വമ്പൻ സ്രാവ് വിദേശത്തേക്ക് കടന്നോ? മഞ്ജു വാര്യർ ഒടുവിൽ കാലുവാരിയോ? പ്രതികാര നടപടികൾ ദിലീപ് അറിഞ്ഞു കൊണ്ടാണോ? ദിലീപിന് ജാമ്യം കിട്ടിയതിന്റെ പിന്നിൽ പ്രവർത്തിച്ചതാര്? ദിലീപിനെ വൻകിട സംവിധായകരും ഭയന്നു വിറയ്ക്കുമോ? മറുപടിയുമായി പല്ലിശ്ശേരി രംഗത്ത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് പങ്കുണ്ടെന്നത് അടക്കം ഈ കേസുമായി ബന്ധപ്പെട്ട പില വിവരങ്ങളും റിപ്പോർട്ട് ചെയ്തത് മലയാളം സിനിമ റിപ്പോർട്ടിങ് രംഗത്തെ പ്രധാനിയായ പല്ലിശ്ശേരിയായിരുന്നും. സിനിമാ മംഗളത്തിൽ അദ്ദേഹം എഴുതി കോളത്തിലൂടൊണ് പല നിർണായക വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടത്. മഴവിൽ അഴകിൽ അമ്മ പരിപാടിയിൽ വെച്ച് നടന്ന അടിപിടിയെ കുറിച്ച് അടക്കം പല്ലിശ്ശേരി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണായക വാർത്തകൾ അദ്ദേഹം തന്നെ കോളത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
ദിലീപിന് ജാമ്യം കിട്ടാൻ ഇടയായ സംഭവവും മഞ്ജു വാര്യരുടെ നിലപാടും അടക്കം വിശദീകരിച്ചു കൊണ്ടാണ് പല്ലിശ്ശേരി വീണ്ടും രംഗത്തെത്തിയത്. ദിലീപിന് ജാമ്യം കിട്ടാൻ സഹായിച്ചത് ആര് എന്നത് അടക്കമുള്ള ചോദ്യങ്ങൾക്ക് പല്ലിശ്ശേരി സിനിമാ മംഗളത്തിലൂടെ മറുപടി നൽകി. തന്റെ കോളവുമായി ബന്ധപ്പെട്ട് ലേഖനത്തിലെ ചോദ്യങ്ങൾക്ക് മറുപടി എന്ന നിലയിലാണ് പല്ലിശ്ശേരി പ്രതികരിച്ചത്. പല്ലിശ്ശേരിയോടുള്ള മറുപടിയും ചോദ്യങ്ങളും ഇങ്ങനെ:
ദിലീപിനു ജാമ്യം കിട്ടാൻ കാരണം
നടിയെ ആക്രമിച്ച കേസിലെ പ്രതി സ്ഥാനത്തുള്ള നടൻ ദിലീപിനെ 85ാം ദിവസം ഹൈക്കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ച് പത്തുമിനിറ്റ് കഴിഞ്ഞില്ല. അതിനു മുൻപ് ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല ഫോൺ സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. കൂടുതലും ദിലീപിന്റെ ആരാധകരെന്നും പറഞ്ഞിട്ടാണ് ചെളി അഭിഷേകവും ഭീഷണി പ്രയോഗവും നടത്തിയത്. അക്കൂട്ടത്തിൽ ചിലർ ചോദിച്ച ചോദ്യങ്ങളിൽ ചിലതിനു മാത്രം മറുപടി എഴുതുന്നു. മുമ്പ് ലോകം ഞെട്ടുന്ന തരത്തിൽ മണ്ടത്തരം വിളിച്ചു പറഞ്ഞ് പ്രശസ്തി നേടാനാണ് നിങ്ങൾ ശ്രമിച്ചത്. താങ്കൾ പറഞ്ഞ പ്രകാരം ഒരു വമ്പൻ സ്രാവ് ഉണ്ടെണ്ടെൽ അയാൾ എവിടെ? ഓരോരുത്തരുടെയും മോനോധർമ്മം അനുസരിച്ച് വിചാരിച്ചോളൂ. ഒരു പ്രസിദ്ധീകരണം ഉണ്ടെന്നു കരുതി സത്യ വിരുദ്ധമായി എഴുതുകയോ അതുപയോഗിച്ച് ഭൗതിക നേട്ടങ്ങൾ ഉണ്ടാക്കുക.
ചോദ്യം 1
നിങ്ങൾ ഒരു വൃത്തികെട്ട പത്രപ്രവർത്തകനാണ് ഒരു പ്രസിദ്ധീകരണം കൈയിലുണ്ടെന്നു കരുതി ദിലീപേട്ടനെപ്പോലെ മാന്യനായ ഒരു നടനെ കരിവാരി തേക്കേണ്ടിയിരുന്നില്ല. ഇതിനെല്ലാം എണ്ണിയെണ്ണി പകരം ചോദിത്തും. സൂക്ഷിച്ചിരിക്കുക. ദിലീപേട്ടന് ജാമ്യം ലഭിച്ചതറിയാമല്ലോ. ഇനിയെങ്കിലും കൂലിക്കുള്ള എഴുത്തി നിർത്തുക.
ചോദ്യം രണ്ട്
ഈ കേസിൽ ഒരു വമ്പൻ സ്രാവ് ഉണ്ടെന്നും അയാളുടെ പേരു പറയാതെ ആറടി ഉയരവും മലയാളിയും എറണാകുളത്തുകാരനും ഉത്തരേന്ത്യൻ ലോബിയുമായി ബന്ധമുണ്ടെന്നും മറ്റും ചാനലിലൂടെ പ്രഖ്യാപനം നടത്തിരുന്നു.
ചോദ്യം മൂന്ന്
ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യർക്ക് പോലും മനം മാറ്റമുണ്ടായി. അതു കൊണ്ടാണല്ലോ ദിലീപിന്റെ സിനി രാമലീല എല്ലാവരും കാണണമെന്ന് അവർ പറഞ്ഞത്. ഇപ്പോൾ കേൾക്കുന്നത് വനിതാ കൂട്ടായ്മയിൽ നിന്നും മഞ്ജു രാജി വച്ചെന്നാണ്. അതുകൊണ്ട് ദിലീപിന്റെ കൈയിൽ നിന്നും എന്തെങ്കിലും വാങ്ങിയിട്ട് എഴുത്തു നിർത്തുന്നതല്ലെ ജീവക്കാനാഗ്രഹമുണ്ടെങ്കിൽ ചെയ്യേണ്ടത്.
ഇങ്ങനെ കുറെ ചോദ്യങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കഴിയില്ല. ആ രീതിയിൽ ഏതാനും പേരുടെ വിശ്വാസ്യത നേടിയെടുക്കേണ്ട ആവശ്യം എനിക്കില്ല.
ദിലീപ് മാന്യനല്ല എന്ന് ആരിടത്തും പറയുകയോ? എആഴതുകയോ ചെയ്തിട്ടില്ല. ദിലീപ് മാത്രമല്ല എന്നെ തെറിവിളിച്ച് ബീഷണപ്പെടുത്തുന്ന നിങ്ങളെപ്പോലുള്ളവരും മാന്യന്മാരാണെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. സാഹചര്യമാണ് ഓരോരുത്തരെയും പലതുമാക്കുന്നത്.
നിങ്ങളിൽ ചിലർ ആരാധിക്കുകയും സ്നേഹകിക്കുകയും ചെയ്യുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതും ജയിലിലിട്ടതും ഞാനോ മറ്റു പത്രപ്രവർത്തകരോ അല്ല. സംഭവം നടന്ന ശേഷം സത്യസന്ധ്യനായ ഒരു സർക്കിൾ ഇൻസ്പെക്ടർ നടത്തിയ അന്വേഷണവും അതിനു ശക്തി പകർന്നു കിട്ടി തെളിവുകളും അനുസരിച്ചാണ് 120 ബി കേസ് ചാർജ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്ന് ആ സർക്കിൾ ഇൻസ്പെക്ടർ അങ്ങനെ ചെയിതില്ലായിരുന്നെഹ്കിൽ ദിലീപ് പുഷ്പം പോലെ രക്ഷപ്പെട്ടു പോകുമായിരുന്നു. ഇങ്ങനെ ചെയ്തതിന്റെ പേരിൽ സർക്കിൾ ഇൻസ്പെക്ടറെ സ്ഥലം മാറ്റുകയാണ് ചെയ്തത്. ആ സംഭവം പത്ര മാധ്യമങ്ങൾ ഏറ്റെടുത്തു കൊണ്ട് നടിയെം ആക്രമിച്ച് കേസ് സജീവ ചർച്ചയായി. ഈ കേസിൽ ചില തെളിവുകൾ നശിപ്പിക്കാൻ പറ്റാത്ത കാരണം ദിലീപിനെ ഒഴിവാക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, കേരള മുഖ്യമന്ത്രി നടിയെ ആക്രമിച്ചതിന്റെ യഥാർത്ഥ സംഭവം കാണുകയും കേൾക്കുകയും ചെയ്തപ്പോഴ്ണ് കേസിന്റെ ഗതി മാറിയതും. പല പ്രാവശ്യം ദിലീപ് ജാമ്യത്തിനും ശ്രമിച്ചെങ്കിലും അപ്പോഴൊക്കെ വ്യക്തിവും ശക്തവുമായ തെളുവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കുകയുണ്ടായി. അതനുസരിച്ചാണ് ഓരോ പ്രാവശ്യവും ജാമ്യം നിഷേധിക്കപ്പെട്ടതും.
ദിലീപിനെതിരെ കൂടുതൽ തളിവുകൾ സംഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചില അടിയൊഴുക്കുകൾ നടന്നത്. 85-ാം ദിവസം എന്തു വിലകൊടുത്തും ദിലീപിന് ജാമ്യം നേടിയിരിക്കും എന്നു പ്രതിജ്ഞയെടുത്ത ഒരു സംഘം (അവർ എല്ലാ രംഗങ്ങളിലും സ്വാധീനമുള്ളവരാണ്.) ചില കളികൾ കളിച്ചത്. പ്രത്യക്ഷത്തിൽ കളികളൊന്നും നടന്നിട്ടില്ലെന്നുംജാമ്യം കിട്ടാൻ അർഹനാണെന്നും തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയിൽ സംസാരിച്ചത്. ദിലീപിന് ജാമ്യം കൊടുക്കാൻ പാടില്ല എന്നു പറഞ്ഞുകൊണ്ട് മറ്റു ചില കാര്യങ്ങൾ നിർദോഷമെന്നു തോന്നുന്ന രീതിയിൽ അതിബുദ്ധിപരമായി അവതരിപ്പിച്ചതുകൊണ്ട് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
എവിടെയാണ് പിഴവ് വന്നതെന്ന് അറിയാമോ?
ദിലീപിന് ജാമ്യം കൊടുത്തിരിക്കും എന്ന് ചിലരൊക്കെ നൽകിയ ഉറപ്പിന്റെയും മറ്റും ബലത്തിലാണ് ഫാൻസുകാർ സംഘടിച്ചതും പാലുകൊണ്ട് അഭിഷേകം നടത്തിയതും റോഡിൽ മണിക്കൂറുകളോളം മാർഗതസം ഉണ്ടാക്കിയതും. (ഇതൊന്നും കോടതി കണ്ടില്ല.) ദീലീപിന് ക്രമിനൽ പശ്ചാത്തലും ഇല്ലെന്നും അന്വേഷണം അന്തിമ ഘട്ടത്തിൽ എത്തിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചതാണ് ജാമ്യം കിട്ടാൻ ഒരു കാരണം. അന്വേഷണം അവസാന ഘട്ടത്തിലാണെങ്കിൽ ദിലീപിനെ ഇനി ജയിലിൽ കിടത്തുന്നതു ശരിയല്ല എന്നു ബോധ്യപ്പെട്ടു. ജാമ്യം അനുവദിച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്മാർ ആ രീതിയിലുള്ള റിപ്പോർട്ട് പ്രോസിക്യൂഷനു നൽകിയിരുന്നില്ല എന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു. ഇതിന്റെ പേരിൽ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും രണ്ടു തട്ടിലാവുകയും ചെയ്ത വാർത്ത സജീവമാണ്.
