ഒരു കൗൺസിലിംഗിനും വിധേയമാകതെ ഞാൻ നാലുപ്രാവശ്യം രക്തം കൊടുത്തു; നാലുപ്രാവശ്യവും എച്ച്ഐവി പോസിറ്റീവായിരുന്നു; എല്ലാ തവണയും റെയിൽവേ ജീവനക്കാരൻ രക്തം കൊടുത്തത് ആർസിസിയിലും; പിഞ്ചു കുഞ്ഞിന് തീരാ ദുരിതം നൽകിയത് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗത്തിലെ ക്രമക്കേടുകൾ തന്നെ; ഗുരുതരമായ വീഴ്ചയോട് കണ്ണടച്ച് അധികാരികളും; മരുന്ന് പരീക്ഷണത്തിന് ശേഷം റീജിയണൽ ക്യാൻസർ സെന്റിനെ പ്രതിക്കൂട്ടിലാക്കാൻ 'എയ്ഡ്സ്' വിവാദം
എം എസ് സനിൽകുമാർ
തിരുവനന്തപുരം: കേരളത്തിലെ, ഏറ്റവും പ്രമുഖമായ കാൻസർ ചികിൽസാ കേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ. പല ആക്ഷേപങ്ങളും ഈ ആശുപത്രിയെ കുറിച്ച് മുമ്പ് ഉയർന്നിട്ടുണ്ട്. രോഗികളിൽ, അധാർമികമായ മരുന്ന് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് തെളിഞ്ഞ സ്ഥാപനമാണ് ആർസിസി. ആക്ഷേപങ്ങൾ ഉയരുമ്പോഴൊക്കെ, സ്ഥാപനത്തെ തകർക്കാൻ വേണ്ടിയുള്ള കുപ്രചാരണങ്ങളാണ് നടത്തുന്നത് എന്ന തൊടുന്യായം ആർസിസിയുടെ ഭാഗത്ത് നിന്ന് എപ്പോഴും ഉണ്ടാവുന്നുണ്ട്. ഇപ്പോൾ, ആർസിസിക്കെതിരെ, വ്യക്തമായ തെളിവുകളോടെ ആക്ഷേപം.
ആർസിസിയിൽ നിന്ന് രക്തം നൽകിയ ഒരു കുട്ടിക്ക് എച്ച്ഐവി ബാധ ഉണ്ടായി എന്നത് മിക്കവാറും എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. ആർസിസിയിൽ നിന്ന് വേണ്ടത്ര പരിശോധനകളില്ലാതെ, രക്തം നൽകിയതുകൊണ്ടാണ് കുട്ടിക്ക് എച്ച്ഐവി ബാധ ഉണ്ടായത് എന്ന് വ്യക്തം. ഈ സംഭവത്തിൽ, ആർസിസിയെ ന്യായീകരിച്ച് ഡോക്ടർമാരുടെ സംഘടനകളടക്കം രംഗത്ത് വന്നിരുന്നു. സയലന്റ് പീരീയഡിൽ, എച്ച്ഐവി അണുവിനെ കണ്ടെത്താൻ ക്ലിനിക്കൽ പരിശോധനകളിലൂടെ സാധിക്കില്ല. ഇതാണ് കഴിഞ്ഞ തവണ ഒരുകുട്ടിയിൽ എച്ച്ഐവി അണുബാധ കണ്ടെത്തിയപ്പോൾ, ആർസിസി പറഞ്ഞ ന്യായം.
എന്നാൽ, മറുനാടൻ മലയാളി കണ്ടെത്തിയ സത്യം ഭയാനകമാണ്. ആർസിസിയിൽ, എച്ച്ഐവി അണുബാധ കണ്ടെത്തിയ വ്യക്തിയുടെ രക്തം നാലുതവണ രോഗികൾക്ക് വിതരണം ചെയ്തു. റെയിൽവെ ജീവനക്കാരനായ ഇയാൾ നൽകിയ എച്ച്ഐവി കലർന്ന രക്തം ആർക്കൊക്കെ നൽകിയെന്ന കാര്യത്തിൽ, ആർസിസിക്ക് ക്യത്യമായ വിവരങ്ങളില്ല. 2017 സെപ്റ്റംബർ 29 നാണ് ഇയാൾ എച്ച്ഐവി ബാധിതനാണെന്ന വിവരം ആർസിസി അറിയുക്കുന്നത്. ഇതിന് മുമ്പ് ഇയാൾ മൂന്ന് തവണ ആർസിസിയിൽ രോഗികൾക്ക് രക്തം ദാനം ചെയ്തു. ഇയാൾ എച്ച്ഐവി ബാധിതനാണെന്ന് രക്തപരിശോധനയിൽ തിരിച്ചരിഞ്ഞിട്ടും, അത് രഹസ്യമാക്കി വയ്ക്കുകയും, ദാതാവിനെ ഇക്കാര്യം അറിയിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തു.
