കർണ്ണനെ തൊട്ടാൽ പൊള്ളുമെന്ന് അമേരിക്കൻ മലയാളിക്ക് ഉറപ്പായി; മഹാഭാരത കഥയെ വിട്ട് വള്ളുവനാട്ടിലെ വീരന്മാരായ ചാവേറുകളെ വെള്ളിത്തിരയിൽ സന്നിവേശിപ്പിക്കാൻ പ്രവാസി വ്യവസായി; മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം നിരാശനാക്കുന്നത് പൃഥ്വിരാജിനെ തന്നെ; അഭിനയജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ട് അവിശ്വസനീയമാക്കാൻ മെഗാ താരവും; അസ്തമിക്കുന്നത് ആർ എസ് വിമലിന്റെ 300 കോടിയുടെ മോഹങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എന്ന് നിന്റെ മൊയ്തീന്റെ ഗംഭീര വിജയത്തിന് പിന്നാലെ ആർഎസ് വിമൽ പൃഥ്വിരാജിനെ നായകനാക്കി അടുത്ത ബിഗ് ബജറ്റ് ചിത്രവും പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കൻ വ്യവസായി വേണു കുന്നപ്പള്ളി നിർമ്മാതാവെന്ന് അറിയിച്ച ചിത്രത്തിന് കർണൻ എന്നായിരുന്നു പേരിട്ടിരുന്നത്. ദുബായിലെ സപ്തനക്ഷത്ര ഹോട്ടലായ ബുർജ് അൽ അറബിയിൽ നടന്ന ചടങ്ങിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. അമേരിക്കയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമ്മിക്കാൻ സമ്മതിച്ചിരുന്നത്. സംവിധായകൻ ആർഎസ് വിമലുമായുള്ള ഭിന്നത മൂലം യു.എ.ഇ യിലും ബിസിനസ്സ് സംരംഭങ്ങളുള്ള വേണു പ്രോജകക്ടിൽ നിന്ന് പിന്മാറുകയാണെന്ന് മറുനാടൻ വാർത്ത നൽകിയിരുന്നു. ഇത് ശരിവയ്ക്കും വിധം കർണ്ണന്റെ ഭാവി പ്രതിസന്ധിയിലെന്ന് സൂചന.
കർണ്ണനെ ഒഴിവാക്കി വേണു കുന്നപ്പള്ളി പുതിയ സിനിമയുടെ ചർച്ചകളിലേക്ക് കടന്നുവെന്നാണ് സൂചന. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ് 'മാമാങ്കം'ത്തിന്റെ പിന്നണിയിലാണ് ഈ നിർ്മാതാവ്. പതിനേഴാം നൂറ്റാണ്ടിൽ നടന്ന ചാവേർ പോരാട്ടത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ 12 വർഷമായി ഈ സിനിമയുടെ തിരക്കഥാ രചനയിലായിരുന്നു സജീവ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് മാമാങ്കം. അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് മാമാങ്കത്തിനൊപ്പം സഹകരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നുമുള്ള താരങ്ങൾ ചിത്രത്തിലുണ്ടാകും. നേരത്തേ, 'മാമാങ്കം' എന്ന ടൈറ്റിലിൽ നവോദയയുടെ ഒരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. വള്ളുവനാട്ടിലെ പോരാളികളുടെ പോരാട്ടത്തിന്റെ കഥ പറയുന്ന മാമാങ്കം മലയാള സിനിമയെയും അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് പ്രതീക്ഷിക്കാം.
നവോദയ്ക്ക് പണം കൊടുത്താണ് മമാങ്കം എന്ന ടൈറ്റിൽ മമ്മൂട്ടി ചിത്രത്തിനായി വാങ്ങുന്നത്. എംടിയുടെ രണ്ടാമൂഴമെന്ന ബിഗ് ബഡ്ജറ്റ് സിനിമയുമായി മോഹൻലാൽ ഭീമനായി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെയാണ് മമ്മൂട്ടിയും മാമാങ്കത്തിലൂടെ സജീവമാകുന്നത്. ഇതിനിടെയിലാണ് കർണ്ണന്റെ സിനിമയിൽ അവ്യക്തതയും എത്തുന്നത്. പൃഥ്വിരാജിനെ നായകനാക്കി ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന 'കർണൻ' എന്ന ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നതോടെ ഈ സിനിമ അനിശ്ചിതത്വത്തിലാകും. മാമാങ്കത്തിന്റെ ബജറ്റ് സംബന്ധിച്ച് റിപ്പോർട്ടുകൾ ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ ഈ സിനിമയ്ക്ക് നൂറ് കോടിക്ക് മേൽ ബജറ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടി തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടത്. 'വള്ളുവനാട്ടിലെ വീരന്മാരായ ചാവേറുകളുടെ ജീവിതം പറയുന്ന 'മാമാങ്ക'ത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. 12 വർഷത്തെ പഠനങ്ങൾക്ക് ശേഷം നവാഗതനായ സജീവ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് മാമാങ്കം ഒരുങ്ങുന്നത്. ഏറ്റവും പ്രസിദ്ധമായ മാമാങ്കം എന്ന ടൈറ്റിൽ ഞങ്ങൾക്ക് അനുവദിച്ചതിന് നവോദയയ്ക്ക് ഈ അവസരത്തിൽ നന്ദി പറയുന്നു. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നംപള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ താരങ്ങളും ടെക്നീഷ്യന്മാരുമുൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. കൂടുതൽ വിവരങ്ങൾ പിന്നീട് പറയുന്നതാണ്. എല്ലാവർക്കും ദീപാവലി ആശംസകൾ' എന്ന് മമ്മൂക്ക ഫേസ്ബുക്കിൽ കുറിച്ചു.
