ഒരു പൊലീസുകാരൻ പോലും പരിസര പ്രദേശത്തില്ലാതെ ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി വദനസുരതം നടത്തിയെന്നോ? ചുറ്റിനും എപ്പോഴും ആൾക്കൂട്ടമുള്ള എംഎൽഎ ക്വാർട്ടേഴ്സിലേക്ക് ആരും കാണാതെ എത്തിച്ച് ഹൈബി ഈഡൻ ബലാത്സംഗം ചെയ്തന്നോ? അശോക ഹോട്ടലിൽ റൂം എടുക്കാമായിരിക്കെ തുണിപൊക്കി കാണിക്കാൻ സരിതയെ ഡൽഹിയിലെ പബ്ലിക് ടോയ്ലറ്റിലേക്ക് ജോസ് കെ മാണി കൂട്ടിക്കൊണ്ടു പോയെന്നോ? ക്ഷമിക്കണം.. സരിതയെ വിശ്വസിക്കാൻ പ്രയാസമുണ്ട്
എഡിറ്റോറിയൽ
ഒടുവിൽ സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നു. ഇതിന് മുൻപ് കഥയായും കാര്യമായും കേട്ടതൊക്കെ കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ട്. പണ്ട് കേട്ട അപവാദ കഥകൾക്കൊക്കെ ഒടുവിൽ നിയമപരമായ പരിരക്ഷയായി. 82 വയസ്സുകാരനായ ആര്യാടൻ മുഹമ്മദ് മുതൽ 32 കാരനായ ഹൈബി ഈഡൻ വരെയുള്ളവരെ ലൈംഗിക രോഗികളും ബലാംത്സഗ വീരന്മാരും തട്ടിപ്പുകാരും ആക്കിയുള്ള പത്ര - ചാനൽ റിപ്പോർട്ടുകൾക്കെതിരെ ഇനി ആർക്കും നിയമനടപടി എടുക്കാൻ സാധിക്കില്ല. കാരണം അവരെഴുതിയതിനേക്കാൾ ഏറെ കാര്യങ്ങൾ കമ്മീഷൻ റിപ്പോർട്ടിൽ എഴുതി വച്ചിരിക്കുന്നു.
തീർച്ചയായും നമ്മുടെ രാഷ്ട്രീയ ധാർമ്മികതയ്‌ക്കെതിരെയുള്ള ഒരു വെല്ലുവിളി തന്നെയാണ് ഈ റിപ്പോർട്ട്. നിയമത്തിന്റെയും ധാർമ്മികതയുടെയും കണ്ണിൽ കേരള രാഷ്ട്രീയം തീരെ പരാജയപ്പെട്ടു പോയിരിക്കുന്നു. ഒരു സ്ത്രീ വിചാരിച്ചാൽ വന്ദ്യവയോധിക നേതാക്കളെ പോലും അവരുടെ കാൽച്ചുവട്ടിൽ വീഴ്‌ത്താമെന്നും അങ്ങനെ ഏതുതട്ടിപ്പും നടത്തിയെടുക്കാമെന്നും ഉള്ളതിനുള്ള ഉദാഹരണായി ഈ സംഭവം മാറുകയാണ്.
ഉന്നത പാരമ്പര്യം ഉള്ള ജനകീയനായ ഉമ്മൻ ചാണ്ടിയും വയോധികനായ ആര്യാടൻ മുഹമ്മദും തിളങ്ങുന്ന യുവ നേതാക്കളായ പിസി വിഷ്ണു നാഥും ഹൈബി ഈഡനും ഒക്കെ ഈ കെണിയിൽ വീണു പോയിരിക്കുന്നു. സരിതയുടെ ആരോപണങ്ങളും കമ്മീഷൻ റിപ്പോർട്ടും ഒക്കെ വിശ്വാസ്യത നേടുന്നത് യുഡിഎഫ് നേതാക്കളുടെ തന്നെ തീരുമാനങ്ങളും ദുരൂഹമായ നീക്കങ്ങളും മൂലമാണ്.
