2007ൽ ആദ്യപടം എട്ടുനിലയിൽ പൊട്ടിയതോടെ പഠിച്ചത് ഒറ്റയ്ക്ക് പടമെടുക്കുന്നത് റിസ്ക് ആണെന്ന ഗുണപാഠം; പിന്നെയും ജയപരാജയങ്ങൾ മാറി മറിഞ്ഞപ്പോൾ ഒന്നു ബ്രേക്കിട്ട് പോക്കിരി രാജയുമായി ഗംഭീരൻ വരവ്; ഫ്ളാഷിൽ തുടങ്ങി പുലിമുരുകനിലൂടെ നൂറുകോടി ക്ളബ്ബിൽ കയറി റെക്കോഡിട്ട് രാമലീലയുമായി മുന്നോട്ട്; ഇനി രാജാ 2 എടുക്കാൻ ഒരുങ്ങുന്ന അബുദാബിയിലെ ബിസിനസ്സുകാരൻ ടോമിച്ചൻ മുളകുപാടത്തിന്റെ കഥ
റിയാസ് അസീസ്
തിരുവനന്തപുരം:2015 മുതൽ ഓരോ മലയാളികളും കേൾക്കുന്ന പോരാണ് ടോമിച്ചൻ മുളകുപാടം. സിനിമ റിലീസ് ആവട്ടെ നിർമ്മാണമാവട്ടെ വിവാദമാവട്ടെ റെക്കോർഡുകളാവട്ടെ ഏതിലും അടുത്തകാലത്തായി സജീവമായി കാണുന്ന പോരുകളാണ് ടോമിച്ചൻ മുളക് പാടവും മുളക്പാടം റിലീസും.
അബൂദാബിയിൽ ബിസിനസ്സുകാരനായിരുന്ന ടോമിച്ചൻ മുളക്പാടം സിനിമയുടെ വെള്ളി വെളിച്ചത്തിന്റെ റിസ്ക് എടുക്കുന്നത് 2007 ൽ ആയിരുന്നു. മലയാള സിനിമ കണ്ട ഏറ്റവും വലിയ പരാജയ ചിത്രമായ ഫ്ളാഷ് ആയിരുന്നു മുളക്പാടത്തിന്റെ ആദ്യ ചിത്രം. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഫ്ളാഷ് എന്ന ചിത്രം തീയറ്ററിലും മിന്നി മറിഞ്ഞപ്പോൾ സിനിമ മേഖലയിലേക്കുള്ള തുടക്കം ഒരു മിന്നി മറയലായി മാറി.
ആദ്യ ചിത്രത്തിന്റെ വൻ പരാജയത്തിന്റെ ഷോക്കിൽ നിന്നും ടോമിച്ചൻ മുളക്പാടം എന്ന ബിസിനസ്സ് രാജാവ് പെട്ടന്ന് തന്നെ ഉയർത്തെഴുനേറ്റു.വൻ നഷ്ടം വരുമെന്ന് മുന്‍കൂട്ടി കണ്ട് പലരും ഏറ്റെടുക്കാതെ ഉപേക്ഷിച്ച ചത്രമായിരുന്നു ഫ്ളാഷ് എന്ന് ടോമിച്ചന് പിന്നീടാണ് മനസ്സിലായത്. പിന്നീട് വലിയ റിസ്ക് ഓറ്റയ്ക്ക് എടുക്കാതെ സിനിമ ഡിസ്ട്രിബ്യൂഷൻ രംഗത്താണ് ടോമിച്ചൻ പിന്നീട് ബിസിനസ് തന്ത്രങ്ങൾ പ്രയോഗിച്ചത്.
