എഡിജിപി പത്മകുമാർ മുൻകൂർ ജാമ്യ സാധ്യത തേടുന്നു; കേസെടുക്കാതിരിക്കാൻ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ച് ഡിജിപി ഹേമചന്ദ്രനും; സോളാർ കേസിൽ നിയമോപദേശം തേടി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ; സരിതയുടെ മൊഴിയെടുത്താൽ ഐപിഎസുകാർക്കെതിരേയും കേസ് ഉറപ്പ്; പത്മകുമാറിനെതിരെ ബലാത്സംഗ കുറ്റം ചുമത്തുമെന്നും സൂചന; പ്രതിയായാൽ പൊലീസുകാരെ സസ്പെന്റ് ചെയ്യാനും സർക്കാർ; ആർക്കും വിട്ടുവീഴ്ചയില്ലെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായിയും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെ പീഡിപ്പിച്ചുവെന്ന മൊഴി പ്രത്യേക അന്വേഷണ സംഘത്തിനും സരിതാ നായർ കൊടുത്തിരുന്നു. ഇത്തരമൊരു മൊഴി കിട്ടിയാൽ കേസെടുക്കുക മാത്രമാണ് ഏക വഴി. എന്നാൽ ചോദ്യം ചെയ്യലിനിടെ സരിത ഇക്കാര്യം പറഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം നടപടിയെടുത്തില്ല. ഇതേ കാര്യങ്ങൾ സോളാർ കമ്മീഷന് മുമ്പിലും സരിത നൽകി. ജ്യൂഡീഷ്യൽ അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് നൽകിയ മൊഴികളും ജസ്റ്റീസ് ശിവരാജൻ പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥന്റേയും മറ്റുള്ളവരുടേയും പീഡന വിവരങ്ങൾ പൊലീസിനോടും വിശദീകരിച്ചതെന്ന് കമ്മീഷൻ കണ്ടെത്തിയതെന്നാണ് സൂചന. അതു കൊണ്ട് കൂടിയാണ് സോളാർ റിപ്പോർട്ടിൽ പൊലീസിനെതിരെ രൂക്ഷ വിമർശനങ്ങൾ ജസ്റ്റീസ് ശിവരാജൻ നടത്തിയത്. ഇതു മനസ്സിലാക്കിയാണ് പൊലീസുകാർക്കെതിരെ വകുപ്പു തല നടപടി മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പ്രഖ്യാപിച്ചതും.
സർക്കാർ പുതുതായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘ തലവനായ രാജേഷ് ദിവാൻ ഉടൻ സരിതയുടെ മൊഴി വീണ്ടുമെടുക്കും. ഇതിൽ ആരോപണങ്ങൾ ആവർത്തിച്ചാൽ മുതിർന്ന ഐപിഎസുകാരൻ പീഡനക്കേസിൽ പ്രതിയാകും. മൊഴി മുക്കിയ പൊലീസ് ഉദ്യോഗസ്ഥനും കേസിൽ പ്രതിയാകും. അതുകൊണ്ട് തന്നെ സോളാറിലെ അന്വേഷണക്കുരുക്കിൽ ഡിജിപി ഹേമചന്ദ്രനും എഡിജിപി പത്മകുമാറും പെടുമെന്നാണ് സൂചന. പത്മകുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സരിത ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേസെടുത്താൽ പ്ത്മകുമാറിന്റെ അറസ്റ്റ് ഉറപ്പാണ്. തൃശൂർ പൊലീസ് അക്കാദമിയുടെ ചുമതലയിലായിരുന്ന പത്മകുമാറിനെ മാർക്കറ്റ് ഫെഡിലേക്ക് മാറ്റിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് മുൻകൂർ ജാമ്യത്തിനായി പത്മകുമാർ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. പൊലീസുകാരുമായി പത്മകുമാർ യാതൊരു ആശയ വിനിമയവും നടത്തുന്നുമില്ല. ഡിജിപിക്ക് പോലും പ്ത്മകുമാറിനെ സോളാർ റിപ്പോർട്ട് വന്ന ശേഷം നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല.
