ഇന്ത്യാ ടുഡെ കോൺക്ളേവിലെ ചർച്ചയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മലയാളത്തിൽ സംസാരിച്ചതിന് ആർക്കാണ് ഇത്ര ചൊറിച്ചിൽ? മാതൃഭാഷയിൽ മറുപടി പറയുന്നത് അത്രവലിയ കുറ്റമാണോ? മന്ത്രിയെ മോശക്കാരനാക്കാൻ പൊട്ടിച്ചിരിയും കൂക്കുവിളിയും ചേർത്ത് വീഡിയോ പ്രചരണം; പത്രക്കാർപോലും മോശം കമന്റുകളുമായി എത്തുന്നത് വിവരമില്ലായ്മായണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യാടുഡെ അസോസിയേറ്റ് എഡിറ്റർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോൾ അതിൽ മലയാളിയായ മന്ത്രി ഇംഗ്ളീഷ് പറയാതിരുന്നത് അത്ര വലിയ കുറ്റമാണോ? പ്രത്യേകിച്ചും തമിഴ്നാട്ടുകാരായ മന്ത്രിമാർ മറ്റൊരു ഭാഷയിലും പൊതുവേദികളിൽ സംസാരിക്കാതിരിക്കുകയും അന്താരാഷ്ട്ര യോഗങ്ങളിൽ ഉൾപ്പെടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഉൾപ്പെടെയുള്ളവർ ഹിന്ദിയിൽ സംസാരിക്കുന്നത് കയ്യടി നേടുകയും ചെയ്യുമ്പോൾ കേരളത്തിലെ ഒരു മന്ത്രി മലയാളത്തിൽ അഭിപ്രായംപറയുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നത് കളിയാക്കുന്നവരുടെ ഉദ്ദേശ്യമെന്താണ്? പ്രത്യേകിച്ചും സദസ്സ് കളിയാക്കി എന്ന് വരുത്തിത്തീർക്കാൻ ആ ചടങ്ങിന്റെ വീഡിയോയിൽ പൊട്ടിച്ചിരിയും കൂക്കിവിളികളും എഡിറ്റ്ചെയ്ത് വ്യാജ വീഡിയോ മന്ത്രിക്കെതിരെ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുക കൂടി ചെയ്യുമ്പോൾ അത് ക്രിമിനൽ കുറ്റംതന്നെ അല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇന്ത്യാ ടുഡെയുടെ നേതൃത്വത്തിൽ ചെന്നൈയിൽ 2017 ജനുവരി ഒമ്പതുമുതൽ 11 വരെ നടന്ന സൗത്ത് കോൺക്ളേവിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തിരുന്നു. ഇതിൽ മന്ത്രി മലയാളത്തിൽ മോഡറേറ്ററുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനെ ചൊല്ലിയാണ് സോഷ്യൽ മീഡിയയിൽ കളിയാക്കൽ കൊഴുക്കുന്നത്. ചർച്ചയിൽ വ്യക്തമായും വസ്തുനിഷ്ഠമായും മന്ത്രി മറുപടി നൽകി.
എന്നാൽ മന്ത്രിയെ കളിയാക്കാനും അപകീർത്തിപ്പെടുത്താനുമായി വീഡിയോ എഡിറ്റ് ചെയ്ത് കൂവലും പൊട്ടിച്ചിരിയും ചേർത്ത് പ്രചരിപ്പിക്കുകയാണിപ്പോൾ. ഇതോടെ വീഡിയോ വ്യാജമാണെന്നും പത്രലേഖകർ ഉൾപ്പെടെ ഇത്തരത്തിൽ വ്യാജ പ്രചരണത്തെ അനുകൂലിച്ച് രംഗത്തെത്തുന്നത് അപഹാസ്യമാണെന്നും ഇന്ത്യാ ടുഡെ അസോസിയേറ്റ് എഡിറ്ററായ ജീമോൻ ജേക്കബ് പ്രതികരിക്കുന്നു.
തികച്ചും അടിസ്ഥാനമില്ലാത്ത പ്രചരണമാണ് മന്ത്രിക്കെതിരെ നടത്തുന്നതെന്നും ഇത് മന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചാണെന്നും വ്യക്തമാക്കിയാണ് ജീമോൻ ജേക്കബിന്റെ പ്രതികരണം. അന്ന് ആ ചടങ്ങിൽ മന്ത്രിയുടെ പ്രതികരണം മൊഴിമാറ്റി അവതരിപ്പിച്ചത് ജീമോൻ ആയിരുന്നു. ചടങ്ങിൽ മന്ത്രിയുടെ പ്രതികരണങ്ങൾ മികച്ചതായതോടെ പലപ്പോഴും കയ്യടിയാണ് സദസ്സിൽ നിന്ന് ഉണ്ടായതെന്നും എന്നാൽ വീഡിയോയിൽ കയ്യടിക്കുപകരം പലയിടത്തും പൊട്ടിച്ചിരിയും കൂക്കുവിളിയും ചേർത്ത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വ്യക്തമാക്കുകയാണ് ജീമോൻ. സോഷ്യൽ മീഡിയയിൽ പത്രക്കാർ ഉൾപ്പെടെ പലരും മോശം കമന്റുകളുമായി എത്തുന്നത് നിരാശാജനകമാണെന്നും കാര്യമറിയാതെയാണ് ഈ പ്രകടനമെന്നും ജീമോൻ പറയുന്നു.
ടൂറിസം-ദേവസ്വം മന്ത്രിയെന്ന നിലയിലാണ് കടകംപള്ളി സുരേന്ദ്രനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. മുൻകൂട്ടി അറിയിച്ചത് പ്രകാരം എഴുതി തയ്യാറാക്കിയ പ്രസംഗവുമായി അദ്ദേഹം എത്തി. എന്നാൽ പരിപാടിയിൽ മാറ്റം വന്നു. ചർച്ച എന്ന നിലയിലേക്ക് പരിപാടി മാറ്റി. ഇതോടെയാണ് മോഡറേറ്റർ മന്ത്രിയോട് ഇംഗ്ളീഷിൽ ചോദ്യം ഉന്നയിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നതിനെ പറ്റിയായിരുന്നു ചോദ്യം.
എന്നാൽ ഇംഗ്ളീഷിൽ താൻ അത്ര വിദഗ്ധനല്ലെന്നും മലയാളത്തിൽ മറുപടി നൽകാമെന്നും ജീമോൻ അത് തർജമ ചെയ്യുമെന്നും ആണ് മന്ത്രി മറുപടി നൽകുന്നതും. ഇതിന് ശേഷം മന്ത്രി കാര്യങ്ങൾ സ്പഷടമായി വിവരിക്കുകയും അത് ജീമോൻ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുകയുമായിരുന്നു. എന്നാൽ ഈ ഘട്ടത്തിലെല്ലാം മന്ത്രി ഇംഗ്ളീഷ് അറിയില്ലെന്ന് പറഞ്ഞതിനെ കളിയാക്കി പൊട്ടിച്ചിരികൾ സദസ്സിൽ നിന്ന് ഉയരുന്നുവെന്ന മട്ടിൽ ഓഡിയോ എഡിറ്റ് ചെയ്ത് ചേർക്കുകയാണ് ചെയ്തത്. ഇംഗ്ളീഷ് അറിയില്ലെന്ന് പറയുന്നത് ഒരു കുറ്റമാണോ എന്ന് ചോദിച്ചാണ് ജീമോൻ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്്.
മാത്രമല്ല, ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മന്ത്രിയുടെ മറുപടികളെ കയ്യടിയോടെയാണ് പല ഘട്ടങ്ങളിലും സ്വീകരിച്ചത്. ഈ വീഡിയോ പലപ്പോഴായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പത്രക്കാരുടെ ഗ്രൂപ്പിലും സജീവമായി എത്തുകയും കഴിഞ്ഞദിവസം മന്ത്രിയെ മോശക്കാരനെന്ന് കാട്ടി പലരും കമന്റുകൾ നൽകുകയും ചെയ്തത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇത് വ്യാജ വീഡിയോ ആണെന്ന് വ്യക്തമാക്കി ജീമോൻ പ്രതികരിക്കുന്നത്.
മന്ത്രിയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള പ്രചരണമാണ് നടക്കുന്നതെന്ന് ജീമോൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ സ്ഥാപിത താൽപര്യത്തോടെ നടക്കുന്ന കുപ്രചരണങ്ങളിൽ നിന്ന് പത്രക്കാരെങ്കിലും വിട്ടുനിൽക്കണമെന്നും കാര്യങ്ങൾ വസ്തുനിഷ്ഠമായി അറിഞ്ഞുവേണം വിമർശനമെന്നും ജീമോൻ ജേക്കബ് പറയുന്നു. സോഷ്യൽ മീഡിയയുടെ ചുമരുകളെ ടോയ്ലറ്റ് പേപ്പറിനോട് ഉപമിച്ച കവിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് ജീമോൻ പ്രതികരിക്കുന്നത്. പ്രവർത്തന മികവിന്റെ മാനദണ്ഡം ഇംഗ്ളീഷ് അറിയുക എന്നതാണോ എന്ന ചോദ്യം ഉയർത്തിയാണ് ജീമോന്റെ മറുപടി.
Stories you may Like
- പിണറായിയുടെ അനിഷ്ടക്കാരനെ തരംതാഴ്ത്തുമോ?
- റിയാസും കടകംപള്ളിയും തമ്മിലുള്ള പരോക്ഷ ഏറ്റുമുട്ടലിന് വിരാമം
- തുറന്നു പറഞ്ഞ് കടകംപള്ളി സുരേന്ദ്രൻ; തലസ്ഥാനം ശ്വാസം മുട്ടുന്നുവെന്ന് സിപിഎം നേതാവ്
- കടകംപള്ളിക്കെതിരായ റിയാസിന്റെ വിമർശനത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന് അതൃപ്തി
- സന്ദർശകർ ഒഴിയാതെ ആഞ്ഞിലിമൂട്ടിൽ കടകംപള്ളിൽ വീട്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