സൽമാൻ രാജാവ് പടി ഇറങ്ങുന്നു; സൗദിയുടെ സമ്പൂർണ നിയന്ത്രണം ഇനി എംബിഎസിന്റെ കൈകളിലേക്ക്; ഇറാനുമായി നേർക്ക് നേർ പോരാട്ടമെന്ന് സൂചന; അറസ്റ്റിലായ രാജകുമാരന്മാരുടെ പ്രതീക്ഷ നഷ്ടപ്പെട്ടു; അമേരിക്കയുടെ പൂർണ പിന്തുണയോടെ ന്യൂയോർക്കിനേക്കാൾ വലിയ നഗരം വരെ ഒരുക്കി ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങി മുഹമ്മദ് ബിൻ സൽമാൻ; സൗദി നീങ്ങുന്നത് സാമ്പത്തിക-സാമൂഹിക പരിഷ്കരണങ്ങളുടെ വഴിയിൽ
മറുനാടൻ ഡെസ്ക്
ജിദ്ദ: സൗദിയിലെ ഭരണാധികാരി സൽമാൻ രാജാവ് അടുത്ത ആഴ്ച അധികാരം വിട്ട് പടിയിറങ്ങാൻ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. തന്റെ മകനായ മുഹമ്മദ് ബിൻ സൽമാൻ എന്ന എംബിഎസിനെ തന്റെ അനന്തരാവകാശിയായുള്ള ഔദ്യോഗിക പ്രഖ്യാപനം രാജാവ് ഉടൻ നടത്തുമെന്നാണ് സൂചന. കിരീടാവകാശിയായിരിക്കെ തന്നെ സൗദിയിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടിരിക്കുന്ന എംബിസിന്റെ കൈകളിലേക്ക് സൗദിയുടെ സമ്പൂർണ നിയന്ത്രണം എത്തുന്നതോടെ സൗദിയുടെ മുഖച്ഛായ തന്നെ മാറുമെന്നുറപ്പായിരിക്കുകയാണ്.
പരമ്പരാഗത വൈരിയായ ഇറാനുമായി സൗദി നേർക്ക് നേർ പോരാട്ടം നടത്താൻ എംബിഎസ് ഒരുങ്ങുന്നതായും സൂചനയുണ്ട്. എംബിഎസിന്റെ കൈകളിൽ പൂർണമായ അധികാരമെത്തുമെന്ന് ഏതാണ്ട് ഉറപ്പായതോടെ അഴിമതിയുടെ പേരിൽ അറസ്റ്റിലായ രാജകുമാരന്മാരുടെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. അമേരിക്കയുടെ പൂർണ പിന്തുണയോടെ ന്യൂയോർക്കിനേക്കാൾ വലിയ നഗരം വരെ ഒരുക്കി ലോകത്തെ ഞെട്ടിക്കാനും സൗദി ഒരുങ്ങുന്നുണ്ട്. അഴിമതി നടത്തിയതിന്റെ പേരിൽ ഈ മാസം ആദ്യം തന്നെ 13 രാജകുമാരന്മാരെയും മന്ത്രിമാരേയും എംബിഎസ് അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. തന്റെ കൈകളിലേക്ക് അധികാരം വരുന്നതിന്റെ ശക്തമായ സൂചനയായിരുന്നു ഇതിലൂടെ അദ്ദേഹം നൽകിയിരുന്നത്.
അധികാരം മകന് കൈമാറിയാലും സൽമാൻ രാജാവ് സൗദിയുടെ ഔദ്യോഗിക തലവനായി തുടരുമെന്നും സൂചനയുണ്ട്. ഇറാന്റെ പിന്തുണയോടെ ലെബനണിൽ പ്രവർത്തിക്കുന്ന ഹുസ്ബുള്ളയെ ഇസ്രയേലിന്റെ സഹായത്തോടെ അടിച്ചമർത്താനും എംബിഎസ് പദ്ധതിയിടുന്നുണ്ട്.കാലങ്ങളായി സൗദി പിന്തുടർന്ന് വരുന്ന മതതീവ്രവാദ- വഹാബിസ ആശയങ്ങളെ ഉപേക്ഷിച്ച് രാജ്യത്തെ മിതവാദം പുലർത്തുന്ന ഇസ്ലാമികതയിലേക്ക് നയിക്കുമെന്ന വിപ്ലവകരമായ പ്രഖ്യാപനം എംബിഎസ് അടുത്തിടെയായിരുന്നു നടത്തിയിരുന്നത്. ഇതിനെ തുടർന്ന് ലോകമാകമാനം അദ്ദേഹം ഹീറോ ആയി മാറുകയും ചെയ്തിരുന്നു.
