ദളിത് വിദ്യാർത്ഥിനികളെ ആക്രമിച്ചിട്ട് രോഹിത് വെമുലയുടെ ഫോട്ടോ വച്ച് സമ്മേളനം നടത്താൻ എസ്എഫ്ഐക്ക് എന്ത് യോഗ്യത? ദളിത് ബഹുജൻ സ്ത്രീകളുടെ വ്യത്യസ്ത ഇടപെടലുകൾ ഇടതുപക്ഷത്തെ വിറളിപിടിപ്പിക്കുന്നു; സംഘടനയുടെ ചുറ്റുവട്ടം കടന്നാൽ സ്ത്രീകളെ മുദ്രകുത്തുന്നത് പോക്ക് കേസുകളെന്ന്; എസ്എഫ്ഐയെ പൊളിച്ചെഴുതി ദളിത് എഴുത്തുകാരി പ്രവീണ താളി
ഹൈദരാബാദ്: എസ്എഫ്ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകൾ ആവശ്യമുണ്ടെന്ന് ഈ സാഹചര്യത്തിൽ തോന്നുന്നു. ഒന്നുകിൽ എസ്എഫ്ഐ നിർമ്മിച്ച് വച്ചിരിക്കുന്ന, പുരുഷാധിപത്യ സ്വഭാവവും ഭാഷാരീതികളും പിൻപറ്റി ഒപ്പം ഭാരതീയമൂല്യങ്ങൾ പേറുന്ന സ്ത്രീ ശരീരങ്ങൾ ആവേണ്ടി വരിക, അല്ലെങ്കിൽ അതിനു പുറത്തു കടന്നു 'പോക്ക് കേസുകൾ' ആവുക എന്ന രണ്ട് ഓപ്ഷനാണ് സ്ത്രീകൾക്ക് മുൻപിൽ ഇവർ തുറന്നിടുന്നത്.
ബഹുഭൂരിപക്ഷം ദളിത് വിദ്യാർത്ഥികൾക്കും കൗമാരകാലത്ത് വരുന്ന ഒരു റൊമാന്റിക് 'രോഗ'മായാണ് ഞാൻ എസ് എഫ് ഐ യെ മനസ്സിക്കുന്നത്, ആ രോഗം കോളേജുകാലത്ത് എനിക്കും പിടിച്ചിരുന്നു.ഒരു പക്ഷെ ഈ സംഘടന എന്താണെന്നു നന്നായി മനസിലാക്കാൻ എനിക്കതുകൊണ്ട് കഴിഞ്ഞു. ഞാൻ പഠിച്ച കോളേജിൽ ആർട്സ് ക്ലബ് സ്ഥാനാർത്ഥി മാത്രം എപ്പോഴും ഒരു ദളിത് വിദ്യാർത്ഥി ആയിരിക്കും . ഇലക്ഷൻ കാലത്ത് സവർണ കുലീന പെൺകുട്ടികളുടെ പുറകെ നടന്നു വോട്ടു കെഞ്ചുകയും, ദളിത് പെൺകുട്ടികളെ കാണുമ്പോൾ തന്നെ അത് നമ്മൾക്കുള്ള വോട്ടു തന്നെയാണെന്ന് പറഞ്ഞു നടന്നു പോകുന്ന കുട്ടി സഖാക്കളേ ഒത്തിരി കണ്ടിട്ടുണ്ട് . ചുരുക്കത്തിൽ യാതൊരു കർതൃത്വം ഇല്ലാത്ത ശരീരങ്ങളായാണ് ഞങ്ങളെ അവർ കണ്ടിരുന്നത് .
പിന്നീട് എം ജി യൂനിവേഴ്സിറ്റി ക്യാമ്പസിൽ വന്നപ്പോൾ ഈ അനുഭവങ്ങളുടെ ഒരു തുടർച്ച തന്നെയാണ് ഉണ്ടായത്.എതിർ പാനൽ പോലും ഇല്ലാത്ത ഇലക്ഷനുകൾ,പക്ഷെ വാർത്ത വരുന്നത് എം. ജി, എസ് എഫ് ഐ പിടിച്ചടക്കി എന്നാവും.കറുത്ത നിറമുള്ളതുകൊണ്ടാവും എം ജി യിലെത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ ഒരു നേതാവ് വന്ന് സഖാവെ നമ്മുടെ പ്രോഗ്രാമിനു വരണം എന്നാവശ്യപ്പെട്ടു, അതിനു ഞാൻ സഖാവല്ലല്ലോ എന്ന് മറുപടി കൊടുത്തപ്പോൾ അദ്ദേഹം വിശ്വസിക്കാൻ കഴിയാത്ത മട്ടിൽ എന്നെ നോക്കി. എസ്എഫ്ഐ എംജി യിലെന്താണെന്ന് മുൻപൊരു പോസ്റ്റിട്ടതുകൊണ്ട് ഇനി കൂടുതൽ ആവർത്തിക്കുന്നില്ല , എങ്കിലും പല നേതാക്കന്മാരും മോറൽ പൊലീസിങ് തമ്പുരക്കന്മാരായിരുന്നു എന്ന് പറയാതെ വയ്യ .
ഫിലിം ഫെസ്റിവലിന്റെ കുത്തക എസ്എഫ്ഐ ക്കായിരുന്നു പല സിനിമകളിലും ലൈംഗികതയുള്ള രംഗങ്ങൾ ഉണ്ടാവുമല്ലോ , ഇത്തരം സീനുകൾ വരുമ്പോൾ സ്ത്രീകൾ എണീറ്റ് പോവുകയായിരുന്നു അക്കാലത്തു പതിവ്, എന്നാൽ ഏതെങ്കിലും ഒരു സ്ത്രീ അത് മുഴുവൻ കണ്ടിരുന്നാൽ , ഈ പുരോഗമനക്കാരുടെ ഭാവം മാറും 'അത്രേയൊക്കെ ആയിട്ടും നമ്മുടെ ഫെമിനിസ്റ്റ് മാത്രം അവിടുന്ന് എണീറ്റ് പോയില്ല കേട്ടോ' എന്ന് പറഞ്ഞു കളിയാക്കും. അതെ സമയം ഇവരുടെ കൂടെ ചില കുലസ്ത്രീ ഫെമിനിസ്റ്റുകളും ഉണ്ടായിരുന്നു അവരാണ് എസ് എഫ് ഐ യുടെ നയപരിപാടികൾ സ്ത്രീകളിൽ എത്തിച്ചിരുന്നത്; ഈ വൈരുധ്യത്മകത ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല . സത്യം പറഞ്ഞാൽ ഇപ്പോ പലരുടെയും അഡ്രസ് പോലും ഇല്ല കേട്ടോ . പിൽക്കാലത്ത് ചില സവർണ ഫെമിനിസ്റ്റുകളെ പരിചയപ്പെട്ടപ്പോൾ അവരിൽ മിക്കവാറും പേർ , ഇൻട്രടുസ് ചെയ്തുകൊണ്ട് പറഞ്ഞത് ' ഞങ്ങൾ കുറേക്കാലം എസ് എഫ് ഐ കളിച്ചു നടന്നു എന്നാണ്' ഇതു പറയാൻ കാരണം എസ് എഫ് ഐ കളിച്ചു നടന്നു എന്ന് പിന്നോക്കരും ദളിതരും പറയുന്നത് കേട്ടിട്ടില്ല .
മറ്റൊരു തമാശ എസ് എഫ് ഐ ദളിത് വിദ്യാർത്ഥികളെ ആക്രമിക്കുമ്പോൾ ഡിഫന്റ് ചെയ്യാൻ ആദ്യം ചാടി വരുന്നത് ദളിതരും പിന്നോക്കകാരും തന്നെയാണ് . ചുരുക്കത്തിൽ പറഞ്ഞു വരുന്നത് എസ്എഫ്യുടെ ഇമാജിനേഷന് അകത്തു വരുന്ന പുരോഗമനം പറഞ്ഞാൽ നിങ്ങൾ അം്ഗീകരിക്കപ്പെടും .അല്ലെങ്കിൽ പരസ്യമായി ലിബറൽ ആയിക്കൊണ്ട് രഹസ്യമായി കൂറുപുലർത്തുക, എന്നിട്ട് വേണമെങ്കിൽ ദളിതർക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമത്തോട് കണ്ണടയ്ക്കാം.
ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ എസ് എഫ് ഐ അല്പം കൂടി മുന്നോട്ടു പോയി ജയ് ഭീം നീൽ സലാം വിളിക്കും കേരളത്തിൽ ദളിതരെ അടിക്കുമ്പോൾ കണ്ടില്ല എന്ന് വയ്ക്കും .( ഇലക്ഷൻ വരുമ്പോൾ ദളിത് സ്ത്രീ പോയിട്ട് സ്ത്രീകൾ പോലും കാണില്ല ഇവിടെ). ഇന്നുവരെ സ്വന്തം കർതൃത പ്രശ്നം കൂടി ചർച്ച ചെയ്തുകൊണ്ട് എസ്എഫ്ഐ യുടെ നേത്രുത്വ നിരയിലെക്കുയർന്നു വന്ന ഒരു ദളിത് സ്ത്രീയെ ഇന്ത്യയിൽ എവിടെയെങ്കിലും കാണിച്ചു തരാമോ? ഇതൊരു രാഷ്ട്രീയ പ്രശ്നമായാണ് പറയുന്നത് വ്യക്തിപരമല്ല , എന്റെ അടുത്ത എസ് എഫ് ഐ സുഹൃത്തുക്കൾ പിണങ്ങേണ്ട കാര്യമില്ല . ഇത്രെയെങ്കിലും പറയാതെ ഞങ്ങൾ ദളിത്ബഹുജൻ സ്ത്രീകൾക്ക് മുന്നോട്ടു പോകാൻ വയ്യാത്ത അവസ്ഥയാണുള്ളത്.ദളിത് വിദ്യാർത്ഥിനികളെ ആക്രമിച്ചിട്ട് രോഹിത് വെമുലയുടെ ഫോട്ടോ വച്ച് സമ്മേളനം നടത്താൻ എസ് എഫ് ഐക്ക് എന്ത് യോഗ്യതയാണ് ഉള്ളത്?.
നാട്ടകം കോളേജിൽ അക്രമണത്തിനിരയായ, ആരതിയയും, അത്മജയും എസ്എഫ്ഐ ക്ക് പുറത്ത് മറ്റൊരിടം നിർമ്മിച്ച് എഴുതുകയും , വായിക്കുകയും സമകാലികവിഷയങ്ങളിൽ ഇടപെടുന്നവരും ആണ്. ഒരു കോളേജിൽ എസ് എഫ് ഐ ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഇത്തരം സംഗതികൾ. ദളിത് ബഹുജൻ സ്ത്രീകൾ കർതൃത്വം ഉള്ളവരായി മാറുമ്പോഴുള്ള ജാതി പുരുഷമേധാവിത്ത അസഹിഷ്ണുതയാണിത് . മാത്രമല്ല ഈ വിഷയം സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയാവുന്നില്ല, കാരണം കേരളം ഇഷ്ടപ്പെടുന്ന തരം ഒരു 'ലിബറൽ രാഷ്ട്രീയം' അല്ല അവർ മുന്നോട്ടു വയ്ക്കുന്നത് . അതുകൊണ്ടുതന്നെ ദളിത് ബഹുജൻ സംഘടനകൾ അല്ലാതെ മറ്റാരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പരസ്യമായി മുന്നോട്ടു വന്നിട്ടുമില്ല. കേരളം പോലെ അദൃശ്യമായി ജാതി കൈകാര്യം ചെയ്യുന്ന ഇടത് ദളിത് ബഹുജൻ സ്ത്രീകളുടെ വ്യത്യസ്ത ഇടപെടലുകൾ സവർണ ഇടതുപക്ഷ പൊതുബോധത്തെ വിറളിപിടിപ്പിച്ചുകൊണ്ടെയിരിക്കും , എന്നാൽ നിങ്ങളുടെ സങ്കല്പനങ്ങൾക്കകത്തു നിൽക്കില്ലെന്ന് ഞങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും........
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