വീട് വയ്ക്കാൻ സഹായ വാഗ്ദാനം ചെയ്ത് അടുപ്പം തുടങ്ങി; ഞാൻ വിശ്വസിക്കുന്ന ബിംബങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ് ബ്രെയിൻവാഷ് ചെയ്തു; പ്രബോധനം മാസിക വായിക്കാൻ നിർബന്ധിച്ചു; ബലാത്സംഗത്തിന് ഇരയായപ്പോൾ പുറത്തു പറയാതിരിക്കാൻ വിവാഹ വാഗ്ദാനം; വിവാഹം കഴിക്കണമെങ്കിൽ സത്യസരണിയിൽ പോയി മതം മാറണമെന്ന് നിർബന്ധിച്ചതോടെ ഞാൻ സമ്മതിച്ചില്ല; 'ലൗ ജിഹാദിന്' ഇരയായ ദുരന്തം മറുനാടനോട് വിവരിച്ച് പവറവൂരിലെ കളേഴ്സ് ടെക്സ്റ്റൈൽസ് ജീവനക്കാരി ; സംശയമുനയിൽ തണൽ എന്ന സംഘടന
മറുനാടൻ മലയാളി ബ്യൂറോ
പറവൂർ: ദരിദ്ര കുടുംബത്തിൽ അതിക്രമിച്ച് കയറിയ ഷോപ്പ് മാനേജറിൽ നിന്ന് പീഡനത്തിന് ഇരയായ പറവൂർ സ്വദേശിനിയുടെ വെളിപ്പെടുത്തൽ മറുനാടൻ മലയാളിക്ക്. പറവൂരിലെ കളേഴ്സ് ടെക്സറ്റൈൽസിൽ ജോലി ചെയ്യുന്ന അക്കൗണ്ടന്റായ പെൺകുട്ടിയെയാണ് വീട്ടിൽ അതിക്രമിച്ച് കടന്ന് സിയാദ് പീഡനത്തിന് ഇരയാക്കിയത്.
പീഡനത്തിന് ശേഷം ആത്മഹത്യയ്ക്ക് ഒരുങ്ങിയ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനാൽ, വിവരം ആരോടും പരാതിപ്പെട്ടിരുന്നില്ല. പിന്നീട് മതംമാറ്റത്തിന് സത്യസാരണിയിലേക്ക് അയക്കാൻ ശ്രമിച്ചപ്പോളാണ് താൻ കെണിയിൽപെടിട്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതെന്നും പൺകുട്ടി പറയുന്നു. എൻ.ഐ.എയുടെ നിരീക്ഷണത്തിലുള്ള തണൽ എന്ന സംഘടനയുടെ പ്രവർത്തകനായ സിയാദിനെ സംഭവത്തിൽ റിമാന്റ് ചെയ്തു. എന്നാൽ നിർബന്ധിത മതപരിവർത്തനത്തിനുള്ള വകുപ്പുകൾ ഒഴിവാക്കിയാണ് പൊലീസ് സിയാദിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
മറുനാടൻ മലയാളിയോട് പെൺകുട്ടി പറഞ്ഞത്...
2014 മുതലാണ് അൽഫല ഗ്രൂപ്പിന്റെ പറവൂർ കളേഴ്സ് ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്നത്. അവിടെ നിന്നാണ് മാനേജറായി ജോലി ചെയ്തിരുന്ന സിയാദെന്ന വ്യക്തിയെ പരിചയപ്പെടുന്നത്. അക്കൗണ്ടന്റായിരുന്നു ഞാൻ. അക്കൗണ്ടിംങ് വിഷയങ്ങൾ ഞങ്ങൾ എപ്പോളും സംസാരിക്കുമായിരുന്നു. അക്കൗണ്ടിംങ് സംബന്ധിച്ച് സംസാരിക്കാൻ എപ്പോളും എന്നെ ഫോണിലും വിളിക്കുമായിരുന്നു. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. എന്റെ അയൽവാസിയായ ഗഫൂർ അൽഫല ഗ്രൂപ്പിന്റെ ബേക്കറിയിൽ വർക്ക് ചെയ്തിരുന്നു. അയാളിൽ നിന്ന് എന്റെ വീട്ടിലെ അവസ്ഥ സിയാദ് മനസ്സിലാക്കി. ആകെ ജീർണ്ണിച്ച് കിടക്കുന്ന ഒരു ചെറിയ വീടായിരുന്നു എന്റേത്. തണൽ എന്ന സംഘടന വഴി വീട് പണിത് തരാമെന്ന് പറഞ്ഞ് കൂടുതൽ അടുപ്പം സ്ഥാപിച്ചു. തണലിന്റെ സംഘടന കാര്യങ്ങൾക്ക് വേണ്ടി ഇയാൾ മിക്കവാറും വെള്ളിയാഴ്ചകളിൽ കടയിൽ നിന്ന് പോകുമായിരുന്നു. സംഘടന സഹായത്തിനൊപ്പം പഞ്ചായത്തിന്റെ സഹായവും വാങ്ങിത്തരാമെന്നാണ് സിയാദ് പറഞ്ഞത്.
അയാൾ എപ്പോളെക്കെ സഹായം വാഗ്ധാനം ചെയ്തോ അപ്പോളെക്കെ വിസമ്മതിച്ചുരുന്നു. പിന്നീട് ഷോപ്പിലെ മറ്റ് സ്റ്റാഫിനോടും പറഞ്ഞ് എന്നെ നിർബന്ധിപ്പിച്ചു. വീട് പണിയാനുള്ള കോൺട്രാക്ടറാണെന്ന പേരിൽ അവരുടെ സംഘടനയിൽപ്പെട്ട ഒരാളേയും കൂട്ടി വീട്ടിൽ വന്നു. വീട്ടിലെത്തിയ ഇയാൾ അച്ഛനേയും അമ്മയേയും കാര്യങ്ങൾ ബോധ്യപ്പെടുത്തി. വീട് പണിയുന്നത് വരെ വാടകയ്ക്ക് വേറെ വീട് എടുത്ത് തരാമെന്നും സിയാദ് പറഞ്ഞു. ഈ സമയം കടയിൽ വരുത്തുന്ന പ്രബോധനം എന്ന മാഗസിൻ എല്ലാവരോടും വായിക്കാൻ അവർ പറയുമായിരുന്നു. മാനേജ്മെന്റ് എല്ലാവരും മുസ്ലിംസും ഞങ്ങൾ(സ്റ്റാഫ്) കൂടുതലും ഹിന്ദുക്കളുമായിരുന്നു. അവർ വായിക്കാൻ പറഞ്ഞ് തരുന്ന പുസ്തകങ്ങൾ ഞാൻ നോക്കിയിരുന്നില്ല, മിക്കവാറും അമ്പലത്തിൽ പോകുന്ന ഹിന്ദു വിശ്വാസിയായിരുന്നു ഞാൻ. എന്നിട്ടും, ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളെല്ലാം തെറ്റാണെന്നും, ബിംമ്പങ്ങളെല്ലാം വെറും കല്ലുകളാണെന്നും, ദൈവം എന്നത് ഒന്നേയുള്ളൂവെന്നും അതവര് കാണിച്ച് തരാമെന്നും പറയുമായിരുന്നു.
ഖുർആന്റെ മലയാളം പരിഭാഷ വായിക്കാൻ കൊടുക്കുകയും, അവിടുത്തെ സ്റ്റാഫായ രണ്ടുമൂന്ന് ചേച്ചിമാരെ മതം മാറാൻ നിർബന്ധിക്കുകയും, അവിടുത്തെ കണ്ണൻ എന്ന ആളെ മതം മാറ്റാൻ ഉസ്താദിന്റെ അടുത്തുകൊണ്ടുപോവുകയും ചെയ്തിരുന്നു. അവസാനനിമിഷമാണ് അയാൾ പിന്മാറിയത്. അന്ന് ആറ് സ്റ്റാഫായിരുന്നു ഉണ്ടായിരുന്നത്. കടയുടെ ഉടമ ജാഫർ മരുഭൂമി പച്ച എന്ന സിഡി തന്നിരുന്നു കാണാനായി. വീടുപണിയുടെ കാര്യം പറഞ്ഞ് ഇടയ്ക്കിടെ സിയാദ് വീട്ടിൽ വരുമായിരുന്നു. അച്ഛനും അമ്മയും ജോലിക്ക് പോയ ഒരു ദിവസം ഞാൻ വയ്യാതെ കിടക്കുമ്പോൾ, രാവിലെ വീട്ടിൽ വന്നു. പല്ല് വേദനായിട്ട് നീര് വെച്ച് കിടക്കുകയായിരുന്നു. എനിക്ക് തീരെ വയ്യായിരുന്നു. അയാൾ വാതിൽ തള്ളിത്തുറന്നു, പെട്ടന്ന് അയാളുടെ ഭാവങ്ങളെല്ലാം മാറി, എന്നെ പീഡിപ്പിച്ചു. തടയാൻ ഒരുപാട് ശ്രമിച്ചു, വയ്യാതിരിക്കുന്ന ഞാൻ അയാളുടെ ശക്തിക്ക് മുന്നിൽ തോറ്റുപോയി. ഒരുപാട് കറഞ്ഞെങ്കിലും വേദനകൊണ്ട് ശബ്ദംപോലും പുറത്തേക്ക് വന്നില്ല.
ബലാത്സഘത്തിന് ശേഷം അയാൾ എന്റെകാല് പിടിച്ചു. അച്ഛനോടും അമ്മയോടും പറയരുതെന്നും വിവാഹം കഴിച്ചോളാമെന്നും, വേറെ വീട് വെച്ചുതരാമെന്നെല്ലാം അയാൾ വാഗ്ധാനം ചെയ്തു. അങ്ങനെ പേടിച്ചിട്ട് അച്ഛനോടും അമ്മയോടും ആരോടും പറഞ്ഞില്ല. അപ്പോളും അച്ഛനും അമ്മയും അയാളെ വീട്ടിലെ എന്റെ ഒരു സഹോദരനെപ്പോലെയാണ് കണ്ടത്. പിന്നീടയാൾ വാടകയ്ക്ക് വേറെ വീട് എടുത്ത് തന്നു. ആ വീട്ടിലും വീടുപണിയുടെ കാര്യം പറഞ്ഞ് സ്ഥിരം അയാൾ വരുമായിരുന്നു. അയാൾ ഒരിക്കൽ പറഞ്ഞു, പണ്ട് തമാസിച്ചിരുന്ന സ്ഥലത്ത് നമ്മൾ തമ്മിൽ വിവാഹിതരായി എന്നാണ് അറിഞ്ഞിരിക്കുന്നത്, അതുകൊണ്ട് വിവാഹം കഴിക്കുകയാണ് ഇനിരക്ഷയെന്ന്. 2015 അവസാനം ആയപ്പോഴേക്കും എന്നെ സിയാദ് പുറത്തേക്ക് വിടാതെയായി. വീട് പണികൂടി തുടങ്ങിയതിനാൽ ജോലി രാജി വെച്ചു.
വാടകവീട്ടിൽ വെച്ചും ഇയാൾ എന്നെ പീഡിപ്പിച്ചിട്ടുണ്ട്. തന്റെ ഭാര്യയ്ക്ക് ഇതിനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണ് തന്നോട് ഇങ്ങനെ ചെയ്യുന്നതെന്നും സിയാദ് പറഞ്ഞു. മൂന്ന് മക്കളുണ്ടായിരുന്നു അയാൾക്ക്. ഞാനല്ലാതെ വേറൊരാളേയും ഈ സ്ഥാനത്തേക്ക് സങ്കൽപ്പിക്കാനാകില്ലെന്നും അയാൾ പറഞ്ഞു. ബാഗ്ലൂർ, മൂന്നാർ, കോഴിക്കോട് അടക്കം ആറ് ദിവസത്തെ ട്രിപ്പ് അയാളെന്നെ കൊണ്ടുപോയിട്ടുണ്ട്. അന്ന് പോകുമ്പോൾ വീട്ടുകാർക്ക് ഒരു ലെറ്ററും, നാട്ടുകാർക്കും പൊലീസിനുമായി മറ്റൊരു ലെറ്ററും സിയാദ് എന്നെക്കൊണ്ട് എഴുതിച്ചു. സിയാദിന്റൊപ്പം പോകുകയാണെന്നും, പൊലീസിനെ അറിയിക്കരുതെന്നും, അച്ഛൻ കേസുകൊടുത്താൽ അമ്മ കൂട്ട് നിൽക്കരുതെന്നും എന്നെക്കൊണ്ട് നിർബന്ധിച്ച് എഴുതിച്ചു. പൊലീസുകാർക്ക് ഉള്ള ലെറ്ററിൽ, നമ്മൾ ഒരുമിച്ച് ജീവിക്കാൻ പോകുകയാണെന്നും അതിന് വിടണമെന്നുമാണ് എഴുതിയത്.
