Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പള്ളിക്കകത്തേക്കു കയറിയ ചാവേർ പ്രാർത്ഥന പകുതിസമയമായപ്പോൾ പൊട്ടിത്തെറിച്ചു; തിരക്കുള്ള സമയത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അമ്പതിലേറെ പേർ; നൈജീരിയയെ ഞെട്ടിച്ച് വീണ്ടും ബോംബ് സ്‌ഫോടനം; മുബിയിലെ ആക്രമണം വിരൽ ചൂണ്ടുന്നത് ബൊക്കൊ ഹറാം ആണെന്നു വിലയിരുത്തൽ

പള്ളിക്കകത്തേക്കു കയറിയ ചാവേർ പ്രാർത്ഥന പകുതിസമയമായപ്പോൾ പൊട്ടിത്തെറിച്ചു; തിരക്കുള്ള സമയത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അമ്പതിലേറെ പേർ; നൈജീരിയയെ ഞെട്ടിച്ച് വീണ്ടും ബോംബ് സ്‌ഫോടനം; മുബിയിലെ ആക്രമണം വിരൽ ചൂണ്ടുന്നത് ബൊക്കൊ ഹറാം ആണെന്നു വിലയിരുത്തൽ

കാനോ: നൈജീരിയിലെ മുസ്ലിം ആരാധനാലയത്തിലെ ചാവേറാക്രമണത്തിൽ അൻപതിലേറെ മരണം. ബൊക്കൊ ഹറാം ഭീരകവാദികളുടെ പിടിയിൽനിന്ന് 2014ൽ മോചിപ്പിച്ചെടുത്ത ആഡമാവയിലെ മുബിയിലാണ് ആക്രമണമുണ്ടായത്. നൈജീരിയയയുടെ വടക്കുകിഴക്കൻ പ്രദേശത്ത് ഈ വർഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് മുബിയിലേത്. കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ട് സ്‌കൂൾ കുട്ടികളെ ഉപയോഗിച്ച് ബൊക്കൊ ഹറാം നടത്തിയ ആക്രമണത്തിൽ 56 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നു.

പ്രഭാത പ്രാർത്ഥനയ്ക്കിടെയാണ് ചാവേർ ആക്രമണം ഉണ്ടായത്. യുവാവായ ചാവേറാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. ഇനിയും മരണസംഖ്യ കൂടാനിടയുണ്ടെന്നും വ്യക്തമാക്കി. ആഡമാവയുടെ തലസ്ഥാന നഗരമായ യോലയിൽ നിന്ന് 200 കി.മീ. മാറിയാണ് മുബി.അക്രമത്തിനു പിന്നിൽ ബൊക്കൊ ഹറാം ആണെന്നു സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ആക്രമണത്തിന്റെ സ്വഭാവം വിരൽ ചൂണ്ടുന്നത് ഈ ഭീകരസംഘടനയിലേക്കു തന്നെയാണെന്നാണ് വിലയിരുത്തൽ.

പ്രാദേശിക സമയം രാവിലെ അഞ്ചരയോടെയായിരുന്നു മൂബിയിൽ ചാവേറാക്രമണം. പള്ളിക്കകത്തേക്കു കയറിയ ചാവേർ പ്രാർത്ഥന പകുതിസമയമായപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ പള്ളിയുടെ മേൽക്കൂര പൂർണമായും തകർന്നു. മൃതദേഹങ്ങളിൽ പലതും ചിന്നിച്ചിതറിയ നിലയിലായിരുന്നു. നാൽപതോളം പേർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. പള്ളിയിൽ ഏറെ തിരക്കുള്ള സമയത്തായിരുന്നു സ്‌ഫോടനവും.

ഒരു വർഷത്തോളം ശാന്തമായിരുന്ന മേഖലയിൽ ഇത്തരമൊരു ആക്രമണം നടന്നത് അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. 2009 മുതൽ ആരംഭിച്ച ബൊക്കൊ ഹറാമിന്റെ വിവിധ ആക്രമണങ്ങളിൽ രാജ്യത്ത് ഇതുവരെ 20,000ത്തിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 26 ലക്ഷത്തിലേറെ പേർ ഭവനരഹിതരായി അഭയാർഥി ക്യാംപുകളിലേക്കു മാറി. നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലകൾ കീഴടക്കി മുന്നേറുന്നതിനിടെ 2014ൽ മുബിയിലും ബൊക്കൊ ഹറാം അധികാരം പിടിച്ചെടുത്തിരുന്നു. 'സിറ്റി ഓഫ് ഇസ്ലാം' എന്നു മുബിയുടെ പേരു മാറ്റുകയും ചെയ്തു.

ഈ പ്രദേശം പിന്നീട് സൈന്യം പിടിച്ചെടുത്തു. പതിയെ സമാധാനം ഇവിടെ എത്തുകയും ചെയ്തു. അതിനിടെയാണ് ഏവരേയും ഞെട്ടിച്ച ആക്രമണം ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP