Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീട്ടിലെത്തുമ്പോൾ അവൾ തുണി അലക്കുകയായിരുന്നു; പണം തിരികെ ചോദിച്ചപ്പോൾ കേസിൽ കുടുക്കുമെന്ന് അഭിഭാഷക ഭീഷണിപ്പെടുത്തി; സമനില തെറ്റിയപ്പോൾ സമീപത്ത് കണ്ട കത്തിയെടുത്ത് കഴുത്തിന് കുത്തി; മാറിടത്തിന്റെ ഭാഗം മുറിച്ചെടുത്ത് തുണിയിൽ വീട്ടിലും കൊണ്ടു വന്നു; അടിമാലിയിൽ വീട്ടമ്മയെ കൊന്നത് കടം തിരിച്ചു നൽകാത്തതിന്റെ പ്രതികാരം; സെലീനെയുടെ ഘാതകനെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പൊലീസ്

വീട്ടിലെത്തുമ്പോൾ അവൾ തുണി അലക്കുകയായിരുന്നു; പണം തിരികെ ചോദിച്ചപ്പോൾ കേസിൽ കുടുക്കുമെന്ന് അഭിഭാഷക ഭീഷണിപ്പെടുത്തി; സമനില തെറ്റിയപ്പോൾ സമീപത്ത് കണ്ട കത്തിയെടുത്ത് കഴുത്തിന് കുത്തി; മാറിടത്തിന്റെ ഭാഗം മുറിച്ചെടുത്ത് തുണിയിൽ വീട്ടിലും കൊണ്ടു വന്നു; അടിമാലിയിൽ വീട്ടമ്മയെ കൊന്നത് കടം തിരിച്ചു നൽകാത്തതിന്റെ പ്രതികാരം; സെലീനെയുടെ ഘാതകനെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: വീട്ടിലെത്തുമ്പോൾ അവൾ തുണി അലക്കുകയായിരുന്നു. ഭാര്യയെ പ്രസവത്തിന് കയറ്റിയിരിക്കുകയാണെന്നും കടം വാങ്ങിയ പണം തിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ടു. ഇതു കേട്ടപ്പോൾ ഞാൻ അഭിഭാഷകയാണെന്നും കേസിൽ കുടുക്കുമന്നും പറഞ്ഞ് അവൾ ഭീഷിണിപ്പെടുത്തി. ഇത്രയുമായപ്പോൾ ദേഷ്യം കൊണ്ട് സമനില തെറ്റി. സമീപത്ത് കണ്ട കത്തിയെടുത്ത് കഴുത്തിന് കുത്തി. ഇതേ കത്തികൊണ്ടുതന്നെ ഇടത്തെ മാറിടത്തിന്റെ ഒരുഭാഗം മുറിച്ചെടുത്ത് തുണിയിൽ പൊതിഞ്ഞെടുത്തു. പിന്നെ വീട്ടിലെത്തി ഈ പൊതി മുറിക്കുള്ളിൽ സൂക്ഷിച്ചു. അവളോടുള്ള ദേഷ്യവും വെറുപ്പുമാണ് ഇതിനെല്ലാം കാരണം.

അടിമാലിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലായ തൊടുപുഴ വണ്ടമറ്റം പടിക്കുഴി റിജോഷി(30)ന്റെ വെളിപ്പെടുത്തൽ ഇങ്ങിനെ. ഇന്ന് പുലർച്ചെ 3-ന് തൊടുപുഴയിലെ വീട്ടിൽ നിന്നാണ് അടിമാലി സി ഐ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രാഥമീക ചോദ്യം ചെയ്യലിൽ തന്നെ കൃത്യം ചെയ്തത് താനാണെന്ന് ഇയാൾ സമ്മതിച്ചതായി സി ഐ അറിയിച്ചു. സ്‌റ്റേഷനിലെത്തിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കൊല നടത്തിയ രീതിയെക്കുറിച്ചും ഇതിന് പ്രേരിപ്പിച്ച വസ്തുതകളെക്കുറിച്ചും ഇയാൾ പൊലീൽ വിശദീകരിച്ചത്. അടിമാലി ഇരുമ്പുപാലം 14-ാംമൈൽ ചെരുവിളിൽ പുത്തൻ വീട് സിയാദിന്റെ ഭാര്യ സെലീന(38)യെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കഴുത്തിൽ കുത്തിയ കത്തി വലിച്ചൂരുമ്പോൾ കൈയിലേക്ക് ചുടുനിണം ചീറ്റി.തുടർന്ന് ഇതേ കത്തികൊണ്ട് മാറിടം അറുത്തെടുക്കുമ്പോഴും ശരീരത്തിൽ ജീവൻ അവശേഷിച്ചിരുന്നെന്നാണ് ഇയാളുടെ വിവരണത്തിൽ നിന്നും പൊലീസിന് വ്യക്തമായിട്ടുള്ളത്.

കൊലനടക്കുമ്പോൾ വീടിന്റെ പിൻഭാഗത്ത് തുണിയലക്കുകയായിരുന്നു സെലീന. നൈറ്റിയും ബ്രായും മാത്രമായിരുന്നു ഈ സമയം ഇവർ ധരിച്ചിരുന്നത്. സെലീനയുടെ വീടിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു. ഇത് സമീപത്തെ സുഗന്ധവ്യഞ്ജന വിൽപ്പന ശാലയുടെ നടത്തിപ്പുകാരാണെന്ന് ആരോപിച്ച് സെലീന ഇവരുമായി തർക്കത്തിലേർപ്പെടുകയും ഇതേത്തുടർന്ന് സ്ഥാപന ഉടമകൾ ഇവരുടെ വീടിന്റെ ഭാഗം ദൃശ്യമാവുന്ന തരത്തിൽ സീസീ ടിവി കാമറകൾ സ്ഥാപിക്കുകയും ചെയ്തു. കൊലനടന്നയുടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം സീസീടിവി കാമറ പരിശോധിച്ചപ്പോൾ ഒരാൾ സെലീനയിടെ വീട്ടിലേക്ക് വരുന്നത് കണ്ടു. ദൃശ്യം പൊലീസ് സെലീനുടെ ഭർത്താവിനെ കാണിച്ചപ്പോൾ റിജോഷ് ആണെന്ന് ഉറപ്പിച്ചു.

സെലീനയ്‌ക്കെതിരെ ഇയാൾ നേരത്തെ അടിമാലി പൊലീസിൽ പരാതിപ്പെട്ടിരുന്നു. കടംവാങ്ങിയ പണം തിരിച്ചുതരുന്നില്ലന്നും ഇത് വാങ്ങിനൽകണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ഈ അവസരത്തിൽ ഭർത്താവിനൊപ്പമാണ് സെലീന സ്റ്റേഷനിലെത്തിയത്. അന്ന് കണ്ട രൂപ ഭാവങ്ങൾ ഓർത്തെടുത്താണ് ഭാര്യയുടെ ഘാതകനെ സിയാദ് തിരിച്ചറിഞ്ഞത്. അടിമാലിയിൽ കമ്പ്യൂട്ടർ സെന്റർ നടത്തിവന്നിരുന്ന അവസരത്തിലാണ് സെലീനുമായി തനിക്ക് സാമ്പത്തീക ഇടപാടുകളുണ്ടായിരുന്നതെന്നും ഒരു ലക്ഷത്തി എണ്ണായിരും രൂപ പല തവണയായി സെലീന കൈപ്പറ്റിയിരുന്നെന്നുമായിരുന്നു പരാതി. പൊലീസെത്തുമ്പോൾ കൊലനടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഊരി മുറിയിലെ കസേരിൽ ഇട്ടശേഷം തുണിയിൽ പൊതിഞ്ഞ വീട്ടമ്മയുടെ ശരീരഭാഗം അരികിൽത്തന്നെ സൂക്ഷിച്ച് ഇയാൾ വിശ്രമിക്കുകയായിരുന്നു. വീട് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. ഇനി ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ശരീര അവശിഷടം ഇവിടെ നിന്നും നീക്കം ചെയ്യുവെന്ന് പൊലീസ് വ്യക്തമാക്കി.

