നാട്ടുകാരുടെ മക്കളെ സംരക്ഷിക്കാൻ നടന്ന് സ്വന്തം മക്കൾക്ക് അമ്മയില്ലാതാക്കാൻ പറ്റില്ല; ഇത്രയും അരക്ഷിതത്വത്തിൽ ജീവിക്കാൻ വയ്യ ഞങ്ങൾ മലപ്പുറത്തെ ഡോക്ടർമാർക്ക്; ആരോഗ്യപരിപാടിക്ക് തുരങ്കം വെക്കുന്നവരെ കണ്ടില്ലെന്ന് നടിച്ച് അധികാരികളും: വാക്സിൻ വിരുദ്ധരുടെ തല്ലു കൊള്ളാനില്ലെന്ന് ഡോക്ടർ ഷിംന അസീസ്; മീസൽസ് -റുബെല്ല കുത്തിവെപ്പ് ക്യാമ്പുകൾ പ്രതിസന്ധിയിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: വാക്സിൻ വിരുദ്ധരുടെ ആക്രമണങ്ങളിൽ ഡോക്ടർമാർക്ക് പരിക്കേൽക്കുന്നത് മലപ്പുറത്തെ നിത്യ സംഭവമാവുകയാണ്. വാക്സിൻ വിരുദ്ധരിൽ നിന്നും ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണമൊരുക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും സജീവമാണ്. വാക്സിനെ കുറിച്ച് ബോധവൽക്കരണത്തിന് ആഹ്വാനം ചെയ്യുന്നവരെല്ലാം വീടുകളിലാണ്. എന്നാൽ അടി കിട്ടാൻ വിധിക്കപ്പെടുന്നവർ ആരോഗ്യ പ്രവർത്തകരും. ഡോക്ടർമാരും നേഴ്സുമാരും വാക്സിൻ ക്യാമ്പുകളിൽ അപകട ഭീതിയിലാണ് ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഇനി വാക്സിൻ നൽകാൻ ക്യാമ്പുകളിൽ പോകേണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കുകയാണ് ഡോക്ടർമാർ.
ഏതാനും ആരോഗ്യ പ്രവർത്തകരുടെയും സ്കൂൾ വാദ്യന്മാരുടെയും തലയിൽ ഈ ഉത്തരവാദിത്വം കെട്ടി വച്ചു ഉറങ്ങുകയാണ് യഥാർത്ഥ ഉത്തരവാദിത്വം ഉള്ളവരെന്നാണ് ആരോഗ്യ പ്രവർത്തകരുടെ പൊതു വികാരം. കഴിഞ്ഞ ദിവസത്തെ വാക്സിൻ ക്യാമ്പിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ അവസ്ഥ ചർച്ചയാക്കുകയാണ് ഡോ ഷിംന അസീസ്. സോഷ്യൽ മീഡിയ ഷിംനയുടെ പോസ്റ്റ് ഗൗരവത്തോടെ ചർച്ചയാക്കുകയാണ്. വാക്സിൻ വിരുദ്ധരുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനുള്ള കരുതൽ സർക്കാരുകൾ എടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.
ഡോക്ടറുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ; വടിവാൾ കഴുത്തിന് നേരെ വരുമ്പോൾ സ്വയം കുത്തിവെപ്പ് എടുത്ത ഡോക്ടറാണോ എന്നൊന്നും നോക്കി വെട്ട് പാതി വഴിക്ക് നിൽക്കില്ല. ഇന്ന് കിട്ടിയ എനിക്കെതിരെയുള്ള വാട്ട്സ്സപ്പ് മെസേജ് പൂർണമായും അവഗണിച്ചു, അതിന് ആസ്പദമായ സംഭവം നടന്ന ദിവസം തല്ല് കൊള്ളാതിരുന്നത് പെണ്ണായതുകൊണ്ടാവണം. ഇത്രയൊക്കെയായിട്ടും അധികാരികൾ എടുത്തു പറയാവുന്ന ഒരു നടപടിയും എടുത്തിട്ടില്ല. ഞങ്ങൾ ആരോഗ്യപ്രവർത്തകർ ചോര കൊടുത്തും ജീവൻ കൊടുത്തും മീസിൽസ് റുബെല്ല കുത്തിവെപ്പിന് വേണ്ടി പ്രവർത്തിക്കില്ല.
