Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിസിസിഐയുടെ കടുംപിടുത്തത്തിന് കനത്ത തിരിച്ചടി; കൊച്ചിൻ ടസ്‌കേഴ്‌സിന് 800 കോടി നഷ്ടപരിഹാരം നൽകണമെന്ന് വിധി

ബിസിസിഐയുടെ കടുംപിടുത്തത്തിന് കനത്ത തിരിച്ചടി; കൊച്ചിൻ ടസ്‌കേഴ്‌സിന് 800 കോടി നഷ്ടപരിഹാരം നൽകണമെന്ന് വിധി

മുംബൈ: ഐപിഎല്ലിൽ കേരളത്തിന്റെ ക്രിക്കറ്റ് ടീമായിരുന്ന കൊച്ചിൻ ടസ്‌കേഴ്‌സിന് അനുവദിച്ച 550 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാതിരുന്ന ബിസിസിഐക്ക് വീണ്ടും തിരിച്ചടി. ആർബിട്രേറ്ററുടെ വിധി തെറ്റിച്ച ബിസിസിഐ, 18 ശതമാനം വാർഷിക പലിശയുൾപ്പെടെ 800 കോടി രൂപയോളം നഷ്ടപരിഹാരമായി നൽകണമെന്നാണ് പുതിയവിധി.

കൊച്ചിൻ ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് 2015ലാണ് ആർബിട്രേറ്റർ വിധിക്കുന്നത്. പണം മടക്കിനൽകിയില്ലെങ്കിൽ വർഷം 18 ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറഞ്ഞിരുന്നു. മുൻ സുപ്രീംകോടതി ജഡ്ജി ആർ.പി. ലഹോട്ടിയുടെ നേതൃത്വത്തിലുള്ള പാനലിന്റേതായിരുന്നു വിധി.

ബിസിസിഐക്കു വാർഷിക ബാങ്ക് ഗാരന്റി തുക നൽകാത്തതിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നു കൊച്ചി ടസ്‌കേഴ്സ് കേരളയെ 2011ലാണ് പുറത്താക്കിയത്. വ്യവസായികളുടെ കൂട്ടായ്മയായ റൊൺഡിവു കൺസോർഷ്യം 2010ലാണ് 1550 കോടി രൂപയ്ക്ക് കൊച്ചിയെ സ്വന്തമാക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP