എന്താണ് ഈ ഒഇടി ടെസ്റ്റ്? ഐഇഎൽടിഎസിനേക്കാൾ എളുപ്പമാണോ ഒഇടി? കേരളത്തിൽ ടെസ്റ്റ് എഴുതാമോ? ഒഇടി പാസ്സായാൽ യുകെയിൽ നഴ്സാകാമോ? നഴ്സിങ് റിക്രൂട്ട്മെന്റിന് ബ്രിട്ടൺ പ്രഖ്യാപിച്ച ഇളവുകൾക്കൊപ്പമുള്ള ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം
ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ യുകെയിലേക്ക് വീണ്ടും നഴ്സുമാർക്ക് ജോലി തേടി പോകാൻ ബ്രിട്ടൺ അവസരം ഒരുക്കിയിരിക്കുകയാണ്. കൺസർവേറ്റീവ് സർക്കാർ അധികാരമേറ്റ നാൾ മുതൽ നടന്ന വ്യാജ പ്രചാരണങ്ങളുടെ ഭാഗമായി ഉണ്ടായ നിയന്ത്രണങ്ങൾക്കൊടുവിൽ യുകെയിലെ ആരോഗ്യ സംവിധാനം തന്നെ തകരാറിലാകുമെന്ന് ഉറപ്പായപ്പോൾ ആണ് ഇളവുകൾ പ്രഖ്യാപിച്ചത്. ഇവയൊക്കെ നവംബർ ഒന്നു മുതൽ നടപ്പിലാവുകയും ചെയ്യും. പ്രധാനമായും മൂന്നു ഇളവുകൾ ആയിരുന്നു എൻഎംസി പ്രഖ്യാപിച്ചത്. ഐഇഎൽടിഎസിനൊപ്പം ഒഇടി കൂടി പരിഗണിക്കും. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ജോലി ചെയ്താലും ഇംഗ്ലീഷിൽ നഴ്സിങ് പഠിച്ചാലും ഐഇഎൽടിസ് വേണ്ട എന്നിവയായിരുന്നു ഇവ.
ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ മുതൽ നിരവധി പേർ ചോദിക്കുന്ന ഒരു ചോദ്യമാണ് എന്താണ് ഈ ഒഇടി എന്നാണ്? ഈ ഒഇടി ഐഇഎൽടിഎസിനേക്കാൾ എളുപ്പമാണോ? ഇതു പഠിച്ചാൽ വേറെ എന്തെങ്കിലും ഗുണം ഉണ്ടോ, യുകെയിൽ ജോലി ചെയ്യാൻ ഒഇടി മാത്രം മതിയോ, കേരളത്തിൽ ടെസ്റ്റ് എഴുതാൻ പറ്റുമോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ ആണ് ഉയരുന്നത്. അവയോരോന്നിനെക്കുറിച്ചും വിശദമായി തന്നെ ബ്രിട്ടീഷ് മലയാളി വരും ദിവസങ്ങളിൽ എഴുതുന്നതാണ്. എന്താണ് ഒഇടി എന്നും അതിന്റെ പ്രത്യേകതകളും മാത്രമാണ് ഇന്നത്തെ വാർത്തയിലൂടെ വിശദമാക്കാൻ ശ്രമിക്കുന്നത്.
എന്താണ് ഈ ഒഇടി?
ഇംഗ്ലീഷ് സംസാരിക്കുന്ന മിക്ക രാജ്യങ്ങളും അവരുടെ രാജ്യത്തിലേക്ക് വിദേശികളെ എത്തിക്കാനായി ചില ടെസ്റ്റുകൾ നടത്തുന്നുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായവ ബ്രിട്ടൺ നടത്തുന്ന ഐഇഎൽടിഎസും അമേരിക്കയുടെ ടോഫിലുമാണ്. ഓസ്ട്രേലിയ നടത്തുന്ന പിറ്റിഇ എന്ന ടെസ്റ്റും ശ്രദ്ധേയമാണ്. ഇവ മൂന്നും മൂന്നിടങ്ങളിലും സാധാരണ ഗതിയിൽ അംഗീകരിക്കപ്പെടാറുമുണ്ട്. ബ്രിട്ടീഷ് കൗൺസിൽ നേരിട്ട് നടത്തുന്ന ഐഇഎൽടിസ് ആണ് ഏറ്റവും അംഗീകരിക്കപ്പെട്ട കോഴ്സ്. ഈ കോഴ്സിൽ 7 ബാൻഡ് വീതം നാലു മൊഡ്യൂളുകൾക്കും ലോകത്തെവിടെയും ഏതു പരീക്ഷകൾക്കുമുള്ള ഇംഗ്ലീഷ് ഭാഷ യോഗ്യത ആവും.
ഓസ്ട്രേലിയ ആരോഗ്യ മേഖലയെ പഠനത്തിനും ജോലിക്കും വേണ്ടി 1980ൽ തുടങ്ങിയ കോഴ്സാണ് ഒഇടി അഥവാ ഒക്യുപ്പേഷണൽ ഇംഗ്ലീഷ് ലാഗ്വോജ് ടെസ്റ്റ്. ഈ കോഴ്സിൽ ഇംഗ്ലീഷിനൊപ്പം തന്നെ ആരോഗ്യമേഖലയിൽ 12 വിവിധ ശാഖകളിലെ അറിവ് കൂടി പരീക്ഷിക്കുന്നു. ഈ ഓരോ മേഖലകൾക്കും വേറെ വേറെയാണ് സിലബസ്. ബ്രിട്ടണിൽ നഴ്സായി ജോലി ചെയ്യാനുള്ള യോഗ്യതയായി ഒഇടി കൂടി അംഗീകരിച്ചു എന്നതാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട മാറ്റം. ഇതുവരെ ഐഇഎൽടിസ് മാത്രം ആയിരുന്നു അതിനുള്ള യോഗ്യത.
ഒഇടി ഐഇഎൽടിഎസിനേക്കാൾ എളുപ്പമാണോ?
ഒഇടി കൂടി ഏർപ്പെടുത്തി എന്ന് ഇന്നലെ പ്രഖ്യാപിച്ചതോടെ പലരും ഷെയർ ചെയ്യുന്നത് ഒഇടി വളരെ എളുപ്പമാണ് എന്ന രീതിയിലാണ്. വാസാതവത്തിൽ ഒഇടി ബി ബാൻഡ് എന്നത് ഐഇഎൽടിസ് 7 നേടുന്നത് തുല്ല്യമാണ്. അതുകൊണ്ട് തന്നെ പരീക്ഷയും ഏതാണ്ട് തുല്ല്യമായിരിക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഒഇടി എളുപ്പമാണ് എന്ന പ്രചാരണത്തിന് പ്രസക്തിയില്ല.
കുറഞ്ഞത് രണ്ട് വർഷം എങ്കിലും നഴ്സിങ് മേഖലയിൽ പ്രവർത്തി പരിചയം ഇല്ലാതായവർക്ക് ഒഇടി പാസ്സാകാൻ പാടാണ്. അതേ സമയം ഐഇഎൽടിഎസ് ആർക്കും പാസ്സാകാം. കൂടുതൽ തൊഴിൽ പരിചയം ഉള്ളവർക്ക് പരീക്ഷ പാസ്സാകാനുള്ള സാധ്യത കൂടുതൽ ആണ്. പ്രത്യേകിച്ച് നല്ല ആശുപത്രിയിൽ ജോലി ചെയ്യുന്നവർക്ക്. ആശുപത്രിയിൽ കൃത്യമായ നിയന്ത്രണങ്ങൾ ഒന്നുമില്ലെങ്കിൽ അതുകൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല എന്നതാണ് സത്യം.
എങ്ങനെയാണ് ഈ ടെസ്റ്റ് നടത്തുന്നത്?
ഡെന്റിസ്ട്രി, ഡയറ്റിക്സ്, മെഡിസിന്, നഴ്സിങ്, ഒക്കുപ്പേഷണൽ തെറാപ്പി, ഒപ്ടോമെസ്ട്രി, ഫാർമസി, ഫിസിയോതെറാപ്പി, പോഡിയാട്രി, റേഡിയോഗ്രാഫി, സ്പീച്ച് പതോളജി, വെറ്റിനറി സയന്‍സ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കാണ് ഒഇടിയിൽ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കാവുന്നത്. അതിൽ എൻഎംസി മാത്രമാണ് ഇപ്പോൾ ഒഇടി അംഗീകരിച്ചത് എന്നതുകൊണ്ട് നഴ്സായി ജോലി ചെയ്യാൻ യുകെയിൽ എത്തുന്നവർക്ക് മാത്രമേ ഇതു ബാധകമാകൂ.
