കമ്യൂണിസ്റ്റുകാരന്റെ കാർക്കശ്യത്തോടെ നേതൃത്വത്തെ ചോദ്യം ചെയ്തു; സീറ്റ് നിഷേധിച്ചാൽ വിശദീകരണം വേണമെന്ന ചോദ്യത്തെ പാണക്കാട് തങ്ങളും ഭയന്നു; വേങ്ങരയിൽ മത്സരത്തിനെത്തിയത് കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തെ തകർത്തെറിഞ്ഞ്; വിജയം കൈവിട്ടു പോകാതിരിക്കാൻ വിശ്വസ്തരെ ഒപ്പം നിർത്തി കരുതലോടെ നീങ്ങി; പഴയ സിപിഐ നേതാവായ ഖാദറിന് ഇത് നിയമസഭയിലേക്കുള്ള മൂന്നാം ഊഴം
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ഒടുവിൽ വേങ്ങര ഉപതിരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ എൻ എ ഖാദർ വിജയിച്ചു. ഖാദറിനെ സംബന്ധിച്ചിടത്തോളം നിയമസഭയിലേക്കുള്ള മടങ്ങി വരവാണ് ഈ വിജയം. ലീഗിൽ തന്നെ ഒതുക്കാൻ ശ്രമിച്ചവരെ കമ്മ്യൂണിസ്റ്റുകാരന്റെ കാർക്കശ്യത്തോടെ തോൽപ്പിച്ചാണ് ഖാദർ നിയമസഭയിൽ വീണ്ടുമെത്തുന്നത്.
ഏറെ രാഷ്ട്രീയ പാരമ്പര്യമുള്ള കെ.എൻ.എ ഖാദർ മികച്ച പാർലമെന്റേറിയനും ലീഗിന്റെ പൊതുമുഖവുമാണ്. സ്ഥാനാർത്ഥിത്വം ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതകളും യുവാക്കൾക്ക് സീറ്റ് നിഷേധിച്ചതിലുള്ള മുറുമുറുപ്പും വേങ്ങരയിൽ ഖാദറിന് നേരിയ പ്രതിസന്ധിയായിരുന്നു. ഇതെല്ലാം മറികടക്കാൻ മണ്ഡലത്തിൽ ഖാദർ നിറഞ്ഞു നിന്നു. കരുതലോടെ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണമാണ് സ്വന്തം ക്യാമ്പിലെ എതിർ്പ്പുകൾക്കിടയിലും ഇരുപത്തി മൂവായിരത്തിൽ പരം വോട്ടുകളുടെ ലീഡ് ഈ മുൻ സിപിഐ നേതാവിന് നൽകിയത്
സിറ്റിംങ്ങ് എംഎൽഎയായിരിക്കെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖാദറിന് സീറ്റ് നിഷേധിച്ചത് ഏറെ വിവാദമായിരുന്നു. സീറ്റ് നിഷേധിച്ചതിലെ അതൃപ്തി ഖാദർ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ശേഷം ജില്ലാ സെക്രട്ടറി സ്ഥാനം ഖാദറിന് നൽകി നേതൃത്വം ബാലൻസ് ചെയ്യുകയായിരുന്നു. എന്നാൽ വേങ്ങരയിൽ ഒഴിവ് വന്നതോടെ തുടക്കം മുതൽ ഖാദറിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. ഏറെ പ്രതീക്ഷയോടെയായിരുന്നു ഖാദറുമായി ബന്ധപ്പെട്ട വൃത്തങ്ങളും പ്രതികരിച്ചിരുന്നത്.
പക്ഷേ ലീഗിലെ കുഞ്ഞലാക്കുട്ടി പക്ഷം ഖാദറിന് എതിരായിരുന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി തിളങ്ങി നിന്ന ഖാദറിനെ കുഞ്ഞാലിക്കുട്ടി എതിർത്തു. എന്നാൽ അബ്ദുൾ വാഹബ് വിഭാഗം പിന്തുണയ്ക്കുകയും ചെയ്തു. ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ലീഗിലെ സീനിയർ നേതാവുമായ അഡ്വ. യു. എ ലത്തീഫിനെ വേങ്ങരയിൽ മത്സരിപ്പിക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് താൽപ്പര്യം. ഇതിനെ വെട്ടിയാണ് കെ എൻ എ ഖാദർ സ്ഥാനാർത്ഥിയായയും ലീഗിന്റെ പൊന്നാപുരം കോട്ടയുടെ കാവൽക്കരനാകുന്നതും.
ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ഖാദറിനെ നാടകീയ നീക്കങ്ങൾക്കൊടുവിൽ അവസാന നിമിഷമാണ് സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മഞ്ചേരി മുൻ നഗരസഭാ ചെയർമാൻ അഡ്വ. യുഎ ലത്തീഫ് എന്നിവരെ പിന്തള്ളിയാണ് ലീഗ് കെഎൻഎ ഖാദറിനെ ലീഗ് സ്ഥാനാർത്ഥിയാക്കിയത്. സ്ഥാനാർത്ഥി നിർണയത്തിന് തൊട്ടു മുന്നേ വരെ യു.എ ലത്തീഫാണ് സ്ഥാനാർത്ഥിയെന്ന വാർത്ത വന്നിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ് മത്സരത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും സംസ്ഥാന നേതൃത്വം ഏൽപ്പിച്ചാൽ ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കുമെന്നും യു.എ ലത്തീഫ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയാണ് ലത്തീഫിന് സഹായിച്ചിരുന്നത്.
എന്നാൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിരിക്കെ ലത്തീഫ് മാധ്യമങ്ങളോട് സംസാരിച്ചതിൽ കെ.എൻ.എ ഖാദറിന് പ്രതിഷേധമുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം പാണക്കാട് തങ്ങളെ അറിയിക്കുകയും സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി. ഇത് പാണക്കാട് തങ്ങളെ സമ്മർദ്ദത്തിലാക്കി. ഇതിനൊപ്പം പൊതു സമൂഹത്തിൽ സ്വീകാര്യതയില്ലാത്ത മജീദിനെ മത്സരിപ്പിക്കേണ്ടെന്ന അഭിപ്രായവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. ഇതിന് പുറമെ ഭൂരിഭാഗം സുന്നികളുള്ള വേങ്ങര മണ്ഡലത്തിൽ സലഫി ആശയക്കാരനായ മജീദിനെ മത്സരിപ്പിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും ആശങ്കയുണ്ടായിരുന്നു. ഇങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരന്റെ കാർക്കശ്യവുമായി പാണക്കാട് തങ്ങളിൽ നിന്ന് ഖാദർ മത്സരിക്കാൻ സീറ്റ് നേടിയെടുത്തത്.
മത്സരിക്കാൻ യോഗ്യരായവരുടെ ബാഹുല്യം പാർട്ടി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വേങ്ങര ഉറച്ച മണ്ഡലം എന്ന നിലയിൽ സ്ഥാനാർത്ഥിയാകാൻ അവസാനം വരെ ചരടുവലിച്ചവരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പുവരെ സമ്മർദവും ഏറെ നാടകീയ രംഗങ്ങളും ലീഗ് നേതൃത്വം അഭിമുഖീകരിക്കേണ്ടി വന്നു. ഇഷ്ടക്കാർക്ക് സീറ്റിനായുള്ള സമ്മർദ തന്ത്രവും, താൽപര്യമില്ലാത്തവർ വരുന്നത് തടയാൻ സ്വാധീനവും പാര പണിയുമായി മാസങ്ങൾക്ക് മുമ്പ് തന്നെ നേതാക്കളിൽ ചിലർ രംഗത്തുണ്ടായിരുന്നു.
എന്നാൽ പാണക്കാട് നിന്നുണ്ടാകുന്ന സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം എതിർ ശബ്ദങ്ങളുയർത്താതെ ഇത് അംഗീകരിക്കുന്ന രീതിയാണ് മുസ്ലിംലീഗിന്റെ കീഴ്വഴക്കം. ഭിന്നതകൾ രൂക്ഷമായ സാഹചര്യങ്ങളിൽ വരെ പരസ്യ യുദ്ധത്തിന് ആരും തയ്യാറാകാറില്ല. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റും എംപിയുമായിരുന്ന ഇ.അഹമ്മദിന്റെ അപ്രതീക്ഷിത വിയോഗമാണ് ജില്ലയിൽ രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്ക് സാഹചര്യം ഒരുങ്ങിയത്. വേങ്ങര എംഎൽഎയും കേരള പ്രതിപക്ഷ ഉപനേതാവുമായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം പാർലമെന്റ് മണ്ഡലത്തിലൂടെ രാഷ്ട്രീയ തട്ടകം ഡൽഹിയിലേക്ക് മാറ്റിയത് മുതൽ വേങ്ങരയിലെ സ്ഥാനാർത്ഥി ആരെന്ന ചർച്ച ഉയർന്നിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി ഔദ്യോഗിക, അനഔദ്യോഗിക ചർച്ചകൾ നടന്നെങ്കിലും നേതൃത്വത്തിന് മേൽ സമ്മർദവും ആശയക്കുഴപ്പവും ഏറുകയായിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്, കെ.എൻ.എ ഖാദർ, അബ്ദുറഹ്മാൻ രണ്ടത്താണി, കെഎംസിസി യു.എ.ഇ നാഷണൽ കമ്മിറ്റി ഭാരവാഹി പുത്തൂർ റഹ്മാൻ, സി.പി ബാവ ഹാജി, കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ അസ് ലു, യൂത്ത് ലീഗ് നേതാവ് ഷരീഫ് കുറ്റൂർ എന്നീ പേരുകളായിരുന്നു ഉയർന്ന് കേട്ടിരുന്നത്. ദളിത് ലീഗ് നേതാവ് യു സി രാമൻ, മുസ്ലിം ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു.എ ലത്തീഫ് എന്നീ പേരുകളും അവസാന ഘട്ടം പരിഗണിച്ചിരുന്നു.
