കിടക്കയിൽ നിന്നെണീറ്റ് നിൽക്കാൻ കഴിയാത്ത ഇമാന്റെ ഭാരം കുറച്ചതും ജീവിത പ്രതിക്ഷ നൽകിയതും മുംബൈയിലെ ആശുപത്രി; പണത്തിന്റെ പേരിൽ സഹോദരിയുമായി തർക്കിച്ചപ്പോൾ ഇന്ത്യയെ തെറിവിളിച്ച് അബുദാബിക്ക് പോയി; എല്ലാം ശരിയായെന്ന പ്രഖ്യാപനങ്ങൾക്കിടെ അകാല ചരമം അടഞ്ഞ് ഈജിപ്ഷ്യൻ വനിത
മറുനാടൻ മലയാളി ബ്യൂറോ
അബുദാബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായിരുന്ന ഈജിപ്ഷ്യൻ യുവതി ഇമാൻ അഹമ്മദ്. ഇന്ത്യ സ്നേഹത്തോടെ ചികിൽസയ്ക്കായി സ്വീകരിച്ച യുവതി. 500 കിലോ ശരീരഭാരമുണ്ടായിരുന്ന ഇമാൻ, ഭാരം കുറയ്ക്കാനുള്ള ചികൽസയ്ക്ക് മുംബൈയിൽ എത്തിയിരുന്നു. മുംബൈയിലെ ആശുപത്രിയിലെ ചികിൽസയെ തുടർന്നു 170 കിലോ ആയി കുറഞ്ഞ ഈജിപ്ഷ്യൻ യുവതിയെ തുടർ ചികിൽസയ്ക്കായി അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വണ്ണം കുറഞ്ഞെന്ന മുംബൈ ആശുപത്രിയുടെ അവകാശവാദം തട്ടിപ്പാണെന്ന് ഇമാന്റെ സഹോദരി ഷൈമ ആരോപിച്ചിരുന്നു. തുടർന്നാണു മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനുള്ള നീക്കം നടത്തിയത് എന്നൊരു ആരോപണവും നിലനിന്നിരുന്നു. എന്നാൽ ഇന്ത്യയിലെ ചികിൽസയിലൂടെ ഇമാന്റ് ആരോഗ്യ നില ഏറെ മെച്ചപ്പെട്ടിരുന്നുവെന്നതാണ് യാഥാർത്ഥ്യം. ആശുപത്രിയിലെ ചികിൽസയുടെ പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ഇമാനെ മുംബൈയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്.
അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതുമൂലം വൃക്കയടക്കമുള്ള ആന്തരീകാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. 20 പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമായിരുന്നു ഇമാനെ ചികിൽസിച്ചിരുന്നത്. മരണത്തിൽ ആശുപത്രി അധികൃതരും ഡോക്ടർമാരും ദുഃഖം രേഖപ്പെടുത്തി. അഞ്ഞൂറ് കിലോയിലേറെ വരുന്ന ശരീരഭാരം കാരണം 25 വർഷത്തോളം കിടക്കവിട്ട് എങ്ങും പോകാനാവാത്ത അവസ്ഥയിൽ കഴിഞ്ഞിരുന്ന ഈജിപ്ത് അലക്സാണ്ട്രിയ സ്വദേശിയായ ഇമാനെ ഫെബ്രുവരിയിലാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. 11 വയസിലുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ഇമാന്റെ വലതു വശം തളർന്നിരുന്നു. വിഷാദം , രക്തസമ്മർദം തുടങ്ങിയ രോഗങ്ങളും ബാധിച്ചു. ഭാരം കുറയ്ക്കാനുള്ള ചികിത്സയ്ക്ക് മുംബൈയിലെ ആശുപത്രിയിലേക്കു കൊണ്ടുവരാനുള്ള നീക്കങ്ങൾ ആരംഭിച്ചതു മുതൽ ഇമാനും അവരെ ചികിത്സിക്കാമെന്ന് ഏറ്റവരും ശ്രദ്ധാകേന്ദ്രങ്ങളായി മാറുകയായിരുന്നു.
ഈ വർഷം ഫെബ്രുവരി 11ന് 504 കിലോ ശരീരഭാരവുമായി ഇമാൻ മുംബൈയിലെത്തിയത്. വിമാനത്തിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് ഇമാനെ പുറത്തെത്തിച്ചത്. മുംബൈയിലെ സെയ്ഫി ഹോസ്പിറ്റലിലായിരുന്നു ചികിത്സ. ഇതിന് സഹായിച്ച ഇന്ത്യൻ, ഈജിപ്ഷ്യൻ സർക്കാരുകൾക്ക് വീഡിയോ സന്ദേശത്തിലൂടെ അവർ നന്ദിയറിയിച്ചു. ചികിത്സയ്ക്കായി ഇന്ത്യയിൽ നിന്ന് ഇമാന് സാമ്പത്തിക സഹായവും ലഭിച്ചിരുന്നു. ഇന്ത്യയിലെ ചികിത്സഫലം കണ്ടു തുടങ്ങി. നൂറ് കിലോയാണ് ആദ്യ ദിവസങ്ങളിൽ തന്നെ ചികിത്സയുടെ ഭാഗമായി കുറഞ്ഞത്. ഭാരം 404 കിലോ. ഭാരം കുറക്കുന്നതിനായി പ്രത്യേക ശസ്ത്രക്രിയകൾ നടത്തി. ഇതിന്റെ ഭാഗമായി വയറ് 75 ശതമാനത്തോളമാണ് കുറച്ചത്. ഭക്ഷണ ക്രമത്തിലും നിയന്ത്രണങ്ങൾ വരുത്തി. ശസ്ത്രക്രിയയിലൂടെ ഭാരം 358 കിലോ വരെ കുറച്ചെന്ന് മുംബൈയിൽ ആശുപത്രിയിലെ ഡോക്ടർമാർ പ്രഖ്യാപിച്ചു . ഇമാനെ ചികിത്സിക്കുന്ന ആശുപത്രിയധികൃതരും ഡോക്ടറും കള്ളം പറയുകയാണെന്നാരോപിച്ച് ഇമാന്റെ സഹോദരി ഷൈമ സലീം രംഗത്ത്. എന്നാൽ ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് കാണിച്ച് ഡോക്ടർമാർ ഇമാന്റെ വീഡിയോ പുറത്തിറക്കിയെങ്കിലും ബന്ധുക്കൾ ഇതും അംഗീകരിച്ചില്ല.
