സ്കൂൾ മീറ്റിൽ മികവു കാട്ടുന്ന കുട്ടികളെ റാഞ്ചുന്നതിൽ ഇടനിലക്കാരാവുന്നത് ബന്ധുക്കളും അദ്ധ്യാപകരും തന്നെ; താമസവും ഭക്ഷണവും പഠനച്ചെലവും കഴിഞ്ഞ് കൈമണി കൂടെ വാഗ്ദാനം ചെയ്ത് 'പർച്ചേയ്സ്'; ചാമ്പ്യൻ സ്കൂൾ മാനേജ്മെന്റുകൾക്കും അത്ലറ്റിക് ഫെഡറേഷൻ സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ; പി ടി ഉഷയും തോമസ് മാഷും ഉൾപ്പെടെ താരങ്ങളെ വലവീശി പിടിച്ചവരെന്നും മറുനാടനു നൽകിയ അഭിമുഖത്തിൽ മണീട് സ്കൂളിലെ കായികാധ്യാപകൻ ചാൾസ് സി ഇടപ്പാട്ട്
പ്രകാശ് ചന്ദ്രശേഖർ
പാലാ: സംസ്ഥാന സ്കൂൾ കായികമേളയിൽ മികവുകാട്ടുന്ന ഭാവിയുടെ വാഗ്ദാനങ്ങളെ റാഞ്ചാനും അടുത്ത വർഷം തങ്ങളുടെ താരങ്ങളായി ഇറക്കാനും വൻ വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായി ഒരു വിഭാഗം വിലസുന്നതായി ആക്ഷേപം. താരങ്ങളെ റാഞ്ചൽ ഓരോ കായികമേളയ്ക്കും ശേഷം അരങ്ങേറുന്ന തുടർക്കഥയാണെന്ന് മണീട് സ്കൂളിലെ കായികാധ്യാപകൻ ചാൾസ് സി ഇടപ്പാട്ട് മറുനാടന്‍ നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഇടനിലക്കാരാവുന്നത് ബന്ധുക്കളും അദ്ധ്യാപകരും തന്നെയാണെന്നും താമസവും ഭക്ഷണവും പഠനച്ചിലവും അത്യാവശ്യം കൈമണിയും വാഗ്ദാനം ചെയ്യുന്നുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. അത്ലറ്റിക് ഫെഡറേഷൻ സെക്രട്ടറിക്കും ചാമ്പ്യൻ സ്കൂൾ മാനേജേമെന്റുകൾക്കുമെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ചാൾസ് ഉന്നയിക്കുന്നത്. സംസ്ഥാന സ്കൂൾമീറ്റിന്റെ പിന്നാമ്പുറത്ത് നടക്കുന്നത് കായിക പ്രതിഭകൾക്ക് വില ഉറപ്പിച്ചുള്ള കൈമാറ്റമെന്നും വീഡിയോ അഭിമുഖത്തിൽ ചാൾസ് വെളിപ്പെടുത്തുന്നു.
സംസ്ഥാന സ്കൂൾ മീറ്റിൽ മികച്ച പ്രകടനം സ്വന്തമാക്കിയവരെയും ഇതിന് സാദ്ധ്യതയുള്ളവരെയും നിരീക്ഷിച്ച്, ചാമ്പ്യൻസ് പട്ടം നോട്ടമിട്ടുള്ള സ്കൂളുകൾ ഇവരിൽ ഒന്നോ രണ്ടോ പേരെയൊ കൂട്ടത്തോടെയോ 'പർച്ചയസ്' ചെയ്യുന്നു എന്നാണ് വ്യാപകമായിട്ടുള്ള ആരോപണം. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന പഴമൊഴി അന്വർത്ഥമാക്കും വിധമാണ് ഈ വഴിക്കുള്ള നീക്കം ഇവിടെ പൊടിപൊടിക്കുന്നത് എന്നാണ് കായികാദ്ധ്യാപകരിൽ നിന്നും മറുനാടന്‍ ലഭിച്ച വിവരം. ഇത്തരത്തിലുള്ള നീക്കം സജീവമാണെന്നാണ് മുൻ ദേശീയ പരിശീലകൻ ടി പി ഔസേപ്പ് നൽകിയ സൂചനകളിൽ നിന്നും വ്യക്തമാവുന്നത്.
മെച്ചപ്പെട്ട പരിശീലനവും ജീവിത സൗകര്യങ്ങളും നൽകാൻ ആര് തയ്യാറായാലും താരങ്ങൾ അവർക്കൊപ്പം പോകുന്നതിൽ അത്ഭുതമില്ലന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതേക്കുറിച്ച് ഏറെക്കുറേ തുറന്ന് പറഞ്ഞത് പിറവം മണീട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് അഭിമാന നേട്ടം സമ്മാനിച്ച കോതമംഗലം സ്വദേശീയായ കായികാദ്ധ്യാപകൻ ചാൾസ് സി ഇടപ്പാട്ടാണ്.
'ഇത്തരം ആരോപണങ്ങളുടെ ഇരയാണ് ഞാൻ. എന്നെ പ്രതിരോധിക്കാൻ ഞാൻ മാത്രമേ ഉള്ളു. അതുകൊണ്ടാണ് ഇതേക്കുറിച്ച് തുറന്ന് പറയുന്നത്' - കായികതാരങ്ങളുടെ കളം മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ആദ്യപ്രതികരണം ഇതായിരുന്നു. പി ടി ഉഷയും തോമസ് മാഷും ഇപ്പോഴത്തെ അതലറ്റിക് അസോസിയേഷൻ സെക്രട്ടറി പി ഐ ബാബുവും ചാമ്പ്യൻസ് സ്കൂളുകളിലെ പരിശീലകരിൽ ഒട്ടുമിക്കവരും കായക താരങ്ങളെ വലവീശിപ്പിടിച്ച് നേട്ടം കൊയ്തവരാണെന്നാണ് ചാൾസിന്റെ ആരോപണം.
കായികതാരങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മെഡൽ ലക്ഷ്യംവച്ചുള്ള പരിശീലനം ഉണ്ടാക്കുന്ന താരങ്ങളുടെ ഭാവി ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും എല്ലാം ചാൾസ് അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. അന്യസംസ്ഥാനത്ത് നിന്ന് കൊണ്ടുവരുന്ന കുട്ടികളുടെ തുടർവിദ്യാഭ്യാസം ഇത്തരക്കാർ തകർക്കുകയാണെന്ന സംശയവും ചാൾസിനുണ്ട്. കേരളത്തിൽ പത്താം ക്ലാസിൽ മലയാളം നിർബന്ധമാണ്. ഇവർ എങ്ങിനെ മലയാളം പഠിച്ച് പരീക്ഷയെഴുതി ജയിക്കും.അദ്ദേഹം ചോദിക്കുന്നു.
'ഞാൻ ഒരു കുട്ടിയേയും കടത്തിക്കൊണ്ടുപോയിട്ടില്ല. അവരാരും കോതമംഗലത്തുകാരുമല്ല. കുട്ടികളുടെ കായിക ഭാവി നശിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. താരങ്ങളിലേറെയും പരിക്കുകളുടെ പിടിയിലാണ്. അമിതമായ പരിശീനം മൂലം അവരുടെ ആരോഗ്യസ്ഥിതിയും മോശമാണ്. സ്കൂളിൽ തുടരണമല്ലോ എന്ന് കരുതി അവരാരും ഒന്നും പറയുന്നില്ല എന്ന് മാത്രം. ആ കുട്ടികൾ അവിടം വിട്ടത് മനം മടുത്തിട്ടാണ്.' ചാമ്പ്യൻ സ്കൂളുകളിൽ നിന്നും കായികതാരങ്ങളെ കടത്തിക്കൊണ്ടുപോയ സംഭവത്തിലെ 'വില്ലൻ' ആയി ചിത്രീകരിക്കപ്പെട്ട ചാൾസ് ആ ആരോപണത്തെ പറ്റി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
