Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉടമസ്ഥതയിലുള്ള ക്ലബ്ബുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയില്ല; ബിസിസിഐയുടെ ജനറൽ മാനേജർ ഡോ. എംവി ശ്രീധർ രാജിവെച്ചു; ബിസിസിഐ ഭരണവകുപ്പിന്റെ പുതുക്കിയ പട്ടിക പ്രഖ്യാപനം വെള്ളിയാഴ്‌ച്ച

ഉടമസ്ഥതയിലുള്ള ക്ലബ്ബുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയില്ല; ബിസിസിഐയുടെ ജനറൽ മാനേജർ ഡോ. എംവി ശ്രീധർ രാജിവെച്ചു; ബിസിസിഐ ഭരണവകുപ്പിന്റെ പുതുക്കിയ പട്ടിക പ്രഖ്യാപനം വെള്ളിയാഴ്‌ച്ച

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിസിസിഐയുടെ ജനറൽ മാനേജർ സ്ഥാനത്ത് നിന്നും ഡോ. എംവി ശ്രീധർ രാജിവെച്ചു. താത്പര്യ വ്യത്യാസങ്ങളെ കൊണ്ടാണ് താൻ രാജി വെച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ശ്രീധറിന്റെ രാജി സുപ്രിംകോടതി നിയമിച്ച കാര്യനിർവ്വാഹക സമിതി സ്വീകരിച്ചു.

കഴിഞ്ഞയാഴ്‌ച്ചയാണ് അദ്ദേഹം രാജി സമർപ്പിച്ചതെന്ന് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 30ന് രാജി ഔദ്യോഗികമായി അംഗീകരിക്കുമെന്ന് സുപ്രിംകോടതി നിയമിച്ച നിർവ്വാഹക സമിതി ശ്രീധരിനെ അറിയിച്ചിരുന്നു. ബിസിസിഐയുടെ ഭരണവകുപ്പിന്റെ പുതുക്കിയ പട്ടിക രാഹുൽ ജോഹ്രി വെള്ളിയാഴ്‌ച്ച പ്രഖ്യാപിക്കുമെന്നാണ് വിവരം.

ആഭ്യന്തര ക്രിക്കറ്റിലൂടെ അറിയപ്പെട്ട ശ്രീധറിന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ നിയമപരിധിയിലുള്ള ക്ലബ്ബുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തമാക്കാൻ സാധിച്ചിരുന്നില്ല. ബിസിസിഐ ഉദ്യോഗസ്ഥരുടെ മേൽ താത്പര്യങ്ങളുടെ വ്യത്യാസങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകുന്നതിനായി സുപ്രിംകോടതി നിയമിച്ച സമിതിക്ക് മുമ്പിൽ ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തണമായിരുന്നു. ഇതിലെ വീഴ്‌ച്ചയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ശ്രീധറിനെ ബിസിസിഐ മുൻ അദ്ധ്യക്ഷൻ എൻ ശ്രീനിവാസനാണ് നിയമിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള ആറ് ക്ലബ്ബുകളുടെ വിവരങ്ങളാണ് അദ്ദേഹം വെളിപ്പെടുത്താതിരുന്നത്. ഇന്ത്യൻ ദേശീയ ടീം മുൻ സ്പിന്നർ അർഷാദ് അയ്യൂബാണ് ഇത് സംബന്ധിച്ച വിവരം സുപ്രിംകോടതി നിയമിച്ച സമിതിക്ക് മുമ്പിൽ അവതരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP