പ്രിൻസിപ്പലിന്റെ ഗെറ്റൗട്ടിൽനിന്ന് ഇംഗ്ലീഷ് പഠിച്ചു; അറിയപ്പെടുന്ന കവയത്രിയായി; പഠിച്ചത് എട്ടുവിദേശഭാഷകൾ; മലയാളികൾ ഇനിയും അറിയാത്ത മലയാളി പെൺകുട്ടി ഐശ്വര്യ ടി അനീഷ് മറുനാടൻ മലയാളിയോട്
ഐശ്വര്യ ടി അനീഷ്... പെട്ടെന്നു കേട്ടാൽ മലയാളികൾ തിരിച്ചറിയണമെന്നില്ല. മലയാളിയുടെ പെരുമ ലോകരാജ്യങ്ങൾക്കു മുന്നിലെത്തിച്ച ഈ പ്രതിഭയെ ഇനിയും അറിഞ്ഞില്ലെങ്കിൽ അതു മോശമാണ്. പതിനാറാം വയസിൽ രാജ്യാന്തര പുരസ്കാരങ്ങളടക്കം നേടിയ കവയത്രി. അദ്ധ്യാപകർക്കടക്കം ക്ലാസെടുക്കുന്ന കുഞ്ഞ് അദ്ധ്യാപിക, കോളമിസ്റ്റ്... ഐശ്വര്യക്കുള്ള വിശേഷണങ്ങൾ നീളുകയാണ്. പതിനാറു വയസിനുള്ളിൽ സ്വായത്തമാക്കിയത് എട്ടു വിദേശഭാഷകളും. ഐശ്വര്യ ടി അനീഷ് മറുനാടൻ മലയാളിയോട്.
- ഐശ്വര്യ ഒരു കവയത്രിയാണ്, കോളമിസ്റ്റാണ്, ഭാഷാപ്രവീണയാണ്.. തുടക്കത്തിലേ ചോദിക്കട്ടെ, എഴുത്തുകാരിയാണെന്നു തിരിച്ചറിഞ്ഞതെപ്പോഴാണ്?
ഞാൻ എഴുതിയത് ആദ്യം വായിച്ചത് അച്ഛനും അമ്മയും, അദ്ധ്യാപകരും, പിന്നെ അടുത്ത ബന്ധുക്കളുമൊക്കെയാണ്. പിന്നീട് പ്രസിദ്ധീകരിച്ചു വന്നപ്പോൾ വായിച്ചവർ പറഞ്ഞു 'ഐശ്വര്യക്ക് എഴുതാനുള്ള കഴിവുണ്ട്, ഒരു എഴുത്തുകാരിയാണ്' എന്നൊക്കെ. എന്നിൽ ഒരു എഴുത്തുകാരി ഉണ്ടെന്ന് ആദ്യം പറഞ്ഞത് വായനക്കാരാണ്. അങ്ങനെയാണ് ഞാനും അത് തിരിച്ചറിയുന്നത്.
- എഴുതിയത് ആരാണ് ആദ്യം കണ്ടത്? എത്രാമത്തെ വയസിലായിരുന്നു?
അമ്മയാണ് ആദ്യം കണ്ടത്. അക്ഷരം പഠിച്ചു തുടങ്ങിയ കാലം തൊട്ടേ എഴുതി തുടങ്ങിയിരുന്നു. മൂന്നാമത്തെ വയസിലാണ് ആദ്യത്തെ സൃഷ്ടി പുറത്തു വന്നത്.
- ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട സൃഷ്ടി ഏതായിരുന്നു?
പൂമ്പാറ്റയെകുറിച്ച് എഴുതിയ കവിതയായിരുന്നു ആദ്യമായി പുറംലോകം കണ്ടത്.
- ഇതുവരെ എത്ര സൃഷ്ടികൾ എഴുതി? എങ്ങനെയാണ് വിദേശഭാഷകൾ പഠിക്കാൻ ആരംഭിച്ചത്? ഇപ്പോൾ എത്ര ഭാഷകൾ കൈകാര്യം ചെയ്യും?
ഇതുവരെ നാനൂറോളം കവിതകൾ, ഇരുന്നൂറോളം ലേഖനങ്ങൾ, മൂന്നു നോവലുകൾ എന്നിവ എഴുതി. അഞ്ചാം ക്ലാസ് മുതലാണ് വിദേശഭാഷകൾ പഠിക്കാൻ ആരംഭിച്ചത്. ഇപ്പോളും പഠിക്കുന്നുണ്ട്. വിവിധ കോഴ്സുകൾക്ക് ചേർന്നിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾക്കു പുറമേ എട്ട് വിദേശഭാഷകൾ കൈകാര്യം ചെയ്യും. സംസാരിക്കാൻ ആളെ കിട്ടുന്നില്ല എന്നതാണ് പ്രശ്നം. എഴുത്തും വായനയും മാത്രമേ നടക്കുന്നുള്ളൂ. ഇപ്പോൾ ജെർമനും ഫ്രെഞ്ചുമാണ് വായിച്ചുകൊണ്ടിരിക്കുന്നത്.
- മലയാളികളെ സംബന്ധിച്ച് ഇംഗ്ലീഷ് അത്ര വഴങ്ങുന്ന ഭാഷയല്ല. ഒരു പക്ഷെ, ശ്രമിക്കാത്തതുകൊണ്ടാകാം. സാധാരണ കുടുംബത്തിൽ ജനിച്ച ഐശ്വര്യ എഴുതിത്തുടങ്ങിയതേ ഇംഗ്ലീഷിലാണ്. എന്തായിരുന്നു ഇതിനു കാരണം?
ഇംഗ്ലീഷ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഭാഷയാണ്. താത്പര്യം ഒന്നുകൊണ്ടു മാത്രമാണ് പഠിക്കാൻ കഴിഞ്ഞത്. എൽകെജി യുകെജി ക്ലാസുകളിൽ പഠിക്കുന്ന സമയത്ത് ഒരിക്കൽ പ്രിൻസിപ്പൽ എന്നോട് ദേഷ്യപ്പെട്ട് ക്ലാസിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു. സത്യത്തിൽ അന്ന് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്കു മനസിലായിരുന്നില്ല. അപ്പോൾ മുതലാണ് ഇംഗ്ലീഷ് പഠിക്കണം എന്ന് വല്ലാതെ ആഗ്രഹിച്ചു തുടങ്ങിയത്. ആ വാശിയാണ് ഇംഗ്ലീഷ് പഠനത്തിന്റെ പ്രേരണ. ടിവിയിലെ കാർട്ടൂണുകൾ കണ്ടായിരുന്നു തുടക്കം. അതിലെ സംഭാഷണങ്ങളെല്ലാം നന്നായി ശ്രദ്ധിക്കുമായിരുന്നു. പക്ഷെ ഇപ്പോഴും ഹിന്ദി ഒഴുക്കോടെ സംസാരിക്കാൻ ഞാൻ പഠിച്ചിട്ടില്ല.
- കവിതകൾ മാത്രമല്ല, കഥകളും, നോവലുകളും, കോളങ്ങളും എഴുതാറുണ്ട്. അമേരിക്കയിലെ മലയാളികളുടെ പ്രസിദ്ധീകരണമായ ആഴ്ചവട്ടത്തിൽ കോളമിസ്റ്റാണ്. എഴുത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? അനുഭവങ്ങൾ മാത്രമാണോ?
തീർച്ചയായും. ഞാൻ കാണുന്നതും ചിന്തിക്കുന്നതുമായ കാര്യങ്ങളാണ് എഴുതാറുള്ളത്.
- സാധാരണ കുട്ടികൾ എഴുതിത്തുടങ്ങുമ്പോൾ അതൊക്കെ ബാലസാഹിത്യമായിരിക്കും. ഐശ്വര്യയുടെ എഴുത്തുകളിൽ കുറച്ചുകൂടി ഗൗരവമായ തലം കാണുന്നുണ്ട്. ഇതെങ്ങനെയാണ്? മനപൂർവ്വം ചെയ്യുന്നതാണോ?
എഴുത്തിൽ പക്വത വന്നു എന്നു പറയുന്നത് വായനക്കാർ തന്നെയാണ്. അവർ ഒരിക്കലും ഒരു കുട്ടിയായല്ല എന്നെ കാണുന്നത്. ഏതു തരം കാര്യങ്ങളും തുറന്നു സംസാരിക്കാറുണ്ട്. കുട്ടിയാണെന്നു പറഞ്ഞ് ആരും മാറ്റി നിർത്തിയിട്ടില്ല. ഏഴാമത്തെ വയസിൽ ഞാൻ എഴുതിയത് കുട്ടികൾക്കു വേണ്ടിയുള്ള ഒരു പുസ്തകമായിരുന്നു. പക്ഷെ പതിമൂന്നാത്തെ വയസിൽ അ#്ഫ്ഗാനിസ്ഥാനെക്കുറിച്ച് എഴുതാൻ കഴിഞ്ഞു. അതിന് പ്രേരണയായത് എന്റെ ഒരു വിദേശിയായ സുഹൃത്തായിരുന്നു. ഞങ്ങൾ ഒരുമിച്ചായിരുന്നു സ്പാനിഷ് പഠിച്ചിരുന്നത്. അദ്ദേഹം എന്നോട് അഫ്ഗാനിലെ ആളുകളുടെ അവസ്ഥയെക്കുറിച്ചു പറഞ്ഞു തന്നു. ഗവൺമെന്റിന്റെ ശ്രദ്ധയെത്താത്ത അവിടുത്തെ ചെറിയ ഗ്രാമങ്ങളെക്കുറിച്ച് എഴുതാൻ പറഞ്ഞു. അങ്ങനെ ആ പശ്ചാത്തലത്തിൽ ഒരു നോവലെഴുതി. പിന്നീട് 'ദ് 9.30 ട്രെയ്ൻ ടു ഹെവൻ' എന്ന നോവലെഴുതി. അതിനുശേഷം 'എൻഎച്ച്47'. അത് തികച്ചും കേരളത്തിലെ ഗ്രാമങ്ങളെ പശ്ചാത്തലമാക്കിയായിരുന്നു.
- പതിനാറാം വയസിൽ ഒരു അദ്ധ്യാപിക കൂടിയാണ് ഐശ്വര്യ. സ്കൂൾ, കോളേജ് അദ്ധ്യാപകർക്കു ക്ലാസുകളെടുക്കുന്നു. എങ്ങനെയുണ്ട് അദ്ധ്യാപികയുടെ വേഷം?
എന്റെ പതിമൂന്നാമത്തെ ജന്മദിനത്തിനായിരുന്നു സ്ഥാപനം തുടങ്ങിയത്. രാംദാസ് സാറായിരുന്നു എന്റെ ഗുരു. അദ്ദേഹമാണ് സ്ഥാപനം തുടങ്ങാൻ എന്നെ പ്രേരിപ്പിക്കുന്നത്. തുടക്കത്തിൽ ഏകദേശം 40 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അടുത്തവർഷം അതിനേക്കാൾ കൂടുതൽ ആളുകൾ വന്നു. ഇപ്പോൾ പല സ്കൂളുകളിലും പോയി പഠിപ്പിക്കാറുണ്ട്. വീട്ടിലും ക്ലാസെടുക്കാറുണ്ട്.
- വായന സജീവമായിരിക്കും. ഏതൊക്കെ തരം പുസ്തകങ്ങളാണ് വായിക്കുക? മലയാളത്തിലും വിദേശസാഹിത്യത്തിലും ഇഷ്ടപ്പെട്ട എഴുത്തുകാർ ആരൊക്കെ?
അങ്ങനെ ഒരു പ്രത്യേക എഴുത്തുകാരനെനെ്നോ പ്രത്യേക വിഷയമെന്നോ ഇല്ല. ഒരു പുസ്തകം വായിക്കുമ്പോൾ ഞാൻ എഴുത്തുകാരനെയല്ല വിലയിരുത്തുന്നത്. എഴുത്തിനെയാണ്. അദ്ദേഹത്തിന്റെ ഇതിനു മുമ്പുള്ള പുസ്തകങ്ങൾ എങ്ങനെയായിരുന്നു എന്നൊക്കെ നോക്കാറുണ്ട്. നല്ല ഒരു പുസ്തകം എഴുതിയെന്നു വച്ചിട്ട് എഴുതുന്നതെല്ലാം നന്നാകണമെന്നില്ലല്ലോ.
പിന്നെ ഏറ്റവും ഇഷ്ടമുള്ള ക്ലാസിക്കൽ എഴുത്തുകാർ വേർഡ്സ്വർതും കീറ്റ്സുമാണ്. അവരെഴുതിയത് വായിക്കുമ്പോൾ ഇനിയും അതിൽ നിന്നും ഒരുപാട് മനസിലാക്കാനുണ്ട് എന്നുതോന്നാറുണ്ട്. മലയാളത്തിലേക്ക് വരുമ്പോൾ കുഞ്ഞുണ്ണിമാഷ്, എംടി, ബഷീർ, സുഗതകുമാരി, മാധവിക്കുട്ടി, വികെഎൻ, ബാലചന്ദ്രൻ ചുള്ളിക്കാട്. അടുത്തിടെ വായിച്ചത് ബെന്യാമിന്റെ ആടുജീവിതമാണ്. അത് ഒരു പാട് ഇഷ്ടമായി. മലയാളവായനയിൽ ഇപ്പോഴാണ് സജീവമാകുന്നത്.
- സിനിമയിലേക്ക് പാട്ടെഴുതുന്നു എന്നുകേട്ടിരുന്നു. എന്താണ് കൂടുതൽ വിശേഷങ്ങൾ?
ബാബു മങ്കേരി എന്ന സംവിധായകന്റെ സിനിമയിലേക്ക് വേണ്ടി രണ്ടു പാട്ടുകൾ എഴുതിക്കൊടുത്തു.
- പതിനാറു വയസേ ആയിട്ടുള്ളൂ. ജീവിതത്തിന്റെ നാലിലൊന്നു പോലും ആയില്ല. അപ്പോളേക്കും എത്തിപ്പിടിച്ചത് ആർക്കും എത്തിപ്പിടിക്കാനാവാത്ത കുറെ ഉയരങ്ങൾ. ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ?
ഒരുപാട് സ്വപ്നങ്ങളുണ്ട്. മംഗലത്താണ് എന്റെ ഗ്രാമം. അവിടെ ഒരുപാട് കഴിവുള്ള കുട്ടികളുണ്ട്. ഗ്രാമത്തിൽ ഒരു സ്കൂൾ തുടങ്ങണം. പിന്നെ യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്. ലോകം മുഴുവൻ സഞ്ചരിക്കണം. എഴുതണം. അതുപോലെ എന്നാലാകുന്ന രീതിയിൽ ലോകത്തിന് എന്തെങ്കിലും നന്മ ചെയ്യണം.
- നിരവധി പ്രശസ്തരായ എഴുത്തുകാരുമായി അടുപ്പം പുലർത്തുന്നയാളാണ് ഐശ്വര്യ. പലരുമായും കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചിട്ടുണ്ട്. ഇവരോടൊന്നിച്ചുള്ള ഓർത്തെടുക്കാവുന്ന അനുഭവങ്ങൾ എന്തെല്ലാമാണ്?