സുതാര്യത ഉറപ്പ് വരുത്താൻ 24 മണിക്കൂറും തുറന്നിരിക്കുന്ന ക്യാമറ സ്ഥാപിച്ചിരിക്കുന്നു എന്നുപറഞ്ഞ ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ 15 ദിവസത്തിൽ അധികമുള്ള റെക്കോർഡിങ് ലഭ്യമല്ല എന്നുള്ള കണ്ടെത്തൽ തന്നെ സംശയാസ്പദം ആയിരിന്നു. അതിന്റെ വെളിച്ചത്തിൽ തനിക്ക് സരിതയെ അറിയത്തേയില്ല എന്നുള്ള ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനം, ശാലു മേനോന്റെ പാല് കാച്ചിനു പോയത് മറച്ചു വയ്ക്കാൻ തിരുവഞ്ചൂർ നടത്തിയ പാളിയ നീക്കം, ബെന്നി ബഹനാനും തമ്പാനൂർ രവിയുമായി സരിത നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ എന്നിവയെല്ലാം ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ വിശ്വാസ്യത ഇല്ലാതാക്കുകയായിരുന്നു.
കേസ് അന്വേഷിക്കാൻ ഒരു കമ്മീഷനെ നിയമിച്ചത് യുഡിഎഫ് സർക്കാർ തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ വിരോധം തീർക്കൽ എന്നൊരു ആരോപണം ഉന്നയിക്കാൻ പോലും ആരോപണ വിധേയരായ നേതാക്കൾക്ക് സാധിക്കുന്നില്ല. ജഡ്ജി ആയിരുന്ന ഒരാൾ ഇന്ത്യൻ തെളിവ് നിയമം പരിഗണിക്കാതെ ഉന്നതരായ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തുമോ എന്ന ചോദ്യവും ഉയരാം. അതൊക്കെ കൊണ്ടുതന്നെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നത് ഉമ്മൻ ചാണ്ടി വദനസുരതം നടത്തിയെന്നും മറ്റു നേതാക്കൾ ടെലിഫോണിലൂടെയും അല്ലാതെയും സരിതയുമായ ലൈംഗിക ചൂഷണത്തിൽ ഏർപ്പെട്ടു എന്നും തന്നെയാണ്.
സർക്കാർ അന്വേഷണം പ്രഖ്യാപിച്ചാൽ പ്രതി ചേർക്കപ്പെടാനും അറസ്റ്റ് ചെയ്യപ്പെടാനും ഒക്കെ ഇതുതന്നെ ധാരാളം മതി. ബലാൽസംഗത്തിന്റെ നിർവ്വചനവും അതിന് വേണ്ട തെളിവുകളും ഒക്കെ യുഡിഎഫ് നേതാക്കൾക്ക് എതിരാണ്. നേതാക്കളുടെ മുൻപിൽ നിയമപരമായി രക്ഷപ്പെടാൻ രണ്ടുവഴികളേ ഉള്ളൂ - ഒന്നു പൂർണ്ണമായും നിഷേധിക്കുക. രണ്ട് - സമ്മതത്തോടെ ആയിരുന്നു എന്നു തെളിയിക്കുക. എന്നാൽ രണ്ടും പ്രയാസകരമായിരിക്കും. കണ്ടിട്ടേയില്ല.. കേട്ടിട്ടേയില്ല എന്ന വാദം തെറ്റാണ് എന്നു സോളാർ കമ്മീഷൻ തന്നെ കണ്ടെത്തിയിട്ടുണ്ട്. അവിശുദ്ധ ബന്ധത്തിന്റെ അടയാളങ്ങൾ ആരും സൂക്ഷിക്കാറില്ലാത്തതിനാൽ സമ്മതത്തോടെയാണ് എന്നു തെളിയിക്കാൻ പ്രയാസമായിരിക്കും. അഥവാ അങ്ങനൊരു ഡിഫൻസ് എടുത്താൽ പൊതു പ്രവർത്തകൻ എന്ന നിലയിൽ അതയാളുടെ അന്ത്യം ആവും താനും.
എന്നാൽ അതൊക്കെ മാത്രം മതിയോ വർഷങ്ങളായി പൊതുപ്രവർത്തന രംഗത്തുള്ള നേതാക്കളെ കുറിച്ചു ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ.? സരിതയുടെ ശരീരത്തിന് മുൻപിൽ നേതാക്കൾ തളർന്നുപോയോ എന്നതല്ല വിഷയം. പ്രത്യുത ഇവർ തളർന്നുവീണു എന്നു പറയുന്ന സ്ഥലങ്ങൾ ആണ് പ്രശ്‌നം. പഞ്ച നക്ഷത്ര ഹോട്ടലുകളിലും സംസ്ഥാനത്തിന് പുറത്തുള്ള ഫാം ഹൗസികളിലും ഒക്കെയായിരുന്നു ഈ ബന്ധം എങ്കിൽ അതിന് കൂടുതൽ വിശ്വാസ്യത ഉണ്ടാവുമായിരുന്നു.
എന്നാൽ ഇവിടെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതിൽ മിക്കതും മന്ത്രിമന്ദിരങ്ങളും ഓഫീസുകളും സർക്കാർ മന്ദിരങ്ങളും ഒക്കെയാണ്. അതുകൊണ്ട് തന്നെ ഈ ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമാണ്. ഒരു മന്ത്രി ആണെങ്കിൽ പ്രത്യേകിച്ചും. പൊതു പ്രവർത്തകർ എപ്പോഴും കരുതലോടെ പെരുമാറുന്നവരാണ്. അങ്ങനെ കരുതൽ എടുത്താൽ മാത്രമേ അവർക്ക് ഈ നിലയിലേക്ക് വളരാൻ കഴിയൂ. അതുകൊണ്ട് തന്നെ ഏതു നിമിഷവും പരിചയക്കാരും നാട്ടുകാരും കടന്നുവരാൻ ഇടയുള്ള ഒരിടത്ത് വച്ചും ഇത്തരം അവിഹിത ബന്ധങ്ങളിൽ ഏർപ്പെടാൻ കേരളത്തിൽ ഒരു നേതാവിനും ധൈര്യമുണ്ടാവുകയില്ല.
ഹൈബി ഈഡൻ പീഡിപ്പിച്ചത് എംഎൽഎ ക്വോട്ടേഴ്‌സിൽ വച്ചാണത്രേ. ആ എംഎൽഎ ക്വാർട്ടേഴ്‌സിൽ പോയ ആർക്കും അവിടെ വച്ച് ഇങ്ങനെ ഒരു പീഡനം നടക്കുമെന്ന് വിശ്വസിക്കാൻ സാധിച്ചേക്കില്ല. കാരണം ആ ഇടുങ്ങിയ ക്വാർട്ടേഴ്‌സിന് ചുറ്റുമാണ് റെയിൽവേ ടിക്കറ്റ് കൗണ്ടറും ഹോമിയോ ആശുപത്രി കൗണ്ടറും യുഡിഎഫ് ഓഫീസും. കൂടാതെ രണ്ടു നിയമസഭാ ഉദ്യോഗസ്ഥരും അവിടുണ്ട്. ആരെങ്കിലും ഒരാൾ കാണാതെ അവിടെ ആർക്കും എത്താൻ കഴിയില്ല. എംഎൽഎ ഉണ്ട് എന്നറിഞ്ഞ് വരുന്ന അനുയായികളെ ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ല. ക്യാമറ കണ്ണുകൾ വേറെയും.നേതാക്കളുടെ കാര്യം പോട്ടെ. എത്ര സാധാരണക്കാർക്ക് സാധിക്കും പരസ്പര സമ്മതത്തോടു കൂടി ആണെങ്കിലും കൂടി ഏതെങ്കിലും പരിചയക്കാർ എത്താൻ ഇടയുള്ള സ്ഥലങ്ങളിൽ ഒരു സ്ത്രീയുമായി പോവാൻ. ഇരുവർക്കും സമ്മതം ആണെങ്കിൽ കൂടി ഒരിടമില്ലാതെ വിഷമിക്കുന്നവരായിരിക്കില്ലെ മഹാഭൂരിപക്ഷം കാമുകീ കാമുകന്മാരും. അപ്പോൾ ഒരു പൊതു പ്രവർത്തകൻ, അവൻ എത്ര ഞരമ്പു രോഗിയാണെങ്കിലും ഒരു സ്ത്രീയുമായി മുറി അടച്ചിരുന്നു ഒറ്റക്ക് സംസാരിക്കാൻ പോലും തയ്യാറാവും എന്നു കരുതുന്നത് മൗഢ്യമല്ലേ.
ഇവിടെ ആരോപണ വിധേയരായ ഓരോ നേതാവിനെയും എടുത്തു പരിശോധിക്കുക. അവർ ലൈംഗിക പീഡനവും വദനസുരതവും ഒക്കെ നടത്തി എന്നു പറയുന്ന സ്ഥലത്തുവച്ച് അതു നടക്കുക എങ്ങനെ പ്രോയോഗികമാവും? ഉമ്മൻ ചാണ്ടി പലതവണ പീഡിപ്പിച്ചത് ക്ലിഫ് ഹൗസിൽ വച്ചാണ്. ഒരു അധികാരവും ഇല്ലാത്തപ്പോഴും നൂറു കണക്കിന് സാധാരണക്കാർ ചുറ്റിനുമുള്ള ജനങ്ങൾക്കിടയിൽ മാത്രം ജീവിക്കുന്ന ഒരു നേതാവാണ് ഉമ്മൻ ചാണ്ടി. ആ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഒരു പൊലീസുകാരനോ ഒരു പരിചയക്കാരനോ ഒരു ജീവനക്കാരനോ ഒരു കുടുംബക്കാരനോ ഒന്നും ഇല്ലാതെ ഒറ്റക്ക് ക്ലിഫ് ഹൗസിൽ കഴിഞ്ഞു എന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
ഇവരൊക്കെ ആ പരിസരത്തെങ്കിലും ഉണ്ടെങ്കിൽ സരിതയുമായി ഒറ്റക്ക് മുറിയടച്ചിരിക്കാനുള്ള ധൈര്യം ഉമ്മൻ ചാണ്ടി കാട്ടുമോ? കതകടക്കാതെ വദന സുരതം നടത്താൻ മാത്രമുള്ള ധൈര്യം ഉമ്മൻ ചാണ്ടിക്ക് ഉണ്ടെന്ന് ആർക്കു വിശ്വസിക്കാൻ കഴിയും? ഒന്നും ഇല്ലെങ്കിൽ പോലും കതകടച്ചാൽ ഉണ്ടാകുന്ന അപഖ്യാതികൾ തിരിച്ചറിയാനുള്ള വിവേകം ഉമ്മൻ ചാണ്ടിക്കില്ലേ? അപ്പോൾ പിന്നെ എങ്ങനെയാണ് പലതവണ ഈ വദന സുരതം നടക്കുക?
ഹൈബി ഈഡൻ പീഡിപ്പിച്ചത് എംഎൽഎ ക്വോട്ടേഴ്‌സിൽ വച്ചാണത്രേ. ആ എംഎൽഎ ക്വാർട്ടേഴ്‌സിൽ പോയ ആർക്കും അവിടെ വച്ച് ഇങ്ങനെ ഒരു പീഡനം നടക്കുമെന്ന് വിശ്വസിക്കാൻ സാധിച്ചേക്കില്ല. കാരണം ആ ഇടുങ്ങിയ ക്വാർട്ടേഴ്‌സിന് ചുറ്റുമാണ് റെയിൽവേ ടിക്കറ്റ് കൗണ്ടറും ഹോമിയോ ആശുപത്രി കൗണ്ടറും യുഡിഎഫ് ഓഫീസും. കൂടാതെ രണ്ടു നിയമസഭാ ഉദ്യോഗസ്ഥരും അവിടുണ്ട്. ആരെങ്കിലും ഒരാൾ കാണാതെ അവിടെ ആർക്കും എത്താൻ കഴിയില്ല. എംഎൽഎ ഉണ്ട് എന്നറിഞ്ഞ് വരുന്ന അനുയായികളെ ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ല. ക്യാമറ കണ്ണുകൾ വേറെയും.
കുറച്ചു കൂടി വിചിത്രമാണ് ജോസ് കെ മാണിക്കെതിരെയുള്ള ആരോപണം. ഡൽഹിയിലെ ഒരു പബ്ലിക് ടോയ്‌ലറ്റിൽ വച്ചാണ് എംപി സരിതയെ പീഡിപ്പിച്ചത്. പബ്ലിക് ടോയ്‌ലറ്റിൽ വിളിച്ചു വരുത്തി തുണി പൊക്കി കാണിക്കുകയും വദനസുരതം നടത്തുകയും ആയിരുന്നു. ഒരു എംപിയല്ല ഏതു സാധാരണക്കാരൻ ഒരു സ്ത്രീയുമായി പബ്ലിക് ടോയ്‌ലറ്റിൽ കയറിയാൽ അവിടെ കാര്യം സാധിക്കാൻ വരുന്നവർ എന്തു ചെയ്യും എന്നു ഊഹിക്കാവുന്നതേയുള്ളൂ. എന്നു മാത്രമല്ല ഡൽഹിയിലെ ആശോക ഹോട്ടലിൽ പോലും റൂം എടുക്കാൻ പണമുള്ള (വീട്ടിൽ നോട്ടെണ്ണൽ യന്ത്രം വരെയുണ്ടെന്ന് ഓർക്കണം) ജോസ് കെ മാണി എന്തിനാണ് ഇവരെ പബ്ലിക് ടോയ്‌ലറ്റിലേക്ക് വിളിച്ചു വരുത്തിയത്.
ഇങ്ങനെ ഇഴകീറി പരിശോധിച്ചാൽ സരിതയുടെ ആരോപണങ്ങളിൽ വ്യക്തമായ അജണ്ട കാണാം. ഒരു പീഡനവും കൃത്യമായ സമയമോ സ്ഥലമോ സാഹചര്യമോ വ്യക്തമാക്കിയല്ല അവതരിപ്പിച്ചിരിക്കുന്നത്. ഈ ആരോപണങ്ങളുടെ എല്ലാം അടിസ്ഥാനം എന്നു പറയുന്നത് സരിത എഴുതി എന്നു പറയുന്ന ഒരു കത്തിന്റെ അടിസ്ഥാനത്തിൽ ആണ്. എന്നാൽ സരിതയുടെ എന്ന പേരിൽ നാലു കത്തുകൾ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഈ നാലു കത്തിൽ ഏതാണ് സരിത ജയിലിൽ വച്ച് എഴുതിയത് എന്നാണ് ആദ്യം കണ്ടെത്തേണ്ടത്. അതിൽ ആരുടെയൊക്കെ പേരുകൾ ഉണ്ട് എന്ന് പരിശോധിച്ചാൽ മാത്രമേ ഏതെങ്കിലും ഒരു സാധ്യത ഈ ആരോപണങ്ങളുടെ പേരിൽ ഉൾപ്പെടുത്താൻ കഴിയൂ.
എല്ലാം സരിതയുടെ കത്തുകൾ അല്ലേ..പിന്നെന്താണ് ഒരു കത്തിന് മാത്രം പ്രത്യേകത എന്നു ചോദിക്കുന്നവരുണ്ട്. സരിത ആദ്യം കത്തെഴുതിയത് ജയിലിൽ കിടന്നായിരുന്നു. അന്ന് സരിത അങ്ങനെ ഒരു കത്തെഴുതിയത് എല്ലാ പദ്ധതികളും തകർന്നു അഴിക്കുള്ളിൽ ആയ നിരാശയിൽ ആയിരുന്നു. ആ ഒറ്റക്കാരണം കൊണ്ട് തന്നെ ആ കത്തിന് മറ്റു കത്തുകളേക്കാൾ വിശ്വാസ്യത ഉണ്ട്. എന്നാൽ പിന്നീട് കത്തെഴുതിയത് ജയിലിന് പുറത്തിറങ്ങിയ സമയത്താണ്. അതുകൊണ്ട് തന്നെ ആ കത്തിലെ ഓരോ പേരുകളുടെയും പിന്നിൽ ഒരു ഉദ്ദേശ്യമോ സ്വാധീനമോ കാണും.
