സിസ്റ്റർ റാണി മരിയ വധിക്കപ്പെട്ട സ്ഥലത്തെ സ്മൃതി മണ്ഡപത്തിൽ തിരിതെളിയിച്ച് മാപ്പു ചോദിച്ചു; ഘാതകനോടു ക്ഷമിച്ച വട്ടാലിൽ കുടുംബത്തിലെ അംഗമായി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങിനും സാക്ഷിയായ സമന്ദർ സിങ്ങ്; പുല്ലുവഴിയിൽ നിന്നും ഉദിച്ചുയർന്ന കാരുണ്യത്തിന്റെ മാലാഖ ഇനി ദൈവതാരകം
ഇൻഡോർ: സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിച്ച ചടങ്ങ് ഇന്നലെയാണ് മധ്യപ്രദേശിലെ ഇൻഡോറിൽവെച്ച് നടന്നത്. പതിനായിരക്കണക്കിന് പേരെ സാക്ഷി നിർത്തിയാണ് കത്തോലിക്കാ സഭ റാണി മരിയയെ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിച്ചത്. ഈ ചടങ്ങിൽ സിസ്റ്റർ മരിയയുടെ ഘാതകനും സാക്ഷിയാകാൻ എത്തിയിരുന്നു. മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങിനു ഘാതകൻ സമന്ദർ സിങ്ങാണ് എത്തിത്.
കഴിഞ്ഞദിവസം നച്ചൻബോറിൽ സിസ്റ്റർ റാണി മരിയ വധിക്കപ്പെട്ട സ്ഥലത്തെ സ്മൃതി മണ്ഡപത്തിൽ തിരിതെളിച്ചു മാപ്പു ചോദിച്ചിരുന്നു സമന്ദർ. സിസ്റ്റർ റാണി മരിയയുടെ സഹോദരങ്ങളായ സ്റ്റീഫൻ, ആനി പോൾ, വർഗീസ്, സിസ്റ്റർ സെൽമി പോൾ, തെരേസ തോമസ്, ലൂസി പീറ്റർ എന്നിവർക്കൊപ്പമിരുന്നാണു സമന്ദർ ചടങ്ങ് വീക്ഷിച്ചത്. ഘാതകനോടു ക്ഷമിച്ച വട്ടാലിൽ കുടുംബം, അയാളെ സഹോദരനായി സ്വീകരിച്ചിരുന്നു.
എല്ലാ വർഷവും രക്ഷാബന്ധൻ ദിവസം സിസ്റ്റർ റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമി സമന്ദറിനെ രാഖിയണിയിച്ച് സഹോദര ബന്ധം അരക്കിട്ടുറപ്പിക്കാറുണ്ട്. തന്നെ സന്ദർശിച്ച സമന്ദർ സിങ്ങിനെ അമ്മ ഏലീശ്വ സ്വീകരിച്ചതിനെക്കുറിച്ചു സഭാ രേഖകൾ പറയുന്നതിങ്ങനെ: ആ അമ്മ ഘാതകന്റെ കൈകളിൽ ചുംബിച്ചു. അവർ പറഞ്ഞു: ഈ കൈകളിൽ എന്റെ മകളുടെ രക്തമുണ്ട്. ഉപാധികളില്ലാതെ നിന്നോടു ഞാൻ ക്ഷമിക്കുന്നു. തന്നെ മകനായി സ്വീകരിച്ച അമ്മയുടെ മക്കൾക്കൊപ്പമിരിക്കുമ്പോൾ സമന്ദർ സിങ്ങിന്റെ കണ്ണുകൾ നിറയുന്നതു കണ്ടു; കഴിഞ്ഞദിവസം നച്ചൻബോറിലെ സ്മൃതിമണ്ഡപത്തിൽ മാപ്പിരക്കാനെത്തിയപ്പോൾ കണ്ടതുപോലെ. ഫാൻസിസ് മാർപാപ്പ കയ്യൊപ്പിട്ടു പുറപ്പെടുവിച്ച ലത്തീൻ പ്രഖ്യാപനത്തിന്റെ സ്വതന്ത്ര പരിഭാഷ.