ഒരിക്കൽ ഈസ്റ്റ് തിമൂർ പ്രസിഡന്റിനെ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ശരിക്കും ഹൃദയസ്പർശിയായിരുന്നു. അവരുടെ രാജ്യം മാലിദ്വീപ് പോലെ മുങ്ങിക്കൊണ്ടിരിക്കുകയാണ്. അന്നദ്ദേഹം പറഞ്ഞത്, ഞങ്ങളുടെ രാജ്യം മുങ്ങിപ്പോയാൽ എന്റെ ജനങ്ങൾക്ക് താമസിക്കാൻ സ്ഥലമുണ്ടാകില്ല. അന്നവർക്ക് താമസിക്കാൻ ഇന്ത്യ സഹായം ചെയ്തുതരുമെന്നു വിശ്വസിക്കുന്നു എന്നായിരുന്നു. അതു പോലെ മുബാറക്ക് അവാദിനെക്കാണാനും അവസരം ലഭിച്ചിട്ടുണ്ട്. എന്റെ വളരെ നല്ല സുഹൃത്താണ് അദ്ദേഹം. എന്നെ ഇസ്രയേലെന്താണ് ഫലസ്തീൻ എന്താണ് എന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്. ഒരു അന്താരാഷ്ട്ര കോൺഫ്രൻസിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അദ്ദേഹം എന്നെ സ്റ്റേജിലേക്ക് വിളിച്ച് അദ്ദേഹത്തിന് കൊടുത്ത ഉപഹാരം എനിക്ക് തന്നുകൊണ്ടു പറഞ്ഞു 'ഐശ്വര്യ ഈസ് ദ് ഡേഞ്ചറസ് ഗേൾന' എന്ന്. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണത്. അതുപോലെ കാലിക്കറ്റ് സർവ്വകലാശാലയിലെ ഡോ. എംഎം ബഷീർ സാറാണ് എനിക്ക് എംടി അങ്കിളിനെ കാണാനുള്ള അവസരം ഉണ്ടാക്കിത്തന്നത്. അങ്കിൾ എന്നോട് അരമണിക്കൂറോളം സംസാരിച്ചു. ഒരുപാട് ഉപദേശിച്ചു. പ്രധാനമായി അദ്ദേഹം പറഞ്ഞത്, എത്ര വിമർശനം വന്നാലും എഴുത്തു നിർത്തരുത്. ധാരാളം എഴുതണം വായിക്കണം എന്നൊക്കെയായിരുന്നു.
- ഈ എഴുത്തുകാരൊക്കെ എങ്ങനെയാണ് ഐശ്വര്യയുടെ എഴുത്തിനെ സ്വാധീനിച്ചിട്ടുള്ളത്?
അവരൊക്കെ എന്നെ സ്വാധീനിച്ചു എന്നു പറയുന്നതിനേക്കാൾ പ്രചോദനമായി എന്നു പറയുന്നതായിരിക്കും ശരി. കാരണം എനിക്കൊരിക്കലും അവരെപ്പോലെ എഴുതാൻ സാധിക്കില്ല. അവർ ജീവിച്ചിരുന്നത് വേറെ കാലഘട്ടത്തിലായിരുന്നു. ചുറ്റുപാടുകളും വ്യത്യസ്തമായിരുന്നു. ഞാൻ ജീവിക്കുന്നതിവിടെയാണ്. ഇവിടുത്തെ ചുററുപാടുകളെക്കുറിച്ചേ എനിക്കെഴുതാനാകൂ. മാത്രമല്ല, എനിക്ക് എഴുത്തിൽ എന്റേതായ സ്റ്റൈൽ ഉണ്ട്, അതു നല്ലതാകാം ചീത്തയാകാം. പക്ഷെ ഞാൻ എന്റെതായ രീതിയിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. അവരേ പോലെ അവരേ ഉള്ളൂ.
