ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം
തിരുവനന്തപുരം: ചാളമേരിയുടെ മരുമകളായി സ്ത്രീധനം സീരിയലിൽ തിളങ്ങിയ, നിരവധി പ്രൈംടൈം സീരിയൽ നായിക വേഷങ്ങൾ ചെയ്ത കവിതാലക്ഷ്മിയെന്ന താരം ജീവിക്കാനായി തട്ടുകടയിൽ ദോശചുട്ടു വിൽക്കുന്നുവെന്ന വിവരം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയിലൂടെ വൈറലായത് അടുത്തിടെയാണ്. കെ കെ രാജീവിന്റെ അയലത്തെ സുന്ദരിയെന്ന സീരിയലിൽ അഭിനയിക്കുന്നതിനിടെ ആണ് ജീവിത പ്രാരാബ്ധങ്ങൾ കവിതയെ ഇങ്ങനെയൊരു ജോലിയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്. മറുനാടൻ ടീം നെയ്യാറ്റിൻകരയിലെത്തി നടത്തിയ അഭിമുഖത്തിൽ തന്റെ പ്രതീക്ഷകളും അനുഭവങ്ങളും കവിത ലക്ഷ്മി വായനക്കാർക്കായി പങ്കുവച്ചു.
നെയ്യാറ്റിൻകര നിംസ് ആശുപത്രിക്ക് സമീപമാണ് താരത്തിന്റെ തട്ടുകട. ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവാണ് കവിതയുടെ ഇപ്പോഴത്തെ സ്ഥിതി പുറംലോകത്തെ അറിയിച്ചത്. അതോടെ കവിതയുടെ ജീവിതം വീണ്ടും പച്ചപിടിച്ചു തുടങ്ങി. മകന്റെ പഠനത്തിനായി പണം കണ്ടെത്താൻ തുടങ്ങിയ തട്ടുകടയിൽ അതോടെ ആൾത്തിരക്ക് കൂടി. ദോശചുട്ട് മാത്രം കടങ്ങൾ വീട്ടാമെന്ന പ്രതീക്ഷയൊന്നുമില്ല കവിതയ്ക്ക്. അതിനാൽ തന്നെ തന്റെ സ്ഥിതി അറിഞ്ഞ് കൂടുതൽ അവസരങ്ങൾ വരുമെന്നും കവിത പ്രതീക്ഷിക്കുന്നു. എന്നാലും ഒരു പ്രതിസന്ധി ഘട്ടത്തിൽ കൈത്താങ്ങായി മാറിയ തട്ടുകടയിൽ നിന്ന് പിന്നോട്ടില്ലെന്നും താരം തുറന്നുപറയുന്നു.
തട്ടുകടയിൽ എത്തിച്ചത് മകന്റെ വിദേശപഠനം
നെയ്യാറ്റിൻകര നിംസ് ആശുപത്രിക്ക് സമീപത്തായാണ് ഞങ്ങൾ കവിത ലക്ഷ്മിയെ കണ്ടത്. സീരിയലിലെ വേഷം പോലെ മുഖത്ത് ചായങ്ങളില്ല എന്നാലും ആള് നല്ല ഉഷാറിലായിരുന്നു. പുതുതായി ഒരു ദോശക്കല്ല് മേടിച്ച് അതിനെ ഒന്ന് വശപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു കവിത. തട്ടടിക്കാനായ് ആളുകൾ എത്തി തുടങ്ങിയതേ ഉള്ളൂ. അധികം തിരക്കാവുന്നതിന് മുൻപ് ഞങ്ങളോട് അല്പം സംസാരിക്കാൻ കവിത തയ്യാറായി.
സീരിയൽ പൊതുവെ കുറവാണ്. മകന്റെ വിദേശ പഠനം അതാണ് ഇപ്പോൾ എന്നെ ഈ തട്ടുകടയിൽ എത്തിച്ചത്. ഏജന്റ് പറഞ്ഞത് കണ്ണും പൂട്ടി വിശ്വസിച്ചു. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കിയത് മകൻ വിദേശത്ത് പഠനം ആരംഭിച്ചതിന് ശേഷമായിരുന്നു. ആറു മാസം കൊണ്ട് പന്ത്രണ്ട് ലക്ഷം രൂപ...സീരിയലിൽ നിന്ന് മാത്രം അത് കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ എന്ത് പണി ചെയ്തിട്ടും പണം കണ്ടെത്തണമെന്നായി. തട്ടുകടയാകുമ്പോൾ എന്റെ തിരക്കുകൾ കഴിഞ്ഞുള്ള സമയത്ത് നടത്തുകയും ചെയ്യാം. ഞാൻ ഇല്ലാത്തപ്പോൾ കസിൻസ് തട്ടുകടയുടെ കാര്യങ്ങൾ നോക്കും.
മോന്റെ യാത്രയുമായി ബന്ധപ്പെട്ട് കുറച്ച നാൾ സീരിയലിൽ നിന്നും മാറി നിൽക്കേണ്ടിവന്നതിനാൽ അവസരങ്ങളും കുറഞ്ഞു. ഇപ്പോൾ ഒന്ന് രണ്ട് സീരിയലിൽ മാത്രമാണ് ഉള്ളത്. അതുകൊണ്ട് മകന്റെ ഫീസെന്നല്ല എനിക്കും മകൾക്കും ജീവിക്കാനുള്ളത് പോലും കിട്ടില്ല. എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്റെ മക്കൾ അനാഥരാകും. മകനെയെങ്കിലും ഒരു കരപറ്റിച്ചാൽ അത്രയും ആശ്വാസമാകും. സീരിയലിലെ ചിലർ വ്യക്തിപരമായ് സഹായിച്ചു എന്നതിനപ്പുറം മറ്റൊരു സംഘടനയും തിരിഞ്ഞു നോക്കിയില്ല - കവിത പറയുന്നു.
മകളും അമ്മയും മാത്രമാണ് കവിതക്കൊപ്പമുള്ളത്. കൂടപ്പിറപ്പുകളെ പോലെ കാണുന്ന ചില സുഹൃത്തുക്കൾ മാത്രമാണ് സഹായത്തിനായി ഉള്ളത്. മകന്റെ പഠനം അവതാളത്തിലായതോടെ നിരവധി ബാങ്കുകളിൽ ലോണിനായി അപേക്ഷിച്ചു എന്നാൽ അതൊന്നും ഫലം കാണാതായതോടെയാണ് തട്ടകട ഒരു ജീവിത മാർഗമായി തെരഞ്ഞെടുത്തത്. സ്വന്തമായ് വസ്തു ഇല്ലാത്തതാണ് ലോൺ നിഷേധിക്കാൻ ബാങ്കുകാർ കണ്ടെത്തിയ കാരണം. ആദ്യ വർഷത്തെ ഫീസ് എങ്ങനെയൊക്കെയോ അടച്ചു. ഈ വർഷത്തെ ഫീസ് അടക്കാനുള്ള സമയം ഈ മാസം 28 ന് കഴിയും. എന്ത് ചെയ്യണമെന്ന് അറിയാതെ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കവിതാ ലക്ഷ്മി.
