ഒടിയന്റെ 'രഹസ്യം' പുറത്തുവിട്ട് ചീഫ് ക്യാമറാമാൻ! ലംഘിച്ചത് ഒന്നും പുറംലോകത്ത് എത്തരുതെന്ന സംവിധായകന്റെ നിർദ്ദേശം; തേൻകുറിശ്ശിയിലെ ക്ലൈമാക്സ് ഷൂട്ടിലെ തർക്കങ്ങൾ അതിരുവിടുന്നുവോ? ആന്റണി പെരുമ്പാവൂരിന്റെ മനസ്സ് പുലിമുരുകൻ ടീമിനൊപ്പെന്ന് സൂചന; പീറ്റർ ഹെയ്ന്റേയും ഷാജി കുമാറിന്റേയും പോക്കിൽ ശ്രീകുമാർ മേനോൻ അതൃപ്തനെന്ന് റിപ്പോർട്ട്; വിവാദങ്ങളിൽ അകലം പാലിച്ച് മോഹൻലാലും; ഒടിയൻ 'മാണിക്യം' ചർച്ചയാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മോഹൻലാലിന്റെ 'ഒടിയൻ' അതിവേഹം പുരോഗമിക്കുകയാണ്. മെയ്കിങ് വീഡിയോ പുറത്തു വിരകയും ചെയ്തു. ലാലും പീറ്റർ ഹെയ്നെന്ന ആക്ഷൻ ഹീറോയുമാണ് താരങ്ങൾ. ഈ സിനിമയുടെ കഥയും സൂചനകളും ഒന്നും പുറത്തു പോകരുതെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് അട്ടിമറിക്കപ്പെട്ടതായി സൂചന. ഒടിയന്റെ സെറ്റിലെ ആശയക്കുഴപ്പങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച പുരോഗമിച്ചിരുന്നു. പ്രമുഖ സംവിധായകനായ എം പത്മകുമാർ ക്ലൈമാക്സ് ചിത്രീകരണത്തിൽ ഇടപെടുന്നുവെന്നായിരുന്നു സൂചനകൾ. എന്നാൽ പത്മകുമാർ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറാണെന്നും ശ്രീകുമാർ മേനോന്റെ നേതൃത്വത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നതെന്നും മറുനാടന്‍ വ്യക്തമായ സൂചന ലഭിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഒടിയന്റെ സെറ്റിൽ ചില പ്രശ്നങ്ങളുണ്ടെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം.
സിനിമയുടെ പ്രഡ്യൂസർ ആന്റണി പെരുമ്പാവൂരാണ്. മോഹൻലാലിന്റെ വിശ്വസ്തൻ. ദിലീപിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട തിയേറ്റർ ഉടമാ സംഘടനയുടെ ഇപ്പോഴത്തെ നേതാവ്. ഒടിയന്റെ ഷൂട്ടിംഗിൽ ആന്റണി പെരുമ്പാവൂർ അതിശക്തമായി ഇടപെടുന്നുണ്ടത്രേ. ഇതാണ് പ്രശ്നമെന്നാണ് സൂചന. ആന്റണി പെരുമ്പാവൂരിന്റെ വിശ്വസ്തനായ ഷാജി കുമാറാണ് ഒടിയന്റെ ക്യാമറാൻ. ബോളിവുഡിലെ പ്രമുഖരായ അണിയറ പ്രവർത്തകരെ ഒടിയനുമായി സഹകരിപ്പിക്കാനായിരുന്നു ശ്രീകുമാർ മോനോന് താൽപ്പര്യം. എന്നാൽ പുലി മുരുകൻ ടീം മതിയെന്ന് ആന്റണി പെരുമ്പാവൂർ നിലപാട് എടുത്തു. ഇതോടെ ക്യാമറാമാനായി ഷാജി കുമാറും