വിശുദ്ധ നാട്ടിലെ അവസാനദിനം- യാത്ര അവസാനിക്കുന്നു
ഞങ്ങൾ താമസിച്ച ബത്‌ലഹേമിലെ തെരുവിലൂടെ ഞങ്ങൾ ഇറങ്ങി നടന്നപ്പോൾ കണ്ടു മുട്ടിയ പലസ്റ്റീൻകാർ എല്ലാം ഹെ ഇന്ത്യ എന്നു വിളിച്ച് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. ഇന്ത്യ ജന്മമെടുത്ത കാലം മുതൽ പലസ്റ്റിയൻസിന് അനുകൂലമായി യുഎന്നിൽ എടുത്ത നിലപാടുകൾ ആയിരിക്കും ഒരു പക്ഷെ അവരുടെ സ്‌നേഹത്തിന്റെ കാരണം.
പലസ്റ്റീൻ അഥോറിറ്റി മാത്രമാണ് ഇവരെ നിയന്ത്രിക്കുന്ന അധികാര ഘടന. സ്വന്തമായി രാജ്യമോ നാണയമോ ഇവർക്കില്ല. ഇസ്രയേലിന്റെ നാണയമായ ഷക്കാലും യുഎസ് ഡോളറുമാണ് ഇവരുടെ നാണയം. പലസ്റ്റിയൻ അഥോറിറ്റിയുടെ കീഴിൽ ഉള്ള വെസ്റ്റ് യമിസ പ്രദേശം പൊതുവേ സമാധാന പ്രിയരുടെ നാടായിട്ടാണ് അറിയപ്പെടുന്നത്. മറ്റൊരു പലസ്റ്റിയൻ പ്രദേശമായ ഗസ്സ മുനമ്പ് ഭരിക്കുന്നത് ഹമാസ് എന്ന തീവ്രവാദി സംഘടനയാണ്. അവിടെ നിന്നും നിരന്തരം ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തി കൊണ്ടിരിക്കുന്നു. ഈ യാത്ര വിവരണം എഴുതാൻ തുടങ്ങിയതിന് ശേഷം ഇസ്രയേൽ നടത്തിയ രണ്ട് എയർ അറ്റാക്കിലൂടെ ആറു പലസ്റ്റീൻകാർ മരിച്ചു. ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു ഇസ്രയേൽ പട്ടാളക്കാരൻ അത്യാസന്ന നിലയിലാണ്. അത് പോലെ അനേകം റോക്കറ്റുകൾ ഇസ്രയേലിൽ പതിക്കുകയും ചെയ്തു.
ഇവിടുത്തെ പ്രധാന പ്രശ്‌നം രാഷ്ട്രീയത്തിനപ്പുറത്ത് മതപരമാണ്. അത് കൊണ്ട് തന്നെ പരിഹാരം വളരെ അകലെയാണ്. ഡാനിയൽ പാൾ എന്ന അമേരിക്കൻ പത്ര പ്രവർത്തകനെ ഗസ്സയിൽ നിന്നും പിടിച്ച് കൊണ്ട് പോയി അല്ലാഹു അക്‌ബർ വിളിച്ച് കഴുത്തറുക്കുന്നത് യൂട്യൂബിൽ കാണാം. ഇതിന് കാരണം ഒന്നു മാത്രം- അദ്ദേഹത്തിന്റെ അമ്മ യഹൂദ ആയിരുന്നു. ഹമാസ് അധികാരം പിടിച്ചപ്പോൾ നടത്തിയ പ്രഖ്യാപനത്തിൽ അവിടെ മുസ്ലിം അല്ലാത്തവരോട് കൺവർട്ട് ചെയ്യുക അല്ലെങ്കിൽ നാട് വിടുക എന്നാണ് ആവശ്യപ്പെട്ടത്. പലസ്റ്റീൻ അഥോറിറ്റിയും ആയി വേറിട്ടാണ് അവർ പ്രവർത്തിക്കുന്നത്. ഹമാസ് ഇസ്രയേലിനെ ഒരു രാഷ്ട്രമായി ഇതുവരെ അംഗീകരിച്ചിട്ടില്ല അത് കൊണ്ട് തന്നെ പലസ്റ്റയിൻ ഒരു രാഷ്ട്രമാകാൻ ഇസ്രയേൽ അനുവദിക്കുകയും ഇല്ല.
ന'ന'
ഇസ്രയേൽ രൂപം കൊള്ളുന്ന സമയത്ത് യഹൂദരുടെ ഭീകരഘടന ആയിരുന്ന ഇർഗൻ ഒട്ടേറെ ഭീകര ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ രാഷ്ട്രം രൂപം കൊണ്ടപ്പോൾ ആദ്യത്തെ പ്രധാന മന്ത്രി ഡേവിഡ് ബെൻ ഗുറിയൻ അവരോട് ആയുധം താഴെ വയ്ക്കാൻ ആവശ്യപ്പെട്ടു അവർ തയ്യാറായില്ല. ഇർഗൻ ആയുധങ്ങളും ആയി വന്ന കപ്പൽ മുക്കി കളയാൻ ഇസ്രയേൽ ഡിഫറൻസ് ഫോർസിനോട് പ്രധാന മന്ത്രി ഉത്തരവിട്ടു. അവരുടെ കപ്പൽ മുക്കിക്കളയുകയും ചെയ്തു. അതിന് ശേഷം ബെൻ ഗുറിയൻ പറഞ്ഞു ഇനി മുതൽ സ്റ്റേറ്റ് ആണ് ജനങ്ങളെ രക്ഷിക്കുന്നത് അത് കൊണ്ട് തന്നെ എല്ലാം സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ ആയിരിക്കണം. ഇത്തരത്തിൽ പലസ്റ്റീൻ അഥോറിറ്റിക്ക് ഹമാസിനെ കീഴ്‌പ്പെടുത്തി നിയന്ത്രണത്തിൽ കൊണ്ടു വരാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഒരു രാഷ്ട്രീയ പ്രക്രിയ അവിടെ ആരംഭിക്കുകയുള്ളൂ. അതിൽ നിന്നും മാത്രമേ പ്രശ്‌നങ്ങൽ പരിഹരിക്കാൻ ഉള്ള ചർച്ച ആരംഭിക്കാൻ ശരിയായ അർത്ഥത്തിൽ കഴിയുകയുള്ളൂ.
യുഎന്നിന്റെ മദ്ധ്യ പൂർവ്വ ദേശത്തെ പ്രതിനിധി ആയി പ്രവർത്തിക്കുന്ന മുൻ ബ്രിട്ടീഷ് പ്രധാന മന്ത്രിയും മികച്ച രാഷ്ട്രഞ്ജനും ആയ ടോണി ബ്ലയർ ഈ അടുത്ത കാലത്ത് നൽകിയ ഇന്റർവ്യൂവിൽ പറയുന്നത് ഹമാസ് ആദ്യമായി ആയുധം താഴെ വച്ച് പലസ്റ്റീൻ അഥോറിറ്റിയുമായി ആയി സഹകരിക്കുകയും ചർച്ചകളിലൂടെ ഇസ്രയേലും ആയി പ്രശ്‌ന പരിഹാരത്തിന് തയ്യാറാകുകയും അതോടൊപ്പം ഫലസ്തീന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി കൊണ്ട് ഒരു സ്റ്റേറ്റിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ഞങ്ങൾ കഴിവുറ്റവർ ആണ് എന്ന് പലസ്റ്റീൻ അഥോറിറ്റി തെളിയിക്കുകയും വേണം അതോടൊപ്പം പലസ്റ്റീനിലെ ആളുകൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാൻ ഇസ്രയേൽ സഹായിക്കുകയും അതിലൂടെ ഇസ്രയേൽ അറബ് ബന്ധം ശക്തിപ്പെടുത്തി കൊണ്ടപരസ്പര വിശ്വാസം വാദിച്ചുകൊണ്ടും മാത്രമേ പ്രശ്‌ന പരിഹാരത്തിന് തുടക്കം കുറിക്കാൻ കഴിയുകയുള്ളൂ എന്നാണ്. മറ്റൊരു പ്രധാന പ്രശ്‌നം ജറുശലേമിനെ സംബന്ധിച്ചാണ്. ഇസ്രേൽ ജറുശലേം വിട്ടു കൊടുത്ത് കൊണ്ട് ഒരു ചർച്ചക്കും ഇസ്രയേൽ തയ്യാറല്ല. മറ്റ് മതസ്ഥരും അവരുടേതാണ് ജറുശലേം എന്ന നിലപാടിൽ അയവ് വരുത്താൻ തയ്യാറല്ല അത് കൊണ്ട് തന്നെ പ്രശ്‌ന പരിഹാരം വളരെ അകലെയാണ്.
ഞങ്ങളുടെ അവസാന ദിവസത്തെ വിശുദ്ധ നാട്ടിലെ യാത്ര രാവിലെ ആരംഭിക്കുകയാണ്. രാവിലെ 8 മണിക്ക് തന്നെ റെഡിയായി. കഴിഞ്ഞ നാല് ദിവസം നല്ല ഭക്ഷണവും താമസ സൗകര്യവും നൽകിയതിന് ഏയ്ഞ്ചൽ ഹോട്ടലിലെ സ്റ്റാഫിനോട് നന്ദി പറഞ്ഞ് ഞങ്ങൾ ബസ്സിൽ കയറി ഇൻ കരീം എന്ന ഗ്രാമത്തിലേക്ക് പുറപ്പെട്ടു. ഈ സ്ഥലം മൗണ്ട് ഹെർസലിന്റെ ഭാഗമാണ്. ഇവിടെയാണ് മദർ മേരി ഗർഭിണി ആയിരുന്ന തന്റെ കസിൻ എലിസബത്തിനെ പരിചരിക്കാൻ ദൈവ നിശ്ചയ പ്രകാരം 150 കിലോമീറ്റർ അകലെയുള്ള നസ്രത്തിൽ നിന്നും എത്തിയത്. വരുന്ന വഴിയിൽ മാതാവ് വെള്ളം കുടിച്ച ഒരു അരുവി കണ്ടു. ഗർഭിണി ആയിരുന്ന സമയത്ത് എലിസബത്ത് താമസിച്ചിരുന്നത് അവരുടെ വേനൽക്കാല വസതിയിൽ ആയിരുന്നു. കാരണം എലിസബത്ത് വളരെ പ്രായം ചെന്ന സമയത്ത് ആണ് ഗർഭിണി ആയത്. അതുമല്ല അവിടുത്തെ സിനഗോഗിലെ ചീഫ് പ്രീസ്റ്റ് കൂടിയായിരുന്ന എലിസബത്തിന്റെ ഭർത്താവ് സക്കറിക്ക് ഇത് വളരെ നാണക്കേടാകും എന്നുള്ളത് കൊണ്ടാണ് വേനൽക്കാല വസതിയിൽ താമസിച്ചത്. അവിടുത്തെ പള്ളി വിസിറ്റേഷൻ ചർച്ച് എന്നാണ് അറിയപ്പെടുന്നത്. പള്ളിയുടെ അകത്ത് കാണുന്ന ഗുഹയിലാണ് അവർ താമസിച്ചിരുന്നത് എന്നാണ് വിശ്വസിക്കുന്നത്. അവിടെ മാതാവിന്റെയും എലിസബത്തിന്റെയും പ്രതിമകൾ വച്ചിട്ടുണ്ട്. അത് പോലെ ലോകത്തിലെ എല്ലാ പ്രധാന ഭാഷകളിലും മാതാവിന്റെ സ്‌തോത്ര ഗീതം അവിടെ എഴുതി വച്ചിട്ടുണ്ട്. മലയാളത്തിൽ എഴുതി വച്ചിരുന്ന പ്രാർത്ഥനയും പള്ളിയും ഒക്കെ കണ്ട് തിരിച്ച വരുന്ന വഴിയിൽ വളരെ വിനീതനായ ഒരു ഫ്രാൻസിക്കൻ സഭയിലെ അച്ചനെ കണ്ട് സംസാരിക്കാനും കഴിഞ്ഞു.
പിന്നീട് ഞങ്ങൾ പോയത് സക്കറിയയുടെയും എലിസബത്തിന്റെയും യഥാർത്ഥ വീട് കാണാൻ ആയിരുന്നു. അവിടെയാണ് യോഹന്നാൻ ജനിച്ചത് എന്നാണ് വിശ്വസിക്കുന്നത്. അവിടുത്തെ പള്ളിയിൽ ആയിരുന്നു ഞങ്ങളുടെ അന്നത്തെ വിശുദ്ധ ബലി.
ഫാ. അബ്രഹാം ആണ് കുർബാന അർപ്പിച്ചത്. കുർബാന കഴിഞ്ഞ് പള്ളിയും ഒക്കെ ചുറ്റി കണ്ടതിന് ശേഷം യാദ് വാഷേം ഹോളോകോസ്റ്റ് മ്യൂസിയം കാണാൻ പോയി. ഇസ്രയേൽ വരുന്ന ലോക രാഷ്ട്ര നേതാക്കന്മാരെ എല്ലാം ഈ മ്യൂസിയം കാണിക്കാറുണ്ട്. കാരണം രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ച യഹൂദരുടെ ദയനീയ ജീവിതത്തെപ്പറ്റി ലോകത്തെ അറിയിക്കുന്നതിന് വേണ്ടി.
മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിൽ കോൺസൻട്രേഷൻ കാമ്പുകളിൽ മരിച്ച 15 ലക്ഷം കുട്ടികളുടെ മനസ്സിലിയിക്കുന്ന കഥയാണ് വിവരിക്കുന്നത്. കുട്ടികളുടെ മ്യൂസിയത്തിന് പുറത്ത് കരഞ്ഞ് കൊണ്ട് കുട്ടികളെ കെട്ടിപ്പിടിച്ച് കൊണ്ട് നിൽക്കുന്ന ഒരു പിതാവിന്റെ പ്രതിമയാണ്. അത് വളരെ ഹൃദയ ഭേദകമാണ്. ഇവിടെ വളരെ നിശബ്ദം ആയി വേണം കടന്ന് പോകാൻ. ഫോട്ടോ എടുക്കാൻ അനുവദിക്കുകയും ഇല്ലായിരുന്നു. മനസാക്ഷിയുള്ള ഏത് മനുഷ്യനും കുട്ടികളുടെ മ്യൂസിയത്തിലൂടെ കടന്ന് പോകുമ്പോൾ കരയാതിരിക്കാൻ കഴിയില്ല. മരിച്ച കുട്ടികളുടെ ഫോട്ടോകളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 60 ലക്ഷം യഹൂദരാണ് രണ്ടാം ലോക യുദ്ധത്തിൽ മരിച്ചത്. കോൺസട്രേഷൻ കാമ്പുകളിൽ പട്ടിണി കിടന്ന് മാത്രം മരിച്ചവർ 43500 പേരാണ്. 22 കോൺസട്രേഷൻ കാമ്പുകളെ പ്രതിനിധീകരിച്ച 22 തിരികൾ അവിടെ സ്ഥാപിച്ചിട്ടുണ്ട്. അവിടെ വച്ച് ജർമ്മനിയിലെ കോൺസട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട് അമേരിക്കയിൽ ചെന്ന് ജീവിക്കുന്ന ഒരു പ്രായം ചെന്ന യഹൂദനെ പരിചയപ്പെടാനും കഴിഞ്ഞു.
അവിടെ കണ്ട മറ്റൊരു ഹൃദയ സ്പർശിയ ആയ സംഭവം 1944 കോൺസട്രേഷൻ ക്യാമ്പിൽ വച്ച് കൊല്ലപ്പെട്ട ബെഞ്ചമിൻ ഫോണ്ടാന എഴുതിയ വാക്കുകൾ ആയിരുന്നു.
Remember only that I was innocent and just like you,
mortal on that day, I, too,
had had a face marked by rage,
by pity and joy, quite simply, a human face!
അത് പോലെ കോൺസട്രേഷൻ ക്യാമ്പുകളിൽ ജീവിച്ചിരുന്ന മനുഷ്യർ ഉപയോഗിച്ചിരുന്ന സാധനങ്ങൾ ഒക്കെ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
മ്യൂസിയം കാണാൻ ഒട്ടേറെ എൻസിസി കേഡറ്റുകൾ വരുന്നത് കാണാമായിരുന്നു. അതിൽ ഒരു ഗ്രൂപ്പ് എൻസിസികാർ കറുത്ത വർഗ്ഗക്കാരായിരുന്നു. അവർ എത്യോപ്യയിൽ നിന്നും ഇസ്രയേലിൽ കുടിയേറി താമസിക്കുന്ന യഹൂദന്മാരാണ് എന്നാണ് ഗൈഡ് പറഞ്ഞത്.
