ബലാത്സംഗം തെളിയിക്കാനുള്ള മെഡിക്കൽ റിപ്പോർട്ട് അനുബന്ധ തെളിവ് മാത്രം; കൃത്യമായ സാഹചര്യതെളിവ് മാത്രമെങ്കിലും ഉമ്മൻ ചാണ്ടി പീഡന കേസിൽ അകത്താകും; ജയിലിലെ കത്ത് പരസ്യ വെളിപ്പെടുത്തലുകൾക്ക് മുമ്പെന്നതും നിർണ്ണായകം; കൂടുതൽ തെളിവുകൾ രാജേഷ് ദിവാന് നൽകാനുറച്ച് സരിതയും; സോളാർബോംബിൽ ഇനിയും കേരളം ഞെട്ടും
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണത്തിൽ നിർണ്ണായകമാവുക സാഹചര്യത്തെളിവുകളെന്ന് സൂചന. തന്റെ കൈവശം കൂടുതൽ തെളിവുകൾ ഉണ്ടെന്ന് സരിത അവകാശപ്പെട്ടിരുന്നു. ഇത് വാസ്തവമാണെന്നും പ്രതികൾക്കൾക്കെതിരെയുള്ള നിയമക്കുരുക്ക് കൂടുതൽ ശക്തമാക്കാൻ ഇത് പര്യപ്തമാവുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും സരിതയുടെ അഭിഭാഷകൻ അഡ്വ.ആളൂർ മറുനാടനോട് പ്രതികരിച്ചു. വരുന്ന തിങ്കളാഴ്ച കേസിന്റെ തുടർനടപടികളെക്കുറിച്ച് ചർച്ചചെയ്യാൻ സരിതയും ആളൂരും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അറിയുന്നു.
അന്വേഷണത്തിന് ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സരിത പുതിയ തെളിവുകൾ രാജേഷ് ദിവാന് കൈമാറും. കമ്മീഷൻ റിപ്പോർട്ടിൽ അന്വേഷണവും കേസും മുന്നോട്ട് പോകുമെന്ന നിലപാടിലാണ് രാജേഷ് ദിവാനും. അതുകൊണ്ട് കൂടിയാണ് അന്വേഷണ ചുമതല ഏറ്റെടുത്തത്. ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ട് അന്വേഷണത്തിന് മേൽനോട്ടവും വഹിക്കും. അതീവ രഹസ്യമായി അന്വേഷണം കൊണ്ടു പോകണമെന്ന നിർദ്ദേശവും സംഘത്തിന് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സരിത കൂടുതൽ തെളിവ് നൽകുമെന്ന് വ്യക്തമാക്കുന്നതും. ഈ തെളിവുകൾ അന്വേഷണത്തെ പുതിയ തലത്തിലെത്തിക്കുമെന്നാണ് സൂചന. എകെ ആന്റണിയുടെ മകനെതിരെ ആരോപണം സജീവമാക്കിയതും ഇതിന്റെ ഭാഗമാണ്.
ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന സരിതയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കാൻ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കുന്നതിനുള്ള സാഹചര്യം നിലവിലില്ലന്നും അതിനാൽ പീഡനക്കേസിൽ നിന്നും ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രതികൾ രക്ഷരപെടുമെന്നും മറ്റും പ്രചാരണം വ്യാപകമായിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ഇത്തരം കേസുകളിൽ മെഡിക്കൽ റിപ്പോർട്ട് അനുബന്ധതെളിവായി മാത്രമാണ് പരിഗണിക്കുന്നതെന്നും ഇതില്ലങ്കിൽ കൂടി കൃത്യവും വസ്തുനിഷ്ടവുമായ സാഹചര്യത്തെളിവുകൾ അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചാൽ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്നും നിയമവ്യത്തങ്ങൾ വ്യക്തമാക്കി.
സീ സീ ടിവി ദൃശ്യങ്ങൾ, ഫോൺ സംഭാഷണങ്ങൾ, ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ, റിക്കോർഡ് ചെയ്ത സംഭാഷണങ്ങൾ, ദൃസാക്ഷികൾ തുടങ്ങി സാഹചര്യത്തെളിവുകവുകളായി പരിഗണിക്കപ്പെടാവുന്ന നിരവധി വസ്തുതകൾ ഈ കേസിൽ നിലനിൽക്കുന്നുണ്ട്. ഇതിൽ ചിലതൊക്കെ അഭിഭാഷകൻ മുഖേന ഇര അന്വേഷണ കമ്മീഷന് കൈമാറുകും ചെയ്തിട്ടുണ്ട്. പ്രതികൾ നിമയനടപടികൾക്കിറങ്ങിയാൽ പ്രൊസിക്യൂഷൻ ഇവർക്കെതിരെ പ്രധാന ആയുധമായി ഉപയോഗിക്കുന്നതും ഇത് തന്നെയായിരിക്കുമെന്നാണ് പൊതുവേയുള്ള അനുമാനം. ഇത്തരം കേസുകളിൽ അടുത്തിടെ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും സാഹചര്യത്തെളിവുകൾക്ക് മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളതെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അടിക്കടി മൊഴിമാറ്റുന്നതിനാൽ പീഡനം സംമ്പന്ധിച്ച സരിതയുടെ വെളിപ്പെടുത്തൽ നിലനിൽക്കില്ലന്ന പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്. എന്നാൽ സരിത ജയിലിൽക്കിടന്നപ്പോൾ എഴുതിയ കത്തിൽ പരാമർശിച്ചിട്ടുള്ളവർക്കെതിരെയാണ് ഇപ്പോൾ സോളാർ കമ്മീഷൻ നടപടിക്ക് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഈ കത്തിൽ പറഞ്ഞിട്ടുള്ള വസ്തുതകൾ സരിത ഇതുവരെ നിഷേധിക്കാത്ത സാഹചര്യത്തിൽ ഇത് പ്രതികൾക്കെതിരെ സംസാരിക്കുന്ന തെളിവായി നിലനിൽക്കുമെന്നുമാണ് പൊതുവേയുള്ള വിലിരുത്തൽ. ഉമ്മൻ ചാണ്ടി അടക്കമുള്ള സരിതയുടെ കത്തിൽ പരാമർശിച്ചിട്ടുള്ളവർക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യപിച്ച ശേഷം വന്ന പ്രതികരണത്തിൽ തന്റെ കൈവശം കൂടുതൽ തെളിവുകൾ ഉണ്ടെന്ന് സരിത അവകാശപ്പെട്ടിരുന്നു. ഈ തെളിവുകൾ ഉടൻ സരിത അന്വേഷണ സംഘത്തിന് കൈമാറും. ഇതോടെ കുരുക്ക് മുറുകുമെന്നാണ് വിലയിരുത്തൽ.
സോളാർ ആരോപണത്തിൽ ലെംഗിക സംതൃപ്തി െകെക്കൂലിയായി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുന്നത് ഇതാദ്യമാണ്. ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം വിജിലൻസ് അന്വേഷണവും നേരിടേണ്ടി വരുന്ന അപൂർവകേസായി സോളാർ തട്ടിപ്പ് മാറുകയാണ്. 2013 ജൂലൈ 19ന് സരിതാ നായർ പുറത്തുവിട്ട കത്തിൽ പരമാർശിച്ചിട്ടുള്ള വ്യക്തികൾ അവരുമായും അവരുടെ അഡ്വക്കേറ്റുമായി ഫോണിൽ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നാണ് ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ടിലെ കണ്ടെത്തൽ. കമ്മിഷൻ മുമ്പാകെ ഹാജരാക്കിയ മൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ സരിതയ്ക്കെതിരെ െലെംഗിക പീഡനവും ബലാത്സംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നാണ് സർക്കാരിനു ലഭിച്ച നിയമോപദേശം. എന്നാൽ, പ്രത്യേക അന്വേഷണ സംഘം ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും ഉപദേശത്തിൽ വ്യക്തമാക്കുന്നു.
അതിനാൽ സരിത നായരുടെ 2013 ജൂലൈ 19ലെ കത്തിൽ പരാമർശിച്ചവർക്കെതിരേ െലെംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ബലാത്സംഗത്തിനും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് കേസ് രജിസ്റ്റർ അന്വേഷണം നടത്താവുന്നതാണെന്ന് അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ശിപാർശ ചെയ്തു. തുടർന്ന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാനും സർക്കാർ തീരുമാനിക്കുകയായിരുന്നു. 2013 ജൂെലെ 19ന് സരിത ജയിലിൽ നിന്നും പുറത്തുവിട്ട കത്തിലെ പേരുകൾ പിന്നീട് പരസ്യമാകുന്നത് സരിത തന്നെ നടത്തിയ പത്രസമ്മേളന വേദിയിൽ വച്ചാണ്.
കത്തിലെ കൈയക്ഷരം തന്റേതു തന്നെ എന്നു തെളിയിക്കാനായി കത്ത് ഉയർത്തിക്കാട്ടുന്നതിനിടെ പത്രഫോട്ടോഗ്രാഫർമാരെടുത്ത ചിത്രങ്ങളിൽ കൂടിയാണു പേരുകൾ പുറത്തുവന്നത്. ഈ കത്തിലെ പേരുകാരെല്ലാം കുടുങ്ങുമെന്ന് തന്നെയാണ് സൂചന.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