ഗേറ്റിനു മുന്നിൽ സ്ഥാപിച്ച കൊടിമരം എടുത്തുമാറ്റുന്നത് ഫോട്ടോ എടുക്കാൻ ശ്രമിച്ച ഗൃഹനാഥനും വയോധികയായ അമ്മയ്ക്കും സിപിഐ പ്രവർത്തകരുടെ മർദ്ദനവും തെറിയഭിഷേകവും; കൊടിമരം ഗേറ്റിനു മുന്നിൽ നിന്നു മാറ്റി തൊട്ടടുത്തു തന്നെ സ്ഥാപിച്ച് മുഷ്ക്കു വിടാതെ ചെറിയേട്ടൻ പാർട്ടി; ദയവായി ഇനി ഷെയർ ചെയ്ത് സഹായിക്കരുത്, ഇപ്പോൾ ചികിത്സയിലാണെന്ന് എബ്രഹാം തോമസിന്റെ പുതിയ പോസ്റ്റ്; കയ്യേറ്റത്തിനെതിരേ ആദർശം പറയുന്ന സിപിഐ ഒരു സാധാരണക്കാരനോട് ചെയ്തത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഭൂമി കൈയേത്തിനും അഴിമതിക്കും എതിരേ ശക്തമായ നിലപാട് എടുത്ത് വല്യേട്ടനെ വരെ വിറപ്പിച്ചു നിൽക്കുകയാണ് സിപിഐ. സിപിഎമ്മിന്റെ വിരട്ടലിൽ നിന്ന് ചെറിയേട്ടൻ പാർട്ടി രക്ഷപ്പെട്ടു പുറത്തു വന്നുവെന്നൊക്കെ വിലയിരുത്തലുമുണ്ടായി. എന്നാൽ മുഷ്ക്കു കാണിക്കുന്നതിൽ ഒട്ടും പിന്നിലല്ലെന്നു തെളിയിക്കുകയാണ് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയുടെ നാട്ടുകാർ.
വീട്ടിലേയ്ക്കുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് കൊടിമരം സ്ഥാപിച്ച വിവരം പരാതിപ്പെട്ടതിന് ഗൃഹനാഥനെ മർദ്ദിച്ചാണ് വിപ്ളവ പാർട്ടി അണികൾ ശൗര്യം കാട്ടിയത്.
ഗേറ്റിനു മുന്നിൽ വഴിമുടക്കി സ്ഥാപിച്ച സിപിഐയുടെ കൊടിമരം മാറ്റാൻ വർഷങ്ങളോളം പാർട്ടിക്കും ജില്ലാ റവന്യൂ അധികാരികളോടും പരാതി പ്പെട്ട്ിട്ടും ഫലമുണ്ടായില്ലെന്ന വിവരം കോട്ടയം ചങ്ങനാശ്ശേരി തുരുത്തി സ്വദേശി എബ്രഹാം തോമസ് ഫേസ്ബുക്കു വഴിയാണ് ലോകത്തെ അറിയിച്ചത്. തുടർന്ന് മാധ്യമങ്ങളുടെ ഇടപെടലുണ്ടായി. പാർട്ടിയിലെ ചിലരുടെ പിടിവാശികൊണ്ടു മാത്രം ഏബ്രഹാം തോമസിന്റ ആറംഗ കുടുംബത്തിനു നിഷേധിക്കുന്ന മനുഷ്യാവകാശങ്ങൾ മറുനാടൻ മലയാളിയും റിപ്പോർട്ടു ചെയ്തിരുന്നു. ചാനലുകളും ദേശീയ പത്രങ്ങളും ഈ വാർത്ത ജനശ്രദ്ധയിൽ കൊണ്ടുവന്നു.
തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ കുറച്ചു പേർ എത്തി കൊടിമരം മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. ഒപ്പം തനിക്കെതിരേ ഉച്ചത്തിൽ അസഭ്യം പറഞ്ഞു. ഏതാനും കല്ലുകൾ വീടിനു നേർക്കു വന്നു. വീടിനു മുന്നിലെത്തി അസഭ്യം പറയുന്നതാരെന്ന അറിയാൻ പുറത്തു വന്ന ഗൃഹനാഥൻ ഏബ്രഹാം തോമസിനെയാണ് സിപിഐ പ്രവർത്തകർ ആദ്യം മർദ്ദിച്ചത്. അക്രമികളുടെ ഫോട്ടോ എടുത്തതിനാണ് റോഡിലേയ്ക്ക വലിച്ചിട്ടു മർദ്ദിച്ചത്. ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച എഴുപതു വയസ്സുള്ള അമ്മ ലീലാമ്മയേയും സഹോദരനേയും ഉൾപ്പടെയുള്ളവരെ ഇവർ മർദ്ദിച്ചതായാണ് പരാതി. പാർട്ടി പ്രവർത്തകർ എന്ന പേരിൽ എത്തിയ അക്രമികളാണ് തന്നൈ തല്ലിയതെന്ന് എബ്രഹാം മറുനാടനോട് പറഞ്ഞു. ചങ്ങനാശ്ശേരി പൊലീസ് ഇതു സംബന്ധിച്ച കേസ് എടുത്തു. സ്ഥലത്ത്് കാവലും ഏർ്പ്പെടുത്തി.
വഴിമുടക്കി നിന്ന കൊടിമരം ഏതാനും അടി മാ്റ്റി വീടിനു മുന്നിൽ തന്നെയാണ് വീണ്ടും സ്ഥാപിച്ചത്. ഗേറ്റിനു മുന്നിൽ നിന്നു മാറ്റി എന്നതു മാത്രമാണ് സമാധാനം.
വീടിനുമുന്നിൽ ഒരു കാറിനു പോലും കടന്നു പോകാനാവാതെ നിലകൊള്ളുന്ന കൊടിമരം നീക്കാനാണ് പാർട്ടിയോട് ആവശ്യപ്പെട്ടത് എന്നാൽ ഇതിനു തയ്യാറായില്ലെന്നു മാത്രമല്ല, അത് ആവശ്യപ്പെട്ട തന്നെ കളിയാക്കുകയായിരുന്നു സിപിഐ നേതാക്കളെന്ന് ഏബ്രഹാം തോമസ് പരാതിപ്പെടുന്നു. രണ്ടുവർഷമായി തുടരുന്ന ഈ മനുഷ്യാവകാശ ലംഘനത്തിന് ഒരു പരിഹാരം ലഭിക്കുന്നില്ലെന്നു കണ്ടപ്പോഴാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ഇതാണ് തന്നോട് വൈരാഗ്യമുണ്ടാകാൻ കാരണമായത്. തുടർന്നാണ് ദയവായി ഇനി ഷെയർ ചെയ്ത് സഹായിക്കരുത്, ഇപ്പോൾ ചികിത്സയിലാണെന്ന് പോ്സ്റ്റിട്ടത്. വഴിമുടക്കി കൊടിമരം നിൽക്കുന്ന ഫോട്ടോ സഹിതമുള്ള പഴയ പോസ്റ്റ് അക്കൗണ്ടിൽ നിന്നു മാ്റ്റുകയും ചെയ്തു
കയ്യേറ്റത്തേയും അഴിമതിയേയുമൊെേക്ക കയ്യും മെയ്യും എതിർക്കുന്ന ചെറിയേട്ടൻ പാർട്ടി കാര്യത്തോടടുക്കുമ്പോൾ പക്ഷേ ആശയമൊക്ക മറക്കും. പണ്ടത്തെ വി്പ്ളവദിനങ്ങൾ അപ്പോൾ ഓർമ്മവരും. മൂന്നാറിൽ അത് എല്ലാവരും കണ്ടതാണ്. അടിയന്തരാവസ്ഥക്കാലത്തു ഭരിച്ചതു കൊണ്ടാവണം അന്നത്തെ നിയമങ്ങൾ ഇക്കാലത്തും അടിച്ചേൽപ്പിക്കുന്ന സിപിഐ യുടെ കയ്യേറ്റം ഈ കാലത്തു അരങ്ങേറുന്നത്.