തുടർന്ന് വലിയ താരങ്ങളുടേതല്ലാത്ത യുവതാരങ്ങൾ അണി നിരന്ന മൂന്ന് ചത്രങ്ങൾ മുളക്പാടം ഫിലിംസ് വഴി ടോമിച്ചന് തീയറ്ററുകളിലെത്തിച്ചു. സ്വപ്നക്കൂടിന്റെ വലിയ വിജയം മുന്നിൽ കണ്ട് കമൽ സംവിധാനം ചെയ്ത മിന്നാമിന്നിക്കൂട്ടമായിരുന്നു ആദ്യ ചിത്രം. ജയസൂര്യ, നരേൻ, ഇന്ദ്രജിത്ത്, മീരാജാസ്മിൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടിയില്ലെങ്കിലും നഷ്ടം വരുത്തിയിരുന്നില്ല.
പിന്നീട് മറ്റൊരു യുവതാര ചിത്രവുമായി ടോമിച്ചൻ വീണ്ടുമെത്തി പൃത്വിരാജ്, കുഞ്ചാക്കോ ബോബൻ,ജയസൂര്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ലോലിപോപ്പ് ആയിരുന്നു അടുത്ത ചിത്രം. ചിത്രവും തീയറ്ററിൽ പ്രതീക്ഷിച്ച ആളെ കൂട്ടിയില്ല. തുടർന്ന് മലയാളത്തിന്റെ ക്രാഫ്റ്റ്മാൻ ആയിരുന്ന ഐ.വി. ശശിയുടെ വെള്ളത്തൂവലും മുളക് പാടം റിലീസിലൂടെ തീയറ്ററുകളിലെത്തി. എന്നാൽ വെള്ളത്തൂവൽ തീയറ്റ്റു പോലും കാണാതെ പറന്ന് പോയപ്പോൾ ടോമിച്ചൻ പരിപാടിക്ക് ഒന്ന് ബ്രേക്ക് ഇട്ടു. ഇനി വലിയൊരു വിജയത്തിലേക്ക് മാത്രമേ തന്റെ ചിത്രം പോകാവൂ എന്ന് കരുതി ടോമിച്ചൻ മമ്മൂട്ടിയുമായി കൈകോർക്കുന്നത്.
ജോഷിയുടെ അസിസ്റ്റന്റ് ആയിരുന്ന വൈശാഖ് എന്ന യുവസംവിധായകനിൽ വിശ്വസിച്ച് മലയാളത്തിന്റെ മെഗാ സ്റ്റാറിനേയും സൂപ്പർസ്റ്റാർ പദവിയിലേക്ക് കുതിക്കുന്ന പൃത്വിരാജിനേയും നായകനാക്കി പോക്കിരി രാജ എന്ന ചിത്രം നിർമ്മിക്കുന്നത്. ആറു കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം 2010ലെ ഏറ്റവും വലിയ വിജയമായി മാറി. 25 കോടിയോളം രൂപയാണ് പോക്കിരി രാജ അന്ന് കളക്റ്റ് ചെയ്തത്. ചിത്രത്തിൽ വലിയ വിശ്വാസമുണ്ടായിരുന്ന ടോമിച്ചൻ ചിത്രത്തിന്റെ സാറ്റലൈറ്റ് പോലും ചിത്രത്തിന്റെ റിലീസിന് ശേഷമാണ് നൽകിയത്.
തുടർന്ന് സജി സുരേന്ദ്രന്റെ ചിത്രങ്ങളായ ഫോർ ഫ്രണ്ട്സ്, കുഞ്ഞളിയൻ എന്നീ ചിത്രങ്ങൾ നിർമ്മിക്കുന്നത്. ഫോർ ഫ്രണ്ട്സ് ശരാശരി വിജയമായപ്പോൾ കുഞ്ഞളിയൻ തീയറ്ററിൽ മൂക്കും കുത്തി വീണു. തുടർന്ന് തനിക്ക് ഏറ്റവും വലിയ വിജയം നൽകിയ വൈശാഖിനെ തന്നെ കൂട്ടു പിടിക്കാൻ ടോമിച്ചൻ തീരുമാനിച്ചു. മോഹൻലാലിനെ നായകനാക്കി ഒരു മാസ് മസാല എന്റർടൈനർ അതായിരുന്നു എല്ലാവരുടേയും ലക്ഷ്യം. നരസിംഹത്തിലും ആറാം തമ്പുരാനിലുമെല്ലാം മീശ പിരിച്ചപ്പോൾ തീയ്റ്റർ ഇളകി മറിഞ്ഞത് ആവർത്തിക്കാൻ ഇനിയും ആവുമെന്ന പ്രതീക്ഷയിലാണ് ഉദയകൃഷ്ണയുമായി ചേർന്ന് പുലിയൂരിലെ പുലിമുരുകന്റെ കഥ സിനിമയാക്കാൻ ഒരുങ്ങുന്നത്.
2012 ലെ കുഞ്ഞളിയന്റെ പരാജയത്തിന് ശേഷം 2015ൽ പുലിമുരുകൻ എന്ന പ്രോജക്ടുമായാണ് ടോമിച്ചൻ വീണ്ടും വരുന്നത്. ആറ് മാസത്തെ ഷൂട്ടിങ്ങിനൊടുവിൽ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയിൽ 25 കോടി മുടക്കി പുലിമുരുകൻ ഒക്ടോബർ ഏഴിന് കേരളക്കരയാകെ റിലീസ് ചെയ്തത്. പിന്നീട് മലയാളം വലിയ സിനിമകളെപ്പറ്റി സംസാരിക്കാൻ തുടങ്ങി.150 കോടിയിലധികം കളക്റ്റ് ചെയ്ത പുലിമുരുകനു ശേഷം വീണ്ടും സ്വന്തം ചിത്രത്തിന്റേതല്ലാത്ത ഒരു ഡിസ്ട്രിബ്യൂഷനുമായി ടോമിച്ചൻ രംഗത്ത് വരുന്നത്. തല അജിത്ത് നായകനായ വിവേകം ആയിരുന്നു ടോമിച്ചന്റെ പുതിയ സംരംഭം. 300ൽ അധികം തീയറ്ററുകളിൽ ചിത്രം എത്തിച്ച് പരമാവധി തുക പെട്ടെന്ന് സ്വന്തമാക്കുക എന്ന ലക്ഷ്യംവച്ച് കളിച്ച ടോമിച്ചൻ പെട്ടന്ന് തന്നെ അത് സ്വന്തമാക്കി.
എന്നാൽ ഇതിന് മുമ്പ് ആണ് ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാകുന്ന രാമലീല ടോമിച്ചൻ മുളക്പാടം നിർമ്മിക്കാൻ ഒരുങ്ങുന്നത്. സാധാരണ രീതിയിൽ ഒരു ദിലീപ് ചിത്രം എന്ന പേരിൽ പുറത്തിറങ്ങുമായിരുന്ന രാമലീല ദിലീപിന്റെ അറസ്റ്റോടെ മാർക്കറ്റിന്റെ പുതു തന്ത്രങ്ങൾ മലയാള സിനിമക്ക് കാണിച്ച് കൊടുത്താണ് പുറത്തിറക്കിയത്. ഏതൊരു നിർമ്മാതാവും തകർന്ന് പോകുന്ന സാഹചര്യത്തിൽ പോലും ബിസിനസ്സുകാരന്റെ മറു തന്ത്രങ്ങൾ ഒളിപ്പിച്ച് ടോമിച്ചൻ പതുങ്ങി നിന്നു.
ദിലീപിന്റെ ജാമ്യത്തിന് ശേഷം ചിത്രം റിലീസ് ചെയ്യാമെന്നുള്ള സാഹചര്യത്തിൽ നിന്ന ടോമിച്ചൻ ദിലീപിന് എതിരെയുള്ള കേസ് ശക്തമാകുന്നതോടെ റൂട്ടു മാറ്റാൻ ആരംഭിച്ചു. പുട്ടിന് പീര പോലെ ട്രെയിലറും പോസ്റ്ററുകളുമിറക്കി ടോമിച്ചൻ രാമലീല എന്ന് സാധാരണക്കാരനെക്കൊണ്ട് പറയിപ്പിച്ചു. ഇതിനിടയിൽ സിനിമ ബഹിഷ്കരിക്കണമെന്ന പലരുടേയും പ്രസ്താവനകൾ ബിസിനസ്സ് തന്ത്രങ്ങളിലെ മാർക്കറ്റിങ്ങ് രീതിയാക്കി പൊളിച്ചെഴുതി.
