കൂട്ടുത്തരവാദിത്തം നഷ്ടമാക്കിയ തോമസ് ചാണ്ടിക്കൊപ്പമിരിക്കാൻ സിപിഐക്കാർ എത്തിയില്ല; ചന്ദ്രശേഖരനും സുനിൽകുമാറും രാജുവും തിലോത്തമനും മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത് പിണറായിക്ക് വമ്പൻ തിരിച്ചടിയായി; സഹമന്ത്രിമാർ എത്താതായപ്പോൾ തൽക്കാലം മാറിനിൽക്കാമെന്ന് ശതകോടീശ്വരന്റെ പ്രഖ്യാപനം; പൊളിച്ചത് ഹൈക്കോടതി വിധിയെ വ്യാഖ്യാനിച്ച് കടിച്ചു തൂങ്ങാനുള്ള നീക്കം; തോമസ് ചാണ്ടിയെ രാജിവയ്പ്പിച്ചതിന്റെ ക്രെഡിറ്റ് മുഴുവൻ കാനത്തിനും സഖാക്കൾക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒടുവിൽ കൈയേറ്റ വിഷയത്തിൽ ഹൈക്കോടതി പോലും വിമർശിച്ച തോമസ് ചാണ്ടി രാജിവച്ചു. ഇതിന്റെ മുഴുവൻ ക്രെഡിറ്റും സിപിഐയ്ക്കും സെക്രട്ടറി കാനം രാജേന്ദ്രനുമാണ്. പ്രതിപക്ഷം പോലും തോമസ് ചാണ്ടിക്കെതിരെ പ്രതികരിക്കാനാവാതെ നിലയുറപ്പിച്ചപ്പോൾ സിപിഐ ഉറച്ച നിലപാട് എടുത്തു. മാർത്താണ്ഡം കായലിലേത് കൈയേറ്റമെന്ന് അവർ തുറന്നു പറഞ്ഞു. രാജി വച്ചേ പറ്റുവെന്നും തുറന്നടിച്ചു. ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്രയിൽ രാജിയില്ലെന്ന് കാനത്തെ ഇരുത്തി തോമസ് ചാണ്ടി പ്രഖ്യാപിച്ചപ്പോൾ അതേ വേദിയിൽ തന്നെ വെല്ലുവിളിയെ ചോദ്യം ചെയ്ത് കാനവും എത്തി. ഇതിന്റെ തുടർച്ചയാണ് ക്ലൈമാക്സ് ദിനത്തിലും ഉണ്ടായത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് മുമ്പ് തോമസ് ചാണ്ടി രാജിവയ്ക്കുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. ഇത് അട്ടിമറിക്കനായിരുന്നു തോമസ് ചാണ്ടിയുടെ നീക്കം. ഇതിനെ അതിശക്തമായ നിലപാടിലൂടെ സിപിഐ പൊളിക്കുകയായിരുന്നു.
സിപിഐ നിലപാട് കടുപ്പിച്ചപ്പോൾ ഒടുവിൽ ചാണ്ടി വഴങ്ങി. താൻ മാറി നിൽക്കാൻ തയാറാണെന്ന് തോമസ് ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചത്. ഉപാധികളോടെ രാജിവെക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധിയുണ്ടായാൽ തിരിച്ച് വരാൻ അവസരം നൽകണമെന്നാണ് ചാണ്ടിയുടെ ഉപാധി. രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയെ കണ്ടപ്പോൾ സാഹചര്യത്തിന്റെ ഗൗരവം പിണറായി അദ്ദേഹത്തെ അറിയിച്ചു. ആ ഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന പാർട്ടി നേതാവ് ടി.പി പീതാംബരൻ മാസ്റ്റർ ഒരുമണിക്കൂർ സാവകാശം ചോദിച്ചു. മുഖ്യമന്ത്രി അത് അംഗീകരിച്ചു. അവസാനമായി മന്ത്രിസഭാ യോഗത്തിൽ കൂടി പങ്കെടുക്കാനുള്ള ആഗ്രഹം ചാണ്ടി അറിയിച്ചു. സിപിഐ മന്ത്രിമാരുടെ എതിർപ്പ് അവഗണിച്ച് ചാണ്ടിക്ക് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ അവസരം നൽകി. എൽഡിഎഫിലെ പ്രതിസന്ധി കൂടി കണക്കിലെടുത്ത് ഒടുവിൽ ചാണ്ടി വഴങ്ങുകയായിരുന്നു.