രാഷ്ട്രീയ എതിരാളികളെയും ഞെട്ടിച്ച് ലീഗിൽ നിന്നും ബിജെപിയിൽ നിന്നും ആളെ അടർത്തിയെടുത്തു; മതവിശ്വാസികളെ പാർട്ടിക്കൊപ്പം നിർത്താൻ ന്യൂനപക്ഷസമ്മേളനവും ശ്രീകൃഷ്ണജയന്തിയും സംഘടിപ്പിച്ചു; ഏതൊരു പ്രവർത്തകരെയും പേരു ചൊല്ലി വിളിക്കുന്ന പരിചയവും ജനകീയതവും; എല്ലാം പാർട്ടിക്ക് വേണ്ടിയെന്ന ചിന്തയിൽ കഴിയവേ 'പുരയ്ക്കു മേലേ' ചാഞ്ഞെന്ന് പാർട്ടി; അപ്രതീക്ഷിത ആക്രമണത്തിൽ തകർന്ന് പി ജയരാജൻ; കണ്ണൂർ ലോബിയിൽ വിള്ളൽ വീഴ്ത്തിയ നടപടിക്ക് പിന്നിൽ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കണ്ണൂരിലെ സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികളെ പോലും ഞെട്ടിച്ചു കൊണ്ടാണ് പലപ്പോഴും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നീക്കങ്ങൾ നടക്കാറ്. അടുത്തിടെ മുസ്ലിംലീഗിന്റെ കോട്ടകളിൽ പോലും വിള്ളൽ വീഴ്ത്തിക്കൊണ്ടാണ് ജയരാജൻ ഇടപെട്ട് ലീഗ് പ്രവർത്തകരെ സിപിഎമ്മിൽ എത്തിച്ചത്. ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് ആളുകൾ ഒഴുകിയെത്തുന്നതിന് പിന്നിലും ജയരാജന്റെ മിടുക്കു തന്നെയായിരുന്നു. കണ്ണൂരിൽ എവിടെ പോയാലും പ്രവർത്തകരെ പേര് ചൊല്ലി വിളിക്കുന്ന വിധത്തിൽ പരിചയമുള്ള നേതാവാണ് പി ജയരാജൻ. അത്രയ്ക്കായിരുന്നു അദ്ദേഹത്തിന്റെ ജനകീയത. എന്തായാലും ഈ ജനകീയമായ നീക്കങ്ങൾ തന്നെയാണ് അദ്ദേഹം പുരയ്ക്ക് മേലേ ചാഞ്ഞെന്ന തോന്നലുണ്ടാക്കാൻ സി.പി.എം നേതൃത്വത്തിന് ഇടയാക്കിയത്.
താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയാണെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിൻ പിന്നിൽ നിന്നും കുത്തേൽക്കുന്നത്. ജയരാജൻ സ്വയം മഹത്വവൽക്കരിക്കുകയാണെന്ന പാർട്ടിയുടെ കണ്ടെത്തലിൽ അദ്ദേഹം അടിമുടി തളർന്ന മട്ടാണ്. കണ്ണൂരിൽ മറ്റൊരു നേതാക്കൾക്കും ഇല്ലാത്ത വിധത്തിൽ അടിത്തട്ടിൽ പ്രവർത്തകർക്കിടയിൽ ബന്ധമുണ്ട് പി ജയരാജന്. ഈ ബന്ധം ഒരു സുപ്രഭാതത്തിൽ അദ്ദേഹം ഉണ്ടാക്കിയെടുത്തതല്ല. അധ്വാനം കൊണ്ട് തന്നെ ഉണ്ടാക്കിയതാണ്. എന്തായാലും ഈ ജനകീയ ബന്ധം തന്നെയാണ് പി ജയരാജന് ഇപ്പോൾ തിരിച്ചടിച്ചിരിക്കുന്നത്.