പ്രമുഖ വ്യവസായി കൂടിയായ അൽ വലീദ് ബിൻ തലാൽ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വാർത്ത ഗൾഫ് വ്യവസായലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടിച്ചിരുന്നു. 81 വയസ്സുള്ള സൽമാൻ രാജാവ് കഴിഞ്ഞ ജൂലൈയിലാണ് സഹോദരപുത്രന് പകരം മകനായ മുഹമ്മദ് ബിൻ സൽമാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തെ എംബിഎസ് എന്നാണ് അറിയപ്പെടുന്നത്. സൗദിയെ എംബിഎസ് മാറ്റത്തിന്റെ പുതിയ ലോകത്ത് എത്തിക്കുമെന്നാണ് വിലയിരുത്തൽ. രാജകുമാരന്റെ വരവിന് ശേഷം വൻതോതിലുള്ള സാമ്പത്തിക-സാമൂഹിക പരിഷ്കരണ നടപടികൾക്കാണ് സൗദി അറേബ്യ സാക്ഷ്യം വഹിച്ചത്. അറസ്റ്റിലായവരെ ഹോട്ടൽ മുറിയിലാണ് തടവിൽ താമസിപ്പിച്ചിരിക്കുന്നത്. അത്യാഡംബര ഹോട്ടലിലാണ് തടവറ. പക്ഷേ ഇന്ന് ഇവർക്ക് ആഡംബരമൊന്നുമില്ല. ഇവിടെ പരിമിതമായ സൗകര്യങ്ങളിലാണ് അഴിമതിക്കേസിൽ കുടുങ്ങിയവർ കഴിയുന്നത്. കിടക്കാൻ പട്ടു മെത്ത വിരിച്ച കട്ടിലുകളില്ല. എല്ലാ രാജകുമാരന്മാരും തറയിലാണ് ഉറക്കം. ഇതിന് പിന്നാലെയാണ് അധികാരം പൂർണ്ണമായും മകന് നൽകാൻ സമൽമാൻ രാജാവ് തയ്യാറെടുക്കുന്നത്.
അങ്ങനെ അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് സൗജി അറേബ്യ എന്ന രാജ്യം. ഇപ്പോഴും 21ാം നൂറ്റാണ്ടിലെ ചിന്താഗതിക്കൊപ്പം എത്താതിരുന്ന രാജ്യമെന്നായിരുന്നു സൗദിക്കുണ്ടായിരുന്ന ചീത്തപ്പേര്. ഇത് മാറ്റാൻ ശ്രമിക്കുകയാണ് മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. അഴിമതി തടയാൻ വേണ്ടിയുള്ള ശ്രമങ്ങളും ശക്തമാക്കിയതിന്റെ ഭാഗമായി രാജകുമാരന്മാർ അടക്കം 11 പേർ അറസ്റ്റിലായതായത് അന്തർദേശീയ മാധ്യമങ്ങളും ആഘോഷമാക്കി. മറ്റൊരു രാജകുമാരനടക്കം 49 പേരെ അകത്താക്കിയതിനൊപ്പം ബിൻലാദൻ കുടുംബത്തിന്റെ കോടികളുടെ ആസ്തിയിലും ഇദ്ദേഹം കൈവച്ചിരിക്കുകയാണ്. ലണ്ടൻ അടക്കം ലോകം എമ്പാടും സ്വത്തുക്കൾ സമ്പാദിച്ച രാജകുടുംബാംഗത്തിനും ഇതിന്റെ ഭാഗമായി പണികിട്ടിയിട്ടുണ്ട്. സൗദിയെ മാറ്റി മറിക്കാൻ പുറപ്പെട്ട എംബിഎസ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് രണ്ടും കൽപ്പിച്ചാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇതോടെ ലോകം നിറഞ്ഞ പ്രതീക്ഷയിലായിരിക്കുകയാണ്.