അതിനിടെ സോളാർ കേസ് അന്വേഷണ റിപ്പോർട്ടിൽ രൂക്ഷ വിമർശനമുള്ള അന്നത്തെ അന്വേഷണ സംഘ തലവൻ ഹേമചന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സോളാർ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയെ കണ്ടത്. അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി ഹേമചന്ദ്രൻ കമ്മിഷൻ നടപടിയെ നിശിതമായി വിമർശിച്ച് കൊണ്ട് കമ്മീഷൻ സിറ്റിങ്ങിൽ സത്യവാങ്മൂലം നൽകിയുന്നു. തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസ്ക്തമായ വസ്തുതകൾ മറച്ചുവച്ചും പൊലീസ് നടപടികളിൽ കുറ്റം കണ്ടെത്താൻ കമ്മിഷൻ വ്യഗ്രത കാണിക്കുന്നുവെന്നായിരുന്നു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഹേമചന്ദ്രൻ സമർപ്പിച്ച ഈ സത്യവാങ്മൂലമാണ് കമ്മിഷനെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ തിരിയാൻ പ്രേരിപ്പിച്ചതെന്നാണ് സംഘത്തിന്റെ ആക്ഷേപം. ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനായി ഹേമചന്ദ്രൻ എത്തിയത്.
സോളാർ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അന്വേഷണ സംഘത്തലവനായിരുന്ന ഹേമചന്ദ്രനെ കെ.എസ്.ആർ.ടി.സി എം.ഡിയായി നിയമിച്ച് തരംതാഴ്ത്തിയിരുന്നു. സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് പോവാൻ സർക്കാർ ഒരുങ്ങുന്നതിനിടെയാണ് കൂടിക്കാഴ്ച. എന്നാൽ നിയമം നിയമത്തിന്റെ വഴിയേ പോകുമെന്നാണ് ഹേമചന്ദ്രനോട് പിണറായി വിശദീകരിച്ചതെന്നാണ് സൂചന. ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ തുടങ്ങിയ പ്രമുഖർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നു സരിത മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഇതിൽ പലരുടേയും പേരുകൾ അന്വേഷണ സംഘത്തിന് മുന്നിലും സരിത പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കോവളം എംഎൽഎ: എ. വിൻസെന്റിന്റെ അറസ്റ്റിനു കാരണമായ വകുപ്പുകൾ പ്രയോഗിച്ചാൽ ഈ പരാതിയിൽ പരാമർശിക്കുന്നവരെ പ്രത്യേകസംഘത്തിന് അറസ്റ്റ് ചെയ്യേണ്ടിവരും.
സോളാർ പദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതിനായി പലർക്കും വൻതുക നൽകേണ്ടിവന്നതിനൊപ്പം ശാരീരികമായി വഴങ്ങിക്കൊടുക്കേണ്ടിവന്നതായും സരിതയുടെ പരാതിയിലുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു സരിത പരാതിയിൽ പറയുന്നു. ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. അതുവഴി നിരവധി ഇടപാടുകാരെ പദ്ധതിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. 1.90 കോടി രൂപ ഉമ്മൻ ചാണ്ടി കൈപ്പറ്റി. 2012-ൽ ക്ലിഫ് ഹൗസിൽ ശാരീരികമായി പീഡിപ്പിച്ചു. തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ മുൻ എംഎൽഎ: എ.പി. അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തു. എ.ഡി.ജി.പി: കെ. പത്മകുമാർ കലൂരിലെ ഫ്ളാറ്റിൽ പീഡിപ്പിച്ചുവെന്നും പറയുന്നുണ്ട്. എറണാകുളം മുൻ കമ്മിഷണർ എം.ആർ. അജിത്കുമാർ ഫോണിലൂടെ മണിക്കൂറുകളോളം അശ്ലീലസംഭാഷണം നടത്തി. എസ്.എം.എസും അയച്ചു.
