുന്ന ബഗിടാപ്പികൾ കൂടെയുണ്ട് എന്ന് പറയാനാണ്.
ബാക്കി പിന്നെ പറയാം.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്