ആർസിസിയിൽ രക്ത പരിശോധനയ്ക്കായി രണ്ട് രീതികളാണ് അവലംബിക്കുന്നത്. രക്തം ദാനം ചെയ്യുന്നതിന് മുമ്പായി ദാതാക്കളോട് ക്യത്യമായ വിവരങ്ങൾ ചോദിച്ചുമനസ്സിലാക്കുകയും അവരെ അതിനായി സജ്ജരാക്കുകയുമാണ് പതിവ്. ഏതെങ്കിലും തരത്തിലുള്ള രോഗമുള്ള രക്തമാണ് ദാതാവ് നൽകിയതെന്ന് അറിഞ്ഞാൽ അക്കാര്യം അവരെ ക്യത്യമായി അറിയിക്കണമെന്നാണ് ചട്ടം. ആർസിസിയുടെ രക്ത ബാങ്കിൽ മൂന്ന് കൗൺസിലർമാരുണ്ടായിട്ടും രക്തദാതാക്കളെ കൗൺസിൽ ചെയ്യുന്ന ഏർപ്പാട് ഇവിടെ നിലവില്ലെന്നാണ് അറിയുന്നത്.
2013 മുതൽ ആർസിസിയിൽ പ്രീ-ഡൊണേഷൻ കൗൺസലിങ് നടക്കുന്നില്ലെന്നാണ് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നത്. പ്രീ-ഡൊണേഷൻ കൗൺസലിങ് പുനരാരംഭിച്ച ശേഷമാണ് ഒമ്പത് വയസുകാരിയായ ബാലികയ്ക്ക് എച്ച്ഐവി കലർന്ന രക്തം നൽകിയ വിവരം പുറത്തായത്.ഇതേ പോലെ തന്നെ പോസ്റ്റ് ഡൊണേഷൻ കൗൺസലിങ്ങും ഇവിടെ നടക്കുന്നില്ല. അതകൊണ്ടാണ് മൂന്ന് വട്ടം അയാൾ എച്ചഐവി കലർന്ന രക്തം നൽകിയിട്ടും ദാതാവിനെ ഇക്കാര്യം അറിയിക്കുന്നതിൽ ആർസിസിയിലെ കൗൺസിലർമാർ പരാജയപ്പെട്ടത്.
ഇയാളിൽ നിന്ന് സ്വീകരിച്ച രക്തം ആർക്കൊക്കെ ദാനം ചെയ്തെന്നോ, സ്വീകർത്താക്കൾക്ക് ഈ രോഗം പിടിപെട്ടോയെന്നതിനെ കുറിച്ചോ ആർസിസി ക്യത്യമായ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇത്ര ഗുരുതരമായ ക്രമക്കേട് നടന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനോ, വിശദീകരണം നൽകാനോ ആർസിസിയിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗം മേധാവി തയ്യാറായിട്ടില്ല. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗത്തിൽ,നടക്കുന്ന ക്രമക്കേടിന്റെ ആഴമാണ് പിഞ്ചുകുഞ്ഞിന്റെ അനുഭവം തെളിയിക്കുന്നത്.
രക്തത്തിലൂടെ പകരുന്ന രോഗങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ സൂക്ഷിക്കാൻ തുടങ്ങിയത് കഴിഞ്ഞ വർഷം ഒക്ടോബറിൽ മാത്രമാണ്.അതിന് മുമ്പ് ഇത്തരത്തിൽ രോഗാണുബാധയുണ്ടായതിനെ കുറിച്ച് ആർസിസിയിൽ രേഖകൾ സൂക്ഷിക്കാറില്ല. രക്തദാതാക്കളെ കുറിച്ചും അവർ നൽകുന്ന രക്തത്തെ കുറിച്ചുള്ള രേഖകളൊന്നും തന്നെ ആർസിസി വർഷങ്ങളായി സൂക്ഷിക്കുന്നില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. രക്തദാനത്തിനുള്ള നടപടിക്രമങ്ങളിലെ ഗുരുതരമായ ലംഘനം പലവട്ടം അധികൃതരെ ചൂണ്ടിക്കാണിച്ചിട്ടും നടപടിയുണ്ടാവുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. രക്തദാതാക്കളുടെ കൗൺസലിങ്, രക്തശേഖരണം, ഗ്രൂപ്പ് തരംതിരിക്കൽ, ക്രോസ് മാച്ചിങ് തുടങ്ങിയ പ്രക്രിയകൾക്ക് പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളും യന്ത്രസാമഗ്രികളും രക്ത ബാങ്കിന് വേണ്ടി വാങ്ങിക്കൂട്ടുന്നുണ്ടെങ്കിലും ഇവയുടെ ഫലപ്രദമായ ഉപയോഗങ്ങൾ നടക്കുന്നില്ല. കമ്മീഷനടിക്കുന്നതിന് വേണ്ടി മാത്രമാണ് ഉപയോഗശൂന്യമായ ഈ ഉപകരണങ്ങൾ വാങ്ങിക്കൂട്ടുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