പെരുമ്പാവൂർ മുൻ ഡിവൈ.എസ്പി: കെ. ഹരികൃഷ്ണൻ കോടതിയിൽ ഹാജരാക്കുന്നതിന്റെ തലേന്ന് ഔദ്യോഗികവസതിയിൽ തന്നെ ബലാത്സംഗം ചെയ്തു എന്നിങ്ങനെയാണു സരിതയുടെ പരാതിയിലെ ആരോപണങ്ങൾ. ആരോപണത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയെല്ലാം പീഡനക്കുറ്റത്തിന് കേസെടുക്കേണ്ട സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ സരിതയുടെ മൊഴി മുക്കിയതിനെ തെളിവ് നശിപ്പിക്കലായി വിലയിരുത്തും. അങ്ങനെ വന്നാൽ പ്രത്യേക അന്വേഷണ സംഘത്തലവനെതിരേയും കേസു വരും. ജാമ്യം ലഭിക്കാവുന്ന കുറ്റമാവുക ചുമത്തുക. അതുകൊണ്ട് തന്നെ ഹേമചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യാനിടയില്ല. എന്നാൽ കേസിൽ പ്രതിയായാൽ ഉടൻ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യുമെന്നാണ് സൂചന. ഇതെല്ലാം തിരിച്ചറിഞ്ഞാണ് തന്റെ ഭാഗം വിശദീകരിക്കാൻ ഹേമചന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്.
നേരത്തെ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് സോളാർ കമ്മീഷനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഒരു സമ്മർദ്ദത്തിനും വഴങ്ങിയില്ലെന്നായിരുന്നു ഈ പൊലീസുകാരുടെ നിലപാട്. സോളാർ കേസിനുവേണ്ട പല വിവരങ്ങളും ലഭിക്കണമെങ്കിൽ ജോപ്പനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമായിരുന്നു. പക്ഷേ രാഷ്ട്രീയ സമ്മർദ്ദം കാരണം അതു നടക്കില്ലെന്ന് അറിയാമായിരുന്നു. അങ്ങനെയാണെങ്കിൽ ആരോടും ചോദിക്കാതെ അറസ്റ്റ് ചെയ്യാനായിരുന്നു ഡി.ജി.പി: എ.ഹേമചന്ദ്രൻ നൽകിയ നിർദ്ദേശം. അങ്ങനെ ജോപ്പനെ ചെങ്ങന്നുർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഡിവൈ.എസ്പി: പ്രസന്നകുമാർ അറസ്റ്റ് ചെയ്യുകയായിരുന്നു.അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി മസ്കറ്റിൽ പോയിരിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രിയോട് ചോദിച്ചാൽ അറസ്റ്റ് ആ സമയത്തു വേണ്ടെന്നായിരിക്കും പറയുക. അപ്പോൾതന്നെ ജോപ്പനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സോളാർ കേസ് മറ്റൊരു വഴിക്ക് നീങ്ങുമായിരുന്നുവെന്ന് തങ്ങൾക്കറിയാമായിരുന്നു. വേറെ പോംവഴിയൊന്നും കാണാതിരുന്നതുകൊണ്ട് മുഖ്യമന്ത്രി വിദേശത്താണെങ്കിൽപോലും അറസ്റ്റ് ചെയ്യേണ്ടിവന്നുവെന്നും വിശദീകരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന്റെ പകിട്ട് നഷ്ടപ്പെടുത്താൻവേണ്ടി ജോപ്പനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അന്ന് പല കോണുകളിൽനിന്നും വിമർശനമുയർന്നിരുന്നു. അത്തരം പ്രതിബന്ധങ്ങൾ അതിജീവിച്ചാണ് കേസന്വേഷണവുമായി തങ്ങൾ മുന്നോട്ടുപോയത്. എന്നിട്ടും ജ.ശിവരാജൻ കമ്മീഷൻ തങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിൽ വേദനയുണ്ടെന്നാണ് അന്വേഷണ സംഘാംഗങ്ങൾ പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