അന്തർസംസ്ഥാന വാഹനമോഷണ സംഘത്തെ ഷാഡോ പൊലീസ് ചെന്നൈയിൽ നിന്നും പൊക്കി; ചൈനീസ് ടെക്നോളജി ഉപയോഗിച്ച് കാറുകളുടെ ലോക്ക് മാറ്റി എടുത്തുകൊണ്ട് പോകാൻ വേണ്ടത് പതിനഞ്ചു മിനുട്ടു മാത്രം; മോഷ്ടിച്ച കാറിൽ കാൾ ഗേൾസുമാരുമായി കറക്കം; ബിഎംഡബ്ളിയുവും സ്ക്കോഡയും ഡിസയറും സ്വിഫ്റും ഉൾപ്പടെയുള്ള വാഹനങ്ങളുടെ പൂട്ടു പൊളിക്കുന്ന വിദ്യ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ നിന്നും പതിനാറോളം കാറുകളടക്കം ഇന്ത്യയിലെ വിവിധ സസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ വാഹനങ്ങൾ മോഷണം നടത്തിയ വൻ വാഹന മോഷണസംഘത്തെ സിറ്റി ഷാഡോ പൊലീസ് ചെന്നൈയിൽ നിന്നും പിടികൂടി. തമിഴ്നാട് മധുര സ്വദേശി പരമേശ്വരൻ, തിരുച്ചിറപ്പള്ളി വറനഗേരി ആനന്ദപുരം മേട്ടുതെരുവ് സ്വദേശി മുഹമ്മദ് മുബാരക് എന്ന തക്കാളി മുബാരക് എന്നിവരെയാണ് സിറ്റി ഷാഡോ ടീം ചെന്നൈയിൽ നിന്നും അറസ്റ്റു ചെയ്തത്.
കേരളത്തിൽ തൃശ്ശൂർ , തിരുവനന്തപുരം സിറ്റികൾ കേന്ദ്രീകരിച്ച് സ്വിഫ്റ്റ് കാറുകൾ മോഷണം പോകുന്നതായി പരാതി ഉണ്ടായതിനെ തുടർന്നു നടത്തിയ അന്വേഷണമാണ് ഇവരെ കുടുക്കിയത്. ഇവിടെ നിന്ന് കാണാതായ എല്ലാ ആഡംബര കാറുകളും മോഷ്ടിക്കപ്പെട്ടതിൽ സമാനത കണ്ടെത്തി. ഈ ടെക്നോളജിയും ഉപയോഗിച്ചു മോഷ്ടിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് എന്നും മനസ്സിലാക്കിയ പൊലീസ് പ്രത്യേക ഷാഡോ സംഘത്തിനു രൂപം നല്കി.
സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് ആദ്യം പരിശോധിച്ചത്. തുടർന്ന് ആത്യാധുനിക സുരക്ഷകളുള്ള കാർലോക്കിങ് സംവിധാനം ഏതു രീതിയിൽതകർക്കാം എന്നു നടത്തിയ അന്വേഷണത്തിൽ വിദേശത്ത് നിന്നും ഇറക്കുമതിചെയ്യുന്ന ഒരു പ്രത്യേക ഉപകരണമുപയോഗിച്ച് വാഹനങ്ങളുടെ സെന്റർലോക്കിങ് തകർക്കാമെന്ന് കണ്ടെത്തി. ഈ ഉപകരണം ഇന്ത്യയിൽ വാങ്ങിയിട്ടുണ്ടോ എന്ന അന്വേഷണത്തിൽ തമിഴ്നാട്ടിലെ ഒരു സംഘം ഇത് വാങ്ങിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് ഇവർ ചെന്നെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മനസ്സിലായി.
സിറ്റി ഷാഡോ സംഘം അവിടെ മാസങ്ങളോളം അവിടെ തമ്പടിച്ച് ഈ സംഘത്തെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയായിരുന്നു.
കൺട്രോൾറൂം ഏ.സി .സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അതിസാഹസികമായി പിടികൂടിയത്. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, എന്നീ സ്ഥലങ്ങളിൽ നിന്നായി സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയർ, ഇന്നോവ, സ്ക്കോഡ തുടങ്ങിയ പതിനാറോളം വാഹനങ്ങളാണ് ഇയാളും സംഘവും മോഷണം നടത്തിയത്. കൂടാതൈ മഹാരാഷ്ട്രയിലെ പൂണെ കേന്ദ്രീകരിച്ച് പത്തോളം വാഹനങ്ങൾ മോഷ്ടിച്ചതായും പ്രതികൾ സമ്മിച്ചിട്ടുണ്ട്. മോഷ്ടിച്ച ആഡംബര വാഹനങ്ങളിൽ വന്നാണ് ഇവർ കൃത്യം നടത്താറുള്ളത്. വാഹനങ്ങൾ ഏറിയ പങ്കും ചെന്നൈ സിറ്റി, മധുര, ട്രിച്ചി, വെയിലുർ ,കോയമ്പത്തൂർ എന്നിവിടങ്ങളിലെ ഇടനിലക്കാർക്ക് തമിഴ്നാട് രജിസ്ട്രേഷൻ ബുക്ക് തയ്യാറാക്കി നൽകുകയാണ് പതിവ്. ചില വാഹനങ്ങൾ പാർട്ട്സുകളായി പൊളിച്ചും വിൽപ്പന നടത്താറുമുണ്ട്. സംഘത്തലവനായ പരമേശ്വരൻ പൂണെയിൽ കൂട്ടാളികളുമായെത്തി മോഷണം നടത്തിയ കാറുകൾ തമിഴ്നാട്ടിലെക്ക് കൊടുത്തയച്ചശേഷം കാൾ ഗേൾസുകളുമായി ആഡംബരജീവിതം നയിക്കുകയാണ് ഇയാളുടെ രീതി. ഇയാൾ വാഹനങ്ങൾ മോഷ്ടിക്കുന്ന ടെക്നോളജി കൂടെയുള്ളവർക്കും പറഞ്ഞു കൊടുക്കാറില്ല. നിലവിൽ പ്രതികളായവരെ കൂടെ കൂട്ടാതെയുമാണ് വാഹനവേട്ടയ്ക്കിറങ്ങുന്നത്. .
അത്യാധുനികരീതികളാണ് ഇവർ വാഹന മോഷണത്തിന് ഉപയോഗിക്കുന്നത്. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത ഉപകരണമുപയോഗിച്ച് അത്യാധുനികസുരക്ഷകളുള്ള പുതുതലമുറകാറുകൾ ലോക്ക്മാറ്റി എടുത്തുകൊണ്ട് പോകാൻ ഇവർക്ക് വേണ്ടത് കാൽ മണിക്കൂറോളം മാത്രം സമയം മതി.
വാഹന മോഷണമേഖലയിൽ അതിവിദഗ്ധനായ പരമേശ്വരൻ തന്നെയാണ് സംഘത്തലവൻ. തമിഴ്നാട്ടിലെ കരൂർ, തഞ്ചാവൂർ ,ഈറോഡ് , തിരുച്ചി, ആന്ധ്രയിലെ തിരുപ്പതി, കർണ്ണാടകയിലെ ബാംഗ്ലൂർ എന്നിവിടങ്ങളിലായി എഴുപതോളം വാഹനമോഷണകേസ്സുകൾ നിലവിലുള്ള പരമേശ്വരന് മോഷണത്തിനായി മാത്രം ഉപയോഗിക്കുന്നതിനായി വ്യാജപേരിലുള്ള സിമ്മുകളും,അൻപതോളം മൊബെൽഫോണുകളും ഉണ്ട്. സംഘാംഗങ്ങളുമായി ചെന്നൈയിൽ നിന്നും രാത്രിയോടെ മുൻപ് മോഷണം നടത്തിയ വാഹനങ്ങളിൽതിരിക്കുന്ന പരമേശ്വേരൻ കൂട്ടാളികൾക്ക് ഉപയോഗിക്കാൻ കൈവശമുള്ള ഫോണുകൾ നൽകും.
മോഷ്ടിച്ച ആഡംബര കാറുകളിൽ നടന്നാണ് മറ്റു മോഷണവും നടത്തു്ന്നത്. സ്വിഫ്റ്റ് ഡിസയർ, ഇന്നോവ, സ്ക്കോഡ, ബി.എം.ഡബ്ല്യ തുടങ്ങിയ വിലകൂടിയ വാഹനങ്ങളിൽ സഞ്ചാരം. ഹൈവേകൾ കേന്ദ്രീകരിച്ചു നിങ്ങുന്ന സംഘം റോഡരുകിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടക്കുന്ന വാഹനങ്ങൾക്കടുത്ത് വണ്ടി നിർത്തിയശേഷം കാറുകളുടെ സൈഡ് ഗ്ലാസ്സുകൾ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ഇളക്കിമാറ്റി അതുവഴി അകത്ത് കയറി, വാഹനത്തിന്റെ അലാറം സംവിധാനം ഡീആക്ടിവേറ്റ് ചെയ്യും, തുടർന്ന് കൈവശമുള്ള പ്രത്യേകതരം ഉപകരണം ഉപയോഗിച്ച ്കാറിന്റ നിലവിലുള്ള ഇഗ്നേഷ്യൻ സിസ്റ്റം ഇറേസ് ചെയ്ത്മാറ്റി അവർ കൊണ്ടുവരുന്ന ഡൂപ്ലിക്കേറ്റ് കീയുമായി ലിങ്ക്ചെയ്ത് പുതിയ ഇഗ്നേഷ്യൻ സംവിധാനം ഇൻസ്റ്റാൾ ചെയ്ത്, കാറിന്റെ സ്റ്ററിങ് തകർത്ത് കാർ സ്റ്റാർട്ട് ചെയ്ത് കടന്നുകളയും. പരമേശ്വരനിൽ നിന്നും കാർ തുറക്കുന്നതിനുള്ള നിരവധി ഉപകരണങ്ങളും,വിവിധ കാറുകളുടെ ഡൂപ്ലിക്കേറ്റ് താക്കോലുകളും,ഇറക്കുമതിചെയ്ത നിരവധി ചിപ്പുകളും, നിരവധി മൊബൈൽഫോണുകളും, വ്യാജപേരിലുള്ള സിമ്മുകളും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