ഉമ്മൻ ചാണ്ടി ശ്രമിച്ചപ്പോൾ സമരം നടത്തി തോൽപ്പിച്ച സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്ക് പിണറായിയെ വെല്ലുവിളിക്കാൻ ധൈര്യമുണ്ടോ? സമയത്ത് എത്താത്തവരേയും നേരത്തെ പോകുന്നവരേയും പിടിക്കാൻ സർക്കാർ ഓഫിസിൽ പുതിയ പഞ്ചിങ് തുടങ്ങുന്നു; ആധാറുമായി ബന്ധിപ്പിക്കുന്നതോടെ മറ്റ് ഓഫീസുകളിൽ സർക്കാർ ആവശ്യത്തിന് പോവുന്നവർ അവിടേയും പഞ്ച് ചെയ്യണം; സർക്കാർ ശ്രമിക്കുന്നത് ചരിത്രപരമായ മാറ്റത്തിന്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശമ്പളം വാങ്ങുന്നവർ കൃത്യമായി ഓഫീസിൽ എത്തി അനുവദിച്ചിരിക്കുന്ന സമയത്തു ജോലി ചെയ്യണം എന്നത് ലോകം എങ്ങും പ്രത്യേകം പറയാതെ നടപ്പിലാക്കേണ്ട കാര്യമാണ്. എന്നാൽ സർക്കാർ ഉദ്യോഗത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ അത് ബാധകമല്ല. പ്രത്യേകിച്ച് യൂണിയനുകൾ സജീവമായ നമ്മുടെ കേരളത്തിൽ. കുറച്ചു പേര് അങ്ങനെ ഒക്കെ ചെയ്യുമെങ്കിലും സമയത്തു ഹാജരാകുന്നവർ വളരെ കുറവാണ്. അതിനൊരു മാറ്റം ഉണ്ടാക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചെങ്കിലും ജീവനക്കാർ സമരം നടത്തി തോൽപ്പിച്ചു. ഒടുവിൽ ആ വെല്ലുവിളി പിണറായി വിജയൻ തന്നെ ഏറ്റെടുക്കുകയാണ്. പിണറായി വിജയന്റെ കർക്കശ്യത്തിനു മുൻപിൽ ധിക്കരിക്കാനുള്ള ധൈര്യം സെക്രട്ടറിയറ്റ് ജീവനക്കാർക്ക് ഉണ്ടാവില്ല എന്നാണ് കണക്കു കൂട്ടാൻ. സെക്രട്ടറിയറ്റ് ജീവനക്കാർ ഒന്നടങ്കം എതിർത്തിട്ടും സ്റ്റേറ്റ് സിവിൽ സർവീസ് നടപ്പിലാക്കാൻ ഉത്തരവിറക്കിയ തന്റേടമാണ് ഇതിനു കാരണമായി കരുതുന്നത്.
സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ആധാർ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുകയാണ് പിണറായി. തുടർച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങൾക്കു വേറെ ഓഫിസുകളിൽ പോകുന്ന ജീവനക്കാർക്ക് അവിടെയും ഹാജർ രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനമാണു വരുന്നത്. ഇതോടെ സർക്കാർ സർവ്വീസിന്റെ കാര്യക്ഷമത ഉയരും. ഇതിനായുള്ള വിശദ പദ്ധതിരേഖ സമർപ്പിക്കാൻ നാഷനൽ ഇൻഫർമാറ്റിക് സെന്ററിനോട് ഐടി വകുപ്പ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കീഴിലാണ് ഐടി വകുപ്പ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിശദമായ ഇടപെടൽ പിണറായി ഇക്കാര്യത്തിൽ നടത്തും. എത്രയും വേഗം പദ്ധതി നടപ്പക്കാനാണ് നീക്കം. അങ്ങനെ ആധാറിന്റെ ഗുണം സംസ്ഥാന സർക്കാരും പതിയെ ഉപയോഗപ്പെടുത്താൻ തുടങ്ങുകയാണ്.
മൂന്നുദിവസം തുടർച്ചയായി ഒരു മണിക്കൂർ വൈകിയെത്തുകയോ, നേരത്തെ പോകുകയോ ചെയ്താൽ ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തും. മറ്റ് ഓഫിസുകളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കു പോകുന്ന ജീവനക്കാർ അവിടെ പഞ്ച് ചെയ്താൽ മതി. ഇത്തരത്തിലൊരു പരീക്ഷണത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് പിണറായി സർക്കാരിന്റെ നീക്കം. ജീവനക്കാരുടെ സംഘടനയോട് പോലും വലിയ രീതിയിൽ ഈ മാറ്റത്തെ കുറിച്ച് സർക്കാർ ചർച്ച ചെയ്യില്ല. അതിന്റെ ആവശ്യമില്ലെന്നാണ് പിണറായിയുടേയും നിലപാട്. ജീവനക്കാരെ മോശമായി ബാധിക്കുന്ന തീരുമാനമല്ലിതെന്നും പിണറായി വിലയിരുത്തുന്നു. എത്രയും വേഗം പദ്ധതി നടപ്പാക്കുക. എല്ലാ ഓഫീസിലും എല്ലാ സീറ്റുകളിലും ജീവനക്കാരുണ്ടാവുക. ഇതാണ് പിണറായിയുടെ ലക്ഷ്യം. അതിലേക്കാണ് നീങ്ങുന്നത്.
സംവിധാനത്തെ ആകെ ബാധിച്ചിട്ടുള്ള അലസതയും ദുർമേധസും ഉണ്ട്. സെക്രട്ടേറിയറ്റ് മാന്വൽ ഉണ്ട്, ബിസിനസ് റൂൾസ് ഉണ്ട്. ഇവയിൽ അനുശാസിക്കുന്ന നടപടിക്രമങ്ങളും നിബന്ധനകളും യഥാർഥ രൂപത്തിൽ നടപ്പിലാവുന്നില്ലെന്ന വിലയിരുത്തൽ മുഖ്യമന്ത്രി നേരത്തെ നടത്തിയിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായം വലിയതോതിൽ ഉപയോഗപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ ആദ്യ പടിയാണ് പുതിയ നീക്കം. കൃത്യത ഉറപ്പാക്കാനാണ് പഞ്ചിങ് സമ്പ്രദായം നടപ്പാക്കിയത്. രാവിലെ പഞ്ച് ചെയ്ത് അകത്തേക്കു കടന്നതിനു ശേഷം നേരെ പുറത്തേക്കു കടക്കുന്നവരും ഏറെയാണ്. ഇവരെ കുടുക്കാനും പുതിയ പദ്ധതികൾ ആധാർ പഞ്ചിങിൽ ഉണ്ടാകും. ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തെ സർവ്വീസ് സംഘടനകൾ അനുകൂലിക്കുന്നില്ല. എന്നാൽ പിണറായി ജനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന തീരുമാനങ്ങളെ എതിർക്കാനുമാകില്ല. പൊതു സമൂഹം ഇത്തരം സമരത്തെ തള്ളിക്കളയുമെന്നതാണ് ഇതിന് കാരണം. ഇത് മനസ്സിലാക്കി വേണ്ടത്ര കൂടിയാലോചനകൾക്ക് പോകാതെ എത്രയും വേഗം നടപ്പാക്കാനാണ് തീരുമാനം.
നേരത്തെ പഞ്ചിങ് സംവിധാനത്തെ പോലും ജീവനക്കാർ എതിർത്തിരുന്നു. എന്നാൽ പിണറായി സർക്കാരിനോട് ഈ കാർക്കശ്യം കാട്ടാനാകില്ലെന്നാണ് വിലയിരുത്തൽ. കേരളാ സിവിൽ സർവ്വീസ് നടപ്പാക്കാനുള്ള പിണറായിയുടെ തീരുമാനത്തിന് പിന്നാലെയാണ് ഈ നടപടിയും. കെസിഎസിനെ ജീവനക്കാർ എതിർത്തിരുന്നു. എന്നാൽ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഈ പ്രതിഷേധം പിണറായി കണക്കിലെടുക്കുക പോലും ചെയ്തില്ല. മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനവുമെടുത്തു. ഇടത് സംഘടനകൾ സമരത്തിൽ നിന്ന് മാറി നിന്നതോടെ സമരം പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ പ്രകോപിപ്പിക്കുന്ന ആധാർ ലിങ്കഡ് പഞ്ചിങ് എത്തുന്നത്.
വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകൾ കെൽട്രോൺ വഴി വാങ്ങും. 5250 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. നിലവിൽ സർക്കാർ ഓഫിസുകളിൽ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും അത് കാര്യക്ഷമമല്ല. ഹാജർ നിരീക്ഷിക്കലേ നടക്കുന്നുള്ളൂ. ശമ്പളവിതരണ സോഫ്റ്റ്വെയറായ സ്പാർക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താത്തതിനാൽ വൈകിയെത്തുന്നതോ നേരത്തെ മുങ്ങുന്നതോ പ്രശ്നമല്ല. പുതിയ സംവിധാനത്തോടെ ഇത് മാറും. ജോലിയെടുക്കുന്നവർക്ക് മാത്രം കൂലിയെന്ന സ്ഥിതി വരും. സർക്കാർ സർവ്വീസിലെ ഏറ്റവും വലിയ പരിഷ്കാരമായി ഇത് മാറുകയും ചെയ്യും. നിലവിൽ പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ഹാജർ രജിസ്റ്ററിലും ഒപ്പിടുന്നുണ്ട്. ഈ ഹാജർ ബുക്കിന്റെ അടിസ്ഥാനത്തിലാണ് അവധി നിർണയിക്കുക. അതുകൊണ്ട് തന്നെ വൈകിയെത്തിയാലും ശമ്പളം മുടങ്ങില്ല.
സെക്രട്ടറിയേറ്റിൽ പഞ്ചിങ് ഉണ്ടെങ്കിലും മേലുദ്യോഗസ്ഥന്റെ കാരുണ്യമുണ്ടെങ്കിൽ ഒപ്പിടാമെന്നതാണ് അവസ്ഥ. എന്നാൽ, സ്പാർക്കുമായി ബന്ധിപ്പിച്ചുള്ള ആധാർ അധിഷ്ഠിത പഞ്ചിങ് വരുന്നതോടെ ഇത് നടക്കാതെയാകും. കേന്ദ്രസർക്കാരിന്റെ ഒട്ടേറെ ഓഫിസുകളിൽ എൻഐസി നടപ്പാക്കിയ പഞ്ചിങ് സോഫ്റ്റ്വെയർ തന്നെയാകും സംസ്ഥാനത്തും ഉപയോഗിക്കുക. ആധാർ ഡേറ്റാബേസുമായി ബന്ധിപ്പിക്കുകയും വേണം. പരിഷ്കാരത്തിനു മുന്നോടിയായി സ്പാർക്കിനെ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിലേക്കു മാറ്റുന്ന പ്രവൃത്തി വൈകാതെ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിങ് ഉടൻ നടപ്പാക്കാൻ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.
ജനാധിപത്യ നടപടിക്രമപ്രകാരമാണ് സർക്കാരുകൾ വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഒരു സർക്കാർ മറ്റൊരു സർക്കാരിന്റെ തുടർച്ചയാണെന്ന് പറഞ്ഞാലും രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. രാഷ്ട്രീയമാറ്റങ്ങൾ ജനങ്ങളുടെ അഭിലാഷം അനുസരിച്ചാണ് വന്നു ചേരുന്നത്. ജനങ്ങൾ അഭിലഷിക്കുന്ന കാര്യങ്ങൾ ഭരണത്തിൽ സർക്കാരിന്റെ നയങ്ങളായി പ്രതിഫലിക്കും. സർക്കാരിന് ജനങ്ങൾ നൽകുന്ന മാൻഡേറ്റ് അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതിന് സെക്രട്ടേറിയറ്റും ജീവനക്കാരുമാണ് സ്വാഭാവികമായി മുൻകൈ എടുക്കേണ്ടത്. ഇതിൽ മുഴുവൻ ജീവനക്കാരുടെയും സഹകരണം ഉണ്ടാവണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു.
എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്ന നിലയുണ്ടാവണം. സെക്രട്ടേറിയറ്റ് ജീവനക്കാർ ഒരു മേൽക്കൂരയ്ക്കു കീഴിലാണ് ജോലി ചെയ്യുന്നതെന്നതോർത്ത് ഒരുമയോടെ പ്രവർത്തിക്കണമെന്നായിരുന്നു ആവശ്യം. ഇതിലേക്ക് കാര്യങ്ങളെത്തിക്കാൻ കൂടിയാണ് പുതിയ പരിഷ്കാരം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