പാതി ചിറകുവെട്ടിയ പറവ! മികച്ച തുടക്കത്തിനുശേഷം പറവ ചേക്കേറുന്നത് പതിവ് കെട്ടുകാഴ്ചകളിലേക്ക്; പക്ഷേ, സൗബിൻ ഷാഹിറിന്റെ ദൃശ്യവിന്യാസ മികവ് ചിത്രത്തെ രക്ഷിക്കുന്നു; ഒന്നും ചെയ്യാനില്ലാതെ ദുൽഖർ; പ്രമേയ ദൗർബല്യത്തെ കാഴ്ചയുടെ വിസ്മയമൊരുക്കി ടീം പറവ മറികടക്കുന്നു
എം മാധവദാസ്
തമിഴിലെ 'കാക്കാമുട്ടെ' എന്ന ചിത്രം കണ്ടവർക്കാർക്കും അതിലെ ഓരോരംഗങ്ങളും മറന്നുപോവാനിടയില്ല. മലയാളത്തിലെ ന്യൂജൻ ജഗതിയെന്ന വിളിപ്പേരോടെ ഹാസ്യരംഗങ്ങളിൽ തിളങ്ങിനിൽക്കുന്ന നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത പറവയുടെ ആദ്യത്തെ അരമണിക്കൂർ കണ്ടപ്പോൾ ശരിക്കും ത്രില്ലടിച്ചുപോയി. പ്രാവു പറത്തലും പട്ടം പറത്തലുമൊക്കെയായി മലയാളി നാളിതുവരെ കണ്ടിട്ടില്ലാത്ത പ്രമേയ പരിസരത്തിലൂടെ നീങ്ങുന്ന രണ്ടു കുട്ടികൾ നായകരായ ചിത്രം.ഇതാ മലയാളത്തിൽനിന്ന് മറ്റൊരു 'കാക്കാമുട്ടെ' എന്ന് മനസ്സിൽ കരുതി ആഹ്ളാദിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ഫ്ളാഷ് ബാക്ക് വന്നത്. അതുവരെയുള്ള കുട്ടികളുടെ കളി പിന്നീട് വലിയവർ ഏറ്റെടുക്കുന്നു. ദുൽഖർ വരുന്ന ഗ്രിഗറി വരുന്നു, ഷെയിം നിഗം സിക്സറടിക്കുന്നു... പ്രണയവും പകയും പ്രതികാരവുമൊക്കെയായി പതിവ് മട്ടാഞ്ചേരി മസാല!
സാധാരണ ദുൽഖറിനെപ്പോലുള്ള ഫുൾ എനർജി പാക്ക്ഡായിട്ടുള്ള ഒരു നടന്റെ എൻട്രിക്കുശേഷം സിനിമ കൂടുതൽ മെച്ചപ്പെടുകയാണ് ചെയ്യുക.പക്ഷേ ഇവിടെ നേരെ മറിച്ചാണ് സംഭവിക്കുന്നത്.പ്രാവ് പറത്തൽ കമ്പക്കാരായ രണ്ട് 15വയസ്സുള്ള കുട്ടികളുടെ ജീവിതം രസകരമായി പറഞ്ഞുപോയ സിനിമ അപ്പോഴേക്കും പതിവ് പൈങ്കിളികളിലേക്ക് വീഴുന്നു.
ദുൽഖർ സൽമാനെപ്പോലുള്ള ഒരു നടനെയാക്കെ കുത്തിത്തിരുകി കഥ ട്വിസ്റ്റ് ചെയ്യാതെ, ഈ രണ്ടുകുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി,ആദ്യ അരമണിക്കൂറിൽ കണ്ട അതേ ടെമ്പോയിൽ ചിത്രം പോവുകയാണെങ്കിൽ, എന്റെ സൗബിനേ...മലയാളത്തിലെ എക്കാലത്തെയും ക്ളാസിക്ക് ചിത്രങ്ങളിൽ ഒന്നാകുമായിരുന്നു ഈ ചിത്രം.പക്ഷേ തുലച്ചല്ലോ. പുകയില വിരുദ്ധ പരസ്യത്തിൽ രാഹുൽ ദ്രാവിഡ് പറയുന്നപോലെ, മികച്ച തുടക്കം കിട്ടിയിട്ടും അവിചാരിതമായ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്!
ടോട്ടാലിറ്റിയിൽ ഈ പോരായ്മകൾ ഉണ്ടെങ്കിലും കൊടുത്ത കാശ് വസൂലാവുന്ന എന്റർ ടെയിനർ തന്നെയാണ് ഈ പടം. ഒരു നിമിഷംപോലും ബോറടിയോ ലാഗോ ഇല്ലാതെ ചിത്രം മുന്നോട്ടുകൊണ്ടുപോവാൻ സൗബിന് കഴിയുന്നു.ആകാശത്ത പാറിപ്പറക്കുന്ന ഒരു പറവ താഴേക്ക് നോക്കിയാൽ എങ്ങനെയിരിക്കും എന്നപോലൊയണ് പല ഷോട്ടുകളും സൗബി നി വിന്യസിച്ചിരിക്കുന്നത്. മട്ടാഞ്ചേരിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യ പരിസരം ഇവിടെ കാണാം.