കാരണം മറ്റൊന്നുമല്ല, നാട്ടുകാരുടെ മക്കളെ സംരക്ഷിക്കാൻ നടന്ന് സ്വന്തം മക്കൾക്ക് അമ്മയില്ലാതാക്കാൻ പറ്റില്ല. ഇത്രയും അരക്ഷിതത്വത്തിൽ ജീവിക്കാൻ വയ്യ ഞങ്ങൾ മലപ്പുറത്തെ ഡോക്ടർമാർക്ക്. ഡോക്ടർക്കെതിരെ വാള് വീശിയും നേഴ്സിന്റെ കൈപിടിച്ചു തിരിച്ചും ഒന്നും ആരും നേടേണ്ട. ഞങ്ങളുടെ ജീവന് സുരക്ഷ തരേണ്ട സർക്കാർ, കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ആരോഗ്യപരിപാടിക്ക് തുരങ്കം വെക്കുന്നവരെ കണ്ടില്ലെന്ന് നടിച്ച് സുഖമായുറങ്ങുന്ന അധികാരികൾ...അവർക്ക് ചാവേറാകാൻ മനസ്സില്ല. ഇന്ന് രാത്രി നടപടി ഉണ്ടായില്ലെങ്കിൽ, നാളെ മലപ്പുറത്തെ സകല സർക്കാർ ആശുപത്രികളിൽ നിന്നും ഞങ്ങൾ ഡോക്ടർമാർ വിട്ടു നിൽക്കും. ഇനിയിത് സഹിക്കാൻ വയ്യ...-ഇങ്ങനെയാണ് ഡോക്ടറുടെ കുറിപ്പ് അവസാനിക്കുന്നത്.
എടയൂർ അത്തിപ്പറ്റ ഗവ. എൽ.പി. സ്കൂളിൽ വിദ്യാർത്ഥികൾക്ക് മീസൽസ് -റുബെല്ല കുത്തിവെപ്പ് എടുക്കുന്നതിനിടെ ഒരുകൂട്ടമാളുകൾ നഴ്സിനെ ആക്രമിച്ചിരുന്നു. എടയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്യാമളാബായി (45) യെയാണ് ആക്രമിച്ചത്. കഴുത്തിനും കൈക്കും പരിക്കേറ്റ ഇവർ കുറ്റിപ്പുറം താലൂക്ക് ആസ്?പത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊബൈൽഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞുതകർത്തു. സംഭവത്തിൽ ഏതാനുംപേർക്കെതിരേ പൊലീസ് കേസെടുത്തു. എന്നാൽ ആരേയും പൊലീസ് പിടികൂടിയില്ല.
വ്യാഴാഴ്ച പന്ത്രണ്ടരയോടെയാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥർ സ്കൂളിലെത്തിയത്. മെഡിക്കൽ ഓഫീസർ ഡോ. അലി ഹസൻ, ഹെൽത്ത് ഇൻസ്പെക്ടർ വിക്രമൻ എന്നിവർക്കൊപ്പം നാല് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. പതിനഞ്ചോളം കുട്ടികൾക്ക് കുത്തിവെച്ചു കഴിഞ്ഞതോടെയാണ് മുപ്പതോളംപേരടങ്ങുന്ന സംഘം കുത്തിവെപ്പ് തടസ്സപ്പെടുത്താൻ ശ്രമിച്ചത്. ആരോഗ്യമേഖലയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തരുതെന്ന ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ വാദങ്ങൾ ചെവിക്കൊള്ളാതെ ഇവർ ബഹളമുണ്ടാക്കി. ഉദ്യോഗസ്ഥരെ അസഭ്യംപറയുകയും കൈയേറ്റം ചെയ്യുകയുമുണ്ടായി. ഇതിനിടയിലാണ് നഴ്സിനെ ആക്രമിച്ചത്.
തന്നെ ഇരുമ്പുവടിയുമായാണ് ഒരാൾ ആക്രമിക്കാൻ വന്നതെന്നും ആരോ പിടിച്ചുമാറ്റിയതുകൊണ്ട് രക്ഷപ്പെട്ടതാണെന്നും പരിക്കേറ്റ ശ്യാമളാബായി പറഞ്ഞു. അനാവശ്യമായ ആരോപണങ്ങളും അപവാദങ്ങളുംപറഞ്ഞ് കുത്തിവെപ്പ് തടസ്സപ്പെടുത്തുകയായിരുന്നു ഇക്കൂട്ടരെന്ന് മെഡിക്കൽ ഓഫീസർ അലി അഹമ്മദ് പറഞ്ഞു. ഇത് തടയാൻ പൊലീസുകാരൊന്നും ഇല്ലായിരുന്നു. ഇത് സർക്കാരിന്റെ വലിയ വീഴ്ച്ചയാണെന്നാണ് ഉയരുന്ന അഭിപ്രായം. ഇത്തരത്തിൽ ക്യാമ്പുകൾ നടത്താനാകില്ലെന്ന നിലപാടിലാണ് ഡോക്ടർമാരിപ്പോൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