ഇതൊക്കെയാണ് ജാമ്യം കിട്ടാൻ സഹായിച്ചത്. അതിന് 'വേണ്ടരീതിയിൽ കണ്ടിരുന്നു' എന്നും 'കൊടുക്കേണ്ടതു കൊടുത്തു' എന്നുമാണ് പറഞ്ഞുകേൾക്കുന്നത്. പിന്നെ ദിലീപിന്റെ ഫാൻസുകാരിൽ ചില ഗുണ്ടകളുടെ കണ്ണിൽ ഞാനൊരു കൂലി എഴുത്തുകാരനാണ്. കൂടില എന്നു പറഞ്ഞാൽ ശമ്പളം. ഞാൻ എന്റെ ജോലി ചെയ്യുന്നു, ശമ്പളം വാങ്ങുന്നു. അതിന് നിങ്ങളെപ്പോലുള്ള ഗുണ്ടകൾ എന്തു പേരിട്ടു വിളിച്ചാലും എനിക്കൊരു ചുക്കുമില്ല. ഒന്നിൽ കൂടുതൽ പ്രാവശ്യം ഒരാളെ കൊല്ലാനുള്ള ശക്തിയൊന്നും നിങ്ങൾക്കും നിങ്ങൾ നിശ്ചയിക്കുന്നവർക്കും ഇല്ലല്ലോ. അതേസമയം ചാനലുകളിലും മറ്റ് പിആർഓ വർക്ക് ചെയ്യുന്നവർക്കും എത്രലക്ഷം വീതം കൊടുത്തെന്ന് അന്വേഷിക്കുന്നതും നല്ലതാണ്. ചോദിക്കാൻ ഭയമാണെങ്കിൽ ഞാൻ പറയാം.
ഒരുവന്റെ വീട്ടിൽ 10 ലക്ഷം രൂപയാണ് കൊണ്ടു കൊടുത്തത്. മാത്രമല്ല, ദിലീപിന്റെ ഡേറ്റും വാഗ്ദാനം ചെയ്തു. വേറെ ചിലർക്ക് എല്ലാവിധ സഹായങ്ങളും ദിലീപിന്റെ ഡേറ്റും നൽകി. ഈ ഡേറ്റ് മറ്റൊരാൾക്കു മറിച്ചുകൊടുത്താൽ ഒന്നരക്കോടി ലഭിക്കുമത്രെ. നടന് അവസരങ്ങൾ നൽകി. സാമ്പത്തിക സാഹയവും. ഇങ്ങനെ പോകുന്നു ദിലീപിന് വേണ്ടി കുഴലൂത്തു നടത്തുന്നവർക്കു ലഭിച്ച സൗകര്യങ്ങൾ. ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന് എന്നെങ്കിലും ദിലീപ് മനസ് തുറക്കുകയാണെങ്കിൽ ഞെട്ടലുണ്ടാകും. ദിലീപിനു വേണ്ടി വാദിക്കുന്നവരുടെ താല്പര്യങ്ങൾ മനസിലായല്ലോ. ഞങ്ങൾ ചിലർ സത്യത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നതും, എഴുതുന്നതും അവളോടൊപ്പം നിൽക്കുന്നതും.
വമ്പൻ സ്രാവ് വിദേശത്തേയ്ക്ക് കടന്നു
മംഗളം ചാനൽ തിരുവനന്തപുരം സ്റ്റുഡിയോയിൽ വച്ചാണ് വമ്പൻ സ്രാവിന്റെ കാര്യം ഞാൻ പ്രഖ്യാപിച്ചത്. ഒക്ടോബർ രണ്ടാം തീയതി ഞാൻ കൊല്ലപ്പെടും എന്ന് ഭീഷണി ഉണ്ടായിരുന്നു. ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ ഞാൻ അക്കാര്യം സൂചിപ്പിച്ചു.
