പൊലീസുകാരും ജീവനക്കാരും അണികളും എപ്പോഴും ചുറ്റിനുമുള്ള ക്ളിഫ് ഹൗസിൽ വച്ച് എങ്ങനെയാണ് പലതവണ വദനസുരതം നടത്താൻ പറ്റുന്നത്? റെയിൽവെ കൗണ്ടറിന്റെയും ഹോമിയോ, ആയുർവേദ ക്ളിനിക്കുകളുടേയും യുഡിഎഫ് പാർലമെന്ററി പാർട്ടി മുറിയുടെയും ഒക്കെ നടുവിലുള്ള റൂമിൽവച്ച് എങ്ങനെയാണ് ഹൈബി ഈഡന് ബലാത്സംഗം നടത്താൻ പറ്റിയത്? സമയമോ ദിവസമോ പറയാതുള്ള കാടടച്ചുള്ള വെടിവയ്പിനെ പ്രതിരോധിക്കാൻ യുഡിഎഫിന് കഴിയാത്തത് എന്തുകൊണ്ട്?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ അക്കമിട്ടു നിരത്തിയ സാമ്പത്തിക തട്ടിപ്പിലുപരി സരിത മുമ്പുമുതലേ ഉന്നയിച്ച ലൈംഗികാരോപണങ്ങളും സോളാർ തട്ടിപ്പ് അന്വേഷിച്ച ജ.ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ടിൽ ഇടംപിടിച്ചതോടെ മുഖം നഷ്ടപ്പെട്ട നിലയിലാണ് കേരളത്തിൽ കോൺഗ്രസ് നേതൃത്വം.
എ വിഭാഗത്തിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ മാത്രമാണ് കുടുങ്ങിയതെന്ന് മറുവിഭാഗം സമാധാനിക്കുകയും ചിലരെല്ലാം ഉള്ളാലെ സന്തോഷിക്കുകയും ചെയ്യുമ്പോഴാണ് ഉമ്മൻ ചാണ്ടിക്കെതിരെയുള്ള തെളിവുകൾ പുറത്തുവിടാൻ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി തന്നോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടുവെന്ന വെടികൂടി സരിത പൊട്ടിച്ചത്. ഇതോടെ കോൺഗ്രസിൽ ആകെ പടലപ്പിണക്കത്തിന് വഴിവയ്ക്കുകയും ചെളിയിൽ ചവിട്ടിയാൽ നീളെത്തെറിക്കും എന്ന നിലയിലേക്ക് കോൺഗ്രസ് വലിയ പ്രതിരോധത്തിലാവുകയും ചെയ്തു.
സരിത നൽകിയ കത്ത് അപ്പാടെ വിശ്വസിച്ച് ഒരു തെളിവുമില്ലാതെ കമ്മിഷൻ കണ്ടെത്തിയ നിഗമനങ്ങളാണിവയെന്നും പച്ചക്കള്ളമാണെന്നും പറഞ്ഞ് റിപ്പോർട്ടിനെ പൂർണമായും തള്ളാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ടേംസ് ഓഫ് റഫറൻസിന് പുറത്ത് കമ്മിഷൻ വിചാരണ നടത്തിയത് എന്തിനെന്ന ചോദ്യവും അവർ ഉയർത്തുന്നുണ്ടെങ്കിലും അതൊന്നും അധികം ഫലപ്രദവുമല്ല. എന്നാൽ മറ്റു ചില വിവരങ്ങൾ കോൺഗ്രസ് വൃത്തങ്ങൾ ചർച്ചചെയ്ത് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ മുതിർന്ന നേതാവും മുന്മുഖ്യമന്ത്രിയും കൂടിയായ ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗികാരോപണത്തിന്റെ ആധികാരികതയാണ് പ്രധാനമായും ചർച്ചയാവുന്നത്.
ഭരണകാലത്ത് ഉമ്മൻ ചാണ്ടി ഒറ്റയ്ക്കുണ്ടായ സമയങ്ങൾ അതീവ വിരളമാണെന്ന് തന്നെ പറയാം. രാത്രി ഉറങ്ങുന്ന വേളയിലൊഴിച്ചെല്ലാം ആൾക്കൂട്ടത്തിന് നടുവിലായിരിക്കുന്ന നേതാവ്. എപ്പോഴും പ്രശ്നങ്ങളും പരാതികളും കേൾക്കാൻ ജനങ്ങളുടെ മുന്നിൽ പുലർച്ചെ മുതൽ പാതിരാവരെ ഇരുന്നുകൊടുക്കുന്നയാൾ. ഇതിന് പുറമെയാണ് മുഖ്യമന്ത്രിയെന്ന നിലയിൽ എല്ലായ്പ്പോഴും അദ്ദേഹത്തിന് ഉണ്ടാവുന്ന സുരക്ഷയും പരിചാരകരുടെ ഉൾപ്പെടെയുള്ള വലയവും. അങ്ങനെയുള്ള ഉമ്മൻ ചാണ്ടി ക്ളിഫ് ഹൗസിൽവച്ച് തന്നെക്കൊണ്ട് നിരവധി തവണ വദനസുരതം ചെയ്യിച്ചുവെന്ന സരിതയുടെ വാദം കമ്മിഷൻ മുഖവിലയ്ക്കെടുത്തത് എങ്ങനെയെന്ന ചോദ്യമുയർത്തിയാണ് കോൺഗ്രസ് ഈ ആരോപണത്തെ പ്രതിരോധിക്കുന്നത്.
ക്ലിഫ് ഹൗസിൽ വച്ചാണ് ഉമ്മൻ ചാണ്ടി തന്നോട് അപര്യാദയായി പെരുമാറിയതെന്ന സരിതയുടെ മൊഴി പരിഗണിച്ചാണ് കമ്മിഷൻ ഉമ്മൻ ചാണ്ടിക്കെതിരെ നിഗമനത്തിൽ എത്തിയത്. എമർജിങ് കേരളയ്ക്കു ശേഷം മുട്ട് വേദനയെ തുടർന്ന് അദ്ദേഹം വിശ്രമത്തിൽ ഇരുന്ന അവസരത്തിലാണ് സംഭവം. മറ്റ് സന്ദർശകരെ അനുവദിച്ചിരുന്നില്ലെങ്കിലും തനിക്ക് പ്രത്യേക അനുമതി നൽകിയാണ് ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തിയതെന്നും സരിത പറഞ്ഞു.
അന്ന് അഞ്ചു മണിക്കാണ് തന്നോട് ചെല്ലാൻ പറഞ്ഞതെങ്കിലും ആറുമണിയോടെയാണ് താൻ അവിടെ എത്തിയത്. സോളാർ കമ്പനിയിൽ നിന്ന് ബിജു ബാലകൃഷ്ണൻ പിരിഞ്ഞപ്പോൾ ലാഭവീതത്തിലും പങ്കാളിത്തത്തിലും മാറ്റമുണ്ടായി. ഇതേക്കുറിച്ചു സംസാരിക്കാനും തീരുമാനം എടുക്കാനാണ് തന്നെ ഔദ്യോഗിക വസതിയിലേയ്ക്ക് വിളിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ അവിടെ ഇല്ലെന്നും മനസ്സിലായി. കോട്ടയത്ത് എന്തോ നേർച്ചയ്ക്കായി പോയതായിരുന്നു അവർ. ഇവിടെ വച്ച് വദനസുരതം നടത്തിയെന്ന ആരോപണമാണ് ഉന്നയിച്ചത്. പലതവണ ഇത് ആവർത്തിച്ചെന്നും പറയുന്നു. ഇത് പരിഗണിച്ചാണ് മകളായി കണക്കാക്കേണ്ടിയിരുന്ന സരിതയെ ശാരീരികമായി ഉപയോഗിച്ചവെന്ന നിഗമനം കമ്മിഷൻ മുന്നോട്ടുവയ്ക്കുന്നത്.
എന്നാൽ എപ്പോഴും ഉമ്മൻ ചാണ്ടിയുടെ കാലത്ത് ആൾത്തിരക്കിൽ മുഴുകാറുള്ള ഇടമാണ് ക്ളിഫ്ഹൗസ്. മുഖ്യമന്ത്രി തലസ്ഥാനത്ത് ഉള്ളപ്പോൾ ഏത് വയ്യാത്ത അവസ്ഥയിലും അദ്ദേഹം സന്ദർശകരെ അനുവദിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവരെയും ഒഴിവാക്കി സരിതയെ ലൈംഗിക കേളിക്കായി വിളിച്ചുവരുത്തിയെന്ന് പറയുന്നതിൽ എന്തുവാസ്തവം എന്നു ചോദിച്ചാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവർ പ്രതിരോധിക്കുന്നത്. തികച്ചും അവാസ്തവമാണിതെന്ന വാദവും അവർ ഉയർത്തുന്നു. മുട്ടുവേദനയെ തുടർന്ന് വിശ്രമിക്കുന്ന വേളയിൽ കൂടുതൽ പരിചാരകരെ ഉമ്മൻ ചാണ്ടിക്കായി നിയോഗിച്ചിരിക്കുമെന്നതും അവർ ചൂണ്ടിക്കാട്ടുന്നു. എന്നുമാത്രമല്ല, ഈ ഒരു സന്ദർഭം വിവരിച്ച് ഒന്നിലേറെ തവണ വദനസുരതം നടത്തിയെന്ന വാദം എങ്ങനെ കമ്മിഷൻ മുഖവിലയ്ക്കെടുത്തുവെന്ന ചോദ്യമാണ് അവർ ഉന്നയിക്കുന്നത്.
സമാനമായ രീതിയിൽ മറ്റു നേതാക്കൾക്ക് എതിരായ ആരോപണങ്ങളിലും കോൺഗ്രസ് പ്രതിരോധം തീർക്കുന്നു. ആര്യാടന് 25 ലക്ഷവും ലൈംഗിക സുഖവും നൽകി. റോസ് ഹൗസിലും കേരളാ ഹൗസിലും ലേ മെറിഡിയനിലും അനിൽകുമാർ പീഡിപ്പിച്ചു. ലൈംഗികതയും ടെലിഫോൺ സെക്സു നടത്തിയായിരുന്നു അടൂർ പ്രകാശിന്റെ പീഡനം. വേണുഗോപാലും ഹൈബിയും ബലാത്സംഗം ചെയ്തുവെന്നും ജോസ് കെ മാണിയും വദന സുരതം നടത്തി. - ഇങ്ങനെ പോകുന്നു സരിത പ്രമുഖ നേതാക്കൾക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ. തലമുതിർന്ന നേതാക്കളായ ആര്യാടൻ മുഹമ്മദ്, ഉമ്മൻ ചാണ്ടി എന്നിവർമുതൽ ഇളമുറക്കാരായ ഹൈബി ഈഡൻ വരെ ലൈംഗികമായി സരിതയെ ചൂഷണം ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
പല സ്ഥലങ്ങളിലായി പലപ്പോഴായി പലരും സരിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിൽ എറണാകുളം എംഎൽഎയായ ഹൈബി ഈഡൻ സരിതയെ എംഎൽഎ ഹോസ്റ്റലിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നതിലെ സാംഗത്യവും ചോദ്യംചെയ്യപ്പെടുന്നു. അകത്തേക്ക് കടക്കുന്നത് മുതൽ കർശന പരിശോധനകളുള്ള എംഎൽഎ ഹോസ്റ്റലിൽ വെച്ച് എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്നാണ് എംഎൽഎ ചോദിക്കുന്നത്. ഏത് ദിവസമാണ് ഏത് സമയത്താണ് ഇത് സംഭവിച്ചതെന്ന് പോലും വ്യക്തമായി റിപ്പോർട്ടിൽ പറയുന്നില്ല.
എംഎൽഎ ഹോസ്റ്റലിലെ ഹൈബിയുടെ മുറി ശരിക്കും ആൾക്കൂട്ടത്തിന് നടുവിലെ മുറിയാണെന്ന് കോൺഗ്രസ്സുകാർ ചൂണ്ടിക്കാട്ടുന്നു. നിള ബൽഡിങ്ങിലെ ഒന്നാം നിലയിലെ 34ാം നമ്പർ മുറിയാണ് ഹൈജി ഈഡന്റെത്. ഇതിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നത് ഒരു അണ്ടർ സെക്രട്ടറിയുടെ റൂമാണ്, എതിർ വശത്ത് സ്ഥിതി ചെയ്യുന്നത് ഹോമിയോ ക്ലിനിക്കും അതിനടുത്ത് ആയുർവേദ ക്ലിനിക്കുമാണ്. ഇടത് വശത്ത് വയനാട് എംഎൽഎ ഒ.ആർ കേളുവിന്റെ മുറിയാണ്. അതിനടുത്ത് മറ്റൊരു അണ്ടർ സെക്രട്ടറിയുടെ മുറിയാണ്. ഇതിന് സമീപത്താണ് എംഎൽഎ ഹോസ്റ്റലിലെ റെയിൽവേ കൗണ്ടറും.