അടിമാലിയിൽ ഫോട്ടോ സ്റ്റാറ്റ് സ്ഥാപനം നടത്തുന്ന തൊടുപുഴ വണ്ടമറ്റം പടിക്കുഴി റിജോഷിനെ ഇന്നു പുലർച്ചെ വീടുവളഞ്ഞാണ് പിടികൂടിയത്. കഴുത്തിൽ രണ്ടു പ്രാവശ്യം കത്തി കൊണ്ടു കുത്തി. ഇടതു മാറിടം അറുത്തുകൊണ്ടുപോയതായും പ്രതി സമ്മതിച്ചു. ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, മുന്നാർ ഡിവൈ.എസ്‌പി: എസ്. അഭിലാഷ്, സി.ഐ: പി.കെ. സാബു, എസ്.ഐ: സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വൻ സംഘവും രാത്രിയിൽ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. സി.ഐ: പി.കെ. സാബു, എഎസ്ഐമാരായ സി.ആർ. സന്തോഷ്, അബ്ദുൾ ഖനി, എസ്.ഡി.പി.ഒമാരായ എം.എം. ഷാജു, പി.ടി. ഷാജി, ഹരികൃഷ്ണൽ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഇന്ന് പുലർച്ചെ മൂന്നു മണിയോടെ പിടികൂടിയത്.

സാമൂഹ്യ പ്രവർത്തകയായ പതിനാലാംമൈൽ ചരിവിളപുത്തൻവീട് അബ്ദുൾ സിയാദിന്റെ ഭാര്യ സെലീനയെ ഇന്നലെ രാത്രി എട്ടരയോടെയാണ് വീടിന്റെ പിൻഭാഗത്ത് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യ വ്യാപാരിയായ അബ്ദുൾ സിയാദ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. നൈറ്റി ധരിച്ചിരുന്ന സെലീനയുടെ ശരീരം ഭാഗികമായി വിവസ്ത്രയായ നിലയിലായിരുന്നു. ഇടതു മാറിടത്തിനു സമീപം വെട്ടേറ്റ മാരകമായ മുറിവു സംഭവിച്ച നിലയിലാണ് മൃതദേഹം കണ്ടത്. മത്സ്യ വ്യാപാരം കഴിഞ്ഞെത്തിയപ്പോൾ പതിവില്ലാതെ വീട് പൂട്ടിയ നിലയിലും ലൈറ്റുകൾ കാണാതിരിക്കുകയും ചെയ്തതോടെ വീടിന്റെ പിൻഭാഗത്ത് എത്തിയപ്പോൾ മൃതദേഹം കാണുകയായിരുന്നുവെന്ന് സിയാദ് പൊലീസിന് മൊഴി നൽകി.

അടിമാലി സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.. ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലും സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ചൈൽഡ് ലൈൻ, പബ്ലിക് സോഷ്യൽ ജസ്റ്റിസ്, സൈക്കോളജിസ്റ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വന്നിരുന്ന സെലീന എൽ.എൽ.ബി. ബിരുദവും നേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കൊല്ലം സ്വദേശിയായ അബ്ദുൾ അസീസുമായി രണ്ടായിരത്തിലായിരുന്നു വിവാഹം. കിടക്ക വ്യാപാരിയായിരുന്ന ഇയാൾ അടുത്തിടെയായി മത്സ്യ വ്യാപാരം ചെയ്തു വരികയായിരുന്നു.

ഏതാനും വർഷങ്ങളായി ഇവർ കുടുംബസമേതം വീടുവാങ്ങി പതിനാലാംമൈലിൽ താമസിച്ചു വരികയായിരുന്നു. മക്കളായ അബ്ദുൾ റഫീഖ്, ആഷിഖ് എന്നിവർ എറണാകുളം മുളന്തുരുത്തി സെന്റ് മേരീസ് സ്‌കൂൾ വിദ്യാർത്ഥികളാണ്. അബ്ദുൾ റഫീഖ് ഐ.റ്റി.ഐയിലും ആഷിഖ് ഏഴാം ക്ലാസിലുമാണ് പഠനം നടത്തുന്നത്. ഇരുവരും വർഷങ്ങളായി ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP