ജാഡ +അരവട്ട്+വെറുപ്പിക്കൽ= സോളോ; ശിവനും പഞ്ചഭൂതങ്ങളുമായി ഒരു പരീക്ഷണ പ്രഹസനം; കരിയറിലെ ഏറ്റവും മോശമായ ചിത്രങ്ങളിലൊന്നിന് തലവെച്ച് ദുൽഖർ; ഇത് കട്ട ഫാൻസു പോലും കൂക്കുന്ന ചിത്രം
എം മാധവദാസ്
ഒരു ചലച്ചിത്രത്തിൽ തന്നെ നാലുകഥകൾ. ഈ കഥകളാവട്ടെ പരമശിവ സങ്കൽപ്പത്തിന്റെയും പഞ്ചഭൂതങ്ങളടെയും പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയത്. തീർന്നില്ല ബിജോയ്നമ്പ്യാർ എന്ന ബോളിവുഡ്ഡിൽനിന്ന് മല്ലുവുഡ്ഡിലേക്ക് വന്ന സംവിധായകന്റെ പരീക്ഷണം.ഓരോകഥകളും നാലുവർഷം മുന്നിലേക്കോ പിന്നിലേക്കോ പോയാണ് പൂർത്തീകരിക്കപ്പെടുന്നത്. പറയുമ്പോൾ വലിയ സംഭവും പരീക്ഷണവുമൊക്കെയായി തോന്നാമെങ്കിലും, ദുൽഖറിനെപ്പോലെ ഒരു കരിസ്മാറ്റിക്ക് നായകനെ കിട്ടിയിട്ടും സോളായിലെ നാലുകഥകളും അൽപ്പംപോലും മികവ് പുലർത്തുന്നില്ല. കാശുകൊടുത്ത് ടിക്കറ്റെടുക്കുന്ന പ്രേക്ഷകന്റെ ബുദ്ധിയെ വെല്ലുവിളിക്കുന്ന പടപ്പാണിത്. ഒപ്പം അറുബോറും.
ശിവനും പഞ്ചഭൂതവുമൊന്നൊക്കെ പറഞ്ഞ് തുടങ്ങുന്ന തിരക്കഥകളെല്ലാം പഴഞ്ചനും തനിയാവർത്തനങ്ങളുമാണ്.ദൂർബലമായ തിരക്കഥയിൽ കെട്ടി ഉയർത്തിയ ഇവ ഓരോന്നും പ്രേക്ഷകന്റെ ക്ഷമയെ വല്ലാതെ പരീക്ഷിക്കുന്നു.പിന്നെയുള്ളത് അതിബുദ്ധിജീവി ജാഡയാണ്.എന്റെമ്മോ താങ്ങാനാവില്ല. ( അടുത്തകാലത്ത് ഇറങ്ങിയ പ്രഥ്വീരാജ് ചിത്രം ടിയാനിലാണ് ഇതുപോലെ ജാഡ കണ്ടത്) എന്തെല്ലാമേ, കാട്ടിക്കൂട്ടുന്നുണ്ട്. പക്ഷേ ഒന്നും ഏശുന്നില്ല.
വല്യവല്ല എന്തൊക്കെയേ കാര്യങ്ങളാവാം സംവിധായകൻ ഉദ്ദേശിച്ചത്. പക്ഷേ നമ്മുടെ ബുദ്ധിക്കുറവുകൊണ്ടാവാം പലതും ഉൾക്കൊള്ള്ളാൻ കഴിയുന്നില്ല. സലീകുമാർ പറഞ്ഞതുപോയെ 'ചിലപ്പോൾ എല്ലാറ്റിനും വല്യ അർഥങ്ങൾ ഉണ്ടാവും'. ബോളിവുഡിൽ സെയ്ത്താൻ, ഡേവിഡ് , വാസിർ എന്നീ ചിത്രങ്ങളൊരുക്കിയ മലയാളി സംവിധായകന്റെ മാതൃഭാഷയിലേക്കുള്ള കടന്നുവരവ് അദ്ദേഹത്തിന്റെ പരീക്ഷണ ത്വരയിൽപ്പെട്ട് തകർന്നടിയുന്ന കാഴ്ചയാണ് സോളാ.ഇതിന് തലവെച്ചുകൊടുത്ത ദൂൽഖർ ആവട്ടെ തന്റെ കരിയറിലെ ഏറ്റവും മോശമായ ചിത്രങ്ങളിലൊന്നിന്റെ ഭാഗമാവുകയും ചെയ്തു.