നാല് സബ് ടെസ്റ്റുകളാണ് ഒഇടിയിൽ ഉള്ളത്. 50 മിനിട്ട് നീണ്ടു നിൽക്കുന്ന ലിസണിങ്, 60 മിനിട്ടിന്റെ റീഡിങ്, 45 മിനിട്ടിന്റെ റൈറ്റിങ്, 20 മിനിട്ടോളം ദൈർഘ്യം വരുന്ന സ്പീക്കിങ് എന്നിവ. ലിസണിങ് ടെസ്റ്റിന് രണ്ടു പാർട്ടുകൾ ഉണ്ട്. പാർട്ട് എയിൽ ഹെൽത്ത് പ്രഫഷണലും പേഷ്യന്റും തമ്മിൽ നടക്കുന്ന റെക്കോർഡ് ചെയ്ത സംഭാഷണം കേട്ടതിനു ശേഷം അതുമായി ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കണം. പാർട്ട് ബിയിൽ ആരോഗ്യ സംബന്ധമായ ഒരു വിഷയത്തെക്കുറിച്ച് ഹെൽത്ത് പ്രഫഷണൽ നൽകുന്ന ലഘു വിശദീകരണത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഓരോ റെക്കോർഡും ഒരിക്കൽ മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ. കേൾക്കുന്നതിനിടയിൽ തന്നെ ഉത്തരം എഴുതണം.
റീഡിങ് ടെസ്റ്റിലെ പാർട്ട് എ 15 മിനിട്ട് നീണ്ടു നിൽക്കുന്നതാണ്. പരീക്ഷാർത്ഥികൾ മൂന്നോ നാലോ ഷോർട്ട് ടെക്സ്റ്റുകൾ വായിച്ചതിനുശേഷം അവയുടെ സമ്മറിയായി നൽകിയിരിക്കുന്ന പാരഗ്രാഫിൽ വിട്ടു പോയിരിക്കുന്നവ വാക്കുകൾ ചേർത്ത് എഴുതണം. 2535 ഗ്യാപ്പുകൾ അനുയോജ്യമായ വാക്കുകൾ ഉപയോഗിച്ച് പൂരിപ്പിക്കണം. സമയ ബന്ധിതമായി കാര്യങ്ങൾ വായിച്ച് മനസിലാക്കാനുള്ള കഴിവു തെളിയിക്കാനാണിത്. പാർട്ട് ബിക്ക് 45 മിനിട്ട് സമയമുണ്ട്. ഈ ടെസ്റ്റിൽ ഹെൽത്ത് കെയറുമായി ബന്ധപ്പെട്ട 600മുതൽ 800 വരെ വാക്കുകൾ ഉള്ള പാസേജ് വായിച്ചതിനു ശേഷം 16 മുതൽ 20 വരെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം.
45 മിനിട്ടാണ് റൈറ്റിങ് ടെസ്റ്റിന് ഉള്ളത്. തികച്ചും പ്രഫഷനുമായി ബന്ധപ്പെട്ട ടെസ്റ്റാണിത്. പരീക്ഷാർത്ഥികൾ ഒരു റഫറൽ ലെറ്റർ തയ്യാറാക്കാനാണ് ആവശ്യപ്പെടുക. പ്രഫഷന്റെ വ്യത്യാസമനുസരിച്ച് റഫറലിനു പുറമേ ട്രാൻസ്ഫർ അല്ലെങ്കില്‍ ഡിസ്ചാർജ് ലെറ്റർ, പേഷ്യന്റ്, കെയറർ അഡ് വൈസ് ലെറ്റർ എന്നിവയും തയ്യാറാക്കാൻ ആവശ്യപ്പെടാറുണ്ട്. ലെറ്ററിൽ ഉൾപ്പെടുത്താനുള്ള കേസ് നോട്ടുകൾ നൽകും. ഗ്രാമറും ശരിയായ വാക്കുകളുടെ ഉപയോഗവും കോംബ്രിഹെൻഷനും എഴുതുന്ന ലേഔട്ടും അനുസരിച്ച് ഗ്രേഡിങ് ലഭിക്കും.
സ്പീക്കിങ് ടെസ്റ്റിൽ ഇന്റർവ്യൂവറുമായി വണ്‍ ടു വൺ സംഭാഷണവും റോള്‍ പ്ലേയും ഉണ്ടാവും. പരീക്ഷാർത്ഥിയുടെ പ്രഫഷണൽ ബാക്ക്ഗ്രൗണ്ട് സംബന്ധമായ ഒരു വാം അപ്പ് ഇന്റർവ്യൂ ആണ് ആദ്യം നടക്കുക. അതിനു ശേഷം രണ്ട് റോൾ പ്ലേ ഉണ്ടാവും. ഇതിന് തയ്യാറാകാൻ 23 മിനിട്ട് ലഭിക്കും. റോൾ പ്ലേ അഞ്ചു മിനിട്ടോളം നീണ്ടു നിൽക്കും. പരീക്ഷാർത്ഥി ഇതിൽ തങ്ങളുടെ പ്രഫഷണൽ റോൾ കൈകാര്യം ചെയ്യണം. ഔഇടിയുടെ നാല് ടെസ്റ്റുകളും എ മുതൽ ഇ വരെ ഗ്രേഡ് ചെയ്തിട്ടുണ്ട്. ലിസണിംഗിനും റീഡിംഗിനും ഗ്രേഡുമായി ബന്ധപ്പെടുത്തുന്ന ഒരു നിശ്ചിത സ്കോര്‍ സെറ്റ് ചെയ്തിട്ടില്ല. റൈറ്റിംഗിലും റീഡിംഗിലും രണ്ടു ഇന്‍ഡിപെഡന്റ് അസ്സസ്സർമാർ നടത്തുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് വഴിയാണ് ഗ്രേഡ് കണ്ടെത്തുക.
ഇവിടെയൊക്കെയാണ് ടെസ്റ്റ് എഴുതാൻ പറ്റുക
ഓസ്ട്രേലിയയിലാണ് ഒഇടിക്ക് ഏറ്റവും കൂടുതൽ സെന്ററുകൾ ഉള്ളത്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ടെസ്റ്റ് സെന്ററുകൾ ഉണ്ട്. കേരളത്തിൽ കൊച്ചിയിലാണുള്ളത്. ഇന്ത്യയിൽ അഹമ്മദാബാദ്, അമൃത്സർ, ചണ്ഢീഗഢ്, ഹൈദരാബാദ്, കൊൽക്കത്ത, ബാംഗ്ലൂർ, ചെന്നൈ, മുംബൈ, ന്യൂഡൽഹി, കൊച്ചി എന്നിവിടങ്ങളിലാണ് സെന്ററുകൾ ഉള്ളത്.
കൊച്ചി പരീക്ഷാ കേന്ദ്രത്തിന്റെ വിലാസം
Planet Edu Exams Pvt Ltd, 7th Floor, Bab Towers, Near Hotel Harbour, View Opp: Cochin Shipyard Atlantis, M G Road, Kochi 682 015
പിന്നെന്തിനാണ് ബ്രിട്ടൺ വാതിൽ തുറന്നു എന്നു പറയുന്നത്?
വാസ്തവത്തിൽ ഒഇടി അല്ല മലയാളികളെ ആശ്രയിക്കുന്നത്. ഇംഗ്ലീഷ് അദ്ധ്യയന മാധ്യമമായി പഠിച്ച കോഴ്സുകൾക്ക് ഐഇഎൽടിഎസ് വേണ്ട എന്നതാണ് അതിന്റെ പ്രധാന ആകർഷണം. അതേക്കുറിച്ച് വിശദമായ റിപ്പോർട്ട് നാളെ വായിക്കാം.
എൻഎച്ച്എസ് ആശുപത്രികൾ അടക്കമുള്ള അനേകം യുകെ സ്ഥാപനങ്ങൾക്ക് നഴ്സുമാരെ നൽകാൻ അനുമതിയുള്ള നിയമപരമായി അവകാശമുള്ള വൊസ്റ്റെക്ക് എന്ന സ്ഥാപനത്തിന്റെ നമ്പരും ഇമെയിലും ഞങ്ങൾ ഇവിടെ നൽകുകയാണ്. ഇവർക്ക് ഈ വിഷയത്തിൽ ആഴത്തിൽ അറിവുള്ളതിനാൽ നിങ്ങളുടെ സമയങ്ങളും സാധ്യതകളും ഇവർക്കെഴുതി ചോദിച്ചാൽ അറിയാവുന്നതാണ്. നിങ്ങളുടെ കോണ്ടാക്റ്റ് ഡീറ്റെയിൽസ് സഹിതം അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
[email protected], [email protected] Or call 00442072339944, 00442078289944, 00447811436394, 00447830819151
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- ഓയൂർ അന്വേഷണത്തിൽ നിറയുന്നത് വിദേശത്തേക്കുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പോ?
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