ആക്ഷൻ സംവിധായകനായി പീറ്റർ ഹെയ്നും എത്തി. നിലവിൽ ഇവരുടെ താൽപ്പര്യങ്ങളാണ് ഒടിയന്റെ സെറ്റിൽ നടക്കുന്നത്. ഇത് ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ഒടിയന്റെ സെറ്റിലെ ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളിൽ ഇടരുതെന്നാണ് അണിയറ പ്രവർത്തകരുമായുണ്ടാക്കിയിട്ടുള്ള കരാർ. ചിത്രത്തിലെ രഹസ്യങ്ങളും പുറത്തു പോകരുത്. എന്നാൽ മൂല രഹസ്യം തന്നെ ചോരുന്ന ചിത്രം ക്യാമറാമാൻ ഷാജി കുമാർ ഫെയ്സ് ബുക്കിലിട്ടത് അണിയറ പ്രവർത്തകരെയെല്ലാം ഞെട്ടിച്ചിട്ടുണ്ട്. സംവിധായകന്റെ നിർദ്ദേശങ്ങളെ അപ്പാടെ ലംഘിക്കുന്ന നീക്കമായിരുന്നു ഇത്. കഥയും കഥാ സാഹചര്യങ്ങളും പുറത്തു പോകുന്നത് ചിത്രത്തിന്റെ വിജയ സാധ്യതയെ പോലും ബാധിക്കുമെന്നായിരുന്നു സംവിധായകൻ ഏവരോടും പറഞ്ഞത്. ഇതിന് വിരുദ്ധമായി ഷാജി കുമാർ ചിത്രം പോസ്റ്റ് ചെയ്തു. കാഴ്ചയിൽ സാധാരണ ചിത്രമാണെങ്കിലും കഥയിലെ നിർണ്ണായക രഹസ്യം അതിലുണ്ടെന്നാണ് സൂചന. പീറ്റർ ഹെയ്നുമൊപ്പമുള്ള ഫോട്ടോ ഇടുന്ന തരത്തിലാണ് ഫെയ്സ് ബുക്കിൽ ചിത്രം വന്നത്. ഇത് സെറ്റിലാകെ ചർച്ചയായിട്ടുണ്ട്.
ശ്രീകുമാർ മോനോനും ഷാജി കുമാറും തമ്മിലെ ബന്ധം ഈ ഫോട്ടോ ഇടൽ വഷളാക്കുമെന്ന ചർച്ചയും സജീവമാണ്. എന്നാൽ വിഷയങ്ങളെ ആത്മസംയമനത്തോടെ കാണാനാണ് ശ്രീകുമാർ മേനോന്റെ തീരുമാനം. എല്ലാവരും കരാർ ഒപ്പിട്ടിരിക്കുന്നത് നിർമ്മാതാവുമായാണ്. അതുകൊണ്ട് ഷാജി കുമാറിന്റെ പ്രവർത്തയിൽ അസ്വാഭാവികതയുണ്ടെങ്കിൽ അതിൽ നിയമ നടപടിയെടുക്കേണ്ടത് ആന്റണി പെരുമ്പാവൂരും. ഇവിടെ ഷാജി കുമാറും നിർമ്മാതാവും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ ശ്രീകുമാർ മേനോൻ പരാതിപ്പെട്ടാലും കേസും നടപടിയും ഒന്നും വരില്ല. വരാണാസി സെറ്റിലെ ചിത്രങ്ങൾ ശ്രീകുമാർ മേനോനും സാമൂഹ്യമാധ്യമങ്ങളിൽ ഇട്ടിരുന്നു. ഇതിന് സമാനമായത് ശേഷം മാത്രമേ ഛായാഗ്രാഹകനും ചെയ്തിട്ടുള്ളൂവെന്നാണ് പുറത്തു വരുന്ന മറ്റൊരു വാദം. ശ്രീകുമാർ മേനോന്റെ കന്നി ചിത്രമാണ് ഒടിയൻ. എംടിയുടെ രണ്ടാമൂഴമാണ് അടുത്ത് പ്ലാനിലുള്ളത്. ഈ ബ്രഹ്മാണ്ട ചിത്രത്തെ പൊളിക്കാൻ അണിയറയിൽ പലരും നീങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ ഒടിയനിൽ സംയമനത്തിന് ശ്രീകുമാർ മേനോൻ തയ്യാറാകും.