ജാഡയിൽ ചാലിച്ച ദുരന്തം
മലയാള സിനിമയിൽ എറ്റവും കൂടുതൽ ആരാധകരുള്ള യുവ നടനാണ് ദുൽഖർ. തന്റെ പിതാവ് മമ്മൂട്ടിയെപോലെയല്ല, മിനിമം ഗ്യാരണ്ടി പുലർത്തുന്നവയായിരുന്നു ദുൽഖറിന്റെ സമീപകാല ചിത്രങ്ങൾ. പക്ഷേ ഇത്തവണ അതെല്ലാം തകർന്നു.
ഡി.ക്യൂ നാലു വ്യത്യസ്ത റോളുകളിൽ എത്തുന്നുവെന്നതും പ്രതീക്ഷ വർധിപ്പിച്ചു.ട്രെയിലറും പാട്ടുകളും കണ്ട് ഏറെ പ്രതീക്ഷയോടെയയായിരുന്നു ആദ്യഷോയ്ക്ക് 'കുഞ്ഞിക്കയുടെ' ആരാധകർ എത്തിയത്.എന്നാൽ വർണ്ണക്കടലാസ് പറത്തിയും ആർത്തുവിളിച്ചും മുന്നേറിയ ഫാൻസിന്റെ ആവേശം ആദ്യ പത്തുമിനിട്ടിൽ തന്നെ അവസാനിച്ചു.
രഞ്ജിത്ത് ഒരുക്കിയ കേരളാകഫേ,അമൽനീരദ് നിർമ്മിച്ച അഞ്ചുസുന്ദരികൾ,അടൂരിന്റെ നാലുപെണ്ണുങൾ തുടങ്ങിയ ചിത്രങ്ങളെപ്പോലെ ഒരു ചലച്ചിത്ര സമാഹാരമാണ് സോളോ. എന്നാൽ മേൽപ്പറഞ്ഞവയിലൊക്കെ ചില ചിത്രങ്ങൾക്ക് ആത്മാവ് ഉണ്ടായിരുന്നെങ്കിൽ സോളോ ഒരു സമ്പുർണ്ണ ദുരന്തമാണെന്ന് മാത്രം.
അമിഷ് ത്രിപാഠി രചിച്ച ശിവപുരാണം സീരീസിൽ ആകൃഷ്ടനായതുകൊണ്ടാവണം ബിജോയ് നമ്പ്യാർ ഇത്തരമൊരു പരീക്ഷണത്തിന് ഒരുങ്ങിയത്.പ്രണയവും പ്രതികാരവും സംഹാരവും നിറയുന്ന വിവിധ ശിവഭാവങളിലേക്ക് ദുൽഖറിന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുന്നു. ( ഈ വൺലൈനിലായിരിക്കണം ദുൽഖർ വീണത്) പ്രമേയം പലതാവുമ്പോഴും ശിവ സങ്കൽപ്പമാണ് ഇവയെ ഒരു ചരടിലത്തെിക്കുന്നത്.ശേഖർ, ത്രിയോക്,ശിവ, രുദ്ര എന്നിങ്ങനെ ശിവന്റെ പേരുകളിലാണ് ഓരോ ദുൽഖർ കഥാപാത്രങ്ങളും സ്ക്രീനിലത്തെുന്നത്.
ജലം,വായു,അഗ്നി,ഭൂമി എന്നിങ്ങനെ നാലുഭൂതങ്ങളെ പാത്രങ്ങളാക്കുകയാണെന്നാണ് സംവിധായകന്റെ അവകാശ വാദം.ശേഖറിന്റെ കഥ പറയുന്ന ആദ്യ ചിത്രത്തിൽ മഴയായും കടലായുംമെല്ലാം ജലം സജീവ സാന്നിധ്യമാക്കിയിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളിൽ വായുവും അഗ്നിയുമൊക്കെ എങ്ങനെയാണ് പാത്രമാവുന്നതെന്ന് ചോദിച്ചാൽ, മുകളിലേക്ക് നോക്കി ശിവഭഗവാനോട് തന്നെ ചോദിക്കേണ്ടി വരും.കഥാപാത്രങ്ങൾ ചവിട്ടി നിൽക്കുന്നത് മണ്ണിലായതുകൊണ്ടും അവർ ശ്വസിക്കുന്നതുകൊണ്ടും ചില തീപ്പിടുത്തങ്ങൾ ഉള്ളതുകൊണ്ടും അഗ്നിയും ഭൂമിയും വായുവുമെല്ലാം ഉൾപ്പെടുന്നുവെന്ന് ആശ്വസിക്കാം!
പ്രണയവും, പ്രണയനഷ്ടവുമാണ് രണ്ടു കഥകളുടെ പ്രമേയം. മറ്റ് രണ്ട് കഥകളുടെ കേന്ദ്രം പ്രതികാരവും. ( നോക്കുക പുതുമ തൊലിപ്പുറമേയുള്ളൂ. ഇതൊക്കെ നാം എത്ര കണ്ടതാണ്) ഓരോ കഥകളം തുടങ്ങുന്നതിന് മുമ്പ് ശിവന്റെ രേഖാചിത്രങ്ങളും വായു, അഗ്നി, ഭൂമി, ജലം എന്നിവയെക്കുറിച്ചുള്ള ചില ശ്ളോകങ്ങളും കേൾക്കാം.എന്തൊരു വ്യത്യസ്തത!
കട്ട ഫാൻസുപോലും കൂക്കുമ്പോൾ!
അന്ധയായ നായിക രാധികയുടെയും (ധൻസിക) വിക്കുള്ള ശേഖറിന്റെയും തീവ്ര പ്രണയമാണ് ആദ്യ കഥ. കാണികൾക്കിതിൽ ഒരു ചുക്കും തോന്നില്ല. പക്ഷേ പ്രണയത്തിന്റെയും ത്യാഗത്തിന്റെയും വ്യത്യസ്ത ഭാവങ്ങൾ പകർത്തുകയാണ് നമ്മുടെ സംവിധായകൻ.ഒഴുക്കൻ മട്ടിൽ കഥപറഞ്ഞുപോവുന്ന ഈ ഭാഗം പ്രത്യേകിച്ച് ഒരു വികാരങ്ങളും പകർന്നുനൽകാതെ അങ്ങനെ കടന്നുപോവും.കവി ഉദ്ദേശിച്ചത് എന്താണെന്ന്, വ്യക്തതയോടെ പറയാൻപോലും സംവിധായകന് കഴിഞ്ഞിട്ടില്ല.
രണ്ടാം കഥയിൽ ത്രിലോക് എന്ന ഡോക്ടറാണ് ദുൽഖർ.ആയിഷ (ആരതി വെങ്കിടേഷ്) എന്ന തന്റെ പ്രണയിനിയെ നഷ്ടപ്പെടുത്തിയവഗ്ഗേരാടുള്ള ത്രിലോകിന്റെ പ്രതികാരമാണ് ചിത്രം.ഇത്തരം കഥകൾ നിരവധി തവണ കേട്ടതിനാൽതന്നെ വലിയ പുതുമയൊന്നും പ്രേക്ഷകന് സമ്മാനിക്കുന്നില്ല.ഈ സമാഹാരത്തിൽ ഭേദപ്പെട്ട രീതിയിൽ ഒരുക്കിയ ഒരു ഭാഗവും ഇതുതന്നെയാണ്.
മൂന്നാമത്തെ കഥയിൽ ശിവൻ എന്ന ക്വട്ടേഷൻ സംഘാംഗമാണ് ദുൽഖർ.പിതാവിന്റെ കൊലക്ക് പ്രതികാരം ചെയ്യാനായി മുംബൈയിലത്തെുന്ന ശിവന്റെ ജീവിതമാണ് ഇതിൽ പറയുന്നത്.കുറേ വെടിവെപ്പും മററുമുള്ളതിനാൽ ഉറങ്ങുന്ന പ്രേക്ഷകരെ ഉണർത്താൻ ഈ ഭാഗത്തിന് സാധിക്കുന്നുണ്ട്.
