പടക്കമില്ലാത്ത ദീപാവലി! ട്രിപ്പിൾ റോളിൽ ആൺലിമിറ്റഡ് വിജയ്; മൂന്നു മണിക്കൂറോളം നീളുന്ന തനി അണ്ണൻ ഷോ; അതാണ് മെർസൽ; പതിവുപോലെ പക്കാ തമിഴ്മസാല; ആകെയുള്ള വ്യത്യസ്തത ചിത്രം ഉയർത്തുന്ന ചില രാഷ്ട്രീയ ചോദ്യങ്ങൾ
എം.മാധവദാസ്
എം ജി ആറിനും രജനീകാന്തിനും ശേഷം തമിഴ്മക്കളുടെ രക്ഷകനായി അവതരിക്കുന്ന നടനാണ് ജോസഫ് വിജയ് ചന്ദ്രശേഖരൻ എന്ന വിജയ്. എം ജി ആർ, രജനി ചിത്രങ്ങളിലേതുപോലെ ഏത് വിജയ് ചിത്രങ്ങളിലും നായകന്റെ സഹായം തേടിവരുന്ന പതിനായിരങ്ങളുണ്ടാവും. അവർക്ക് ചികിത്സയ്ക്ക് പണം നൽകിയും ഭക്ഷണം നൽകിയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചും ആറാം തമ്പുരാനെപ്പോലെ ഇളയ ദളപതി തലയുയർത്തി നിൽക്കും. തമിഴ്‌നാടിനെയും തമിഴ് ഭാഷയയെും അണ്ണൻ നിരന്തരം പുകഴ്‌ത്തിക്കോണ്ടിരിക്കും. പാട്ടിലും ഡയലോഗിലും എല്ലാം തമിഴ് മയം.
നമ്മുടെ ഇളയ ദളപതിയെ സാക്ഷാൽ ദളപതിയായിത്തന്നെ അവരോധിക്കുകയാണ് മെർസൽ. ഇത്രയും കാലമായുള്ള ആരാധകരുടെ ഇളയദളപതിയെന്ന വിളി ഇനി ദളപതിയെന്ന് മാറ്റിപ്പിടിക്കേണ്ടിവരും. പോസ്റ്ററുകളിലും ട്രെയിലറുകളിലും സിനിമയിലുമെല്ലാം വിജയ് ദളപതിയാണ്. യുവതാരത്തിൽ നിന്ന് തമിഴ്‌നാട്ടിലെ താരചക്രവർത്തിയിലേക്കുള്ള വിജയുടെ അവരോധം തന്നെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മിഥുനത്തിൽ നെടുമുടി വേണു പറയുന്നത് പോലെ 'ഇപ്പം പൊട്ടും ഇപ്പം പൊട്ടും' എന്ന് പറഞ്ഞ് രാഷ്ട്രീയ പ്രവേശനക്കാര്യത്തിൽ ആരാധകരെ അക്ഷമരാക്കുന്ന കമൽഹാസനും രജനീകാന്തിനും അജിത്തിനും ശേഷം, തമിഴ് മക്കളെ നയിക്കാൻവരുമെന്ന് പറഞ്ഞു കേൾക്കുന്ന നടനാണ് വിജയ്. ആ സാധ്യത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഡയലോഗുകളാണ് മെർസലിന്റെ പ്രത്യേകത. കമൽഹാസനൊഴികെ മറ്റൊരു നടനും (അതുപോലും സംശയം) പറയാൻ ധൈര്യപ്പെടാത്ത ഡയലോഗുകൾ ദളപതി സ്വതസിദ്ധമായ ശൈലിയിൽ പറയുന്നത് ആവേശത്തോടെ കേൾക്കാമെന്നതാണ് മെർസലിന്റെ പ്രത്യകേത.ആഹ്‌ളാദകരമായ നടുക്കം എന്നാണ് മെർസലിന്റെ അർത്ഥം. ഇതിൽ ആകെ ആഹ്‌ളാദമായിതോന്നിയത് എക്കാലവും രാഷ്ട്രീയ ചോദ്യങ്ങളോട് മൗനംപാലിച്ച് തമിഴ് കമേർഷ്യൽ സിനിമ ഇത്തവണ കൃത്യമായ ചില പൊളിറ്റിക്കൽ ചോദ്യങ്ങൾ ചോദിക്കുന്നുവെന്നതാണ്.