ജീവിത പ്രാരാബ്ധത്തിലേക്ക് തള്ളിവിട്ട ആ ചതിക്കുഴി
പത്ത് വർഷത്തോളമായി നെയ്യാറ്റിൻകരയിൽ താമസിക്കുന്ന കവിതാ ലക്ഷ്മിക്ക് മകളും മകനുമാണുള്ളത്. വാടകവീട്ടിൽ താമസിക്കുന്ന ഈ നടി സിനിമയിലും മുഖം കാട്ടിയിട്ടുണ്ട്. ഇതിനിടെയിലാണ് മകനെ പഠിപ്പിച്ച് നല്ല നിലയിലാക്കാനുള്ള ഓഫർ കിട്ടുന്നത്. അതൊരു ചതിക്കുഴിയാണെന്ന് അറിയാൻ വൈകി. ഒരു സുഹൃത്തിന്റെ മകൾക്ക് യു കെയിൽ എംഡിക്ക് അഡ്മിഷനു വേണ്ടിയാണ് ഒരു ട്രാവൽ ഏജൻസിയിൽ പോയത്. ആ കുട്ടിക്കു പകരം ഹോട്ടൽ മാനേജ്മെന്റ്റ് ഡിപ്ലോമ കഴിഞ്ഞ എന്റെ മകനുള്ള ഒരു അവസരത്തെക്കുറിച്ചാണ് അവർ അന്നു പറഞ്ഞത്. ഇത് കണ്ണുമടച്ച് വിശ്വസിച്ചതാണ് പ്രശ്നകാരണം. ആ സ്ഥാപനത്തിന്റെ ഉടമയ്ക്ക് യു കെയിൽ മൂന്നു ഹോട്ടലുകൾ ഉണ്ടെന്നും അവിടെ സ്റ്റഡി ആൻഡ് വർക്ക് ചെയ്യാം എന്നുമായിരുന്നു ഓഫർ. നാലുവർഷത്തെ കോഴ്സിനു സീറ്റ് ശരിയാക്കിത്തന്നു. അന്നു പറഞ്ഞത് പത്തു പൗണ്ട് മണിക്കൂർ ശമ്പളത്തിൽ അവനവിടെ ജോലി ചെയ്യാം എന്നായിരുന്നു. അമ്പതു ലക്ഷം ചെലവു വരുന്ന കോഴ്സിന് ഒരുവർഷം പന്ത്രണ്ടുലക്ഷം വച്ച് മുപ്പത്തിയാറു ലക്ഷം അടച്ചാൽ മതിയെന്നും പറഞ്ഞു.
ഒരു മാസം ഏകദേശം ഒരുലക്ഷം രൂപ അന്നൊരു കൂടുതലായി തോന്നിയില്ല, എനിക്കു വർക്ക് ഉണ്ടായിരുന്നു. ഞങ്ങളുടേത് ആർഭാട ജീവിതമൊന്നും അല്ലാത്തതിനാൽ മിച്ചം പിടിക്കാവുന്നതെയുള്ളൂ. പിന്നെ മോന്റെ പാർട്ട് ടൈം ജോലിയുമുണ്ടല്ലോ. അങ്ങനെ ഒരുപാടു പേരുടെ സഹായം കൊണ്ട് അവനെ യു കെയ്ക്ക് അയച്ചു. പക്ഷെ അവിടെ ചെന്നപ്പോൾ എല്ലാം മാറി മറിഞ്ഞു. പറഞ്ഞ ശമ്പളത്തിന്റെ പകുതി പോലും കിട്ടിയില്ല. അവിടെ ഒരുവർഷം കോഴ്സ് എന്നു പറഞ്ഞാൽ മഞ്ഞുവീഴ്ചയുടെ മാസങ്ങൾ ഒഴിവാക്കി ആറുമാസമേ ക്ലാസ് ഉള്ളൂ. ഇതൊന്നും ഞങ്ങളോടു വ്യക്തമായി പറഞ്ഞിരുന്നില്ല.
അതായത് ആറുമാസം കൊണ്ട് പന്ത്രണ്ടു ലക്ഷം രൂപ. അതോടെ ഞങ്ങൾ പെട്ടു. യൂണിവേഴ്സിറ്റിയിൽ നിന്ന് മെയിലുകൾ വന്നു തുടങ്ങിയപ്പോഴാണ് വിവരങ്ങൾ അറിയുന്നത്. കോഴ്സ് മുടങ്ങാതിരിക്കുവാൻ ആദ്യവർഷത്തെ ഫീസ് ഒരു വിധത്തിൽ അടച്ചു. ആ പരീക്ഷ അവൻ പാസാകുകയും ചെയ്തു. ഈ വർഷം ഫീസ് അടയ്ക്കാനുള്ള തീയതി കഴിഞ്ഞതോടെ വല്ലാത്ത വിഷമത്തിലായി. എന്തെങ്കിലും വരുമാനം എന്ന നിലയിലാണ് തട്ടുകട തുടങ്ങിയത്, പക്ഷെ അതുകൊണ്ട് ഒന്നുമാകുന്നില്ലെങ്കിലും പ്രതീക്ഷയോടെ തട്ടുകടയിൽ തുടരുകയാണ് കവിത.