സൗദിയെ പുതിയ കാലത്തിന് അനുസൃതമായി പരിവർത്തനപ്പെടുത്തുന്നതിനായി രാജ്യത്ത് സ്ത്രീ സ്വാതന്ത്ര്യം മുതൽ മൗലികാവകാശങ്ങൾ വരെ പുനഃസ്ഥാപിക്കുമെന്ന് രാജകുമാരൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി കടുംപിടിത്തക്കാരായ മുസ്ലിം പുരോഹിതരെ മാറ്റി പകരം പുരോഗമന ചിന്തയുള്ളവരെ പ്രതിഷ്ഠിക്കുമെന്നും ഈ വിധത്തിൽ സൗദിയെ ആധുനിക കാലത്തേക്ക് നയിക്കുമെന്നുമാണ് എംബിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിൽ കീരീടാവകാശിയായി വാഴിക്കപ്പെട്ട എംബിഎസ് സ്ത്രീകൾക്കുള്ള ഡ്രൈവിങ് നിരോധനം പിൻവലിച്ചതിന് പുറമെ മിക്സഡ്-ജെൻഡർ നാഷണൽ ഡേയ്ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു.
ഇതിന് പുറമെ രാജ്യത്ത് സിനിമയും മ്യൂസിക്ക് കൺസേർട്ടുകളും അധികം വൈകാതെ പുനഃസ്ഥാപിക്കുമെന്നും എംബിഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പുതിയ മാറ്റങ്ങളുടെ ഭാഗമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച സൗദി 380 ബില്യൺ പൗണ്ടിന്റെ സ്വതന്ത്ര വ്യാപാര മേഖല ബിൻ പ്രഖ്യാപിച്ചിരുന്നു. ഈ പ്രൊജക്ട് നിയോം എന്നാണ് അറിയപ്പെടുന്നത്. നോർത്ത് വെസ്റ്റേൺ തീരപ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മേഖല രാജ്യത്തെ മറ്റിടങ്ങളിലെ നിയമങ്ങളിൽ നിന്നും വേറിട്ടായിരിക്കും പ്രവർത്തിക്കുന്നത്. ഊർജം, ജലം, ബയോടെക്നോളജി, ഭക്ഷണം, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്,, എന്റർടെയിന്മെന്റ് എന്നിവയടക്കമുള്ള വ്യവസായങ്ങളിലായിരിക്കും ഈ സോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എംബിഎസ് വ്യക്തമാക്കിയിരുന്നു.
ലെബനീസ് പ്രധാനമന്ത്രി സാദ് ഹരിരി സൗദി അറേബ്യയിലെത്തുകയും അവിടെ നിന്നും നാടകീയമായി രാജി വയ്ക്കുകയും സ്വയം അറസ്റ്റിന് വഴിയൊരുക്കുകയും ചെയ്തത് വൻ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. സൗദി അദ്ദേഹത്തെ കൊണ്ട് നിർബന്ധിപ്പിച്ച് രാജി വയ്പിച്ചതാണെന്ന ആരോപണവും ശക്തമായിരുന്നു. സൗദിയും ഇറാനും തമ്മിലുള്ള വടംവലികൾക്കിടയിൽ പെട്ട് ശ്വാസം മുട്ടുന്ന ലെബനണെ ഇത് കൂടുതൽ വിഷമഘട്ടത്തിലെത്തിക്കുകയും സൗദിയും ഇറാനും തമ്മിലുള്ള സ്പർധ വർധിപ്പിക്കുകയും ചെയ്തിരുന്നു.