അവസാന ചിത്രവും പ്രണയമാണ്. രുദ്രനെന്ന പട്ടാളക്കാരന്റെ കഥ.രുദ്രന്റെയും അക്ഷരയുടെയും ( നേഹാ ശർമ്മ) പ്രണയം പ്രേക്ഷകരുടെ ക്ഷമ ശരിക്കും പരീക്ഷിക്കുന്നു.അതിവിരസമായ രംഗങ്ങൾ, നാടകത്തിലേതുപോലുള്ള ഡയലോഗുകൾ, കെട്ടുറപ്പില്ലാത്ത കഥ, ഏങ്ങനെയെങ്കിലും ഒന്ന് തീർന്നുകിട്ടിയാൽ മതിയെന്ന് തോനുന്നു നിമിഷങ്ങൾ.ഗൗരവം നിറഞ്ഞ രംഗങ്ങളിൽ പോലും പ്രേക്ഷകർ കൂക്കിവിളിക്കണമെങ്കിൽ, അതും കട്ട ഫാൻസ് , എത്ര ബോറായിരിക്കുമെന്ന് ഓർക്കണം.
പഞ്ചഭൂതങ്ങളുടെയും ശിവന്റെയും പിന്നാലെ ഓടിത്തളർന്ന പ്രേക്ഷകരെ ഒരു വഴിക്കാക്കിക്കൊണ്ടാണ് ബിജോയ് നമ്പ്യാരുടെ പരീക്ഷണ ഗാഥ അവസാനിക്കുന്നത്.നാലുവർഷം മുന്നോട്ടും പിന്നോട്ടും പോവുന്ന ആഖ്യാനങ്ങളുടെ അവസാനമത്തെുമ്പോൾ 'ഞങ്ങളുടെ പത്ത്വർഷം നിങ്ങൾ പോക്കിയെല്ലോ' എന്നൊരു പ്രേക്ഷക വിലാപവും കേട്ടു.'
ബിജോയ് നമ്പ്യാർ ധന്യാ സുരേഷ്, ശ്രീദേവി തുടങ്ങിയവർ നേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.സോളോയുടെ തകർച്ചയിൽ പ്രധാന പ്രതികളും ഇവർ തന്നെ.പന്ത്രണ്ടോളം സംഗീതസംവിധായകർ ഒന്നിച്ചിട്ടും കേൾക്കാൻ ഇമ്പമുള്ള ഒരു ഗാനംപോലും ചിത്രത്തിലില്ല. മധുനീലകണ്ഠൻ, ഗീരീഷ് ഗംഗാധാരൻ, സേജൽ ഷാ എന്നിവരാണ് ഛായാഗ്രാഹകർ.
എന്നാലും ദുൽഖറിനെക്കൊണ്ട് ആവുന്നതൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്. ദുൽഖറിന്റെ കുഴപ്പമാണ് ചിത്രത്തെ ബാധിച്ചതെന്ന് ആർക്കും പറയാനൊക്കില്ല. പക്ഷേ പാത്ര സൃഷ്ടിയിലെ വൈകല്യങ്ങൾ കാരണം അവയൊന്നും ഏറ്റിട്ടില്ല. നാലുനായികമാരും സാമാന്യം ബോറ് എന്നേ പറയാൻ കഴിയൂ.പരീക്ഷണങ്ങളാവാം.പക്ഷേ അത് ഒരു പരിധിക്ക് നിൽക്കണം എന്നേ ഒരു സാധാരണ പ്രേക്ഷകന് പറയാനുള്ളൂ. എന്റെ ശിവനേ എന്ന് നിലവിളിച്ചാണ് പലരും തീയേറ്റർ വിടുന്നതും!
വാൽക്കഷ്ണം: ന്യൂജൻ സിനിമകളെ പരിഹസിക്കാൻ സാധാരണ പറയാറുള്ളതാണ് കഞ്ചാവ് പടങ്ങളെന്ന്. പക്ഷേ ഈ ചിത്രത്തിന്റെ വാലും തലയുമില്ലാത്ത രീതികണ്ടപ്പോൾ ശരിക്കും കഞ്ചാവടിച്ചുതന്നെയാണോ പടമെടുത്തതെന്ന് തോന്നിപ്പോകുന്നു. ശിവമൂലിയെന്നും ശിവഗുളികയെന്നുമൊക്കെപ്പറഞ്ഞ് നല്ല ഒന്നാന്തരം കഞ്ചാവ് ലേഹ്യം, നോർത്തിലൊക്കെ സുലഭമാണെന്നതും മറക്കാൻ കഴിയില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്