സിനിമ നടന്റെ പേരിലല്ല സംവിധായകന്റെ പേരിലാണ് എന്ന് പറഞ്ഞ് ടോമിച്ചൻ എതിരാളികളുടെ വായടപ്പിച്ചു. ദിലീപിന്റെ ജാമ്യം വൈകുന്നതോടെ സെപ്റ്റംബർ 28 ന് ചിത്രം റിലീസ് ചെയ്യാൻ ടോമിച്ചൻ തീരുമാനിക്കുകയായിരുന്നു. എതിരാളികൾ കൂടുതൽ ശക്തമായി പ്രതികരിക്കുമ്പോളും ടോമിച്ചൻ പതറാതെ നിന്നു. സെപ്റ്റംബർ 28 ന് ചിത്രം റിലീസ് ചെയ്തപ്പോൾ എതിരാളികളെ അംബരപ്പിച്ചുള്ള ജന സാഗരമാണ് തീയറ്ററിൽ എത്തിയത്.
ദിലീപിന്റെ സിനിമയെ എതിർത്ത് മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയെ അനുകൂലിച്ചവർ പോലും തീയറ്ററുകളിൽ ഒഴുകിയെത്തിയതോടെ ചിത്രം കോടികളാണ് വാരിയത്. അതേ സമയം ദുൽഖർ ചിത്രം സോളോയുടെ റിലീസിന്റെ പേരിൽ രാമലീല പല തീയറ്ററിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമം നടത്തിയതോടെ ടോമിച്ചൻ രംഗത്ത് എത്തി. ഹോൾഡ് ഓവറാവാതെ ചിത്രം മാറ്റിയാൽ പണി തരുമെന്ന ടോമിച്ചന്റെ ഭീഷണിയിൽ തീയറ്ററുകാരും വീണു.
ഇനി ടോമിച്ചൻ മമ്മൂട്ടി ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗമായ രാജാ 2 ആണെന്നാണ് പ്രതീക്ഷിക്കുന്നത്. വൈശാഖ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജ പോലെ വലിയ വിജയമാകുമെന്ന വിശ്വാസത്തിലാണ് ടോമിച്ചനും കൂട്ടരും.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- എൻഐടി വിദ്യാർത്ഥിയുടെ സസ്പെൻഷൻ പിൻവലിച്ചു
- മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം; വിനോദ് വേഷമിട്ടത് പത്തോളം സിനിമകളിൽ
- വിജയ് ഹസാരെ ട്രോഫി: മഹാരാഷ്ട്രയെ തകർത്ത് കേരളം ക്വാർട്ടറിൽ
- സഞ്ജു സെഞ്ചുറി നേടിയിട്ടും കേരളത്തിന് തോൽവി; റെയിൽവേസിന് 18 റൺസ് ജയം
- TODAY
- LAST WEEK
- LAST MONTH
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനു മേൽ ഭർത്താവിന് നിയന്ത്രണമില്ല; എടുത്ത് ഉപയോഗിച്ചാലും മടക്കി നൽകാൻ ധാർമിക ബാധ്യത: സുപ്രീംകോടതി
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാൻ കഴിയില്ല; വിവിപാറ്റ് സ്ലീപ്പുകൾ മുഴുവൻ പരിശോധിച്ച് ഫലപ്രഖ്യാപനം എന്ന ആവശ്യം സുപ്രീംകോടതി തള്ളി; സ്ലീപ്പുകൾ എണ്ണണമെങ്കിൽ ആവശ്യം പിന്നീട് ഉന്നയിക്കാം; ചെലവ് സ്ഥാനാർത്ഥി വഹിക്കണം; തിരിഞ്ഞെടുപ്പ് പ്രക്രിയ ഇനി കൂടുതൽ സൂതാര്യമാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