മ്യൂസിയത്തിൽ നിന്നും ഞങ്ങൾ നേരെ ടെൽ അവിവിലെ എയർ പോർട്ടിലേക്ക് യാത്ര തിരിച്ചു. ജറുശലേമിൽ നിന്നും 60 കിലോമീറ്റർ അകലെയാണ് ടെൽ അവിവ് 2 മണിയോട് കൂടി എയർ പോർട്ടിൽ എത്തി. ഞങ്ങളുടെ കോച്ചിന്റെ ഡ്രെ#െവറോടും ഞങ്ങളുടെ ഗൈഡിനോടും എല്ലാം നന്ദി പറഞ്ഞ് ഞങ്ങൾ ഇംഗ്ലണ്ടിലേക്ക് ഉള്ള വിമാനത്തിൽ കയറി എയർ പോർട്ടിലെ എന്തോ പ്രശ്‌നം കൊണ്ട് 2 മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. രാത്രി 2 മണിക്ക് ഞങ്ങൾ മാഞ്ചസ്റ്റർ എയർ പോർട്ടിൽ എത്തി. ഞങ്ങളെ ഒരാഴ്ച ആത്മീയമായി നയിച്ച പ്രൊ. അബ്രഹാമിനും ഈ യാത്ര തരപ്പെടുത്തിയ അനുവിനും ജെറിനും ഒക്കെ നന്ദി പറഞ്ഞ് പിരിയുമ്പോൾ ആ ആഴ്ചയിൽ തന്നെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ജഗി തോമസിന്റെ മകൾ ക്രിസ്റ്റിയുടെ കരച്ചിൽ ഹൃദയ സ്പർശി ആയിരുന്നു. ഇവിടുത്തെ കൂട്ടുകാരികളെ പിരിയുന്നതിലുള്ള വേദനയാണ് നീണ്ട രോദനം ആയി പുറത്ത് വന്നത്.
തിരിഞ്ഞ് നോക്കുമ്പോൾ 2000 വർഷം മുൻപ് നില നിന്നിരുന്ന വർണ്ണ വെറിയൻ സംസ്‌കാരത്തിനും ജന്മിത്തത്തിനും വൈദിക മേധാവിത്തത്തിനും എതിരെ പുത്തൻ മൂല്യങ്ങൾ ഉയർത്തി കൊണ്ട് തന്റെ ജീവന് പോലും വില കല്പിക്കാതെ വെറും സാധാരണക്കാരായ മത്സ്യ തൊഴിലാളികളെ കൂട്ട് പിടിച്ച് കൊണ്ട് ജനാധിപത്യത്തിലും അക്രമരാഹിത്യത്തിലും ഉറച്ച് നിന്ന് കൊണ്ട് മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടി ജീവൻ ത്യജിച്ച, വിശ്വസികൾക്ക് ദൈവ പുത്രനും അല്ലാത്തവർക്ക് മനുഷ്യ പുത്രനും നടന്ന വഴിയിലൂടെ നടക്കാൻ കഴിഞ്ഞതിൽ ഉള്ള ചാരിതാർത്ഥ്യം.
'ശക്തനായ സീസർ, സമർത്ഥനായ ഹോമസ്, ധീരനായ സോളമൻ തുടങ്ങിയുള്ള വിഞ്ജരും എരിഞ്ഞടങ്ങിയ കാല ചക്രവിഭ്രമത്തിൽ എന്തിനി ശങ്ക വേണം. മൃത്യുവിനെ വരിക്കുവാൻന' എന്ന വരികൾ പഠിക്കുന്ന കാലത്ത് സോളമൻ പണിത ജറുശലേം പള്ളിയുടെ സ്ഥലം കാണാൻ കഴിയും എന്ന് വിചാരിച്ചിരുന്നില്ല. പക്ഷെ കാലം ഈ പാവം എന്നെയും അവിടെ എത്തിച്ചു.
ഞാൻ എഴുതിയ ഈ യാത്രാവിവരണം വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്തവർക്കും പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് മലയാളിക്കും എന്റെ ഹൃദയംഗമമായ നന്ദി. ഒട്ടേറെ പേർ എന്നെ ഫോണിൽ വിളിച്ചും അഭിനന്ദിച്ചിരുന്നു അവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു.
അവസാനിച്ചു
കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1
പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2
നസ്രത്തും മാതാവിന്റെ കിണറും- ഇസ്രയേൽ യാത്ര 3
ഇടുക്കിയിൽ കണ്ട യഹൂദനും ഇസ്രയേലിൽ കണ്ട യഹൂദനും- ഇസ്രയേൽ യാത്ര 4
ജെറുശലേമും ബത്‌ലഹേമിലെ പള്ളിയും- ഇസ്രയേൽ യാത്ര 5
ജറുസലേം നഗരവും വിലാപമതിലും-ഇസ്രയേൽ യാത്ര 6
കമ്മ്യുണിസ്റ്റുകാർ കൊന്ന രാജകുമാരിയും ഒലീവ് മലയും- ഇസ്രയേൽ യാത്ര 7
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