ഇൻഡോർ ബിഷപ് ചാക്കോ തോട്ടുമാരിക്കലിന്റെയും മറ്റ് അനേകം സഹോദരങ്ങളുടെയും ഒട്ടേറെ ക്രൈസ്തവ വിശ്വാസികളുടെയും വിശുദ്ധഗണ വിഭാഗത്തിന്റെയും അഭിപ്രായം സ്വീകരിക്കുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗവും ദൈവദാസിയും കന്യകയും രക്തസാക്ഷിയുമായ റജീന മരിയ വട്ടാലിൽ ഇനി വാഴ്ത്തപ്പെട്ടവളെന്നു വിളിക്കപ്പെടും. പാവപ്പെട്ടവരിലും അധഃസ്ഥിതരിലും പീഡിതനായ ക്രിസ്തുവിന്റെ മുഖം അവർ കണ്ടു. അവനു വേണ്ടി രക്തം ചിന്തത്തക്കവിധം അവരെ സ്നേഹിച്ചു. റജീന മരിയ സ്വർഗത്തിലേക്കു വിളിക്കപ്പെട്ട ഫെബ്രുവരി 25, എല്ലാ വർഷവും സഭാ നിയമപ്രകാരം പുണ്യദിനമായി ആചരിക്കപ്പെടട്ടെ.
റാണി മരിയയെ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിച്ചു കൊണ്ടുള്ള വത്തിക്കാനിൽ നിനന്ുള്ള പ്രഖ്യാപനം ഇങ്ങനെയാണ്: സിസ്റ്റർ റാണി മരിയയുടെ സവിശേഷ തിരുശേഷിപ്പ് കുത്തേറ്റു മുറിഞ്ഞ വാരിയെല്ലാണ്. ഇതു ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സമൂഹത്തിന്റെ ആലുവ ജനറലേറ്റിലാണു സൂക്ഷിക്കുക. പ്രഖ്യാപനച്ചടങ്ങുകൾക്കിടെ വേദിയിൽ മുഖ്യസ്ഥാനത്തു പ്രതിഷ്ഠിച്ചിരുന്നതും ഇതാണ്. സിസ്റ്റർ റാണി മരിയയുടേതെന്നു രേഖപ്പെടുത്തിയ മറ്റു തിരുശേഷിപ്പുകളടങ്ങിയ പേടകം എഫ്സിസി സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ്, സിസ്റ്റർ സ്റ്റാർലി എന്നിവർ ചേർന്ന് കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരിക്കും മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായ്ക്കും കൈമാറി. അതു സഭാ നേതൃത്വം വിവിധ പള്ളികൾക്കു കൈമാറുമെന്നു നാമകരണ പ്രക്രിയയിൽ എഫ്സിസി കൂട്ടായ്മയുടെ ഔദ്യോഗിക പ്രതിനിധിയായ (എക്സ്റ്റേണൽ കൊലാബറേറ്റർ) സിസ്റ്റർ ബിൻസി തെരേസ് പറഞ്ഞു.
സിസ്റ്റർ റാണി മരിയയുടെ ഘാതകനോടു ക്ഷമിക്കാൻ കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചതു സ്വാമി ദയാനന്ദാണ്. സ്വാമിയച്ചൻ എന്നറിയപ്പെട്ട സ്വാമി ദയാനന്ദ് ജയിൽ സേവന പ്രസ്ഥാനത്തിൽ അംഗമായിരുന്നു. സ്വാമിയച്ചന്റെ പ്രേരണയിലാണ് സിസ്റ്റർ സെൽമി ജയിലിൽ സമന്ദർ സിങ്ങിനെ സന്ദർശിച്ചത്. പെരുമ്പാവൂർ പുല്ലുവഴി സ്വദേശിനിയാണ് സിസ്റ്റർ റാണി മരിയ. സെൽമിയെന്ന അഞ്ചാം ക്ലാസുകാരിയെ ആത്മീയതയുടെ വഴിയിലേക്കു നടത്തുകയായിരുന്നു ചേച്ചി സിസ്റ്റർ റാണി മരിയ. മൂന്നു വർഷത്തിലൊരിക്കൽ പുല്ലുവഴിയിലെ വീട്ടിൽ വരുമ്പോൾ സംസാരിക്കുന്നതത്രയും മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ നടത്തുന്ന സേവനത്തെക്കുറിച്ചായിരുന്നു എന്ന് സെൽമി ഇപ്പോഴും ഓർക്കുന്നു. മൂന്നു വർഷത്തിലൊരിക്കൽ സിസ്റ്റർ അവധിയെടുത്തു വരുമ്പോൾ ഒന്നോ രണ്ടോ പകൽ മാത്രമേ സ്വന്തം വീട്ടിൽ നിൽക്കാൻ അനുവാദമുള്ളൂ.
സഭാ സമൂഹത്തിൽ സിസ്റ്റർ സെൽമി അറിയപ്പെടുന്നതു സഹോദരിയുടെ ഘാതകനു മാപ്പുനൽകിയ സഹോദരിയായാണ്. സഹോദരിക്കുമേൽ 54 വെട്ടുകളേൽപിച്ച സമന്ദർ സിങ്ങിനെത്തേടി ജയിലിലെത്തിയ സെൽമി കൈത്തണ്ടയിൽ രക്ഷയുടെ രാഖി കെട്ടി. ക്ഷമിക്കുന്ന സ്നേഹത്തിന്റെ ആ സന്ദേശം, ജയിലറകളും അതിരുകളും കടന്നു; ഇരുളിൽ തിരിനാളമായി. സെൽമി മാത്രമല്ല, മാതാപിതാക്കളായ പൈലിയും ഏലീശ്വയും ഉൾപ്പെടെ കുടുംബാംഗങ്ങളെല്ലാം സമന്ദറിനോടു ക്ഷമിച്ചു. അക്കാര്യം സമന്ദറിനെ ബോധ്യപ്പെടുത്താൻ അന്നത്തെ ബിഷപ് ജോർജ് ആനാത്തിലിന് അത്യധ്വാനം വേണ്ടിവന്നു.
ക്ഷമിക്കപ്പെടാൻ താൻ ഒന്നും ചെയ്തിട്ടില്ലെന്ന് അയാൾ ആവർത്തിച്ചുകൊണ്ടിരുന്നു. സഭയും കുടുംബാംഗങ്ങളും നൽകിയ അപേക്ഷ പരിഗണിച്ചു ശിക്ഷാ കാലാവധി ഇളവുചെയ്തു സർക്കാർ സമന്ദറിനെ വിട്ടയയ്ക്കുകയായിരുന്നു. ചിരിച്ചുമാത്രം കാണുന്ന റാണി മരിയയുടെ മുഖത്തു ചില ദിനങ്ങളിൽ വിഷാദത്തിന്റെ പുക പടരും. കൂടെയുള്ളവർക്ക് അതിന്റെ കാരണമറിയാം. ഈശ്വരനന്മയെക്കുറിച്ചു തനിക്കു പറയാനാവാതെപോകുന്ന ദിവസങ്ങളിലാണത്. മിഷനറി പ്രവർത്തനം മതംമാറ്റമല്ലെന്നു റാണി മരിയ വിശ്വസിച്ചിരുന്നു.
സഹോദരിയുടെ കത്തുകൾ എവിടെയെന്നു ചോദിക്കുമ്പോൾ സിസ്റ്റർ സെൽമിയുടെ മുഖത്തു നഷ്ടബോധം തെളിയും. വാഴ്ത്തപ്പെടുന്ന സഹോദരി സ്നേഹപൂർവം അയച്ച കത്തുകളൊന്നും താൻ സൂക്ഷിച്ചുവച്ചിട്ടില്ല! കാരണം, അന്നു മരണത്തിനുള്ള ഒരുക്കത്തിനിടെ അതു ശ്രദ്ധിച്ചില്ല. എന്നാൽ, സെൽമിയുടെ മറുപടിക്കത്തുകളൊക്കെ സിസ്റ്റർ റാണി മരിയ ഭദ്രമായിത്തന്നെ വച്ചു. മരണം തന്നെ പിടികൂടുമെന്നു കരുതിയിരിക്കുമ്പോഴാണു ഉദയ്നഗറിൽ നിന്നു റാണി മരിയയുടെ ദാരുണ കൊലപാതകത്തിന്റെ വാർത്തയെത്തുന്നത്. രോഗങ്ങളും പീഡകളുമില്ലാതിരുന്ന സഹോദരി രക്തസാക്ഷിയായി. രോഗപീഡകളാൽ വലഞ്ഞയാൾ രോഗവിമുക്തയും. ദൈവികപദ്ധതി വ്യത്യസ്തമാണെന്നു സെൽമി തിരിച്ചറിഞ്ഞു.
രോഗവിമുക്തയായ സെൽമി, ഇപ്പോൾ സഹോദരിയിലൂടെ ദൈവം കാട്ടിയ മഹത്വത്തെക്കുറിച്ചു പറയുന്നു: തനിക്കു മേൽ ദൈവം അദ്ഭുതം പ്രവർത്തിച്ചത് ഒരുപക്ഷേ, ആ നിയോഗത്തിനു വേണ്ടിയാണ്. ലവട്ടം ഉദയ്നഗറിൽ സേവനം ചെയ്ത സിസ്റ്റർ സെൽമി ഇപ്പോൾ വീണ്ടും ഉദയ്നഗറിലുണ്ട്. നാമകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാസമൂഹം അവരെ വീണ്ടും ഇവിടേക്കു നിയോഗിക്കുകയായിരുന്നു.
ഇപ്പോൾ ഉദയ്നഗർ പള്ളിയിൽ വാഴ്ത്തപ്പെടുന്ന സഹോദരിയുടെ ജീവിതകഥ പറയുന്ന ചിത്രങ്ങളിലൂടെ കണ്ണോടിക്കുകയാണു സിസ്റ്റർ സെൽമി. താങ്ങാനാവാത്ത വേർപാടിന്റെ നൊമ്പരത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ചിത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അവരുടെ മുഖം പ്രശാന്തമാണ്. കണ്ണുകളിൽ പ്രകാശമാണ്. ഇൻഡോറിനടുത്ത് ഉദയ്നഗറായിരുന്നു സിസ്റ്റർ റാണി മരിയയുടെ പ്രവർത്തന കേന്ദ്രം. അവർ രക്തസാക്ഷിത്വം വരിച്ചശേഷം ഭൗതികശരീരം ഭോപ്പാലിലേക്കു കൊണ്ടുപോകാനായിരുന്നു ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സമൂഹത്തിന്റെ ആദ്യ തീരുമാനം.
എന്നാൽ, ആർക്കു വേണ്ടി മരിച്ചോ, അവരുടെ നാട്ടിൽ റാണി മരിയ അന്ത്യവിശ്രമം കൊള്ളട്ടെയെന്നു ബിഷപ് ജോർജ് ആനാത്തിൽ പറഞ്ഞത് സന്യാസിനി സമൂഹം അംഗീകരിക്കുകയായിരുന്നു. പിൽക്കാലത്ത്, എല്ലാവരുടെയും പ്രതീക്ഷാകേന്ദ്രമായി, ആ കബറിടം. ഉദയ്നഗറിൽ സിസ്റ്റർ റാണി മരിയയുടെ രണ്ടു കബറിടങ്ങളുണ്ട്. ഒന്ന് അവരുടെ ശരീരം ആദ്യം അടക്കം ചെയ്ത സ്ഥലമാണ്. നാമകരണ നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷം നവംബർ 18ന് ശരീരം അവിടെ നിന്നു പുറത്തെടുത്തു. ഇപ്പോൾ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത് തൊട്ടടുത്ത ദേവാലയത്തിൽ പ്രത്യേകം തയാറാക്കിയ കബറിടത്തിലാണ്.
സാധാരണ, ആദിവാസികളും നാട്ടുകാരും കബറിടങ്ങളിൽ നിന്ന് അകന്നുനിൽക്കും. എന്നാൽ, സഭയുടെ സ്കൂളുകളിൽ പഠിച്ചുവളർന്ന ആദിവാസി കുട്ടികൾ റാണി മരിയയുടെ കബറിടത്തിൽ പ്രാർത്ഥിക്കാൻ എത്തിത്തുടങ്ങി. ഇതോടെ, നാട്ടുകാരും മുതിർന്നവരും കബറിൽ പ്രാർത്ഥിക്കാനെത്തി. വിശുദ്ധ പദവിയിലേക്കുള്ള ഈ ഘട്ടത്തിൽ വിശദീകരിക്കാനാവാത്ത അദ്ഭുതങ്ങൾ സംഭവിക്കണമെന്നു സഭ അനുശാസിക്കുന്നില്ല.എങ്കിലും റാണി മരിയയോടുള്ള പ്രാർത്ഥനകൊണ്ടു ലഭിച്ച അനുഗ്രഹങ്ങൾ സാക്ഷ്യപ്പെടുത്തുന്നവർ പലരുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്