- ലഭിച്ച പുരസ്കാരങ്ങൾ?
റോട്ടറി ഇന്റർനാഷണൽസിന്റെ സ്റ്റുഡെന്റ്സ് ഐക്കൺ ഓഫ് ദ് ഇയർ, ലയൺസ് ക്ലബിന്റെ എക്സലെൻസ് അവാർഡ്. പിന്നെ ഒരുപാട് സംഘടനകൾ അനുമോദിച്ചിട്ടുണ്ട്.
- ബഹിരാകാശത്തോടാണ് എഴുത്തിനോടെന്ന പോലെ താത്പര്യം എന്നു കേട്ടിട്ടുണ്ട്. പഠനം കഴിഞ്ഞ് ഒരു എയറോസ്പേസ് എഞ്ചിനീയറാകാനാണ് ആഗ്രഹം. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ആഗ്രഹം?
എഴുത്തും വായനയും ഒരിക്കലും എന്റെ പഠനത്തെ ബാധിക്കില്ല. അതിനു ഞാൻ സമ്മതിച്ചിട്ടുമില്ല. ബഹിരാകാശത്തോട് ഒരുപാട് താത്പര്യമുണ്ട്. പണ്ടു മുതലേ ആകാശത്തേക്ക് വെറുതേ നോക്കിയിരിക്കാൻ എനിക്കിഷ്ടമാണ്. എത്ര മണിക്കൂർ വേണമെങ്കിലും അങ്ങനെ ഇരിക്കും. എന്തുകൊണ്ടാണെന്നു ചോദിച്ചാൽ എനിക്കറിയില്ല. സയൻസ് ഫിക്ഷൻസ് എല്ലാം വായിക്കാൻ ഇഷ്ടമാണ്. ഐസക് അസിമോവിന്റെ സയൻസ് ഫിക്ഷൻസൊക്കെ വായിക്കുമ്പോൾ തോന്നാറുണ്ട്, ഇന്നത്തെ കണ്ടുപിടിത്തങ്ങളുമായി വളരെ അടുത്തു നിൽക്കുന്നതാണെന്ന്.
- ഈ കുറഞ്ഞകാലത്തെ ഒരുപാട് ജീവിതാനുഭവങ്ങളിൽനിന്നു എങ്ങനെയുള്ള ലോകമാണ് ഐശ്വര്യയുടെ സങ്കല്പം?
രാഷ്ട്രീയമായ ഒരുപാട് പ്രശ്നങ്ങളുണ്ട് നമ്മുടെ നാട്ടിൽ. നാം രാജ്യങ്ങളുടെ അതിർത്തി കാണുന്നത് ഭൂപടത്തിൽ മാത്രമാണ്. ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ അതൊന്നും ഇല്ല. എല്ലാ അതിർത്തികൾക്കുമപ്പുറം നമ്മുടെ അയൽരാജ്യങ്ങളിലുള്ളവരെ നമ്മുടെ സഹോദരീസഹോദരന്മാരായി കാണാൻ കഴിയണം.
- വീടിനേയും കുടുംബത്തെയും കുറിച്ച്?
എന്റെ അച്ഛൻ അനീഷ് രാജ് ചെമ്പഴന്തി കോളേജിൽ ജോലി ചെയ്യുന്നു. അമ്മ താരാഭായ്, വീട്ടമ്മയാണ്. എന്റെ കുടുംബമില്ലെങ്കിൽ ഞാനില്ല. കവിത എഴുതുന്ന സമയത്ത് 'പോയി പഠിക്കെടീ' എന്ന് അച്ഛനോ അമ്മയോ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ എഴുതില്ലായിരുന്നു. ഒരുപക്ഷെ എഴുതിയാൽ തന്നെ അതൊന്നും പുറം ലോകം കാണില്ലായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്