ഇതോടെയാണ് കർണ്ണനിൽ അനിശ്ചിതത്വം നിറയുന്നത്. കർണ്ണനെ തന്റെ ഡ്രീം പ്രോജക്ട് എന്നാണ് ആർഎസ് വിമൽ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞത്. സ്വയം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 50 കോടി ബജറ്റിൽ നിർമ്മിക്കുന്നു എന്നായിരുന്നു ആദ്യ പ്രഖ്യാപനം. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിന്റെ ലൊക്കേഷൻ തേടി ആർഎസ് വിമൽ യാത്ര തിരിരിക്കുകയും ചെയ്തു. ചിത്രത്തിന്റെ ഗ്രാഫിക്സ് വർക്കുകൾ പുരോഗമിക്കുന്നു എന്ന അടിക്കുറിപ്പോടെ സ്റ്റിൽ ഫോട്ടോകളും ലൊക്കേഷൻ ഹണ്ടിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാൽ ഒന്നും നടന്നില്ല. ഇതോടെ വിമലും നിർമ്മാതാവുമായി തെറ്റിയെന്നാണ് സൂചന. പലപ്പോഴും വാക്ക് മാറ്റി പറയുന്നതാണ് വിമലിനെ നിർമ്മാതാവുമായി തെറ്റിച്ചത്. കർണ്ണത്തിന്റെ പ്രാരംഭ ജോലികൾക്കായി വേണു ഒരു കോടിയോളം രൂപ നൽകിയിരുന്നതായാണ് സൂചന. ഇതുപയോഗിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ വിമൽ തുടങ്ങുകയും ചെയ്തു.
ആദ്യം 25 കോടിയുടെ ബജറ്റിലെ സിനിമയാണ് വിമൽ മുന്നോട്ട് വച്ചത്. ഇത് അംഗീകരിച്ചാണ് വേണു നിർമ്മാണം ഏറ്റെടുത്തത്. പിന്നീട് നൂറു കോടിയുടെ ബജറ്റിലേക്ക് വിമൽ മാറി. എന്ന് നിന്റെ മൊയ്തീന്റെ വാർഷികവുമായി ബന്ധപ്പെട്ട ആഘോഷത്തിൽ പ്രഖ്യാപിച്ചത് 300 കോടിയുടെ ചെലവാണ് . തന്റെ നിർമ്മാതാവ് എത്ര തുക വേണമെങ്കിലും മുതൽമുടക്കുമെന്നും അവകാശ വാദം നടത്തി. എന്നാൽ വേണു ഇതിന് സമ്മതം അറിയിച്ചിരുന്നില്ലെന്നാണ് സൂചന. ഇതേ ചൊല്ലിയുള്ള പ്രശ്നങ്ങളാണ് കർണ്ണനെ ബാധിച്ചത്. 25 കോടിക്കപ്പുറം ചെലവാക്കാനാവില്ലെന്നാണ് വേണുവിന്റെ നിലപാട്. 25 കോടിക്ക് അപ്പുറം മുടക്കിയാൽ പണം ഇന്നത്തെ സാഹചര്യത്തിൽ തിരിച്ചുപിടിക്കുക ബുദ്ധിമുട്ടാകുമെന്ന് ഇദ്ദേഹം കണക്കുകൂട്ടുന്നു. പുലി മുരുകൻ പോലൂം 150 കോടിക്കപ്പുറം കള്കട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ 300 കോടി മുടക്കിയാൽ അത് ഒരിക്കലും മലയാളത്തിൽ തിരിച്ചു പിടിക്കാനാവില്ല.
രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിലൂടെയാണ് നിർമ്മാതാക്കൾ ലാഭം നേടിയത്. ഈ സാഹചര്യത്തിൽ യാഥാർത്ഥ്യ ബോധമില്ലാത്ത കർണ്ണനുമായി പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഈ നിർമ്മാതാവിന്റെ സമ്മതമില്ലാതെ കർണ്ണനുമായി മുന്നോട്ടു പോകാനും വിമലിന് കഴിയില്ല. കർണ്ണന് വേണ്ടി തുടക്കത്തിൽ മുടക്കിയ പണമാണ് ഇതിന് കാരണം. ഇതോടെ സിനിമയുടെ അവകാശം സംവിധായകനിൽ നിന്ന് നിർമ്മാതാവിന് ആയി. നിർമ്മാതാവിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയാൽ മാത്രമേ മറ്റൊരു നിർമ്മാതാവിനെ കൊണ്ട് പോലും സിനിമ നിർമ്മിക്കാൻ നിയമപരമായി കഴിയൂ. മലയാളത്തിന് പുറമെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ഒരേ സമയം കർണ്ണന്റെ ചിത്രീകരണം നടത്താനായിരുന്നു വിമലിന്റെ പദ്ധതി. നിർമ്മാതാവ് മമാങ്കത്തിലേക്ക് കടക്കുമ്പോൾ കർണ്ണന്റെ കഥയും പ്രതിസന്ധിയിലാകുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഹീറോ ആയാണ് എന്നും കർണ്ണൻ എന്റെ മനസ്സിലുണ്ടായിരുന്നത്. ആ വീരനെ അവതരിപ്പിക്കുക എന്നത് മോഹമായിരുന്നുഅതാണിപ്പോൾ യാഥാർത്ഥ്യമാവുന്നത്. സിനിമയുടെ പേര് പ്രഖ്യാപന ചടങ്ങിൽ പൃഥീരാജ് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് പൃഥ്വിയും ഈ സിനിമയെ കുറിച്ച് ഒന്നും പ്രതികരിച്ചില്ല. ജനനത്തിൽ അമ്മയാൽ തിരസ്കരിക്കപ്പെട്ട കർണ്ണന്റെ ജീവിതത്തെ പല കോണുകളിലൂടെ കാണാം. അതിൽ എന്റെ സമീപനമായിരിക്കും സിനിമയെന്ന് ആർ.എസ് വിമൽ പറഞ്ഞിരുന്നു. രണ്ടായിരത്തോളം സ്ക്രീനുകളിൽ ഒരേസമയം പ്രദർശിപ്പിക്കുന്ന വിധത്തിൽ വലിയൊരു സിനിമയായിട്ടാണ് കർണ്ണനെ ഒരുക്കാൻ ലക്ഷ്യമിട്ടത്. അതിനൊപ്പം മമ്മൂട്ടിയെ നായകനാക്കി കർണ്ണനെന്ന പേരിൽ മധുപാൽ സംവിധാനം ചെയ്യുമെന്ന് അറിയിച്ച സിനിമയും പാതിവഴിയിൽ നിന്നുപോയി. 70 കോടി മുതൽ മുടക്കിലൊരുങ്ങുന്നു ഈ ചിത്രത്തിന്റെ തിരക്കഥാ കൃത്ത് പി ശ്രീകുമാറായിരുന്നു
മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം 2018 മെയ് മാസം ആരംഭിക്കും. ഈ ചിത്രത്തിന്റെ പ്രിപ്രൊഡക്ഷൻ വർക്കിലേക്ക് അധികം വൈകാതെ പൃഥ്വിരാജ് പ്രവേശിക്കും. ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങൾ ഈ വലിയ പ്രൊജക്ടടുകൾ ആരംഭിക്കുന്നതിന് മുമ്പ് ഒരുപിടി ചിത്രങ്ങൾ പൃഥ്വിരാജിന് പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. രണം, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾ കൂടാതെ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് പൃഥ്വിരാജ് ഉടൻ ചെയ്യുന്ന സിനിമകൾ. ഈ ലിസ്റ്റിലും കർണൻ വരുന്നതേയില്ല. ഇതിനിടെയാണ് നിർമ്മാതവ് മമാങ്കവുമായി സജീവമാകുന്നത്.
Stories you may Like
- കൗണ്ടി ക്രിക്കറ്റിൽ മിന്നും ഫോം പിന്നാലെ വില്ലനായി പരിക്ക്; പൃഥ്വി ഷായ്ക്ക് തിരിച്ചടി
- പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച് ഹിറ്റ് വിക്കറ്റായി പൃഥ്വി ഷാ
- ഡബിൾ സെഞ്ചുറിക്ക് പിന്നാലെ അതിവേഗ സെഞ്ചുറിയുമായി പൃഥ്വി ഷാ
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- 'പൃഥ്വി ഷാ ആക്രമിച്ചതിനും ചൂഷണം ചെയ്തതിനും തെളിവില്ല' പൊലീസ് കോടതിയിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്