പക്ഷേ അമൽ നീരദിനെപ്പോലൊരു നിർമ്മാതാവിന്റെ പിന്തുണയും, ദൂൽഖർ സൽമാൻ അടക്കമുള്ള വലിാെയരു ടീമും ഉണ്ടായിട്ടും ഇത്രയേ ഉള്ളൂവെന്ന് മനസ്സിൽ തികട്ടി വരുന്നു.നമ്മൾ ഒരുപാട് പ്രതീക്ഷിച്ചുപോയി സൗബിൻ ഭായ്!
പറവ കണ്ട മട്ടാഞ്ചേരി
വരിക്കാശ്ശേരി മനപോലെ സിനിമാക്കാരുടെ മറ്റൊരു ക്ളീഷെയാണ് മട്ടാഞ്ചേിരി. ഇവിടുത്തെ ക്വട്ടേഷൻ കഥയും യഹൂദത്തെവരും പ്രണയവും വിരഹവും സംഗീതപാരമ്പര്യവുമൊക്കെ നാം കാക്കത്തൊള്ളായിരം വട്ടം കണ്ടതുമാണ്. പക്ഷേ മട്ടാഞ്ചേരിയുടെ ഇതുവരെയില്ലാത്ത സൗന്ദര്യമാണ് സൗബിൻ തന്റെ പ്രത്യേക കാമറയിലുടെ കാണിച്ചുതരുന്നത്.അതാണ് സംവിധായകന്റെ മിടുക്ക്. പടം തുടങ്ങുമ്പോഴുള്ള മട്ടാഞ്ചേരി നാടൻ പാട്ട് തൊട്ട് ചോക്കുകൊണ്ട് എഴുതുന്ന ടൈറ്റിലുകളും പ്രാവുകളുടെ കുറുകലും എല്ലാം ചേർന്ന് വല്ലാത്തൊരു നൊസ്റ്റാൾജിക്ക് മൂഡ്.കാഴചകൊണ്ടുമാത്രല്ല, സംഗീതംകൊണ്ടും നർമ്മംകൊണ്ടുമൊക്കെ പലയിടത്തും ചിത്രം മനസ്സുനിറക്കുന്നുണ്ട്.മട്ടാഞ്ചേരിയുടെ സവിശേഷമായ ഗലികളിലും, ഒഴിഞ്ഞുകിടക്കുന്ന പീടിക വരാന്തകളിലും, വെളിമ്പുറങ്ങളിലും, വീടുകളിലെ മേൽക്കുരകളിലുമൊക്കെയായി ക്യാമറ തത്തിക്കളിക്കയാണ്.
മട്ടാഞ്ചേരേിയിലെ ഒരു മുസ്ലിം കുടുംബത്തിലെ ഇച്ചാപ്പിയെന്ന് വിളിക്കുന്ന ഇർഷാദ്, ഹസീബ് എന്നീ കുട്ടികളുടെ ജീവിതവും, പ്രാവു വളർത്തൽ എന്ന അവരുടെ കമ്പവും ചേർന്നാണ് ചിത്രം വിസ്മയക്കാഴ്ചകൾ ഒരുക്കി മുന്നേഹുന്നത്. പ്രാവുപറത്തൽ മത്സരങ്ങളും, ബീച്ചിലെ പന്തുകളിയും, സൈക്കിൾ സവാരിയുമൊക്കെയായി അവധിക്കാലം അടിച്ചുപൊളിക്കുന്ന ഇർഷാദിന്റെയും ഹസീബിന്റെയും കഥയിൽനിന്നാണ് പടം സുന്ദരമായി തുടങ്ങുന്നത്.അവരുടെ സ്കൂൾ ജീവിതവും പറവക്കമ്പവുമൊക്കെ എത്രമനോഹരമായിട്ടവണ് ചിത്രം ചെയ്തതെന്ന് നോക്കുക.സൗബിന്റെ ഷോട്ടുകളുടെ ഫ്രഷ്നസ്സും റിച്ച്നെസ്സും എടുത്തുപറയേണ്ടതാണ്.
പക്ഷേ ആദ്യ അരമണിക്കൂർ കഴിയുന്നു കഥമാറുന്നു.കുട്ടികളെ പിന്തള്ളി പിന്നെ ദൂൽഖറിന്റെയും ടീമിന്റെയും വല്ള്യേട്ടൻ കളിയാണ്.അതോടെ പടത്തിന്റെ പുതുമ ചോരുന്നു.മട്ടാഞ്ചേരിക്കാരുടെ അതിവൈകാരികത, പ്രണയം, പ്രതികാരം എന്നിങ്ങനെയുള്ള സ്റ്റീരിയോടൈപ്പിൽ കുടുങ്ങിപ്പോയി ഈ മനോഹര പറവയും. പറവയുടെ കഥാകൃത്തും തിരക്കഥാ രചയിതാക്കളിൽ ഒരാളുമായ സൗബിൻ ശ്രദ്ധിക്കേണ്ടിയിരുന്നത് ഇവിടെയായിരുന്നു.
പക്ഷേ ഇടക്ക് ഈ ക്ളീഷേകളിയിൽ നിന്ന് കുതറിച്ചാടാനും സൗബിൻ ശ്രമിക്കുന്നുണ്ട്.ഇർഷാദിന്റെ പ്രണയും പൊളിയുന്നതും, ഒരു നായയുടെ മരണത്തിൽ വലിയ വായിൽ കരയുന്ന ഒരു വീട്ടമ്മയുടെ കാഴ്ചയുമൊക്കെയായി പ്രമേയ വൈവിധ്യം ഇടക്ക് കടന്നുവരുന്നുമുണ്ട്. എപ്പോഴൊക്കെ കുട്ടികൾ ഈ പടത്തിന്റെ മുഖ്യഭാഗങ്ങളിൽ എത്തുന്നോ അപ്പോഴൊക്കെ ഈ പടത്തിന് ഒരു പ്രത്യേകം ചന്തം വരുന്നു.ആ നിലക്ക് നോക്കുമ്പോൾ ദുൽഖറും കൂട്ടരും ഈ പടത്തിന് ബാധ്യതയാണെന്ന് പറയാതെ വയ്യ.
ദുൽഖറിന് ഒന്നും ചെയ്യാനില്ല!
സത്യത്തിൽ ഇതുപോലൊരു സംരംഭത്തിന് ഡേറ്റുകൊടുത്തതിന് ദുൽഖർ സൽമാനോട് ഇതിന്റെ അണിയറ പ്രവർത്തകർ അങ്ങേയറ്റം നന്ദി പ്രകടിപ്പിക്കേണ്ടതാണ്.പറവയെന്ന പ്രൊജക്റ്റിനോടും, സൗബിൻ എന്ന സംവിധാകനോടുമുള്ള താൽപ്പര്യം തന്നെയാവണം അദ്ദേഹത്തെ ഈ പ്രോജക്റ്റിൽ എത്തിച്ചത്.കുത്തിച്ചുയരുന്ന തന്റെ താരമൂല്യത്തിന് യാതൊരു വിലയും കൽപ്പിക്കാതെയാണ് ദുൽഖർ തനിക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത ഈ പടത്തിൽ വേഷമിടുന്നത്.പക്ഷേ ഉള്ളത് കുഞ്ഞിക്ക മോശമാക്കിയിട്ടില്ല. എതാണ്ട് 20 മിനിട്ട് മാത്രംവരുന്ന ദുൽഖറിന്റെ സാന്നിധ്യം പക്ഷേ സിനിമയുടെ പ്രമോഷന് വല്ലാതെ ഗുണം ചെയ്തിട്ടുണ്ട്.പുതിയ താരങ്ങൾ ഇമേജിന്റെ തടവുകാരല്ലെന്നതും അങ്ങേയറ്റം പ്രതീക്ഷയുണർത്തുന്നുണ്ട്. പക്ഷേ ഈ പടത്തിലെ സൂപ്പർ താരങ്ങൾ രണ്ടു കുട്ടികളാണ്. ഇർഷാദിനെ അവതരിപ്പിച്ച അമൽഷായെയും, ഹസീബായി ജീവ ിച്ച മാസ്റ്റർ അർജുനും പ്രതീക്ഷകൾ ഏറെ ഉയർത്തുന്നു.
വാൽക്കഷ്ണം: ഈ പടത്തിൽ സംവിധായകൻ ആഷിക്ക് അബുവും ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്.തുറന്നു പറയട്ടെ, ഒട്ടും നന്നായിട്ടില്ല.ആഷിക്കിന് സംവിധാനത്തിൽതന്നെ ശ്രദ്ധിക്കുന്നതാണ് നല്ലത്.നടൻ സംവിധായകനായും സംവിധായകൻ നടനുമൊക്കെയായുള്ള മാറ്റം മറിച്ചിലുകൾ ഏറെ കണ്ടതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
Stories you may Like
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- 'അവൾ എന്നെ അവഗണിച്ചു, ഒരു പശ്ചാത്താപവുമില്ല'
- മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കും; വീണാ ജോർജ്
- ഡൽഹിയിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ പ്രതി സാഹിൽ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