രണ്ടാം തീയതി ഞാൻ കൊല്ലപ്പെടുമെങ്കിൽ ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. ഈ കേസിൽ വമ്പൻ സ്രാവ് ഉണ്ടെന്നാണ് പറഞ്ഞുകേട്ടത്. എങ്കിൽ പിന്നെ അയാൾ എവിടെ? പിന്നീട് അതേക്കുറിച്ച് ആരും എഴുതുകയോ, പറയുകയോ ചെയ്തില്ല. എന്റെ അന്വേഷണത്തിൽ വമ്പൻ സ്രാവ് ഉണ്ടെന്നു മനസിലായി. അയാൾ അതിശക്തനാണ്. കേന്ദ്രത്തിലും കേരളത്തിലും രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാൻ അവസരം ലഭിച്ചിട്ടും അങ്ങനെ ചെയ്യാതിരുന്നത്. എന്നാൽ കാര്യങ്ങൾ എല്ലാവരും അറിഞ്ഞപ്പോൾ സ്രാവിനെ കണ്ടില്ലെന്നു നടിച്ച അന്വേഷന ഉദ്യോഗസ്ഥർക്കു പോലും അയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ നിർദ്ദേശം ലഭിച്ചു. ഇത് എങ്ങനെയോ അറിഞ്ഞ സ്രാവ് വിദേശത്തേയ്ക്ക് കടന്നു. അന്വേഷണ ഉദ്യോഗസ്ഥന്മാർ ഇക്കാര്യം ഹൈക്കോടതിയിൽ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. വളരെ തന്ത്രപൂർവം സ്രാവിനെ അറസ്റ്റ് ചെയ്യാൻ അവർ തീരുമാനിച്ചു. സ്രാവിന്റെ പുറകെ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു
അതേസമയം എന്റെ പ്രഖ്യാപനം കള്ളത്തരമാണെന്നും വെറുതെ പറയുകയാണെന്നും പറഞ്ഞ് ദിലീപ് അനുകൂലികൾ പരിഹസിച്ചു. എനിക്കു കിട്ടിയ അറിവ് സത്യമാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ഒടുവിൽ കിട്ടിയ റിപ്പോർട്ട് അനുസരിച്ച് സ്രാവിനെ കുടുക്കാൻ വിദേശത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥർ പോയിട്ടുണ്ട്. എത്രയുംവേഗം സ്രാവ് അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് ഞാനറിഞ്ഞത്. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് കിട്ടിയ റിപ്പോർട്ടുകൾ തെറ്റിയിട്ടില്ല.
മഞ്ജുവാര്യർ കാലു മാറിയിട്ടില്ല
മഞ്ജുവാര്യർക്ക് ദിലീപിനോട് വ്യക്തി വൈരാഗ്യത്തിന്റെ ആവശ്യമില്ല. ഇരുവരും ഇപ്പോൾ മുൻ ഭാര്യാഭർത്തന്മാർ മാത്രമാണ്. മാത്രമല്ല, ഇരുവരും അവരവരുടെ രംഗത്ത് പ്രശസ്തമരുമാണ്. സ്വപ്നതുല്യമായ തിരിച്ചുവരവും തുടർന്ന് പ്രേക്ഷകപ്രീതിയും മഞ്ജുവാിര്യരുടെ പ്ലസ്പോയിന്റാണ്. രണ്ടാം വരവിൽ വെറുമൊരു അഭിനേത്രിയായിട്ടല്ല മഞ്ജു തിളങ്ങിയത്. ഈ നാട്ടിലെ പ്രിയപ്പെട്ട മകളോ, ചേച്ചിയോ, അനുജത്തിയോ എല്ലാമായി മഞ്ജു മാറിക്കഴിഞ്ഞു.
കൊച്ചിയിൽ നടിക്കു നേരം നടന്ന കൂട്ട ആക്രമണത്തിൽ ഒപ്പം നിന്നു. കണ്ണീരൊപ്പി, ആത്മവിശ്വാസം പകർന്നു. കുറെപ്പേർ കൂടെയുണ്ടെന്ന് വിശ്വസിപ്പിച്ചു. സത്യവും നീതിയും ആഗ്രഹിക്കുന്നവരെല്ലാം ആക്രമണത്തിനിരായ നടിക്കൊപ്പമാണ്. അല്ലാതെ കുറെ ക്രിമിനൽ സ്വഭാവമുള്ള, സാമ്പത്തിക നേട്ടങ്ങൾ ആഗ്രഹിക്കുകയും അത് കൈക്കലാക്കുകയും ചെയ്ത് ചിലർ നിരന്തരം കുറ്റവാളിയെന്ന് ആരോപണ വിധേയനായ വ്യക്തിക്കു വേണ്ടി രാവും പകലും ചാനലുകളിൽ കയറിയിറങ്ങി 'ആളാകാൻ' ശ്രമിക്കുന്നു. എന്നാൽ തന്റെ നിലപാടിൽ നിന്നും മഞ്ജു വാര്യർ ഇതുവരെ മാറിയിട്ടില്ല.