ബന്ധുക്കളുടെ തീരുമാന പ്രകാരം കൂടുതൽ ചികിത്സയ്ക്കായി ഇമാനെ യുഎഇയിലേക്ക് കൊണ്ടുപോയി. ഇറ്റലിയിൽ നിന്ന് പ്രത്യേക ഹൈഡ്രോളിക് സ്ട്രെക്ചർ യാത്രയ്ക്കായി ഇറക്കുമതി ചെയ്തു. ഈജിപ്ത് എയർ കാർഗോയുടെ വിമാനത്തിലായിരുന്നു യാത്ര. അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയുടെ ഫലമായി വലത്തെ കൈ മുകളിലേക്കുയർത്താൻ സാധിച്ചു. മൂന്ന് മാസങ്ങൾക്ക് ശേഷം വായിലൂടെ ഇമാൻ വീണ്ടും ഭക്ഷണം കഴിച്ചു. ഇമാൻ കൈകൾ ഉയർത്താനും കൈകൾ കൊണ്ട് ഭക്ഷണം കഴിക്കാനും തുടങ്ങി. പരസഹായമില്ലാതെ ഇരിക്കാനും സാധിച്ചു. സെപ്റ്റംബർ 11ന് ആശുപത്രിയിൽ വച്ച് 37ാം പിറന്നാൾ ആഘോഷം. അമ്മയും സഹോദരങ്ങളും ബന്ധുക്കളും ആഘോഷത്തിൽ പങ്കെടുത്തു. മലയാളി വ്യവസായിയായ യൂസഫലിയുടെ മരുമകൻ ഷംസീർ വയലിന്റെ ആശുപത്രിയിലായിരുന്നു ഇമാൻ അബുദാബിയിൽ ചികിൽസ്ക്ക് വിധേയമായത്. എല്ലാം ശരിയായെന്ന സൂചനകളാണ് പിറന്നാൾ ആഘോഷ ഘട്ടത്തിൽ പോലും ആശുപത്രി നൽകിയത്.
എന്നാൽ പെട്ടെന്ന് എല്ലാം മാറി മറിഞ്ഞു. സന്തോഷം ദുഃഖത്തിന് വഴിമാറി. ഹൃദ്രോഗവും കിഡ്നിയിലെ തകരാറും മൂലം ഇന്നലെ പുലർച്ചെയാണ് ഈജിപ്ഷ്യൻ യുവതി ഇമാൻ അബ്ദുൽ ആറ്റി മരണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഭാരംകൂടിയ വനിതയായിരുന്നു ഇമാൻ. ഭാരക്കൂടുതലും വിഷാദരോഗവും ബാധിച്ച് അനങ്ങാൻ പോലും ബുദ്ധിമുട്ടിയ ഇമാന്റെ ശരീരഭാരം നൂറുകിലോയോളം കുറച്ചത് ഇന്ത്യയിലെ ചികിത്സയുടെ ഫലമായാണ്. കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലും ഇമാന് തുണയായി. യുഎഇയിലെ ചികിത്സയും ഫലം കണ്ടു തുടങ്ങിയതോടെ സാധാരണ ജീവിതം സ്വന്തമാക്കാമെന്നായിരുന്നു ഈ മുപ്പത്തേഴുകാരിയുടെ പ്രതീക്ഷ. അതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിക്കുന്നത്.
2016ലാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയായി 36ാം വയസിൽ ഇമാനെ പ്രഖ്യാപിച്ചത്. അന്ന് അഞ്ഞൂറ് കിലോ ആയിരുന്നു ഇമാന്റെ ഭാരം. ഇന്ത്യൻ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ചികിത്സയ്ക്കായി ഇമാന് സഹായം വാഗ്ദാനം ചെയ്തു. അലക്സാണ്ട്രിയയിലെ വീട്ടിൽ നിന്ന് 25 വർഷമായി പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു അപ്പോൾ ഇമാൻ. ഡോക്ടറുടെ അഭ്യർത്ഥന പരിഗണിച്ചാണ് സുഷമ ഇമാനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്. അങ്ങനെയാണ് ചികിൽസയ്ക്ക് മുംബൈയിലെത്തിയതും. പിന്നീട് ലോകം മുഴുവൻ ഇമാന് വേണ്ടി പ്രാർത്ഥനയിൽ മുഴുകിയതും.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