ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖർ റിസോർട്ട് നിർമ്മാണത്തിന് വേമ്പനാട് കായലും തോടും പുറമ്പോക്കും കയ്യേറിയെന്ന വാർത്തയുമായി ദേശാഭിമാനി; തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിനെതിരെ ഘോരഘോരം പ്രസംഗിച്ച ഏഷ്യാനെറ്റ് അവതാരകൻ വിനുവിനും റിപ്പോർട്ടർ ടിവി പ്രസാദിനും ഇക്കാര്യം വാർത്തയാക്കാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ; ചാണ്ടിയെ കുടുക്കിയതിന്റെ കലിപ്പ് തീർക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മന്ത്രി തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായൽ കയ്യേറ്റം പുറത്തുകൊണ്ടുവന്നതും ചർച്ചയാക്കിയതും ഏഷ്യാനെറ്റ് ന്യൂസാണ്. ചാനൽ റിപ്പോർട്ടറും മുൻ എസ്എഫ്ഐ പ്രവർത്തകനുമായ ടി വി പ്രസാദിന്റെ നേതൃത്വത്തിൽ പരമ്പരയായി മന്ത്രിയുടെ കായൽ കയ്യേറ്റത്തിനെതിരെ വാർത്തകൾ നൽകിയതോടെ വിഷയം വലിയ ചർച്ചയായി.
നിയമസഭയിലുൾപ്പെടെ വിഷയം അവതരിപ്പിക്കപ്പെട്ടു. ചാനലിൽ മുഖ്യ അവതാരകൻ വിനു വി ജോണിന്റെ നേതൃത്വത്തിലുൾപ്പെടെ ചർച്ചകളും സജീവമായി. ഇതിനിടെ അന്വേഷണവും കോടതിയുടെ പരാമർശങ്ങളും വന്നതോടെയാണ് മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തുന്നത്.
എന്നാൽ തന്നെ കുടുക്കാൻ ചാനൽ ബോധപൂർവം ശ്രമിച്ചെന്ന് മന്ത്രി ആരോപിച്ചിരുന്നു. ഏഷ്യാനെറ്റിലെ ഉന്നതന്റെ പിതാവിന്റെ സഹോദരൻ കെഎസ്ആർടിസി ജോയിന്റ് കൗൺസിൽ മെമ്പറായിരുന്നു. ഇദ്ദേഹത്തെ മാറ്റിയതിന്റെ പ്രതികാരമായാണ് തനിക്കെതിരെ നീക്കമുണ്ടായതെന്ന് പല സന്ദർഭങ്ങളിലും തോമസ് ചാണ്ടി ആരോപിച്ചിരുന്നു.
ഇതിലെ പ്രതികാരമാണ് ചാനൽ നടത്തിയതെന്നാണ് പല സന്ദർഭങ്ങളിലും തോമസ് ചാണ്ടി ആവർത്തിച്ച് ആക്ഷേപിച്ചത്. എന്തായാലും കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് തുടരെ വാർത്തകൾ വന്നതോടെയാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിയത്. ഇതോടെ കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തു എന്ന ക്രെഡിറ്റുമായി ഏഷ്യാനെറ്റ് നിൽക്കുന്നതിനിടെയാണ് ഏഷ്യാനെറ്റ് ്ന്യൂസിന്റെ ചെയർമാന് എതിരെ തന്നെ കയ്യേറ്റ ആക്ഷേപം ഉയരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ എംപി റിസോർട്ട് നിർമ്മാണത്തിനായി വേമ്പനാട് കായലും തോട് പുറമ്പോക്കും കൈയേറിയെന്നും രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്ന നിരാമയ റിട്രീറ്റ് റിസോർട്ടിന് വേണ്ടി നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദേശാഭിമാനി ഇന്ന് ഒന്നാം പേജിൽ തന്നെ വാർത്ത നൽകിയിരിക്കുന്നത്.