സ്വയം മഹത്വവല്ക്കരിക്കുന്നതിനായി ജയരാജൻ ജീവിതരേഖയും നൃത്തശിൽപ്പവും തയ്യാറാക്കിയെന്നും പാർട്ടിക്ക് അതീതനായി വളരാനുള്ള ജയരാജന്റെ നീക്കം അനുവദിക്കാനാകില്ലെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത് ശരിക്കും പാർട്ടി അണികളെയും ഞെട്ടിച്ചിട്ടുണ്ട്. ജയരാജനെ പാർട്ടിയിൽ വളരാൻ വിടില്ലെന്ന കൃത്യമായ സൂചനയാണ് പാർട്ടിയുടെ ഇപ്പോഴത്തെ നടപടി, ഇതിന് പിന്നിൽ ആരാണെന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ജയരാജനെതിരായ നടപടി കണ്ണൂർ ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ വികാരഭരിതനായാണ് പി.ജയരാജൻ സംസ്ഥാന സമിതിയിൽ പ്രതികരിച്ചത്. രേഖകൾ തയ്യാറാക്കിയതിൽ തനിക്ക് പങ്കില്ലെന്നും കെ.കെ.രാഗേഷ് എംപിയാണ് രേഖകൾ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം. പാർട്ടി നടപടികളിൽ പ്രതിഷേധിച്ചു സംസാരിച്ച ജയരാജൻ പാർട്ടി നീക്കം അമ്പരിപ്പിക്കുന്നതാണെന്നും ഇങ്ങനൊയാണെങ്കിൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്നും അറിയിച്ചു. തുടർന്ന് സംസ്ഥാന സമിതി യോഗത്തിൽ നിന്ന് അദ്ദേഹം ഇറങ്ങി പോകുകയും ചെയ്തു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജയരാജനെതിരെ സി.പി.എം നേതൃത്വം നടപടി സ്വീകരിക്കാനൊരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന സൂചനകൾ. ജയരാജനെ അനുകൂലിച്ച് ഇറങ്ങിയ രേഖകൾ സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയായി. ചർച്ചയ്ക്കും ജയരാജന്റെ മറുപടിക്കും ശേഷം അവ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. ജയരാജനെതിരെ ചില നീക്കങ്ങൾ നടക്കുന്നതായി സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ഇത്ര കടുത്ത നടപടിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന് പുറത്തറിഞ്ഞിരുന്നില്ല.
സിപിഎമ്മിനെ നിയന്ത്രിക്കുന്ന കണ്ണൂർ ലോബിയിൽ സുപ്രധാനിയായ നേതാവാണ് പി.ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊപ്പം നിർണായക സ്വാധീനമാണ് കണ്ണൂരിലെ പാർട്ടി സംവിധാനത്തിൽ അദ്ദേഹത്തിനുള്ളത്.
ജയരാജനെതിരെയുണ്ടായ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെ കാരണങ്ങളെന്താണെന്നോ ഈ കാര്യത്തിൽ മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും നിലപാടുകൾ എന്താണെന്നോ ഈ ഘട്ടത്തിൽ വ്യക്തമല്ല. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന നേതാവാണ് പി ജയരാജൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരായ നീക്കത്തിലൂടെ പാർട്ടിയിൽ ചേരിപ്പോര് നിലനിൽക്കുന്നു എന്ന കൃത്യമായ സൂചനയാണ് പുറത്തുവരുന്നതും..
പി.ജയരാജനെ കൂടാതെ കണ്ണൂർ ലോബിയിലെ പ്രധാനികളായ ഇ.പി.ജയരാജൻ എംഎൽഎ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ എന്നീ നേതാക്കളുടെ നിലപാടും എന്താണെന്നറിയില്ല. വി എസ് അച്യുതാനന്ദനെതിരായ വിമർശനങ്ങൾ ഒഴിച്ചു നിർത്തിയാൽ സമീപകാലത്ത് ഇതാദ്യമായാണ് മുൻനിരയിലുള്ള ഒരു നേതാവിനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഇത്ര കടുത്ത വിമർശനമുയരുന്നത്. വിമർശനം പാർട്ടി കോട്ടയിലെ ഏറ്റവും ശക്തനായ നേതാവിനെതിരെ കൂടിയാക്കുമ്പോൾ അത് ജില്ലയിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകർ എങ്ങനെ സ്വീകരിക്കും എന്ന കാര്യം നിർണായകമാണ്.
തന്നെ കൊല്ലാൻ ശ്രമിച്ചവർക്ക് മാപ്പ് നൽകി സിപിഎമ്മിലേക്ക് കൈപിടിച്ചു കൊണ്ടുവരികയും മതവിശ്വാസികളെ പാർട്ടിക്കൊപ്പം നിർത്താൻ ന്യൂനപക്ഷസമ്മേളനവും ശ്രീകൃഷ്ണജയന്തിയും സംഘടിപ്പിച്ച പി.ജയരാജൻ പാർട്ടിയുടെ നടപ്പ് രീതികളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ കൊണ്ടു വന്ന ആളാണ്. കണ്ണൂരിലെ സി.പി.എം. പരിപാടികളിൽ അടുത്തകാലത്തായി പി.ജയരാജനായിരുന്നു താരം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ അദ്ദേഹത്തെക്കാളും കൈയടി ജയരാജന് കിട്ടാറുണ്ട്. ഇതാണ് പാർട്ടിക്കതീതനാവാൻ അദ്ദേഹം ശ്രമിക്കുന്നുവെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ടാകാൻ കാരണം.
സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനമനുസരിച്ചാണ് സംസ്ഥാനസമിതിയിൽ അജൻഡ വന്നത് എന്നത് ഇതിന്റെ ഗൗരവം കൂട്ടുന്നു. ഇതിനൊപ്പം തലശ്ശേരി ടൗൺ ലോക്കൽ സമ്മേളനത്തിൽ മത്സരമുണ്ടായപ്പോൾ അതിനെ എതിർത്ത് സമ്മേളനംതന്നെ പിരിച്ചുവിട്ട ജയരാജന്റെ നടപടിയും പരാതിക്കിടയാക്കി. ലോക്കൽസമ്മേളനത്തിൽ കമ്മിറ്റിയംഗങ്ങളുടെ പാനൽ വെച്ചപ്പോൾ മൂന്നു പ്രതിനിധികൾ മത്സരിക്കാൻ തയ്യാറായി. പി.ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം. മത്സരം വിഭാഗീയതയാണെന്ന നിലപാടാണ് ജയരാജൻ സ്വീകരിച്ചത്. എന്നാൽ, മത്സരത്തിൽനിന്ന് പിന്മാറാൻ പ്രതിനിധികളും തയ്യാറായില്ല. ഇതോടെയാണ് സമ്മേളനം നിർത്തിവെച്ചത്. ഇതിനിടയിലെ ബഹളത്തിൽ 'നിങ്ങൾ സംസ്ഥാന കമ്മിറ്റിയിലെത്തിയത് മത്സരിച്ചിട്ടായിരുന്നല്ലോ' എന്ന് ചില പ്രതിനിധികൾ ജയരാജനോട് ചോദിക്കുകയും ചെയ്തിരുന്നു. മുടങ്ങിയ സമ്മേളനം വീണ്ടും നടത്താൻ കഴിയാത്തതും സംസ്ഥാന നേതൃത്വത്തിന്റെ വിമർശത്തിനിടയാക്കി.
കണ്ണൂരിൽ മറ്റേത് പാർട്ടിനേതാക്കൾക്കും ഉപരിയായി പി.ജയരാജന് ജനകീയത കൂടിയതാണ് വിമർശത്തിന് അടിസ്ഥാനകാരണമായത്. ഇത് ബോധപൂർവം ഉണ്ടാക്കിയെടുക്കുന്നതാണെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. പൊതുസമ്മേളനങ്ങളിൽ ജയരാജന് പ്രത്യേകമായി കൈയടി കിട്ടുന്നു. സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ സാമൂഹികമാധ്യമങ്ങളടക്കം ഉപയോഗപ്പെടുത്തുന്നു. ഇതൊക്കെയാണ് ജയരാജനെതിരെ ഉയർന്ന വിമർശനങ്ങൾ. അടുത്തിടെ പുറത്തിറങ്ങിയ സംഗീത ആൽബം വരെ ഇതിനു തെളിവായി മാറി.
കണ്ണൂരിലെ നേതാക്കളിൽനിന്നുതന്നെയാണ് വിമർശമുണ്ടായതെന്നതും ശ്രദ്ധേയമാണ്. ഇതിനെ തടയാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തയ്യാറായതുമില്ല. പരാതി പരിശോധിക്കണമെന്ന നിലപാടാണ് കോടിയേരിയും സ്വീകരിച്ചത്. കണ്ണൂരിലെ പാർട്ടിക്കുള്ളിൽ ശീതസമരവും മുറുമുറുപ്പും കൂട്ടുന്നതാണ് ഇപ്പോഴത്തെ നടപടി. പാർട്ടിയുടെ കരുത്തും കരുത്തരുടെ നിരയും കണ്ണൂരിലാണ്. ജില്ലാ നേതൃത്വത്തിന്റെ പല പരിപാടികളിലും കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ അസാന്നിധ്യം ഇപ്പോൾതന്നെ പ്രകടമാണ്. ഐ.ആർ.പി.സി.യിലൂടെയുള്ള സാന്ത്വനപ്രവർത്തനവും എതിരാളികളുടെ തട്ടകത്തിൽ വിള്ളലുണ്ടാക്കി പാർട്ടിയിലേക്ക് ആളെക്കൂട്ടിയതുമെല്ലാം പി.ജയരാജന്റെ മിടുക്കാണ്. പക്ഷേ, അതൊക്കെ ഒറ്റയാൾപോരാട്ടത്തിന്റെ വിജയമാക്കി മാറ്റുന്നുവെന്ന ആക്ഷേപമാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ ഉയരുന്നത്.
എല്ലാ സമയത്തും ജയരാജനൊപ്പം ഉറച്ചു നിന്ന പാർട്ടി ഇപ്പോൾ എന്തുകൊണ്ട് അദ്ദേഹത്തിന് നേരെ തിരിഞ്ഞു എന്നതാണ് ആകാംക്ഷ ഉണർത്തുന്ന ചോദ്യം. തനിക്കെതിരായ നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാന സമിതിയിൽ നിന്ന് ഇന്ന് ഇറങ്ങിപോയ പി.ജയരാജന്റെ തുടർനടപടികൾ എന്താവും എന്നതിലേക്കാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പാർട്ടിക്ക് വിധേയനായി തന്നെ പോരാട്ടം തുടരാനാകും അദ്ദേഹത്തിന്റെ നീക്കമെന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകൾ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്