ആദ്യ കത്തിൽ ഇല്ലാതിരുന്ന ഉമ്മൻ ചാണ്ടിയും ജോസ് കെ മാണിയും ഒക്കെ പിന്നീട് കയറി കൂടിയത് അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഉണ്ടായതാണ് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പിസി ജോർജിനും ഗണേശ്‌കുമാറിനും ഒക്കെ ഈ വിഷയത്തിൽ ഉള്ള താൽപ്പര്യം വ്യക്തമാണല്ലോ. യുഡിഎഫിൽ നിന്ന് തന്നെ പുറത്താക്കപ്പെട്ട പിസി ജോർജിനും മന്ത്രിസ്ഥാനം നഷ്ടമായ ഗണേശിനും ചിലരെയൊക്കെ ആ ലിസ്റ്റിൽ തിരുകി കയറ്റേണ്ടത് ആവശ്യം ആയിരുന്നു എന്ന നിഗമനം തെറ്റാവണം എന്നില്ല. അതുകൊണ്ട് തന്നെ സരിതയുടെ കത്ത് എന്ന പേരിൽ ആരുടെയെങ്കിലും പേരുണ്ടെങ്കിൽ അവരെയൊക്കെ പ്രതി ചേർക്കുന്നത് നീതിയുക്തമല്ല. യഥാർത്ഥ കത്തെത് എന്നും ആ കത്തിന്റെ വിശ്വസ്യതയും ആയിരുന്നു സോളാർ കമ്മീഷൻ കണ്ടെത്തേണ്ടിയിരുന്നത്. എന്നാൽ നിർഭാഗ്യവശാൽ സരിതയുടെ കത്തും ആരോപണങ്ങളും പകർത്തി എഴുതുന്നതിനാണ് കമ്മീഷൻ താൽപ്പര്യം കാട്ടിയത്.
ഈ കേസിന്റെ സൂത്രധാരൻ എന്നു പറയപ്പെടുന്ന ഗണേശ്‌കുമാറിന്റെ പേര് സരിത ഒരിടത്തും പറഞ്ഞിട്ടില്ല എന്നത് സംഘടിതമായ ഗൂഢാലോചനയുടെ ഉദാഹരണാമയി മാറുന്നു. മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട ഗണേശ്‌കുമാർ സരിതയെ ഉപയോഗിച്ചു വൈരാഗ്യം തീർത്തു എന്ന ആരോപണം തീരെ അവഗണിച്ചു കൂടാ. ഒരുമിച്ചു താമസിച്ചിരുന്നു എന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും സരിത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഗണേശിന്റെ കയ്യിൽ നിന്നാണ് മറ്റിടങ്ങളിലേക്ക് സരിത പോവുന്നത്. എന്നാൽ ഒരു വാക്ക് കൊണ്ട് പോലും ഇതേവരെ സരിത ഗണേശിനെ തള്ളി പറഞ്ഞിട്ടില്ല.സരിത എല്ലാം തികഞ്ഞൊരു ബിസിനസ്സ്‌കാരിയും തട്ടിപ്പുകാരിയും ആയിരുന്നു. സോളാർ കേസിന് മുൻപ് തന്നെ തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെടുകയും സ്വന്തം പേരുപാലും മറച്ചുവച്ച് കച്ചവടം നടത്തുകയും ചെയ്തയാൾ ആണ് സരിത. പങ്കാളിയായ ബിജു രാധാകൃഷണൻ ആവട്ടെ സ്വന്തം ഭാര്യയെ പോലും കൊന്നയാൾ ആണ്. അങ്ങനെ ഒരാൾ കൃത്യമായ പ്ലാനോടെ എല്ലാം റെക്കോർഡ് ചെയ്തു അനേകം പേരെ കുരുക്കിൽ ആക്കി ഉണ്ടാക്കിയ കേസ് ആയിരുന്നു സോളാർ കേസ്. സ്വന്തം ശരീരം അറിഞ്ഞുകൊണ്ട് കൊടുത്താണ് സരിത തന്റെ ബിസനസ്സ് സാമ്രാജ്യം വളർത്തി എടുത്തത്.