കുമരകം കവണാറ്റിൻകരയിൽ പ്രധാന റോഡിൽനിന്ന് കായൽവരെ നീളുന്ന പുരയിടത്തിൽ ഫൈവ്സ്റ്റാർ റിസോർട്ട് നിർമ്മാണം അന്തിമഘട്ടത്തിലാണ്. ബംഗളൂരു ആസ്ഥാനമായി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റർ കാപ്പിറ്റൽ എന്ന കമ്പനിയാണ് നിരാമയ നിർമ്മിക്കുന്നത്. പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിക്കുള്ള കുമരകത്തെ സ്ഥലവും നിരാമയയുടെ കൈവശമാണിപ്പോൾ.
കുമരകത്തുനിന്ന് വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം മുഴുവൻ തീരംകെട്ടി കൈയേറി റിസോർട്ട് മതിലിനുള്ളിലാക്കി. ഈ തോടിന്റെയും റാംസർ സൈറ്റിൽ ഉൾപ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോടു ചേർന്നാണ് നിർമ്മാണം. ഇവിടെയുള്ള പുറമ്പോക്കും കൈവശമാക്കി. രണ്ട് പ്ളോട്ടുകളിലായി നാല് ഏക്കറോളം തീരഭൂമിയാണ് റിസോർട്ടിന്റെ അധീനതയിലുള്ളത്. സമീപവാസികളും മറ്റ് സംഘടനകളും കൈയേറ്റം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനധികൃത നിർമ്മാണം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും നൽകി.
ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കോട്ടയം താലൂക്ക് സർവെയർ അളന്ന് നൽകിയ റിപ്പോർട്ടിൽ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉന്നത റവന്യൂ അധികൃതർ മറ്റ് നടപടികൾ തടഞ്ഞു നിർത്തിയിരിക്കയാണ്. പരാതിയുടെയും കേസിന്റെയും അടിസ്ഥാനത്തിൽ കൈയേറ്റം ഒഴിപ്പിക്കാൻ കോട്ടയം തഹസിൽദാർ അഡീഷണൽ തഹസിൽദാരെ ചുമതലപ്പെടുത്തിയിരുന്നു. അനധികൃത നിർമ്മാണം ഒഴിപ്പിക്കാൻ കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നൽകി.
കുമരകം വില്ലേജിൽ പത്താംബ്ളോക്കിൽ 302/1ൽ ഉൾപ്പെട്ടതാണ് പ്രധാന സ്ഥലം. ബ്ളോക്ക് 11ൽ രണ്ട് സർവെ നമ്പരുകളിലായും സ്ഥലമുണ്ട്. ഇവിടത്തെ കൈയേറ്റം അളന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്. തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും മറ്റ് നിർമ്മാണച്ചട്ടങ്ങളും ലംഘിച്ചതായി പരാതിയുണ്ട്. റവന്യൂ വകുപ്പ് പരാതിയിലുള്ള നടപടികൾ വച്ചുതാമസിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. രാജീവ് ചന്ദ്രശേഖർ ഇടയ്ക്ക് ഇവിടെത്തി നിർമ്മാണ പുരോഗതി വിലയിരുത്താറുണ്ട്. കുമ്മനം രാജശേഖരൻ നയിച്ചയാത്രാവേളയിലടക്കം രാജീവ് ചന്ദ്രശേഖർ ഇവിടെ വന്നതായി സമീപവാസികൾ പറഞ്ഞുവെന്നും ദേശാഭിമാനി റിപ്പോർട്ടിൽ പറയുന്നു.
ഇത്തരത്തിൽ വാർത്ത വന്നതോടെ ഏഷ്യാനെറ്റിന് എതിരെ വെല്ലുവിളിയുമായി സോഷ്യൽ മീഡിയയിലും നിരവധി പേർ സജീവമായി. നേരോടെ.. നിർഭയം.. നിരന്തരം എന്ന മുദ്രാവാക്യമുയർത്തി മന്ത്രിക്കെതിരെയുള്ള കയ്യേറ്റ വാർത്ത നൽകാൻ കാണിച്ച ആർജവം സ്വന്തം മുതലാളിയുടെ കയ്യേറ്റക്കാര്യത്തിൽ വാർത്ത നൽകാൻ വിനു വി ജോണും റിപ്പോർട്ടർ പ്രസാദും കാണിക്കുമോ എന്ന ചോദ്യമുയർത്തിയാണ് സോഷ്യൽ മീഡിയ എത്തുന്നത്. സമാന രീതിയിൽ മറ്റ് മാധ്യമസ്ഥാപനങ്ങളുടെയും സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെയും കയ്യേറ്റങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു.