യുഡിഎഫ് പാർലമെന്ററി റൂമും ഇവിടെയാണ്. ഇത്രയും ഓഫീസുകൾ പ്രവർത്തിക്കുന്നതിന്റെ ഇടയിൽ വെച്ച് ബലാൽസംഗം നടന്നുവെങ്കിൽ ഒച്ച വയ്ക്കുമ്പോൾ എങ്കിലും ആരെങ്കിലും അറിയില്ലെയെന്നും കെട്ടിച്ചമച്ച പച്ചക്കള്ളം കമ്മിഷൻ വിശ്വസിച്ചതെങ്ങനെയെന്നും ചോദിച്ചാണ് കോൺഗ്രസ് പ്രതിരോധം. എന്തുകൊണ്ടാണ് അവർ അവിടെ വെച്ച് ആരോടും ഇക്കാര്യം പറയാതിരുന്നത്. അന്ന് പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണ്. ഹൈബിയുടെ മുറിയിൽ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരും പതിവായി എത്താറുമുണ്ട്. ഈ സാഹചര്യത്തിൽ വച്ച് സരിതയെ ഹൈബി ബലാത്സംഗം ചെയ്തുവെന്ന വാദം ആരും വിശ്വസിക്കില്ലെന്നും കോൺഗ്രസ്സുകാർ ചൂണ്ടിക്കാട്ടുന്നു.
കേരള ഹൗസിൽ വച്ച് എ.പി അനിൽകുമാർ പീഡിപ്പിച്ചുവെന്ന് പറയുന്നതും വിശ്വസിനീയമല്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. സരിത പറയുന്ന കാര്യങ്ങൾ മാത്രം പ്രതിപാദിക്കുന്ന ഈ റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും അവർ വാദിക്കുന്നുണ്ട്. ഇത്തരത്തിൽ സാഹചര്യങ്ങൾപോലും പരിശോധിക്കാതെയാണ് കമ്മിഷൻ റിപ്പോർട്ടെന്ന വാദമാണ് കോൺഗ്രസ് പ്രതിരോധിക്കാനായി ഉയർത്തുന്നത്. കേസെടുത്ത് അന്വേഷിക്കാൻ മുതിരുന്ന സർക്കാരിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നും കോൺഗ്രസ്സുകാർ വാദിക്കുന്നുണ്ട്. കോൺഗ്രസ്സിന് നാണക്കേടുണ്ടാക്കാൻ സോളാർ റിപ്പോർട്ട് സി.പി.എം ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു എന്നും എന്നാൽ ഇതിൽ അൽപമെങ്കിലും സത്യമുണ്ടോ എന്ന കാര്യത്തിൽ അവർക്കുതന്നെ ഉറപ്പില്ലെന്നുമാണ് കോൺഗ്രസ്സിന്റെ വാദം.
സോളാർ റിപ്പോർട്ടിൽ പരാമർശിച്ച, അല്ലെങ്കിൽ അന്വേഷണത്തിന് നിർദ്ദേശിച്ച സാമ്പത്തിക തട്ടിപ്പുകളിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. അതേസമയം, ലൈംഗിക ആരോപണങ്ങളിൽ അന്വേഷണം നടത്തി നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമേ കേസെടുക്കൂ എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിൽ നിന്നുതന്നെ കമ്മിഷൻ റിപ്പോർട്ടിലെ ലൈംഗിക അതിക്രമ നിഗമനങ്ങളിൽ സർക്കാരിന് തന്നെ വിശ്വാസമില്ലെന്ന് വ്യക്തമാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ റിപ്പോർട്ടിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും സാമ്പത്തിക തട്ടിപ്പിലും കോൾ റെക്കോഡിലും മറ്റുമുള്ള തെളിവുകൾ മുന്നിൽ നിൽക്കുന്ന കാര്യത്തിൽ ഫലപ്രദമായ പ്രതിരോധം തീർക്കാൻ കോൺഗ്രസ്സിന് കഴിയുന്നില്ല.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്