നാണവും മാനവുമില്ലാതെ രാജി നീട്ടിയ തോമസ് ചാണ്ടിക്ക് കൈപൊള്ളി; കായൽ കയ്യേറ്റത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി നൽകിയ ഹർജി ഹൈക്കോടതി തള്ളി; മന്ത്രി സ്വന്തം സർക്കാരിനെതിരെ ഹർജി നൽകുന്നത് ഭരണഘടനാലംഘനം; മന്ത്രിസഭാതീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വമില്ലായ്മ; ചാണ്ടി ദന്തഗോപുരത്തിൽ നിന്ന് താഴെയിറങ്ങണം; രാജി വയ്ക്കുന്നതാണ് ഉത്തമം; പരിഹാരം തേടി ചാണ്ടിക്ക് കളക്ടറെ സമീപിക്കാമെന്നും കോടതി
കൊച്ചി: കായൽ കയ്യേറ്റ വിഷയത്തിൽ, ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. മന്ത്രിക്ക് സ്വന്തം സർക്കാരിനെതിരെ ഹർജി നൽകാൻ കഴിയില്ലെന്നും അത് ഭരണഘടനാലംഘനമാണെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.ഹർജിയിൽ രാവിലെ വാദം കേട്ടപ്പോൾ തന്നെ മന്ത്രിക്കെതിരെ ഗുരുതര പരാമർശങ്ങളാണ് കോടതി നടത്തിയത്.
ഹർജി നിലനിൽക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിതെന്നു ചൂണ്ടിക്കാട്ടി. നിരവധി ചോദ്യങ്ങളുന്നയിച്ച ഹൈക്കോടതിയുടെ കടുത്ത പരാമർശങ്ങൾ സർക്കാരിനും മുഖ്യമന്ത്രിക്കും വലിയ തിരിച്ചടിയാണ്.
ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ട് ജഡ്ജിമാരാണ് വാദം കേട്ടത്. റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കാൻ കലക്ടറെ 15 ദിവസത്തിനകം സമീപിക്കണമെന്ന് ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ നിർദ്ദേശിച്ചു. എന്നാൽ കോടതിയെ സമീപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തിപരമായ പരാമർശമോ നടപടി നിർദ്ദേശമോ ഇല്ല. ഭാവിയിൽ നടപടിയുണ്ടാകുമോ എന്ന ആശങ്ക മാത്രമാണു തോമസ് ചാണ്ടിയുടേതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഹൈക്കോടതി പരാമർശങ്ങൾ
വാദങ്ങൾക്കിടയിലുടന്നീളം തോമസ് ചാണ്ടിയേയും സർക്കാരിനേയും വിമർശിച്ച കോടതി, ഹർജ്ജി പിൻവലിക്കുന്നോയെന്നും ചോദിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ഡിവിഷൻ ബെഞ്ച് വീണ്ടും ചേർന്നപ്പോൾ ഹർജി പിൻവലിക്കുന്നില്ലെന്നാണ് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ അറിയിച്ചത്.ഹർജി പിൻവലിച്ചാൽ മന്ത്രിക്കെതിരായ പരാമർശങ്ങൾ നീക്കാമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ ഹർജി പിൻവലിക്കേണ്ട സാഹചര്യമില്ലെന്നാണ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻഖ വ്യക്തമാക്കി.പുതിയ റിപ്പോർട്ടിലും പഴയ റിപ്പോർട്ടിലും പിശകുകളുണ്ടെന്നും അദ്ദേഹം വാദിച്ചു. കളക്ടറുടെ റിപ്പോർട്ടിൽ മന്ത്രിക്കെതിരെ പരാമർശമില്ലെന്ന് അറ്റോർണി ജനറലും കോടതിയിൽ വ്യക്തമാക്കി. എന്നാൽ മന്ത്രി ദന്തഗോപുരത്തിൽ നിന്ന് താഴെയിറങ്ങണമെന്നും സാധാരണക്കാരനെ പോലെ നടപടികൾ നേരിടണമെന്നും കോതി നിരീക്ഷിച്ചു.
മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സർക്കാരിനു നിലപാടെടുക്കാനാകുമോ?' തുടങ്ങിയ ചോദ്യങ്ങളാണു കോടതി ചോദിച്ചത്.
'നിങ്ങൾ സർക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തൽസ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗർഭാഗ്യകരമാണ്. അയോഗ്യത കൽപ്പിക്കാൻ മതിയായ കാരണങ്ങളാണിത്. സർക്കാരിനെതിരെ കോടതിയെ സമീപിച്ചതു െതറ്റുതന്നെ. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയിൽ ഇരിക്കാനാകും ? മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തമില്ലായ്മയാണ്' ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
'സർക്കാരിനെയും കാബിനറ്റ് സെക്രട്ടറിയായ ചീഫ് സെക്രട്ടറിയെയും എതിർ കക്ഷിയാക്കി ഒരു മന്ത്രിക്ക് എങ്ങനെ ഹർജി നൽകാനാവും? ജില്ലാ കലക്ടറുടെ പരാമർശം നീക്കണമെന്നാണു മന്ത്രിയുടെ ആവശ്യം. പരാമർശങ്ങൾ നീക്കാനാണെങ്കിൽ മന്ത്രിക്കു ജില്ലാ കലക്ടറെ സമീപിക്കാമായിരുന്നുവല്ലോ. ഹർജി പിൻവലിക്കുന്നില്ലെങ്കിൽ ഉച്ചയ്ക്കു ശേഷം വിധി പറയാം.' കോടതി വ്യക്തമാക്കി.
സ്വന്തം സർക്കാരിനെതിരെ കേസ് നൽകുന്നത് ആദ്യമായല്ലേ, ഇത് അപൂർവ്വസംഭവമല്ലേയെന്നും എന്ന് കോടതി ചോദിച്ചു. മന്ത്രിക്ക് വ്യക്തിപരമായ സ്വത്തുകൾ ഉണ്ടാകാം, അതിനാൽ വ്യവഹാരങ്ങളും ആകാം എന്ന് വിവേക് തൻഖ കോടതിയിൽ പറഞ്ഞെങ്കിലും, ഹർജിയുടെ ആദ്യവരിയിൽ മന്ത്രിയായ തോമസ് ചാണ്ടിയെന്ന് പ്രയോഗം ഉള്ളതോ എന്ന് കോടതി തിരിച്ചടിച്ചു. എന്നാൽ മന്ത്രി രാജി വയ്ക്കുന്നതാണ് ഉത്തമമെന്ന് കോടതി നിരീകഷിച്ചു.മന്ത്രിസ്ഥാനത്തിനിരുന്ന് സർക്കാരിനെതിരെ എങ്ങനെ ഹർജി നൽകുമെന്ന് കോടതി ആവർത്തിച്ചു.
കളക്ടറുടെ റിപ്പോർട്ടിൽ നിയമലംഘനം ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങൾ തോമസ് ചാണ്ടിയുടേതല്ലെന്നും അതിൽ തനിക്ക് ഉത്തരവാദിത്വം ഇല്ലെന്നും, സ്ഥലങ്ങൾ വാട്ടർ വേൾഡ് കമ്പനിയുടെ നിയന്ത്രണത്തിലുള്ളതാണെന്നും തൻഖ കോടതിയെ അറിയിച്ചു. മന്ത്രിയായപ്പോൾ തന്നെ വാട്ടർ വേൾഡ് കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തിൽ നിന്ന് മാറിനിന്നിരുന്നു. കളക്ടർ നോട്ടീസ് നൽകിയിരിക്കുന്നത് വാട്ടർ വേൾഡ് കമ്പനിക്കാണെന്നും, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും തോമസ് ചാണ്ടി കോടതിയെ അറിയിച്ചു. നികത്തപ്പെട്ടത് ഭൈരവൻ, ആശാലത എന്നിവരുടെ ഭൂമിയെന്നും മന്ത്രിക്ക് വേണ്ടി വാദമുയർന്നു. തൻഖയുടെ വാദങ്ങൾക്ക് ശേഷം 11.15 ഓടെ സർക്കാർ അഭിഭാഷകന്റെ വാദം ആരംഭിച്ചു. തോമസ് ചാണ്ടി മന്ത്രിയാകുന്നതിന് മുമ്പുള്ള ആരോപണങ്ങളാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അങ്ങനെയാണെങ്കിൽ തോമസ് ചാണ്ടിയെന്ന പേര് മാത്രമല്ലേയുള്ളു റിപ്പോർട്ടിൽ ഉള്ളു, അതിലെന്തിനാണ് മന്ത്രി ആശങ്കപ്പെടുന്നതെന്ന് കോടതി ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് റവന്യുവകുപ്പ് അന്വേഷണം നടത്തിയതെന്നും കോടതി ചോദിച്ചു.