തെറി എന്ന സൂപ്പർഹിറ്റിന് ശേഷം സംവിധായകൻ ആറ്റ്‌ലിയും വിജയും ഒന്നിച്ചിട്ടും, എ ആർ റഹ്മാൻ സംഗീതമൊരുക്കിയിട്ടും,ബാഹുബലിയുടെ കഥാകൃത്ത് വിജയേന്ദ്രപ്രസാദ് രചന നിർവ്വഹിച്ചിട്ടും, കോടികൾ ചെലവഴിച്ചത്തെിയ ഈ ചിത്രം അത്രയൊന്നും ആഹ്‌ളാദമോ വിസ്മയമോ പകർന്നു നൽകുന്നില്ല. എന്നാൽ രാജ്യം ഭരിക്കുന്ന സാക്ഷാൽ നരേന്ദ്ര മോദിയെയും, എതിരഭിപ്രായമുള്ളവരെ പാക്കിസ്ഥാനിലേക്ക് കെട്ടികെട്ടിക്കാൻ നടക്കുന്ന ബിജെപിക്കാരെയും, താജ്മഹൽ ഇടിച്ചു നിരത്താൻ നടക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെയുമെല്ലാം, ധൈര്യപൂർവ്വം വിമർശിക്കാൻ സംവിധായകൻ ആറ്റ്‌ലിയും ആ ഡയലോഗുകൾ ധൈര്യമായി പറയാൻ വിജയും ചങ്കൂറ്റം കാണിക്കുന്നു. ആ ആർത്ഥത്തിൽ മെർസൽ സമ്മാനിക്കുന്നത് ആഹ്‌ളാദകരമായ നടുക്കം തന്നെയാണെന്നും പറയാം.
തമിഴകത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ വെച്ചുനോക്കുമ്പോൾ ഇത് അതിശയം തന്നെയാണ്. ( കേരളത്തിനിന്ന് നമുക്ക് എന്ത് അഭിപ്രായവും പറയാം. ആരെയം വിമർശിക്കാം.പക്ഷേ തമിഴ്‌നാട്ടിൽ രാഷ്ട്രീയക്കാരെ വിമർശിച്ചാൽ വിവരമറിയും) അതുകൊണ്ട് തന്നെയാണ് ഫേസ്‌ബുക്ക് സംഘികൾ മാത്രമല്ല തമിഴ്‌നാട്ടിലെ ബിജെപി നേതാക്കൾവരെ ചിത്രത്തിനെതിരെ രംഗത്തത്തെിയിട്ടുണ്ട്. പക്ഷേ ആ വിമർശനങ്ങളെല്ലാം ചിത്രത്തിൽ ബോക്‌സോഫീസിൽ ഗുണം ചെയ്യുകായാണ്.പക്ഷേ കലാപരമായിനോക്കുമ്പോൾ വിജയിയുടെ പതിവ് ചിത്രങ്ങളെപോലെ പക്കാമസാലമാത്രമാണിതും.
ട്രിപ്പിൾ റോളിൽ ആൺലിമിറ്റഡ് വിജയ്
ആറ്റ്‌ലിയുടെ കഴിഞ്ഞ ചിത്രമായ തെറി, അവസാനം പതിവ് വിജയ് കത്തികളിലേക്ക് കൂപ്പുകുത്തുന്നുണ്ടെങ്കിലും, ആദ്യ പകുതി ലളിത സുന്ദരമായി കഥ പറയാൻ ശ്രമിച്ച ചിത്രമായിരുന്നു. എന്നാൽ മെർസലിൽ അത്തരം അവതരണ ഭംഗിക്കൊന്നും ആറ്റ്‌ലി ശ്രമിച്ചിട്ടില്ല. തെറിക്കുശേഷം തിയേറ്ററിലത്തെിയ ഭൈരവ വേണ്ടത്ര വിജയമാകാതെ പോയതുകൊണ്ടാവും, വിജയിയെ ആരാധിക്കുന്നവർക്ക് മുമ്പിലേക്ക് താരത്തിലെ എല്ലാ ഊർജ്ജത്തോടും കൂടി കെട്ടഴിച്ചു വിടാനാണ് സംവിധായകന്റെ ശ്രമം. ഒന്നല്ല മൂന്നുവേഷത്തിലാണ് വിജയ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. ആരാധകർക്ക് ഇതിലും വലിയൊരു ദീപാവലി വെടിക്കെട്ട് എവിടെക്കിട്ടാൻ. എന്നാൽ വെടിക്കെട്ടിന് തീപകരുന്നതിനിടയിൽ തിരക്കഥയോ, സംവിധാനമോ ഒന്നും സംവിധായകൻ ശ്രദ്ധിച്ചിട്ടില്ലന്നെ് വ്യക്തമാണ്. ( സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡൽഹിക്കാർ പടക്കമില്ലാതെ ദീപാവലി ആഘോഷിച്ചപോലെ) കഥയും തിരക്കഥയും പുതുമയുമെല്ലാം മാറ്റിവച്ചാൽ ആട്ടവും പാട്ടും വർണ്ണപ്പൊലിമയുമെല്ലാമായി മൂന്നു മണിക്കൂറോളം നീളുന്ന തനി അണ്ണൻ ഷോ. അതാണ് മെർസൽ.
ഒരേ അച്ചിൽ വാർത്തവയാണ് ഭൂരിഭാഗം വിജയ് ചിത്രങ്ങളും. കമൽഹാസനെപ്പോലെയോ സൂര്യയോപ്പോലെയോ വേറിട്ട കഥകളോ കഥാപാത്രങ്ങളോ വേണമെന്ന് അദ്ദഹത്തേിന് നിർബന്ധവുമില്ല. ആ പതിവ് തെറ്റിക്കാത്ത ഒരു ചിത്രം കൂടിയാണ് മെർസൽ. രജനി, വിജയ് ചിത്രങ്ങളിൽ കണ്ടു പരിചയിച്ച പല രംഗങ്ങളും ഇവിടെയും അതുപോലെ തുടരുന്നു. നായകന്റെ മഹത്വങ്ങൾ ഇടയ്ക്കിടെ വാഴ്‌ത്തിപ്പാടുന്ന പാവങ്ങൾ, നായകന് പ്രണയിക്കാൻ വേണ്ടി മാത്രം രൂപപ്പെടുത്തിയ നായികമാർ..
ദളപതി, ഡോക്ടർ മാരൻ, മജീഷ്യൻ വെട്രി എന്നിവരാണ് ചിത്രത്തിലെ വിജയ് കഥാപാത്രങ്ങൾ. മാരനിൽ തുടങ്ങി വെട്രിയിലൂടെ ദളപതിയിലത്തെി.. ആരാണ് ഇവർ. എന്താണ് ഇവരുടെ ബന്ധം എന്ന് അന്വേഷിക്കുകയാണ് ചിത്രം. അനീതികൾക്കെതിരെയുള്ള പോരാട്ടങ്ങളാണ് അടുത്തിടെ ഇറങ്ങുന്ന പല ബിഗ് ബജറ്റ് തമിഴ് ചിത്രങ്ങളുടെയും പ്രമേയം. മരുന്ന് മാഫിയ, മരുന്ന് പരീക്ഷണം, വിദ്യാഭ്യാസ രംഗത്തെ തട്ടിപ്പുകൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടങ്ങൾ അങ്ങനെ തുടരുന്നു. ഇവിടെ ആശുപത്രിയികളിലെ ചൂഷണങ്ങളെക്കുറിച്ചാണ് കഥ.
സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചൂഷണങ്ങൾ തുറന്നു കാട്ടുകയാണ് ചിത്രം. രാജ്യത്തെ ആരോഗ്യ രംഗം ചൂഷണം നിറഞ്ഞ കച്ചവടമായി മാറിപ്പോകുന്നതിന്റെ ആശങ്കകളും അതിനെതിരെ നായകൻ നടത്തുന്ന ചെറുത്തു നിൽപ്പുകളും ചിത്രത്തിൽ നിറയുന്നു. ഒഡീഷയിൽ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ഭാര്യയുടെ മൃതദേഹവമായി ഭർത്താവ് കിലോമീറ്ററുകൾ നടന്നുപോയ ഞെട്ടിക്കുന്ന കാഴ്ചയും ഒരു ചോദ്യമായി പ്രേക്ഷകർക്ക് മുമ്പിലത്തെിക്കുന്നു.
കൊട്ടിഘോഷിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനത്തെയും ജി എസ് ടിയെയും ചിത്രം പരിഹസിക്കുന്നു. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ഉയർന്ന ജി എസ് ടിയ്‌ക്കെതിരെയും ഗോരഖ്പൂരിലടക്കമുള്ള സർക്കാർ മെഡിക്കൽ കോളെജുകളിലെ ദയനീയ അവസ്ഥയെക്കുറിച്ചുമെല്ലാം അണ്ണൻ അടിച്ചു കാച്ചുന്നുണ്ട്. തമിഴ്‌നാട് രാഷ്ട്രീയത്തെയും തുറന്ന് വിമർശിക്കാൻ സിനിമ ധൈര്യം കാണിക്കുന്നുണ്ട്. ടിവിയും മിക്‌സിയുമെല്ലാം സൗജന്യമായി കൊടുക്കുന്ന സർക്കാറെന്തേ മരുന്ന് സൗജന്യമായി കൊടുക്കാൻ തയ്യറാവാത്തതെന്നും അണ്ണൻ ചോദിക്കുന്നു.കത്തിയിൽ വെള്ളമൂറ്റുന്ന കോർപ്പറേറ്റ് കമ്പനികളോടായിരുന്നു അണ്ണന്റെ പോരാട്ടം. ഏതായാലും രജനി അണ്ണന് ശേഷം ഇത്തരം പോരാട്ടങ്ങൾ ഏറ്റടെുത്ത് നടത്താൻ ഒരാളുണ്ടല്ലോ എന്ന് ഓർത്ത് നമുക്ക് ആശ്വസിക്കാം.
കൈവിടാതെ തമിഴ് സങ്കുചിത ദേശീയതയും
കാര്യങ്ങൾ ദേശീയ തലത്തിലേക്കോക്കെ കുതിക്കുന്നുണ്ടെങ്കിലും തമിഴ് ഭാഷയോടുള്ള കടുത്ത പ്രണയവും തമിഴരെ ആവേശപ്പെടുത്താനായി കുത്തിത്തിരുകുന്ന തമിഴ്ഭാഷാ അഭിമാനങ്ങളും പതിവുപോലെ ഇവിടെയും പിന്തുടരുന്നു. തമിഴ്ഭാഷയയെും സംസ്‌ക്കാരത്തെയുമെല്ലാം പ്രകീർത്തിച്ചുകൊണ്ട് കയ്യടി നേടിയെടുക്കുവാനാണ് വിജയുടെയും സംവിധായകന്റെയും ശ്രമം.
അഞ്ചു പൈസ ഡോക്ടർ എന്നു വിശേഷിപ്പിക്കുന്ന സാമൂഹ്യ പ്രതിബന്ധതയുള്ള ഡോ: മാരൻ പുരസ്‌ക്കാരം സ്വീകരിക്കാനായി യൂറോപ്പിലത്തെുന്നു. ഇതിനിടയിൽ ഇയാൾ പ്രതിഭാശാലിയായ മാജിക്കുകാരനുമാവുന്നുണ്ട്. ഒരു തുടർ കൊലപാതക പരമ്പരയിൽ അയാൾ അറസ്റ്റിലാകുന്നു. ആശയക്കുഴപ്പങ്ങളിൽ പെട്ട് പ്രേക്ഷകർ നിൽക്കുമ്പോൾ തന്നെ പിടികൂടിയ പൊലീസ് ഓഫീസറോട് (സത്യരാജ്) അയാൾ സംസാരിക്കുന്നു. അങ്ങനെ കഥ മാരനിൽ നിന്ന് വെട്രിയിലേക്കും ദളപതിയിലേക്കുമെല്ലാമത്തെുന്നു. ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെങ്കിലും ത്രില്ലിങ് ആണ് സിനിമ ഈ ഘട്ടത്തിൽ. കിടിലൻ ട്വിസ്റ്റാേടു കൂടിയ ഇന്റർവെല്ലും കൂടിയാകുമ്പോൾ പ്രതീക്ഷ വാനോളം ഉയരും. ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോൾ തന്റെ സ്ഥിരം നമ്പറുകളുമായി അണ്ണൻ വീണ്ടുമത്തെും. ഇതോടെ അണ്ണന്റെ അസഹനീയമായ പല ചിത്രങ്ങളുടെയും കാഴ്ചകളിലൂടെ ഫ്‌ളാഷ് ബാക്ക് സീനുകൾ കടന്നുപോകും.
സാമൂഹ്യ പ്രതിബന്ധതയുടെ കുത്തൊഴുക്കാണ് ഈ ഫ്‌ളാഷ് ബാക്ക് രംഗങ്ങളിൽ. ആശുപത്രി നിർമ്മാണവും രക്ഷാപ്രവർത്തനവും എല്ലാമായി പ്രേക്ഷകരും വശം കെടും. ഇവിടെ ചിത്രത്തിന്റെ കരുത്തും ചടുലതയും കുറഞ്ഞുവരുന്നു. ഇഴഞ്ഞു നീങ്ങുന്ന വിരസമായ കാഴ്ചകൾ കൊണ്ട് മടുപ്പിക്കുന്ന അനുഭവമാണ് ഈ ഭാഗത്ത് ചിത്രം. അതങ്ങനെ ചേട്ടാ-അനിയൻ വിളിയിലേക്കും പരിണമിക്കും. ഫ്‌ളാഷ് ബാക്കിന്റെ നീളക്കൂടുതൽ കൊണ്ട് ക്ലൈമാക്‌സൊക്കെ ഒരു അവസാനിപ്പിക്കൽ തന്നെയാണ്. അതുകൊണ്ട് കൈ്‌ളമാക്‌സ് രംഗങ്ങൾക്ക് വലിയ ത്രില്‌ളൊന്നും അനുഭവപ്പെടുത്താൻ സാധിക്കുന്നില്ല.
വലിയ പ്രതീക്ഷ സമ്മാനിച്ചുകൊണ്ട് എത്തുന്ന എസ് ജെ സൂര്യയുടെ വില്ലൻ കഥാപാത്രം വിജയ് കഥാപാത്രങ്ങളുടെ താണ്ഡവനൃത്തത്തിനിടയിൽ ഒന്നുമല്ലാതായിപ്പോകുന്നു. സത്യരാജ് സ്‌റ്റൈലൻ തുടക്കം കാഴ്ച വെക്കുന്നുണ്ടെങ്കിലും ഈ കഥാപാത്രത്തിനും കാര്യമായി ഒന്നും ചെയ്യനില്ല. വിജയ് പറയുന്നത് കേട്ടിരിക്കാൻ മാത്രമാണ് ഈ അന്വേഷണ ഉദ്യോഗസ്ഥന് യോഗം. മലയാളിയായ ഹരീഷ് പേരടിയും വില്ലൻ കഥാപാത്രമായി ചിത്രത്തിലുണ്ട്. ഏറെ നാളുകൾക്ക് ശേഷം വിജയ് ചിത്രത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ട വടിവേലുവിനെയും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന കോവൈ സരളയെയും അധികം ഇളകിയാട്ടങ്ങൾക്ക് സംവിധായൻ വിട്ടിട്ടില്ല എന്നത് വലിയൊരാശ്വാസം. വിജയ് ചിത്രങ്ങളുടേത് പോലെ കഥയുമായി ബന്ധമില്ലാത്ത കോമഡി ട്രാക്കും ഇവിടെ സൃഷ്ടിച്ചിട്ടില്ല. മൂന്നു വിജയ് നായകന്മാർക്കായി കാജൽ അഗർവാൾ,സാമന്ത, നിത്യാ മേനോൻ എന്നീ നായികമാരുമുണ്ട്. പതിവുപോലെ പാട്ടും പാടി പോവാനാണ് കാജലിനും സാമന്തയ്ക്കും യോഗം. നിത്യാമേനോന്റെ കഥാപാത്രത്തിന് മാത്രമാണ് ചിത്രത്തിൽ കുറച്ചങ്കെിലും പ്രാധാന്യമുള്ളത്.
സകലതും മസാലമയം
ചിത്രത്തിനായി വിജയിയെ മാജിക് പഠിപ്പിച്ചത് ലോകപ്രശസ്ത മജീഷന്മാരായ ജിയോഗോ റക്വിയും രമൺ ശർമ്മയും ഡാനി ബെലിവുമാണ്. എന്നാൽ ഇത്തരത്തിൽ കഷ്ടപ്പെട്ട് മാജിക്ക് പഠിച്ചതിന്റെ വിസ്മയ കാഴ്ചകളൊന്നും ചിത്രത്തിലില്ല. ഛായാഗ്രഹണം മികവുറ്റതാണെങ്കിലും എഡിറ്റിംഗിലെ പോരായ്മകൾ ചിത്രത്തിന് ദോഷകരമാകുന്നു. അനിൽ അരശ് ഒരുക്കിയ ആക്ഷൻ സീനുകളും വലിയ ആവേശം പകരുന്നതല്ല. എ ആർ റഹ്മാന്റെ മെർസൽ അരസൻ, ആലപ്പോറാന് തമിഴാ തുടങ്ങിയ തട്ടുപൊളിപ്പൻ ഗാനങ്ങൾ ഉത്സവപ്രതീതി സൃഷ്ടിച്ചു.
ആക്ഷൻ രംഗങ്ങൾക്ക് പതിവ് വിജയ് സിനിമകളെ അപേക്ഷിച്ച് ദൈർഘ്യം കുറവാണ്. മാജിക്കുകാരനായതുകൊണ്ട് സത്യരാജിന് മുന്നിൽ ചങ്ങല പൊട്ടിക്കേണ്ട ആവശ്യവും പൊലീസുകാരെ ഇടിച്ചിട്ട് ജയിൽ ചാടേണ്ട ആവശ്യവുമൊന്നും നായകനില്ല. നിന്ന നിൽപ്പിൽ തന്നെ അപ്രത്യക്ഷനാകുന്ന മാജിക്കുകാരന് എന്ത് ചങ്ങല, എന്ത് ജയിൽ. ഭാര്യയുടെ ശവവും തോളിലേറ്റ് നടന്നുപോയ ആ പാവത്തിന്റെ രംഗം ടി വിയിൽ കണ്ടിട്ടാണല്ലോ അണ്ണൻ ജയിലിൽ നിന്ന് അപ്രത്യക്ഷനായതെന്ന് ഓർക്കുമ്പോൾ അത്രയും ആശ്വാസം.
മൂന്നു വേഷത്തിലാണ് വിജയ്. ഫ്‌ളാഷ് ബാക്കിലെ വിജയുടെ പിരിച്ചുവെച്ച മീശയുംചെറിയ താടിയുമെല്ലാമാണ് ചെറിയ വ്യത്യാസമുള്ളത്. അച്ഛനും ചേട്ടാനിയന്മാരെല്ലാം രൂപത്തിലും ഭാവത്തിലും പെരുമാറ്റത്തിലും ഒക്കെ ഒന്ന് തന്നെ. അല്ലങ്കെിലും അണ്ണൻ ആരായി അഭിനയിച്ചാലും അത് അണ്ണൻ തന്നെ ആവണ്ടേ.. അല്ലാതെ കമൽഹാസനൊക്കെ അഭിനയിക്കുന്നതുപോലെ പരകായ പ്രവേശനം നടത്തിയാൽ ആരാധകർ സഹിക്കുമോ. വെട്രി ലോകത്ത് ജീവിച്ചിരിക്കുന്ന രണ്ടേ രണ്ടു ഗ്രാൻഡ് വിസാർഡിൽ ഒരാളാണാണ്. അതുകൊണ്ടാവും സംഘട്ടന രംഗങ്ങളിൽ പോലും മാജിക്ക് നിറഞ്ഞു നിൽക്കുന്നു. വെറുംചീട്ടുകൊണ്ട് ഗുണ്ടാസംഘങ്ങളെ വരെ വിജയ് അണ്ണൻ എറിഞ്ഞു വീഴ്‌ത്തുന്നുണ്ട്. അല്ലങ്കിലും പൂമാലയെ വരെ തോക്കാക്കാൻ കഴിയുന്ന അണ്ണന് ഇതിനിപ്പം മാജിക്ക് പഠിക്കേണ്ട ആവശ്യമുണ്ടോ.
പുതുമകളൊന്നുമില്ലാത്ത ഒരു ശരാശരി ആഘോഷ ചിത്രമാണ് മെർസൽ. വിജയ് ആരാധകരെ മുന്നിൽ കണ്ട് പതിവ് ചേരുവകൾ ചേർത്തൊരുക്കിയ ചിത്രം.പുതുമയുള്ള കഥയോ കഥാസന്ദർഭങ്ങളോ പ്രതീക്ഷിക്കാതെ പോയാൽ കളർഫുള്ളായ ഒരു മാസ് ചിത്രം കണ്ടിറങ്ങാം. വിജയ് അണ്ണനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും മൂന്നുവേഷത്തിൽ അണ്ണനെ കണ്ടിരിക്കാം എന്ന പ്രത്യേകതയുമുണ്ട്.
എ ആർ റഹ്മാന്റെ പാട്ടുകൾ, സുന്ദരികളായ മൂന്നു നായികമാർ, കുറേക്കാലത്തിന് ശേഷം വടിവേലുവിന്റെ സാന്നിധ്യം,അണ്ണന്റെ തമിഴ്‌നാടിനോടുള്ള കടുത്ത കൂറ്, പാവങ്ങൾക്കായുള്ള ചികിത്സ, ആശുപത്രി നിർമ്മാണം എന്നിവക്കൊല്ലാം പുറമെ അണ്ണന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ചില സൂചനകളും ചേർത്തുവെച്ച നല്ല എരിവുള്ളതും മസാല കൂടുതലുള്ളതുമായ ബിരിയാണിയാണ് മെർസൽ. അധികം എരിവും മസാലയുമൊന്നും ഇഷ്ടമില്ലാത്തവരും നല്ല സദ്യ ഇഷ്ടപ്പെടുന്നവരും മറ്റഗ്ലേതങ്കിലും ഹോട്ടൽ തിരഞ്ഞ് പോകുന്നതായിരിക്കും നല്ലത്. മൂന്നു മണിക്കൂറോളം നീളുന്നതുകൊണ്ട് വിഭവങ്ങൾ കൂടിപ്പോയതിന്റെ സന്തോഷം മാത്രമെ കടുത്ത ആരാധകർക്കുണ്ടാകാൻ വഴിയുള്ളു.
വാൽക്കഷ്ണം: ഈ പടം വലിയ സാമ്പത്തിക വിജയമാവാം. പക്ഷേ ഒരു നടനെന്ന നിലയിൽ വിജയിക്ക് ബോറടിക്കുന്നില്ലേ എന്നാണ് സംശയം.അല്ലാ ഒരേ ടൈപ്പിൽ ഫോർമുലയിൽ എത്രനാളായി ഇയാൾ പടം ചെയ്യുന്നു. വിജയുടെ മൂന്നു വേഷവും മുമ്പ് കമൽഹാസൻ ചെയ്ത 'മൈക്കിൾ മദനിലെ' നാലുവേഷങ്ങളുമൊക്കെ ഒന്ന് താരതമ്യം ചെയ്തുനോക്കുക. എന്തൊരു ബോറാണ് വിജയുടെ അഭിനയം. വെറും ഫാൻസി ഡ്രസ്സ്. എന്നിട്ടും ഈ നടനൊക്കെ സൂപ്പർ ഹീറോയാവുന്നു. തമിഴ്‌നാട്ടിൽ മാത്രമല്ല വലിയ ബുജികളായ കേരളീയരും ഇത്തരം പടങ്ങൾക്ക് പിറകെയാണ്.വല്ലാത്തൊരു മനഃശാസ്ത്രം തന്നെയാണിത്.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- 'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