സരിതയുടെ കെണിയിൽ അനേകം നേതാക്കൾ വീണു പോയി എന്നത് സത്യമാണ്. ഇപ്പോൾ ആരോപണവിധേയരായ പലരും അവരെ ലൈംഗിക ചൂഷണം ചെയ്തവർ തന്നെയാണ്. എന്നാൽ അവർക്കൊപ്പം ചില നിരപരാധികൾ കൂടി ലിസ്റ്റിൽ കയറി പറ്റി എന്നതാണ് വേദനാജനകം. അവരെ സഹായിച്ചവർക്കു വേണ്ടിയായിരുന്നു ഈ ലിസ്റ്റ് തിരുത്തൽ. അത് കണ്ടെത്താതെ അവർ പറഞ്ഞ എല്ലാ പേരുകാരും പെണ്ണ് പിടിയന്മാരും ബലാത്സംഗ വീരന്മാരും ആക്കപ്പെട്ടു എന്നതാണ് സോളാർ കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കിയ ഏറ്റവും വലിയ ദുരന്തം.
ഇപ്പോൾ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്ന ചിലരെങ്കിലും അവർക്ക് വേണ്ടപ്പെട്ട മറ്റ് ചിലർക്ക് വേണ്ടി നാണം കെടാൻ നിന്നുകൊടുത്തത് ആയിക്കൂടെന്നില്ല. ഒരു ചെറിയ ബന്ധം പുറത്ത് വന്നാൽ പോലും നാണക്കേട് ഉണ്ടാകുമല്ലോ എന്നു കരുതി ആരുടെയൊക്കെയോ ബ്ലാക്ക്‌മെയിലിങ്ങിന് നിന്നു കൊടുത്ത് കുഴിയിൽ ചാടിയവരും ഉണ്ടാകാം. ചില കാര്യങ്ങൾ മറച്ചുവയ്ക്കാൻ നടത്തിയ ശ്രമങ്ങൾ കൈവിട്ടു തിരിഞ്ഞു കടിച്ച അനുഭവം ആണ് നമ്മൾ പിന്നീട് കണ്ടത്. ഏതെങ്കിലും തരത്തിലുള്ള ബന്ധം പുറത്തു വന്നാൽ അത് വലിയ നാണക്കേടാവും എന്ന് കരുതി പറഞ്ഞ നുണകൾ ആണ് പലരെയും കുഴപ്പത്തിൽ ചാടിച്ചതു. തിരുവഞ്ചൂരിന്റെ ശാലുവിനെ അറിയില്ല എന്ന പ്രഖ്യാപനം പൊളിഞ്ഞടുങ്ങിയതാണ് ഏറ്റവും മികച്ച ഉദാഹരണം.
ജയിലിൽ നിന്നിറങ്ങിയ സരിത കോടിക്കണക്കിന് രൂപയാണ് കേസ് സെറ്റിൽ ചെയ്യാൻ വേണ്ടി ചെലവഴിച്ചത്. സ്വകാര്യ സുരക്ഷാ സംഘത്തെ വരെ ഉപയോഗിച്ച്, കോടികൾ മുടക്കി വീടു പണിതാണ് സരിത സുഖമായി ജീവിക്കുന്നത്. വർഷത്തിൽ അൻപതിൽ ഏറെ തവണ കോടതികൾ കയറി ഇറങ്ങേണ്ട സരിതയുടെ ഈ സുഖകരമായ ജീവിതത്തിന്റെ പിന്നിൽ ധാരാളം സാമ്പത്തിക ഇടപാടുകൾ ഉണ്ട് എന്നു തീർച്ച. ആരൊക്കെയാണ് അതിന് ഫണ്ട് ചെയ്യുന്നത് എന്നു കണ്ടെത്തിയാൽ തന്നെ ഈ ഗൂഢാലോചനയുടെ ചുരുൾ അഴിയും. സരിതയെ നിയന്ത്രിക്കുന്നവർ ഇപ്പോഴും പിന്നാമ്പുറങ്ങളിൽ ഇരുന്നു കളി നിയന്ത്രിക്കുന്നു. ഇതൊന്നും അറിയാതെ നമ്മൾ മുത്തുച്ചിപ്പി വായിക്കുന്ന പോലെ സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പരാതി നിർവൃതി അടയുന്നു.