എന്നാൽ ഒരു നടി എന്ന നിലയിൽ ദിലീപ് അഭിനയിച്ച സിനിമയെ പ്രോത്സാഹിപ്പിച്ചു. ആ സിനിമ മത്രമല്ല, എല്ലാ സിനിമകളും പ്രേക്ഷകർ കാണണമെന്നു പറഞ്ഞു. അവിടെ അഭിനേതാവോ, സംവിധായകനോ, നിർമ്മാതാവോ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു ഒരു സിനിമാ പ്രേമിക്ക് അറിയേണ്ട ആവശ്യമില്ല. അതേ മഞ്ജുവാര്യരും ചെയ്തുള്ളു.
സിനിമയിലെ വനിതാകൂട്ടായ്മയിൽ നിന്നും മഞ്ജു വാര്യർ രാജിവച്ചെന്ന പ്രചരണം ചില തല്പരകക്ഷികളുടേതാണ്. സമൂഹത്തിൽ മഞ്ജുവിനെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം. അതേസമയം, ആ സംഘടന ഇപ്പോൾ 'ഫേയ്സ് ബുക്ക്' സംഘടനയായി മാത്രം മാറുന്നതിൽ അഭിപ്രായ വ്യത്യാസമുള്ള ഒരാളാണ് ഞാൻ. ദിലീപിന്റെ കൈയിൽനിന്നും എന്തെങ്കിലു വാങ്ങി എഴുത്തു നിർത്താണ് ചില മറ്റവന്മാരുടെ ഉപദേശം. അല്ലെങ്കിൽ ജീവിതത്തിൽ ദുഃഖിക്കേണ്ടി വരുമത്രെ.
ഒരാളെ എത്ര പ്രാവശ്യം കൊല്ലാൻ കഴിയും? ഒരിക്കലും മരിക്കാതെ ആരെങ്കിലും ഭൂമിയിൽ അവശേഷിക്കുമോ? മരണം പുറകെ ഉണ്ടെന്നു അറിയാമായിരുന്നിട്ടും എല്ലാ വിധത്തിലുമുള്ള ദൃഷ്ടശക്തികളോടൊപ്പം ചേർന്ന് കോടികൾ സമ്പാദിച്ച് കൂട്ടുകയല്ലേ പലരും. അതുകൊണ്ട് ഓലപ്പാമ്പുകളെ ഭീഷണി വേണ്ട. സത്യം തുറന്ന് എഴുതിയതുകൊണ്ടും പറഞ്ഞതുകൊണ്ടുമാണ് എനിക്ക് നാശം ഉണ്ടാകുന്നതെങ്കിൽ ഞാനത് സ്വീകരിക്കാൻ തയ്യാറുമാണ്.
പ്രതികാര നടപടികൾ ദിലീപ് അറിഞ്ഞുകൊണ്ടാണോ?
കർശനമായ നിബന്ധനകളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. ഒരു രീതിയിലും പ്രതികാരം ചെയ്യരുതെന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ ദിലീപിന് ജാമ്യം കിട്ടിയ രാത്രിയൽ തന്നെ ഒരു വക്കീലിന്റെ വീട്ടിലേയ്ക്ക് കല്ലെറിഞ്ഞു. കാർ കേടുവരുത്തി. ഫേസ്‌ബുക്കുകളിൽ സ്ത്രീകൾക്കെതിരെ ഭീഷണി. ചില ചാനലുകൾക്കെതിരെ ഭീഷണിയും പ്രകടനവും നടത്തി.