നിരാമയ റിസോർട്ടിന്റെ കയ്യേറ്റത്തിന് എതിരെ കോടതി വിധിയും
നിരാമയ റിസോർട്ടിനോട് ചേർന്ന് ഇവർ വേമ്പനാട് കായലും അതിന്റെ കൈവഴിയായ തോടിന്റെ ഭാഗമായുള്ള റവന്യൂ പുറമ്പോക്കും കൈയേറിയെന്ന ആക്ഷേപം ചർച്ചയാകുന്നതിനിടെ ഇക്കാര്യത്തിൽ കോടതിയും റിസോർട്ടിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. 2016-ൽ കുമരകം ജനസമ്പർക്ക സമിതി നിയമവിരുദ്ധമായ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപെട്ട് ഹർജി (WPCC-19103/2016) ഫയൽ ചെയ്തിരുന്നു. ഇതിൽ വസ്തുത ഉണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി ഹർജിക്കാർക്ക് അനുകൂലമായി വിധിയും വ്ന്നു. തുടർന്ന് കോട്ടയം തഹസിൽദാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനായി അഡീഷണൽ തഹസിൽദാരെ ചുമതലപ്പെടുത്തി. അഡി.തഹദിൽദാർ ഈ വിവരം ചൂണ്ടിക്കാണിച്ച് കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത്(File no:F(1)8719/16)നൽകി.
ഇതു പ്രകാരം സ്ഥലം അളന്ന് തിട്ടപെടുത്തി നൽകുന്നതിനായി തങ്ങൾ റവന്യൂ വകുപ്പ് അധികൃതർക്ക് കത്ത് നൽകിയതായും എന്നാൽ ഇതേ വരെ അവിടെ നിന്ന് നടപടികൾ പൂർത്തീകരിച്ച് കിട്ടിയിട്ടില്ല എന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം കോട്ടയം താലൂക്ക് സർവ്വേയർ അന്വേഷിച്ച് അളന്ന് നൽകിയ റിപ്പോർട്ട് പ്രകാരം രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് റിസോർട്ട് കോട്ടയം കുമരകം വില്ലേജിലെ ബ്ലോക്ക് നമ്പർ 10 ലെ സർവ്വേ നമ്പർ 302/1 ൽ ഉൾപെട്ട 5.37 സെന്റ് തോട് റവന്യൂ പുറമ്പോക്കും ചേർന്നുള്ള ബ്ലോക്ക് നമ്പർ 11 ലെ രണ്ട് സർവ്വേ നമ്പറുകളിലായി 0.4 ചതുരശ്ര അടിയും മറ്റൊരു 0.5 ചതുരശ്ര അടി കായൽ പുറമ്പോക്കും കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിർമ്മാണങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്ന നിലപാടാണ് സ്ഥാപനം സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. റവന്യൂ തലത്തിൽ നടപടികൾ പൂഴിത്തി വയ്പ്പിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ റവന്യൂ വകുപ്പ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതിനിടെ ആണ് സംഭവം ഇപ്പോൾ വാർത്തയായിട്ടുള്ളത്.
കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിലെ പ്രമുഖ റിസോർട്ടാണ് നിരാമയാ റിട്രീറ്റ്സ് റിസോർട്ട്. വേമ്പനാട് കായലിനോട് ചേർന്നാണ് ഫൈവ് സ്റ്റാർ റിസോർട്ട് സ്ഥിതി ചെയ്യുന്നത്.ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയർമാനായ ശ്രീ.രാജീവ് ചന്ദ്രശേഖർ എംപിയുടെ ഉടമസ്ഥതയിലുള്ള ബംഗളൂരു ആസ്ഥാനമായുള്ള ജൂപ്പിറ്റർ ക്യാപിറ്റൽ എന്ന കമ്പനിയാണ് ഈ റിസോർട്ടിന്റെ ഉടമസ്ഥർ എന്ന് കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ വകുപ്പിന്റെ വെബ് സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്