സർക്കാരിന്റെ മലക്കംമറിച്ചിൽ
സർക്കാർ യഥാസമയം നടപടിയെടുക്കാത്തതിനാലാണ് പൊതുതാൽപര്യ ഹർജ്ജികൾ കോടതിയിലെത്തുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ വിശ്വാസത്തിലെടുക്കാതെയാണോ മന്ത്രി കളക്ടറുടെ റിപ്പോർട്ടിനെ കോടതിയിൽ ചോദ്യം ചെയ്യുന്നത്. റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ കളക്ടറെ സമീപിക്കാമായിരുന്നു. ഇത് കൂട്ടുത്തരവാദിത്വം നഷ്ടമായതിന്റെ സൂചനയല്ലേ ഇത്. ഇത് മന്ത്രിയെന്ന നിലയിൽ അയോഗ്യത കൽപ്പിക്കാൻ മതിയായ കാരണമാണ്. കോടതിയെ കൂട്ടുപിടിച്ച് അധികാരത്തിൽ തുടരാനാകില്ലെന്ന് കോടതി പറഞ്ഞു. കോടതിയിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉണ്ടായ സഹാചര്യത്തിൽ സ്റ്റേറ്റ് അറ്റോണി കെജി സോമൻ ഹൈക്കോടതിയിൽ മലക്കം മറിഞ്ഞു. മന്ത്രിയായി നിന്നുകൊണ്ട് സർക്കാരിനെതിരെ കേസ് കൊടുത്തത് തെറ്റായിപ്പോയെന്ന് കോടതി ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ്, തോമസ് ചാണ്ടിയുടെ നിലപാട് ശരിയായ രീതിയല്ലെന്ന് സ്റ്റേറ്റ് അറ്റോണി മറുപടി പറഞ്ഞു. ഹരജ്ജി പിൻവലിക്കുന്നോയെന്നും ഡിവിഷൻ ബെഞ്ച് തോമസ് ചാണ്ടിയോട് വാദത്തിനിടെ ആരാഞ്ഞു. തോമസ് ചാണ്ടിയുടെ നാല് ഹർജ്ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
കോടതിയിൽ ഹാജരാകരുതെന്ന കെപിസിസിയുടെ ആവശ്യം തള്ളിയാണ് 10.45 ഓടെ മുതിർന്ന കോൺഗ്രസ്സ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ തൻഖ എത്തിയത്. സുഹൃത്തെന്ന നിലയിലാണ് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായതെന്ന് വിവേക് തൻഖ ട്വിറ്ററിൽ കുറിച്ചു. താമസിച്ചിരുന്ന താജ് ഹോട്ടലിൽ നിന്ന് തൻഖ ഹൈക്കോടതിയിലേക്ക് ഇറങ്ങുന്ന സമയം അദ്ദേഹത്തിന്റെ കാറ് തടഞ്ഞ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധം ഉയർത്തി. ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രവർത്തകരെ മാറ്റി തൻഖയുടെ കാർ കടന്ന് പോകാനുള്ള വഴിയൊരുക്കിയത്. തുടർന്ന് 2ബി കോടതിയിൽ എട്ടാം നമ്പർ കേസായാണ് തോമസ് ചാണ്ടിയുടെ കേസുകൾ 10.40 ഓടെയാണ് പരിഗണിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