'ഏട്ടനെതിരെ സംസാരിച്ച ഫെമിനിച്ചികൾ ഓർത്താൽ നല്ലത്. യഥാർത്ഥ ക്വട്ടേഷൻ ഇനി കേരളം കാണാൻ കിടക്കുന്നതേ ഉള്ളു... ദിലീപേട്ടൻ ഒന്നു മനസു വച്ചാൽ മതി മക്കളേ... പിന്നെ നീയൊക്കെ ഇവിടുത്തെ ആൺപിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങൾ ആകും... ദിലീപേട്ടൻ റിട്ടേൺസ്...'
ഇത്തരം പോസ്റ്റിട്ടത് ദിലീപ് ഒരു പക്ഷേ അറിഞ്ഞിട്ടാകണമെന്നില്ല. എങ്കിലും ആരുടെയെങ്കിലും മൗനസമ്മതം ഇതിന്റെ പിന്നിൽ ഉണ്ടോ എന്നറിഞ്ഞുകൂടാ. എന്തായാലും വരാനിരിക്കുന്ന ദിവസങ്ങളിൽ ദിലീപിനു വേണ്ടി കേരളത്തിൽ അഴിഞ്ഞാടാൻ പോകുന്ന പീഡനകഥകളുടെയും പ്രതികാരത്തിന്റെയും മുന്നൊരുക്കമായും വെല്ലുവിളികളുമായും ഇത്തരം പോസ്റ്റുകളെ കാണണം. ഇത്തരക്കാർക്കെതിരെ കേസെടുക്കുകയും വേണം.
ജാമ്യത്തിലിറങ്ങിയ ദിലീപ് ഇത്തരം വാർത്തകളും തകർക്കലുകളും ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. അതോ പണത്തിന്റെ മഞ്ഞളിപ്പിൽ ഇതൊക്കെ നിസാരവൽക്കരിക്കപ്പെടുമെന്നു വിചാരിച്ചോ?
ജാമ്യം എന്നു പറഞ്ഞാൽ കുറ്റവിമുക്തൻ എന്നാണോ?
ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം തിയേറ്റർ ഉടമകളുടെ പുതിയ സംഘടനയായ ഫ്യൂയോക് പ്രസിഡന്റ് സ്ഥാനത്തു നിന്നും ദിലീപിനെ മാറ്റുകയും വൈസ് പ്രസിഡന്റായ ആന്റണി പെരുമ്പാവൂരിനെ പ്രസിഡന്റാക്കുകയും ചെയ്തു. കുറ്റവിമുക്തനായി തിരികെ വരുമ്പോൾ പ്രസിഡന്റ് സ്ഥാനതത് അവലോധിക്കപ്പെടും എന്ന ധാരണയിൽ തന്നെ. അതുപോലെ അമ്മയിൽ നിന്നും ദിലീപിനെ എക്സി. യോഗം ചേർന്ന് മാറ്റിനിർത്താൻ തീരുമാനിച്ചു. കുറ്റവിമുക്തനായി വരുമ്പോൾ വീണ്ടും അംഗീകാരം നൽകാം എന്ന തീരുമാനവും അമ്മയുടെ എക്സിക്യൂട്ടിവിൽ ഉണ്ടായിരുന്നു.
എന്നാൽ ദിലീപിന് ജാമ്യം കിട്ടിയപ്പോൾ തിയേറ്റർ ഉടമകളുടെ ഫ്യൂയോക് പ്രസിഡന്റ് സ്ഥാനം തിരികെ നൽകി ആദരിച്ചു. പലരും സംശയത്തോടെ ചോദിച്ചു. 'ജാമ്യം എന്നു പറഞ്ഞാൽ കുറ്റവിമുക്തൻ എന്നാണോ അർത്ഥം?'. അർത്ഥം എന്തായാലും ഇത്തരം സംഘടനകളിൽ ഇങ്ങനെയൊക്കെ തന്നെയാണ്. സർവശക്തനും പ്രത്യേകിച്ച് നിഗ്രഹ ശക്തനും കൂടിയാണല്ലോകുറ്റാരോപിതൻ. അങ്ങനെ കേസുമായി ബന്ധമുള്ളവരെ അധികാരത്തിന്റെയും പണക്കൊഴുപ്പത്തിന്റയെും ഗുണ്ടായിസത്തിന്റെയും പേരിൽ സ്വാധീനിച്ചുകണ്ടിരുന്നു....
പാവം യുവതി, നിന്നെ ഓർത്ത് വേദനിക്കാനും കരയാനും നിന്റെ കുടുംബവും ഏതാനും സുഹൃത്തുക്കളും മാത്രം. നിനക്ക് നീതി കിട്ടാനും കുറ്റാരോപിതൻ രക്ഷപെടാനും ആഗ്രഹിക്കുന്ന കശ്മലന്മാരുടെ സമൂഹത്തിലാണ് നീ അടക്കമുള്ളവർ ജീവിക്കുന്നത്. രണ്ടുപേർക്കും ഒരു പോലെ നീതി ലഭിക്കുന്നതെങ്ങനെ?
നിയമം സ്ത്രീക്കു പരിരക്ഷ നൽകുന്നുണ്ടെങ്കിലും നട്ടുച്ചയ്ക്ക് സൂര്യൻ അസ്തമിച്ചതുപോലെ ചിലർക്കുവേണ്ടി നിയമങ്ങളുടെ കണ്ണു മൂടിക്കെട്ടാൻ മാത്രം മണികിലുക്കത്തോടെ കുറെപ്പേർ നിൽക്കുന്നു. പണക്കൊതിയന്മാർ നിയമം കാറ്റിൽ പറത്തുന്നു. അതെ... അവരിൽ 'ചില സ്ത്രീകൾ' ഉണ്ടെന്നറിഞ്ഞപ്പോൾ വേദന തോന്നി. സ്ത്രീയുടെ യഥാർത്ഥ ശത്രു സ്ത്രീ തന്നെയല്ലേ?
ദിലീപിന് മുന്നിൽ ഭയന്ന സംവിധായകൻ
ജോഷി സംവിധാനം ചെയ്ത് ഹിറ്റാക്കിയ 'ലയൺ' സിനിമയുമായി സഹകരിച്ചു പ്രവർത്തിച്ചെന്നു അവകാശപ്പെടുന്ന ഒരാളാണ് ഈ വാർത്ത അറിയിച്ചത്. ലയൺ എന്ന സിനിമയിലെ നായകൻ ദിലീപും നായിക കാവ്യാമാധവും ആയിരിന്നു. സർവശക്തനായ നടൻ എന്ന നിലയിൽ എല്ലാ രംഗത്തും ദിലീപ് പിടിമുറുക്കിക്കഴിഞ്ഞിരുന്നു.
ആ സനിമിയിൽ ബാലകൃഷ്ണപിള്ളയുടെ റോളിൽ (കഥാപാത്രത്തിന്റെ പേരല്ല) അഭിനയിക്കാൻ തീരുമാനിച്ചതും അഡ്വാൻസ് നൽകിയതും നടൻ ശ്രീകുമാറിനായിരുന്നു. ഷൂട്ടിങ് തുടങ്ങാറായപ്പോൾ ശ്രീകുമാറിനു പകരം അഭിനയിച്ചത് കലാശാല ബാബു ആയിരുന്നു. നടൻ എന്ന നിലയിൽ കലാശാല ബാബുവും ശ്രീകുമാറും മോശക്കാരല്ല.
ശ്രീകുമാറിനെ മാറ്റാൻ എന്താണ് കാര്യം എന്നു അന്വേഷിച്ചപ്പോഴാണ് ദിലീപിന് താല്പര്യമില്ലെന്നും ശ്രീകുമാറിനെ മറ്റണമെന്നും പറഞ്ഞത്. ഒരു വലിയ സംവിധായകന് പോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കാരണം ദിലീപിന്റെ ഡേറ്റുകൾ ആവശ്യത്തിലേറെ സംവിധായകന് ലഭിച്ചിരുന്നു. അങ്ങനെ വെട്ടിയും നിരത്തിയും മുന്നേറുകയാണ് ദിലീപ്.
Stories you may Like
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- സന്ദീപ് ജി.വാര്യരും പി.ആർ. ശിവശങ്കറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
- പെരുമ്പിലാവിലെ 'പെൺവെട്ടത്ത്' സംഭവിച്ചത്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