ഗംഗയുടെ തീരത്ത് നിന്ന് ഒടിയൻ മാണിക്ക്യന്റെ കഥ പറഞ്ഞ് മോഹൻലാൽ എത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാശിയിൽ നിന്ന് മാണിക്ക്യൻ തേൻകുറിശ്ശിയിലെത്തിയ കഥയാണ് വാരാണസിയിൽ ചിത്രീകരിച്ച വീഡിയോയിൽ മോഹൻലാൽ പറയുന്നത്. ശ്രീകുമാർ മേനോന്റെ പുതിയ ചിത്രം ഒടിയന്റെ പ്രചാരണാർത്ഥമാണ് വീഡിയോ ഒരുക്കിയത്. മാണിക്ക്യന്റെ കഥ നടക്കുന്നത് കാശിയിലല്ലെങ്കിലും എല്ലാം അവസാനിപ്പിക്കണമെന്ന് കരുതി മാണിക്ക്യൻ വന്നുപെടുന്നത് കാശിയിലാണ്. ഗംഗയുടെ തീരത്തും അവിടെയുള്ള തിരക്കേറിയ നഗരങ്ങളിലും വർഷങ്ങളോളം കഴിച്ചുകൂട്ടിയ ശേഷം മാണിക്ക്യൻ തേൻകുറിശ്ശിയിലേക്ക് തിരിച്ചുപോവുകയാണ്. അവിടെ ഒരുപാട് സംഭവവികാസങ്ങൾ മാണിക്ക്യനെ കാത്തിരിപ്പുണ്ട്. വെള്ളിത്തിരയിൽ മാണിക്ക്യനായി എത്തുന്ന മോഹൻലാൽ വീഡിയോയിൽ പറയുന്നു.
പ്രതീക്ഷ നൽകുന്ന കഥാപാത്രമാണ് മാണിക്ക്യനെന്നും വളരെ അടുത്ത് തന്നെ മാണിക്ക്യനായി ആരാധകരുടെ മുന്നിൽ വീണ്ടുമെത്തുമെന്നും ലാൽ പറയുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷാജികുമാറിനെയും സംഘട്ടനം ഒരുക്കിയ പീറ്റർ ഹെയ്നിനെയും സംവിധായകൻ ശ്രീകുമാർ മേനോനെയും ലാൽ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. ഇതിന് ശേഷമാണ് തേൻകുറിശ്ശിയിലെ ഷൂട്ടിങ് തുടങ്ങിയത്. ഇതോടെയാണ് പ്രശ്നം തുടങ്ങിയത്. ഇവിടെ അസോസിയേറ്റ് ഡയറക്ടറായി പത്മകുമാറും എത്തി. ഒടിയൻ പണ്ടു കാലത്ത് നിലനിന്നിരുന്ന മാന്ത്രിക വിദ്യയായ ഒടി വിദ്യയെക്കുറിച്ചാണ് പറയുന്നത്. ഒടി വിദ്യകളിൽ പ്രഗൽഭനായ ഒടിയൻ മാണിക്യമായാണ് ചിത്രത്തിൽ മോഹൻലാൽ.
ഒടി വിദ്യയുടെ വേരുകളുള്ള പാലക്കാട്ടെ ഗ്രാമത്തിൽ നിന്നാണ് മാണിക്യൻ. മൃഗ രൂപിയായി മാറാനുള്ള കഴിവു മുതൽ നിരവധി അമാനുഷിക കഴിവുകളുള്ളയാളാണ് ഒടിയൻ. ചിത്രത്തിനായി 11 കിലോയോളം ഭാരം കുറച്ചാണ് മോഹൻലാൽ എത്തുന്നതെന്നാണ് സൂചനകൾ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ വാരണാസിയിലായിരുന്നു. തികച്ചും വ്യത്യസ്തമായ നിഗൂഡതകൾ നിറഞ്ഞ ലുക്കിലാണ് മോഹൻലാൽ. ഒടിയൻ മാണിക്യന്റെ 30 മുതൽ 60 വയസ്സു വരെയുള്ള പ്രായം അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യരാണ് നായിക. ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. വി എഫ് എക്സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്.
ഏകദേശം 35 കോടിയോളം മുതൽമുടക്കിലുള്ള സിനിമയിൽ ഏഴ് കോടിയോളം രൂപാ വിഎഫ്എക്സ് മികവിന് മാത്രമായി ചെലവഴിക്കുന്നു. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. മൂന്ന് കാലഘട്ടങ്ങളിലെ തേങ്കുറിശി ഗ്രാമത്തിന് പാലക്കാട് കൂറ്റൻ സെറ്റ് ഒരുക്കിയിരിക്കുകയാണ്. പ്രശാന്ത് മാധവ് ആണ് കലാസംവിധായകൻ. അടുത്ത വർഷം മാർച്ച് 30ന് ചിത്രം തിയറ്ററുകളിലെത്തും.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