കായിക കേരളത്തിന്റെ തലവര മാറ്റിയെഴുതിയ കോതമംഗലം മാർബേസിൽ, സെന്റ് ജോർജ്ജ് സ്കൂളുകളിലെ കായികതാരങ്ങളുടെ കൂടുമാറ്റം പാല സ്കൂൾ മീറ്റിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഈ രണ്ട് സ്്കൂളുകളിലും പരിശീലകനായിരുന്ന ചാൾസ്് കോതമംഗലം സ്കൂളുകളുടെ അഭിമാനമായ കായികതാരങ്ങളെ മോഹനവാഗ്ദാനങ്ങൾ നൽകി കടത്തിക്കൊണ്ട് പോയി എന്ന് ഇരു സ്കൂളുകളുടെ അഭ്യൂദയകാംക്ഷികളും മാനേജ്മെന്റ് പ്രതിനിധികളും മറുനാടനോട് വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പിറവം മണീട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കായിക അദ്ധ്യാപകനാണിപ്പോൾ ചാൾസ് ഇടപ്പാട്ട്. മിഠായി നൽകി കടത്തിക്കൊണ്ടുപോകാവുന്ന പ്രായത്തിലുള്ള കുട്ടികളല്ല കോതതംഗലത്തെ സ്കൂളുകളിൽ നിന്നും തന്റെ കീഴിൽ പരിശിലനത്തിനെത്തിയതെന്ന് ചാൾസ് മാഷ് വ്യക്തമാക്കുന്നു. അവർ അനുഭവിക്കുന്ന പെടാപ്പാട് കണ്ടറിഞ്ഞവനാണ് ഞാൻ. രാവിലെയും ഉച്ചക്കും വൈകിട്ടുമുള്ള പരിശീലനം മൂലം ഈ സ്കൂളുകളിലെ ഭൂരിപക്ഷം താരങ്ങളുടെയും ആരോഗ്യസ്ഥിതി മോശമായിരുന്നു. പലരും പരുക്കുകളുടെ പിടിയിൽപ്പെടുന്നത് വേദനയോടെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്.
സ്കൂൾ മാനേജ്മെന്റുകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത്തരത്തിൽ താരങ്ങൾക്ക് പരിശീലനം നൽകാൻ ഞാൻ തയ്യാറായത്. സ്കൂൾ മീറ്റുകൾ മാത്രമായിരുന്നു സ്കൂൾ മാനേജ്മെന്റുകളുടെ ലക്ഷ്യം. ഇതുകൊണ്ട് താരങ്ങൾക്ക് ആകെയുള്ള ലാഭം പ്രൈസ് മണി മാത്രമാണ്. ഇത് ലഭിച്ചിട്ട് വർഷങ്ങളായി. ദേശീയ -അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിക്കാൻ കഴിഞ്ഞാലേ കായികതാരങ്ങൾക്ക് ഭാവിയുള്ളു. ഓരോ സ്കൂൾ മീറ്റ് കഴിയുമ്പോഴും മറ്റു സ്കൂളുകളിലെ മികച്ച കായികതാരങ്ങളെ വലവീശിപ്പിടിച്ച പാരമ്പര്യമാണ് ഈ രണ്ട് സ്കൂളുകൾക്കും ഉള്ളത്. സ്വന്തമായി ഇവരാരും ഒന്നും നേടിയിട്ടില്ല- ചാൾസ് തുറന്നടിച്ചു.
മാർബേസിൽ സ്കൂൾ മാനേജ്മെന്റിന്റെ വിഭാഗനീക്കത്തിൽ ഒപ്പം നിൽക്കേണ്ട ഇവിടുത്തെ കായിക അദ്ധ്യാപിക കളംമാറ്റിച്ചവിട്ടി. ഇതോടെയാണ് എനിക്ക് മാർബേസിലിനോട് വിടപറയേണ്ടിവന്നത്-ചാൾസ് വ്യക്തമാക്കി. കോതമംഗലത്തെ ചരിത്ര പ്രസിദ്ധമായ മർത്തോമ്മൻ ചെറിയപള്ളിയുടെ ഉടമസ്ഥതിലുള്ളതാണ് മാർ ബേസിൽ സ്കൂൾ. കോതമംഗലം രൂപതയുടെ കീഴിലാണ് സെന്റ് ജോർജ്ജ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളുകളുടെ പേരും പെരുമയും കാത്ത് സൂക്ഷിക്കാൻ സ്കൂൾ ഭരണസമിതികൾ കായികതാരങ്ങളെ പരിധിവിട്ട് ഉപയോഗിക്കുകയായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ചാമ്പ്യൻസ് സ്കൂളുകളുടെ വിജയ രഹസ്യം തന്ത്രമല്ല, കുതന്ത്രമാണ് -ചാൾസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