ലെബനൺ പ്രദേശത്തെ ചൊല്ലി സൗദിയും ഇറാനും തമ്മിലുള്ള അധികാരത്തർക്കത്തിൽ ഹരിരിയെ ബലിയാടാക്കുകയായിരുന്നുവെന്നും നിർബന്ധിപ്പിച്ച് രാജി വയ്പിക്കുയായിരുന്നുവെന്നുമുള്ള തരത്തിലുള്ള ഊഹാപോഹങ്ങൾ ലെബനണിൽ പടരുകയും ചെയ്തിരുന്നു. നവംബർ 4ന് ഹൂതി വിമതർ റിയാദിന് നേരെ മിസൈൽ അയച്ചതിന് പുറകിലും ഇറാനാണെന്ന് സൗദി ആരോപിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്പർധ അടുത്ത കാലത്ത് വർധിക്കാൻ മുഖ്യ കാരണമിതായിരുന്നു. ഏതായാലും സൽമാൻ രാജാവിന് പകരം എംബിഎസിന്റെ കൈകളിൽ സമ്പൂർണ അധികാരം ലഭിക്കുന്നതോടെ ഇറാനെതിരെ സൗദി ശക്തമായി രംഗത്തെത്തുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
രാജ്യത്തെ അഴിമതിരഹിതമാക്കി നവീകരിക്കുന്നതിന് വേണ്ടി അഴിമതിക്കാരായ നിരവധി പരമ്പരാഗത വാദികളെയാണ് എംബിഎസ് ഇക്കഴിഞ്ഞ ദിവസങ്ങൾക്കിടെ അഴിക്കുള്ളിലാക്കിയിരിക്കുന്നത്. തലസ്ഥാനമായ റിയാദിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള രാജകുടുബാംഗം അൽവഹീദഗ് ബിൻ തലാൽ രാജകുമാരനെയാണ് ബിൻ സൽമാൻ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരിലൊരാളായ തലാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ലണ്ടനിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നായ സവോയ്. സൗദിയിലെ ഏറ്റവും പരമ്പരാഗതവാദികളായ സുന്നി ഇസ്ലാം വഹാബിസത്തോട് കൂറ് പുലർത്തുന്ന പരമ്പരാഗത വാദികളെയാണ് അഴിമതിക്കെതിരായ യജ്ഞത്തിന്റെ ഭാഗമായി ബിൻ സൽമാൻ ഇപ്പോൾ അകത്താക്കിയിരിക്കുന്നത്. ഇവരെ തടവിലാക്കിയതിലൂടെ രാജ്യത്തെ ആധുനിക വൽക്കരിക്കാനുള്ള തന്റെ നീക്കം എളുപ്പമാക്കാമെന്നാണ് ബിൻ സൽമാൻ കണക്ക് കൂട്ടുന്നത്. ഇതിലൂടെ രാജ്യത്ത് ശേഷിക്കുന്ന തീവ്രവാദത്തെ കൂടി ഇല്ലായ്മ ചെയ്യാനും ഇദ്ദേഹം ലക്ഷ്യമിടുന്നുണ്ട്.
വിഷൻ 2030 എന്നാണ് തന്റെ സ്വപ്ന പദ്ധതികൾക്ക് രാജകുമാരൻ പേര് നൽകിയിരിക്കുന്നത്. ആഗോള മൂലധനത്തെയും നിക്ഷേപകരെയും സൗദിയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനും സൗദിയെ ലോകത്തിലെ മികച്ച ഒരു നിക്ഷേപ കേന്ദ്രമാക്കുന്നതിനും വേണ്ടിയും ബിൻ സൽമാൻ പ്രയത്നം തുടങ്ങിയിട്ടുണ്ട്. ഇത് വഴി മുസ്ലീങ്ങളല്ലാത്ത ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. വർഷങ്ങളായി പരമ്പരാഗത വിശ്വാസങ്ങളാൽ വീർപ്പ് മുട്ടുന്ന സൗദിയെ മിതവാദപരമായ ഇസ്ലാമിലേക്ക് നയിക്കുമെന്ന പ്രഖ്യാപനം നടത്തിയ ബിൻ സൽമാൻ ലോകത്തിന്റെ മുഴുവൻ കൈയടി നേടിയെടുത്തിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്