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ താൻ പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയെ കണ്ട ശേഷം തോമസ് ചാണ്ടിയുടെ പ്രഖ്യാപനം. കോടതിയുടെ വിധി വന്നശേഷം എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും തോമസ് ചാണ്ടി പ്രഖ്യാപിച്ചു. ഇത് സിപിഐയെ കളിയാക്കലായിരുന്നു. മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് ഇതെന്ന് കാനം തിരിച്ചറിഞ്ഞു. അങ്ങനെ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിലെത്തിയപ്പോൾ നാല് പേർ പുറത്തിരുന്നു. ഇത് വാർത്തയായി. തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ സിപിഐ മന്ത്രിമാർ രാജി നൽകുമെന്ന സൂചനകളുമെത്തി. ഇതിനിടെ ഇടതുപക്ഷത്തെ ജനതാദള്ളും തോമസ് ചാണ്ടിയെ പരസ്യമായി തള്ളി പറഞ്ഞു. ഇതോടെ രാജി അനിവാര്യതയായി മാറി. മന്ത്രിസഭാ യോഗത്തിൽ താൻ സ്ഥാനം ഒഴിയുന്നുവെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചു. ഇത് സഹമന്ത്രിമാരെല്ലാം കേട്ടിരുന്നു. താൽകാലികമായി മാറി നിൽക്കുന്നുവെന്ന് വെളിപ്പെടുത്തലാണ് തോമസ് ചാണ്ടി നടത്തിയത്.
മന്ത്രിസഭാ യോഗത്തിലെ ചർച്ചകളൊന്നും പുറത്തു പോകരുതെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. സിപിഐ മന്ത്രിമാർ ആരും ഇല്ലാത്തതു കൊണ്ട് തന്നെ എല്ലാം രഹസ്യമായി തുടരുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. കേസിൽ സുപ്രീംകോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടായാൽ തിരിച്ചുവരാൻ അനുവദിക്കണമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടിയുടെ അഭ്യർത്ഥന. ഹൈക്കോടതിയിലെ വിധിക്കെതിരെ താൻ സുപ്രീംകോടതിയെ സമീപിക്കുമെന്നും തോമസ് ചാണ്ടി അറിയിച്ചു. സിപിഐയുടെ വിട്ടുനിൽക്കലിനെ കുറിച്ച മന്ത്രിസഭയിൽ ചർച്ച ചെയ്തതുമില്ല. എന്നാൽ സിപിഐയും തന്നോടൊപ്പം നിന്നിരുന്നുവെങ്കിൽ തനിക്ക് രാജി വയ്ക്കേണ്ടി വരില്ലെന്ന നിലപാട് പലരേയും തോമസ് ചാണ്ടി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പോലും അനുകൂലമാക്കിയപ്പോഴും കാനം തിരിഞ്ഞതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ എത്താത്തതാണ് ഇതിന് കാരണമെന്നും തോമസ് ചാണ്ടി തിരിച്ചറിയുന്നു.
ഇ ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ, കെ രാജു, തിലോത്തമൻ തുടങ്ങിയ സിപിഐ മന്ത്രിമാർ ആരും യോഗത്തിന് എത്തിയില്ല. തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ സിപിഐ മന്ത്രിമാർ രാജിവയ്ക്കുമെന്ന് മുഖ്യമന്ത്രിയെ പരോക്ഷമായി സിപിഐ അറിയിക്കുകയും ചെയ്തു. രാവിലെ 9 മണിക്കാണ് മന്ത്രിസഭാ യോഗം തുടങ്ങിയത്. സിപിഐ മന്ത്രിമാരെല്ലാം ഇതിനായി സെക്രട്ടറിയേറ്റിലെത്തുകയും ചെയ്തു. എട്ട് മണിയോടെ തോമസ് ചാണ്ടി രാജിവയ്ക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് ചാണ്ടി നടത്തിയ പ്രസ്താവന സിപിഐയെ ചൊടിപ്പിച്ചു. ഹൈക്കോടതി വിധി പരിശോധിച്ച് മുഖ്യമന്ത്രി തീരുമാനിക്കുമെന്നായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി പ്രതികരിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാനുള്ള തീരുമാനം സിപിഐ എടുത്തത്. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് നിർദ്ദേശം സിപിഐ മന്ത്രിമാർക്ക് നൽകിയത്. ഇതോടെ തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭാ യോഗവും ഇടതുപക്ഷത്തിന് തീരാകളങ്കമായി.
തോമസ് ചാണ്ടി വിഷയത്തിൽ നേരത്തെ തന്നെ സിപിഐയും സിപിഎമ്മും രണ്ട് തട്ടിലായിരുന്നു. തോമസ് ചാണ്ടിയെ കൊണ്ട് രാജിവയ്പ്പിക്കണമെന്ന് നേരത്തെ തന്നെ സിപിഐ സെക്രട്ടറി കാനം ആവശ്യപ്പെട്ടിരുന്നു. കാനത്തിന്റെ യാത്രയിലെത്തി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയും കാനത്തെ ചൊടിപ്പിച്ചിരുന്നു. ഇടതുപക്ഷത്തെ ജനതാദള്ളും തോമസ് ചാണ്ടിയുടെ രാജി അനിവാര്യതയാണെന്ന പക്ഷക്കാരാണ്. എന്നാൽ പാർട്ടിയുടെ പ്രതിനിധിയായ മാത്യു ടി തോമസ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടിക്കൊപ്പം ഇരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ ബഹിഷ്കരണ തീരുമാനം എത്തിയത്. സിപിഐ നേതൃത്വം ഇക്കാര്യം പാർലമെന്ററി പാർട്ടി നേതാവ് ഇ.ചന്ദ്രശേഖരനെ അറിയിച്ചു. സിപിഐയുടെ നാല് മന്ത്രിമാരും രാവിലെ സെക്രട്ടേറിയറ്റിലേക്ക് എത്തിയെങ്കിലും മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയിൽ ഇരിന്നു. ഈ കടുത്ത തീരുമാനത്തിനെല്ലാം പിന്നിൽ കാനം രാജേന്ദ്രനായിരുന്നു. പന്ന്യൻ രവീന്ദ്രനും ഈ നിലപാടുകളെ പിന്തുണച്ചു. ബിനോയ് വിശ്വത്തെ പോലുള്ള കാനത്തിന്റെ വിശ്വസ്തരും കടുത്ത നിലപാട് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന പക്ഷക്കാരായിരുന്നു.
രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിന് എത്തിയത്. ഇത്രയും ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമായാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിലൂടെ പ്രകടിപ്പിച്ചത്. രാവിലെ തന്നെ മുഖ്യമന്ത്രി രാജി പ്രഖ്യാപിക്കണമെന്നായിരുന്നു അവരുടെ പക്ഷം. കോടതിയുടെ രൂക്ഷ പരാമർശം ഏറ്റുവാങ്ങിയിട്ടും രാജിവെക്കാത്ത തോമസ് ചാണ്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം പോലും ബഹിഷ്കരിച്ചു. ചാണ്ടിക്കൊപ്പം മന്ത്രിസഭാ യോഗത്തിൽ ഇരിക്കാൻ തങ്ങളില്ലെന്ന് രാവിലെ തന്നെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇതിൽ ഇടപെടുകയോ സിപിഐ മന്ത്രിമാരെ വിളിക്കുകയോ ചെയ്തില്ല. മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയിൽ സമാന്തരമായി സിപിഐയുടെ നാല് മന്ത്രിമാരും യോഗം ചേരുകയും ചെയ്തു.
യഥാർഥത്തിൽ തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കവേ ഹൈക്കോടതി ചോദിച്ച കൂട്ടുത്തരവാദിത്വം നഷ് ടപ്പെട്ടില്ലേ എന്ന ചോദ്യം സിപിഐ വീണ്ടും സജീവമാക്കി. സിപിഐയുടെ നാല് മന്ത്രിമാരും രാവിലെ സെക്രട്ടേറിയറ്റിലേക്ക് എത്തിയെങ്കിലും ഒമ്പത് മണിമുതൽ അവരെല്ലാം മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയിൽ ഇരിക്കുകയായിരുന്നു. രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിന് എത്തിയത്. ഇത് അറിഞ്ഞതോടെ പ്രതിഷേധം അറിയിച്ചുള്ള കത്ത് മുഖ്യമന്ത്രിക്ക് ചന്ദ്രശേഖർ കൊടുത്തയച്ചു. തോമസ് ചാണ്ടിയുമായി സഹകരിക്കാനില്ലെന്ന സൂചനയായിരുന്നു അത്. ഇതോടെ കാനത്തിന്റെ നിലപാടിന്റെ കാഠിന്യം മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞു. രാജി വച്ചേ മതിയാകൂവെന്ന സൂചന തോമസ് ചാണ്ടിക്ക് നൽകുകയും ചെയ്തു. അങ്ങനെ പടിയിറക്കം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്