ഏറെക്കാലം പ്രവാസിയായിരുന്നു ഏബ്രഹാം തോമസ്. ഗൾഫിലെ അദ്ധ്വാനം കൊണ്ടു വാങ്ങിയ വീട്ടിലും പുരയിടത്തിലും കയറണമെങ്കിൽ സിപിഐ കനിയണമെന്ന അവസ്ഥയിലാണ് ഇദ്ദേഹം . സംസ്ഥാന പാതയായ എം സി റോഡിനോട് ചേർന്നുള്ള സ്ഥലത്ത് വീടും പുരയിടവും വാങ്ങിയിട്ടത് സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു വരണമെന്ന ആഗ്രഹത്തിൽ തന്നെയായിരുന്നു. എന്നാൽ വീടിനു മുന്നിൽ തന്നെ ഒരു കൊടിമരം സ്ഥാപിക്കപ്പെട്ടത് അറിഞ്ഞത് വളരെ വൈകിയാണ്. ഇപ്പോളിത് ഗേറ്റിനു മുന്നിൽ വഴിമുടക്കിയായി നിലകൊള്ളുന്നു. നാട്ടിൽ വന്നപ്പോഴൊക്കെ ഇതു മാറ്റണം എന്ന് ആവശ്യപ്പെട്ടപ്പോഴൊക്കെ തിരികെ കിട്ടിയത് പരിഹാസം മാത്രമായിരുന്നുവെന്ന് ഏബ്രഹാം തോമസ് മറുനാടനോടു പറഞ്ഞു.
ദേശീയ വിപ്ളപ്പാർട്ടിയാണെന്ന ബോധം അബോധമനസ്സിൽ ഉറഞ്ഞു കിടക്കുന്നതിനാലാവണം ആണ്ടോടാണ്ട് തൊഴിലാളി ദിനത്തിലും രക്തസാക്ഷിത്വ ദിനത്തിലും ഈ ഗേറ്റിനു മുന്നിൽ വന്ന് സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരേ ഉശിരൻ മുദ്രാവാക്യവും പ്രസംഗഘോഷവും നടത്തി പിരിയും. ലോകത്തിൽ ആരു മരിച്ചാലും കരിങ്കൊടി കെട്ടാനും അനുസ്മരണത്തിനുമായി ഈ വീടിനു മുന്നിലെത്തി പുഷ്പാർച്ചന നടത്തി അനുസ്മരിക്കും. ഇതൊക്കെ ഈ കാലത്തും കാണിക്കാൻ അസാമാന്യ തൊലിക്കട്ടിയും മനക്കട്ടിയും വേണമെന്നാണ് തുരുത്തിയിലെ നാട്ടുകാർ പറയുന്നത്.
രണ്ടുവർഷം മുമ്പ് കുവൈറ്റിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി, വീടു പുതുക്കി പണിയുന്നതിനായി കൊടിമരം മാറ്റണമെന്നു പറഞ്ഞിട്ടും പ്രതികരണമുണ്ടായില്ല. 2016 ഏപ്രിലിൽ ഇവിടെ ഏബ്രഹാമും കുടുംബവും താമസമാരംഭിച്ചു. ഇത്രനാൾ ഗേറ്റിനുമുന്നിലെ കൊടിമരം നീക്കണമെന്ന ആവശ്യവുമായി സിപിഎമ്മിലെ നേതാക്കളേയും സമീപിച്ചു. അവരും കൈമലർത്തി. കളക്ടർക്കുൾപ്പടെ പരാതി കൊടുത്തു. ഒന്നുമുണ്ടായില്ല. വീടു പണിക്കുള്ള സാധനങ്ങൽ ഇറക്കാനായി അയൽപക്കത്തെ വീട്ടുകാരന്റെ പുരയിടം വഴിയാണ് ലോറി കയറ്റിയത്. ഇപ്പോൾ എഴുപതു പിന്നിട്ട അമ്മ ഉൾപ്പടെ ആറംഗ കുടുംബമാണ് തന്റേത്. ഒരു ചെറിയ കാറിന് മാത്രമേ ഇപ്പോൾ ഈ ഗേറ്റു വഴി കടക്കാനാവൂ. അത്യാവശ്യകാര്യങ്ങൾക്കായി വീട്ടുകാർക്ക് ഒരുമിച്ചു പോകണമെങ്കിൽ പെരുവഴിയിൽ നിന്നു വണ്ടി കയറമെന്ന സ്ഥിതിയാണ് ഉള്ളത്. ഇതു മാറ്റണമെന്നാണ് താൻ ആവശ്യപ്പെട്ടത്. പരാതിപ്പെട്ട തനിക്കു മർദ്ദനവും ഇതാണോ എല്ലാം ശരിയാക്കുമെന്ന പ്രചരണം നടത്തിയതെന്ന സംശയമാണ് ഇപ്പോൾ ഏബ്രഹാമിനുള്ളത്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