പാർട്ടി അണികളിലെ താൽപര്യവും പൊതുവികാരവും യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്നായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനും യൂത്ത് ലീഗ് നേതാവുമായ പി.കെ ഫിറോസിന്റെ പേരായിരുന്നു യുവ രംഗത്ത് നിന്നും പരിഗണിക്കപ്പെട്ടത്. എന്നാൽ മുൻ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളിൽ ചിലരും മൂന്ന് എംഎൽഎ മാരും ഫിറോസിന് സീറ്റ് നൽക്കുന്നതിനെതിരെ രംഗത്തെത്തി. അതേ സമയം നിലവിലെ യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികൾ ഫിറോസിനായി ശക്തമായി നിലകൊള്ളുകയും ചെയ്തു. കോഴിക്കോട് ജില്ലക്കാരനായ ഫിറോസിനെ വേങ്ങരയിൽ സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടുമായി നേതൃത്വം മുന്നോട്ടു പോയതോടെ വിദ്യാർത്ഥി - യുവജന നേതാക്കൾ സമ്മർദം ശക്തമാക്കി.
ഇതിനിടെയിലും കെ.പി.എ മജീദിനെ ഉറച്ച സീറ്റായ വേങ്ങരയിൽ നന്നും നിയമസഭയിലെത്തിക്കണമെന്നത് മുതിർന്ന ലീഗ് നേതാക്കൾക്കിടയിൽ നിശ്ചയമുണ്ടായിരുന്നു. രാജ്യസഭാ സീറ്റ് മജീദിനെ ഒഴിവാക്കി വഹാബിന് നൽകിയ സാഹചര്യം കൂടി കണക്കിലെടുത്താണിത്. എന്നാൽ മജീദ് നിൽക്കുന്നതിനെതിരെ ലീഗ് അണികളിൽ നിന്നു തന്നെ കടുത്ത എതിർപ്പുണ്ടായിരുന്നു. മങ്കടയിലെയും മഞ്ചേരിയിലെയും മജീദിന്റെ തോൽവി കൂടി കണക്കിലെടുത്തായിരുന്നു അണികളുടെ എതിർപ്പ്.
ആദ്യം മത്സര രംഗത്തേക്കില്ലെന്ന് അറിയിച്ച മജീദ് നേതാക്കളുടെ അഭിപ്രായം മാനിച്ച് വഴങ്ങുകയായിരുന്നു. എന്നാൽ പൊതുവികാരം മജീദിന് എതിരായി തന്നെ നിന്നു. ഇതിനിടെ മുജാഹിദ് മത വിഭാഗക്കാരനായ കെ.പി.എ മജീദിനെ മത്സരിപ്പിക്കുന്നതിനെതിരെ ഒറ്റപ്പെട്ട സമസ്ത (ഇ.കെ സുന്നി ) നേതാക്കളും രംഗത്തെത്തി ഹൈദരലി തങ്ങളെ അഭിപ്രായം അറിയിച്ചു. ഇതോടെ സാഹചര്യം അനുകൂലമാക്കുന്നതിനായി ഉന്നത നേതാക്കൾ ഇടപെട്ട് മത്സര രംഗത്ത് നിന്ന് പിന്മാറുകയാണെന്ന് മജീദിനെ കൊണ്ട് പറയിക്കുകയായിരുന്നു.
മജീദിനും ഫിറോസിനും സീറ്റ് നൽകേണ്ടതില്ലെന്ന് വന്നതോടെ സീറ്റിനായി പുതിയ നീക്കങ്ങൾ സജീവമായി. രണ്ടത്താണി കൂടി ലിസ്റ്റിൽ നിന്ന് ഒഴിവായതോടെ കെ.എൻ.എ ഖാദറിന് പ്രതീക്ഷ കൂടി. എന്നാൽ ഖാദറിനെ വെട്ടാൻ ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു എ ലത്തീഫിനെ ഒരു വിഭാഗം നേതാക്കൾ രംഗത്തിറക്കി. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ലത്തീഫിനെ കൊണ്ടുവരാനുള്ള നീക്കം നടത്തിയത്. എം.എസ്.എഫ്, യൂത്ത് ലീഗ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായിരുന്ന യൂ.എ ലത്തീഫ് കുഞ്ഞാലിക്കുട്ടിയേക്കാൾ സീനിയറായിരുന്നു രാഷ്ട്രീയത്തിൽ.
65 പിന്നിട്ട മഞ്ചേരിക്കാരനായ ലത്തീഫിന് ഏറെക്കുറെ സാധ്യത തെളിഞ്ഞെങ്കിലും കെ.എൻ.എ ഖാദർ നേതാക്കൾക്ക് മുന്നിൽ അതിരൂക്ഷമായ രീതിയിൽ പൊട്ടിത്തെറിച്ചത് വിനയായി. തന്നെ എന്തുകൊണ്ട് ഒഴിവാക്കിയെന്നുള്ള വിശദീകരണം വേണമെന്നും അല്ലങ്കിൽ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുകയാണെന്നും തങ്ങൾ അടക്കമുള്ള നേതാക്കളോട് ഖാദർ യോഗം തുടങ്ങുന്നതിന് മുമ്പ് അറിയിച്ചതോടെ നേതൃത്വം പ്രതിസന്ധിയിലായി.
ഇതോടെ ഖാദറിന് വേണ്ടി ഇ ടി മുഹമ്മദ് ബഷീറും, പി.വി അബ്ദുൽ വഹാബും രംഗത്തെത്തി. പിന്നീട് പ്രതിസന്ധി പരിഹരിക്കാനായി ഖാദറിനെ സ്ഥാനാർത്ഥിയാക്കാനും യു.എ ലത്തീഫിനെ ജില്ലാ സെക്രട്ടറിയാക്കാനുമുള്ള ധാരണ പാർലമെന്ററി യോഗത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. സിപിഐ ദേശീയ കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയും ആയിരിക്കെ 30 വർഷം മുമ്പാണ് കെ.എൻ.എ ഖാദർ മുസ്ലിം ലീഗിൽ ചേരുന്നത്.
തുടർന്ന് ഖാദർ ദീർഘകാലം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്.ടി.യു സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. ലീഗിന്റെ ബുദ്ധിജീവികളിൽ ഒരാളായി ഖാദർ അറിയപ്പെട്ടു തുടങ്ങി. 2001 ൽ കൊണ്ടോട്ടിയിൽ നിന്നും 2011ൽ വള്ളിക്കുന്നിൽ നിന്നും ഖാദർ നിയമസഭയിലെത്തി. 2016ൽ നിയമസഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെ പാർട്ടിയുടെ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം തേടിയെത്തുകയായിരുന്നു. മൂന്നാം തവണ നിയമസഭയിലേക്ക് എത്തുന്ന ഖാദറിന് പ്രായം 65 പിന്നിട്ടു.
കെ.എൻ അലവി മുസ്ലിയാരുടെയും ആയിശയുടെയും മകനായി 1950ൽ വടക്കേമണ്ണയിൽ ജനനം.ബി.എ, എൽ.എൽ.ബി വിദ്യാഭ്യാസ യോഗ്യത. സിപിഐ യുടെ വിദ്യാർത്ഥി യുവജന സംഘടനകളിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം. 1987 ൽ മുസ്ലിം ലീഗിൽ ചേർന്നു. ജില്ലാ വൈസ് പ്രസിഡന്റായിട്ടായിരുന്നു തുടക്കം. റീജണൽ ട്രാൻസ്പോർട്ട് അഥോറിറ്റി, കെ.എസ്.ആർ.ടി സി കമ്മിറ്റി, കേരള വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്, മോയിൽ കുട്ടി വൈദ്യർ സ്മാരെ കമ്മിറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ കെ.എൻ.എ ഖാദർ വഹിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്