മോന്റെ യാത്രയുമായി ബന്ധപ്പെട്ട് കുറച്ച് നാൾ സീരിയലിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു. ഇതോടെ അവസരങ്ങൾ കുറഞ്ഞു. പിന്നെ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടായി. സീരിയിലിലെ ആരും സഹായം ചെയ്തില്ല. ദിനേശ് പണിക്കർ വ്യക്തിപരമായി സഹായിച്ചിട്ടുണ്ട് എന്നതിനപ്പുറം ഒരു സംഘടനയും തിരിഞ്ഞു നോക്കിയിട്ടില്ല. ഒരു ഗ്രാനൈറ്റിന്റെ ചെറിയ ഷോപ്പ് നടത്തിയിരുന്നു. സ്വന്തമായി വസ്തു ഇല്ലാത്തതുകൊണ്ട് ലോൺ ഒന്നും കിട്ടിയില്ല. മുദ്ര ലോണും ശരിയായില്ല. അങ്ങനെ ആ കട പൂട്ടി. എന്തു ജോലിയും ചെയ്യുന്നതിൽ എനിക്ക് അഭിമാനക്കുറവ് തോന്നിയിട്ടില്ല. തട്ടുകട നടത്താൻ മാത്രമല്ല, ഹോട്ടലിൽ പണിയെടുക്കാനും ഒരു മടിയുമില്ലെന്ന് കവിത പറയുന്നു.
ആർത്രൈറ്റിസ് ഉണ്ട്. തളർവാതത്തിന്റെ വക്കിൽ എത്തി. ഹാർട്ടിന് ചെറിയ പ്രശ്നമുണ്ട്, എനിക്ക് എന്തെങ്കിലും പറ്റിയാൽ മോളുടെ കാര്യം എന്താവും എന്നോർത്ത് ഭയമുണ്ടെന്നും നേരത്തെ കവിത വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയേയും ലാൽ ജോസിനേയുമാണ് സിനിമയിൽ അറിയാവുന്നതെന്നും താപ്പാനയിൽ ഡബ്ബ് ചെയ്തത് മമ്മൂട്ടിയുടെ സഹായത്തോടെയാണ്. ദുൽഖറിന്റെ ഉസ്താദ് ഹോട്ടൽ കണ്ട് ഇഷ്ടപ്പെട്ടാണ് മോൻ ഷെഫ് ആകുന്നതെന്നും കവിത പറയുന്നു.
ബുദ്ധിമുട്ട് അറിഞ്ഞാൽ മമ്മൂട്ടിയും ലാൽ ജോസും സഹായിക്കുമെന്ന് ഉറപ്പുണ്ട്. ആരെങ്കിലും സഹായിച്ചാൽ മോന്റെ പഠനം പൂർത്തിയാകും. കെ കെ രാജീവിന്റെ സീരിയലിലും അമൃതയിലെ ഒരു സീരിയലിലും റോൾ ഉണ്ട്. ഇത്തരത്തിൽ സീരിയലുകളിൽ കൂടുതൽ അവസരം കിട്ടുമെന്നും തട്ടുകട ബിസിനസ് കൂടിയായാൽ ഈ കടക്കെണിയിൽ നിന്ന് അങ്ങനെ കരകയറാൻ ആകുമെന്നും പ്രതീക്ഷയർപ്പിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് ഈ മിനിസ്ക്രീൻ താരം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്