ഈ കേസിന്റെ സൂത്രധാരൻ എന്നു പറയപ്പെടുന്ന ഗണേശ്‌കുമാറിന്റെ പേര് സരിത ഒരിടത്തും പറഞ്ഞിട്ടില്ല എന്നത് സംഘടിതമായ ഗൂഢാലോചനയുടെ ഉദാഹരണാമയി മാറുന്നു. മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട ഗണേശ്‌കുമാർ സരിതയെ ഉപയോഗിച്ചു വൈരാഗ്യം തീർത്തു എന്ന ആരോപണം തീരെ അവഗണിച്ചു കൂടാ. ഒരുമിച്ചു താമസിച്ചിരുന്നു എന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും സരിത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഗണേശിന്റെ കയ്യിൽ നിന്നാണ് മറ്റിടങ്ങളിലേക്ക് സരിത പോവുന്നത്. എന്നാൽ ഒരു വാക്ക് കൊണ്ട് പോലും ഇതേവരെ സരിത ഗണേശിനെ തള്ളി പറഞ്ഞിട്ടില്ല.
അതിനേക്കാൾ ഭയാനകമായത് തട്ടിപ്പ് വെട്ടിപ്പ് ബ്ലാക്ക്‌മെയിലിങ്ങും ഒക്കെ നടത്തിയ സരിതക്കെതിരെ ഒരു പരാമർശവും ഒരു കേസും ഇല്ലാതിരിക്കുകയും അതിന്റെ ഭാഗമായി തീർന്ന നേതാക്കൾക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നു എന്നതാണ്. സരിതയല്ലേ ഈ കേസിലെ യഥാർത്ഥ വില്ലത്തി? ഇപ്പോൾ പക്ഷെ സരിത നിര്ഭാഗ്യവതിയായ ഇരയാണ് എന്ന് മറക്കരുത്.
ഈ ഘടകങ്ങൾ ഒക്കെ പരിശോധിക്കുമ്പോൾ ഇപ്പോൾ കേൾക്കുന്നതെല്ലാം അതേപടി വിശ്വസിക്കാൻ ആരെങ്കിലും പ്രയാസപ്പെട്ടാൽ അവരെ കുറ്റം പറയരുത്. ഇവരാരും പുണ്യാളന്മാരും നീതിമാന്മാരും ആണെന്നല്ല പറയുന്നത്. ഇവരെല്ലാം ചതിക്കപ്പെട്ട നിരപരാധികൾ ആണെന്നും പറയുന്നില്ല. അഴിമതിയും ലൈംഗിക ചൂഷണവും ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. അനേകം നേതാക്കൾ ഇതിന്റെ ഭാഗമായിട്ടുണ്ട്. എന്നാൽ സരിത പറയുന്നവരെല്ലാം കുറ്റക്കാരും സരിത ഒഴിവാക്കുന്നവരെല്ലാം നീതിമാന്മാരും സരിത പുണ്യവതിയും ആകുന്ന ഒരു കമ്മീഷൻ റിപ്പോർട്ട് സാമാന്യ നീതിക്കും യുക്തിക്കും നിരക്കുന്ന തല്ല എന്നു പറയാതെ വയ്യ.
ഈ വിഷയത്തെ കുറിച്ചാണ് ഇന്നത്തെ ഇസ്റ്റന്റ് റെസ്പോൺസ് അതു കേൾക്കാൻ മറക്കരുത്
Stories you may Like
- ഗ്രോസ് ബില്ലിങ് ഉടനില്ല; സോളറുകാർക്ക് താൽകാലിക ആശ്വാസം
- സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- ഹരികൃഷ്ണൻ സോളാർ കേസ് ബുദ്ധിപൂർവം വിനിയോഗിച്ച ഉദ്യോഗസ്ഥൻ
- സൂര്യന്റെ കാന്തിക മണ്ഡലത്തെ മാറ്റി മറിക്കുന്ന സോളാർ മാക്സിമം 2024-ൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