ബാഗ്ലൂർ രണ്ട് ദിവസം, കോഴിക്കോട് രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞ് അവിടെയും കൊണ്ടുപോയി. അയാൾ ഇസ്ലാമാണെന്നുള്ള സർട്ടിഫിക്കറ്റ് കയ്യിൽ ഇല്ലാത്തത്കൊണ്ട് രജിസ്റ്റർ ചെയ്യാതെ അങ്കമാലിക്ക് പോന്നു. അവിടെ ഒരു ഹോട്ടൽ മുറിയിൽ എന്നെ നിർത്തിയിട്ട് രാവിലെ സിയാദ് അവരുടെ വീട്ടിലേക്ക് പോയി. തിരിച്ചുവന്നശേഷം എന്നോട് പറഞ്ഞു, അയാളുടെ വീട്ടിൽ പോകാമെന്നും അവിടെ ഒരുമിച്ച് താമസിക്കാമെന്നും പറഞ്ഞു. സിയാദിന്റെ നിർബന്ധം കൊണ്ട് അയാളുടെ കൂടെപോയ്. അയാളുടെ വീട്ടിൽ നിന്ന് എന്നെ വീട്ടുകാർ ക്രൂരമായ് മർദ്ദിച്ചു. ഒരുപാട് ചതവുകളും നഖത്തിന്റെ പാടും ആ വീട്ടിൽ നിന്ന് രാത്രി ഇറങ്ങി ഓടുമ്പോൾ ഉണ്ടായിരുന്നു. കൂടാതെ മാലപൊട്ടിച്ചു, വസ്ത്രങ്ങളും കീറി. അവിടുന്ന് അയാൾ ബൈക്കിൽ എന്നെ എറണാകുളത്തുകൊണ്ടുപോയ്. പിറ്റെദിവസം ആലപ്പുഴയിൽ പോകാമെന്ന് പറഞ്ഞു, അവിടെഎവിടെയെങ്കിലും വീട് എടുക്കാമെന്ന്.
ആലപ്പുഴയിൽ എത്തിയിട്ട് എറണാകുളത്തേക്ക് വരാൻ വരാൻ പറഞ്ഞ് ആരോ വിളിച്ചു. അവിടെ വന്നിട്ട് മഞ്ഞാലിയിലെ ഉസ്താദിനെ വിളിച്ചു. രാവിലെ മാഞ്ഞാലിയിലെ ഉസ്താദിനെ കാണാൻ രാവിലെ പോയി, സിയാദിന്റെ വീട്ടുകാർ മാൻ മിസ്സിംങിന് പരാതി കൊടുത്തിട്ടുണ്ടെന്നും പറഞ്ഞ് ഉച്ചയായപ്പോൾ അയാൾ തിരിച്ചുവന്നു. വൈകുന്നേരം ആലങ്ങാട് സ്റ്റേഷനിലെ എസ്ഐ വിളിച്ചു. അതനുസരിച്ച് സ്റ്റേഷനിൽ രണ്ട് പേരും ഹാജരാകണമെന്ന് സിയാദ് പറഞ്ഞു. അതിനിടെ ജമാ അത്തെ ഇസ്ലാമിയുടെ ഒരാൾ സഹായിക്കാം എന്ന് പറഞ്ഞ് ഫോണിൽ മെസ്സേജ് ചെയ്തിരുന്നു. നവംമ്പർ 19 ന് ആലങ്ങാട് സ്റ്റേഷനിൽ ഹാജരായി, രാവിലെ 9.15 ഓടെ എത്തിയിട്ട് സിയാദിനെ പൊലീസ് സെയിഫായ ഒരു സ്ഥലത്തേക്ക് മാറ്റി, എന്നെ എല്ലാവരും കാണുന്ന സ്ഥലത്തും നിർത്തി രാത്രി എട്ട് മണിവരെ. എസ്.ഐ ഒഴികെ വനിത പൊലീസ് അടക്കം എന്നെ മാനസികമായി ഹരാസ്സുചെയ്തുകൊണ്ടേ ഇരുന്നു. എസ്.ഐ ഉള്ളപ്പോൾ മിണ്ടാതിരിക്കും അവർ പോയാൽ വലിയ ശബ്ദത്തിൽ വീണ്ടും ഹരാസ്മെന്റ് തുടങ്ങും.
ആ സമയത്ത് സ്റ്റേഷനിൽ സിയാദിന്റെ ബന്ധുക്കളും ഉസ്താദുമാരും സംഘടനയുടെ ആളുകളും ഉണ്ടായിരുന്നു. കുനിഞ്ഞ് ഇരുന്ന് കരയുമ്പോൾ താടി വന്ന് വനിത പോലുസുകാർ തട്ടുമായിരുന്നു, ഒന്ന് കരായാൻ പോലുമുള്ള സ്വാതന്ത്രം അവർ നിഷേധിച്ചിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ തീരുമാനിച്ചു. അപ്പോ പൊലീസുകാർ പറഞ്ഞു, സ്വന്തം ഇഷ്ടപ്രകാരമാണ് സിയാദിനൊപ്പം പോയതെന്ന് പറഞ്ഞില്ലെങ്കിൽ സിയാദിനെ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലെന്നും പറഞ്ഞു. എന്റെ ഇഷ്ടപ്രകാരം തന്നെയാണ് സിയാദ് ശരീരത്തിൽ തൊട്ടതെന്നും കോടതിയിൽ പറയണമെന്നും പൊലീസുകാർ പറഞ്ഞ് പഠിപ്പിച്ചു. ഇത് പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ അത് തന്നെ പറഞ്ഞു. രണ്ടുപേർക്കും പ്രായപൂർത്തിയായതിനാൽ രണ്ട് ദിവസം കഴിഞ്ഞ് തീരുമാനം അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. ഇതനുസരിച്ച് സിയാദിനെ അവരുടെ വീട്ടിലേക്കും എന്നെ ചെമ്പക്കര മഹിളാലയത്തിലേക്കും മാറ്റി.
ചിറ്റയും ഇളയച്ഛനും പറവൂർ പൊലീസിൽ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. ആലങ്ങാട് ഉണ്ടെന്നറിഞ്ഞ് അവർ വന്നു. അന്ന് വീട്ടിൽ പോയ ഞാൻ തൊട്ടടുത്ത ദിവസം തന്നെ സിയാദിനെതിരെ ഇക്കാര്യങ്ങളെല്ലാം കാണിച്ച് പരാതി നൽകി. ബലാത്സഘം ചെയ്തുവെന്നും, വിവാഹ വാഗ്ധാനം നൽകി വീണ്ടും ലൈംഗികമായി ഉപയോഗിച്ചുവെന്നും പറഞ്ഞായിരുന്നു സിഐയ്ക്ക് പരാതി നൽകിയത്. സിഐ അവനെകണ്ട് പിടിച്ച് ഇക്കാര്യങ്ങളൊക്കെ ചോദിച്ചു. പൊലീസുകാരുടെ മുന്നിൽ വെച്ച് എന്നെ വേണ്ടെന്നും, പിന്നെ മാറിനിന്ന് ആരും കാണാതെ എന്നെ വേണെന്നും പറഞ്ഞു. നാട്ടുകാരും ബന്ധുക്കളും എന്നെക്കുറിച്ച് അതുംഇതും വിചാരിക്കും അതുകൊണ്ടാണ് പൊലീസിന്റെ മുന്നിൽ ഇങ്ങനെ നാടകം കളിക്കുന്നതെന്നായിരുന്നു അയാളുടെ വാദം. ആ സമയത്ത് അവൻ ചതിക്കുന്നത് തന്നെയാണെന്നും പരാതിയിൽ ഉറച്ച് നിൽക്കണമെന്നുമാണ് ചില പൊലീസുകാർ പറഞ്ഞൈങ്കിലും അയാളോടെനിക്ക് വിശ്വാസമായിരുന്നു.
അവർ കോമ്പ്രമൈസിന് വന്നപ്പോൾ എന്ന സിയദ് ചതിക്കില്ലെന്നും വിവാഹം കഴിക്കാമെന്നും ഒരു രേഖ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അങ്ങനെ സിഐയുടെ നിർദ്ദേശ പ്രകാരം എഗ്രിമെന്റ് ഉണ്ടാക്കി. അവിടെ ഒരു പൊലീസുകാരനുണ്ടായിരുന്നു ഷംസു എന്ന എസ്ഐ. സിയാദിന്റെ പരിചയത്തിലുള്ള അഷ്റഫ് എന്ന പൊലീസുകാരനും കൂടിയാണ് പറവൂരുള്ള ഫൈസൽ എന്ന വക്കീലിന്റെ അടുത്തുകൊണ്ടുപോയ് എഗ്രിമെന്റ് തയ്യാറാക്കാമെന്ന് പറഞ്ഞത്. അവിടെ സാധാരണ ഒരു പേപ്പറിലാണ് എഴുതിച്ചത്. എഴുതിത്ത്ത്ത്ത്ത്തയ്യാറാക്കിയിട്ട് സിയാദിന്റെ വീട്ടുകാർ ഒപ്പിടേണ്ട സമയം ആയപ്പോൾ വീട്ടിൽ കൊണ്ടുപോയ് വായിച്ച് നോക്കി ഒപ്പിടാമെന്ന് പറഞ്ഞ് അവർ പോയ്. രണ്ട് ദിവസം കഴിഞ്ഞ് മുദ്രപത്രത്തിൽ എഗ്രിമെന്റ് തയ്യാറാക്കി അതിൽ ഒപ്പുവെച്ചു. പയ്യെ പയ്യെ മതം മാറുന്ന കാര്യങ്ങളിലേക്കായി സംസാരം.
മലപ്പുറം സത്യസാരണിയിൽ 45 ദിവസത്തെ ക്ലാസ്സിലും പിന്നെ പൊന്നാനിയിൽ 15 ദിവസത്തെ ക്ലാസ്സിലും പങ്കെടുക്കണമെന്നായിരുന്നു അയാൾ പറഞ്ഞത്. ക്ലാസ്സിനായി ചെല്ലുമ്പോൾ തന്നെ നിക്കാഹ് നടത്തിതരുമെന്നും, അതിന് ശേഷം എപ്പോൾ വേണേലും കണ്ടുമുട്ടാം എന്ന് പറഞ്ഞായിരുന്നു പ്രലോഭനം. 45 ദിവസത്തെ ക്ലാസ്സ് കഴിഞ്ഞ് 15 ദിവസത്തെ ക്ലാസ്സിനും കൂടി പങ്കെടുത്താൽ മതം മാറിയ സർട്ടിഫിക്കറ്റ് കിട്ടുമെന്നും, പിന്നെ ഒരുമിച്ച് കളമശ്ശേരിയിൽ ജീവിക്കാമെന്നുമായിരുന്നു അയാളുടെ വാക്കുകൾ. സംഘടനയുടെ ആളുകൾ അതിന് സഹായിക്കുമെന്നും, ഹിന്ദുക്കളെ ആരേയും പേടിക്കേണ്ടെന്നും സിയാദ് പറഞ്ഞിരുന്നു. പോകുന്നതിനായി രാവിലെ മാഞ്ഞാലിയിൽ നിന്ന് ഒരു വെള്ളകാർ വരും അതിൽ കയറണമെന്നും, കൊടുങ്ങല്ലൂർ വരുമെന്നും സിയാദ് പറഞ്ഞു. പക്ഷെ പോയില്ല.
സത്യസാരണിയിലേക്ക് വരുന്നില്ലെന്ന് കണ്ടപ്പോൾ, പെരുമ്പാവൂർ, തോട്ടുമുക്കത്ത് ഉള്ള ഹബീബ എന്ന കൗൺസിലറുടെ അടുത്തുകൊണ്ടുപോയിരുന്നു. ഒരു ഡോക്ടറാണ് അവിടെ പോകണം എന്നായിരുന്നു എന്നോട് പറഞ്ഞത്. കൗൺസിലിങ്ങിന്റെ കാര്യമേ മിണ്ടിയില്ല. എന്റെ കയ്യിൽ ഉള്ള സർട്ടിഫിക്കറ്റിന്റെ കോപ്പിയും എഗ്രിമെന്റിന്റെ കോപ്പിയും അവർ വാങ്ങിവെച്ചു. മതം മാറുകയല്ലാതെ തനിക്ക് വേറെ നിവൃത്തിയില്ലാ, അതിനാൽ സത്യസരണിയിൽ പോകണമെന്നും ഹബീബ പറഞ്ഞു. ഒരു ജോലി വാങ്ങിത്തരാമെന്നും, പയ്യെ സത്യസരണിയിൽ പോയാമതിയെന്നുമാണ് അവർ പറഞ്ഞത്. മതം മാറാൻ സമ്മതമല്ലയെന്ന് സിയാദിനോട് പറഞ്ഞപ്പോൾ, കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് പേടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തന്നോടുള്ള ഇഷ്ടമല്ലെന്നും മതം മാറ്റാനുള്ള തന്ത്രം ആണെന്നും തിരിച്ചറിഞ്ഞത്.
അതുകഴിഞ്ഞ് ഞാൻ ആറുമാസത്തോളം പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. സിയാദിനെ പേടിച്ചാണ് ഇറങ്ങാതിരുന്നത്. അച്ഛനും അമ്മയുമായും ഒരു ബന്ധം ഉണ്ടായിരുന്നില്ല. അച്ഛൻ മരംവെട്ടുകാരനും അമ്മ പടക്ക കമ്പനിയിലുമായിരുന്നു. അവർ വരുമ്പോൾ സന്ധ്യയാവും. സന്ധ്യയായിക്കഴിഞ്ഞാലാണ് സിയാദ് എന്നെ കൂടുതൽ വിളിക്കുക. അവരോട് ഇടപെഴകാനുള്ള അവസരം നഷ്ടപ്പെടുത്താനായിരുന്നു ഇത്. മതം മാറാൻ തയ്യാറാകാത്തത്് കൊണ്ട് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാമെന്നും, അതിനായി കളമശ്ശേരിയിലേക്ക് വരാനും പറഞ്ഞു. അവിടെ പോയി അപ്ലെ ചെയ്തു.ചെങ്ങമനാട് രജിസ്റ്റർ ഓഫീസിലെ നോട്ടിസ് ബോർഡിൽ ഇത് ഇട്ടപ്പോൾ അത് വാട്ട്സ്ആപ്പ് വഴി പ്രചരിച്ചു. അതറിഞ്ഞ് സിയാദ് വിളിച്ച് ഇനി എന്നെ വിളിക്കരുതെന്ന് പറഞ്ഞ് ഒരു ഞാറാഴ്ച ഫോൺ വെച്ചതാണ് പിന്നെ വിളിച്ചിട്ടില്ല.
അങ്ങനെ വീട്ടിൽ നിന്ന് ആത്മഹത്യ ചെയ്യാൻ വേണ്ടി കുറിപ്പ് എഴുതിവെച്ച് നിൽക്കുന്ന ഘട്ടത്തിലാണ് കൊട്ടിയം കോവിലകത്തെ സ്വാമി എന്നെ വിളിക്കുന്നത്. എന്നെ കേട്ടതിന് ശേഷം സ്വാമി സിയാദിനേയും ബന്ധുക്കളേയും വിളിച്ചുവരുത്തി. എല്ലാവരുടേയും മുന്നിൽ വെച്ച് എനിക്ക് സിയാദിനോട് സംസാരിക്കുന്നതിന് അവസരം ഒരുക്കിതന്നു. അന്ന് ഞാൻ ചോദിച്ചപ്പോൾ സിയാദ് എന്നെ തള്ളിപ്പറഞ്ഞു. അപ്പോളാണ് എനിക്ക് ബോധ്യമായത് പൂർണ്ണാമായും സിയാദ് എന്നെ ചതിക്കുകയായിരുന്നു എന്ന്. തണൽ സംഘടന വഴി ഒരുപാട് പേർക്ക് വീട് വെച്ച് കൊടുത്തിട്ടുണ്ടെന്നാണ് സിയാദ് പറഞ്ഞത്. അപ്പോ, എന്നെപ്പോലെ വേറേയും ഇരകൾ ഉണ്ടാകാം. തനിക്ക് പറ്റിയ അബന്ധം വേറേ ആർക്കും വരാതിരിക്കാനാണ് താനിതെല്ലാം തുറന്ന് പറയുന്നത്. പെൺകുട്ടി പറഞ്ഞ് നിർത്തി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്