എന്നെ കുമ്പിടിയെന്ന് വിളിച്ച് അപമാനിക്കുന്നു; ബോർഡ് യോഗത്തിൽ പങ്കെടുത്തു, അന്നു തന്നെ ശബരിമലയിലും പോയി; ബോർഡ് അംഗങ്ങൾ തിരുവനന്തപുരത്ത് തന്നെ നിൽക്കണമെന്നില്ല; ഞാൻ പണം കട്ടിട്ടുണ്ടെങ്കിൽ അത് വ്യക്തമായി പറയണം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വ്യാജരേഖാ ആരോപണത്തിൽ ക്ഷുഭിതനായി അജയ് തറയിൽ; ക്രമക്കേടുകൾ ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ക്ഷുഭിതനായി പ്രതികരിച്ച് ദേവസ്വം അംഗം അജയ് തറയിൽ. തന്നെ കുമ്പിടിയെന്ന് വിളിച്ച് അപമാനിക്കുകയാണെന്ന് അദ്ദേഹം പരിഭവിച്ചു. ദേവസ്വം ബോർഡിന്റെ യോഗങ്ങളിൽ താനും പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് യോഗത്തിൽ പങ്കെടുത്ത ശേഷം അതേ ദിവസം തന്നെ ശബരിമലയിലും പോയി. ബോർഡിലെ അംഗങ്ങൾ തിരുവനന്തപുരത്ത് തന്നെ നിൽക്കണമെന്നില്ല. യോഗത്തിൽ പങ്കെടുത്തതിന്റെ മിനുറ്റ്സിൽ ഒപ്പിട്ടത് ആറ് മാസം കഴിഞ്ഞാണെന്നും അതിൽ എന്താണിത്ര തെറ്റ് എന്നും അദ്ദേഹം ചോദിച്ചു.
ദേവസ്വം ബോർഡ് യോഗങ്ങളുടെ പേരിൽ പോലും വലിയ ക്രമക്കേടുകളാണ് അജയ് തറയിലും പ്രയോർ ഗോപാലകൃഷ്ണനും നടത്തിയതെന്ന ആരോപണം ഉയർന്നതിനോട് പ്രതികരിക്കവേയാണ് അജയ് തറയിൽ ക്ഷുഭിതനായി പ്രതികരിച്ചത്. അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ ആരോപണം ദേവസ്വം വിജിലൻസ് അന്വേഷിക്കും, ആവശ്യമെങ്കിൽ കൂടുതൽ അന്വേഷണം പ്രഖ്യാപിക്കും. ഇരുവരുടേയും ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടി പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. 2016 ഓഗസ്ത് 16ന് തിരുവനന്തപുരത്ത് നടന്ന ബോർഡ് യോഗത്തിന്റെ മിനുട്ട്സ് പ്രകാരം പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും ബോർഡ് യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. 1,15,കോടി രൂപയുടെ മരാമത്ത് പണിക്ക് അനുമതി നൽകിയടക്കം 26 സുപ്രധാന തീരുമാനങ്ങളും ഈ യോഗത്തിൽ കൈക്കൊണ്ടിട്ടുണ്ട്.
പക്ഷെ ഈ യോഗത്തിൽ ഇരുവരും പങ്കെടുത്തില്ലെന്ന് തെളിയിക്കുന്നതാണ് ഇവർ സമർപ്പിച്ചിട്ടുള്ള യാത്രാപ്പടി കണക്കുകൾ. അന്നേ ദിവസം ഇരുവരും ശബരിമലയിലേക്ക് യാത്ര ചെയ്തതായാണ് രേഖകൾ. ഇതിന് യാത്രാബത്ത വാങ്ങിയിട്ടുണ്ടെന്നും വ്യക്തം. യാത്ര ചെയ്തിട്ടാണ് ബത്ത വാങ്ങിയതെങ്കിൽ തിരുവനന്തപുരത്ത് ബോർഡ് യോഗത്തിൽ പങ്കെടുത്തതായുള്ള മിനുട്ട്സ് രേഖകൾ വ്യാജമാണ്. അതിനാൽ ദേവസ്വം വകുപ്പ് സംശയകരമായ ഈ രേഖകൾ പരിശോധിക്കുകയാണ്.
കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിടുന്ന സെക്രട്ടറി വി എസ് ജയകുമാർ മിനുട്ട്സ് എഴുതി തയ്യാറാക്കിയെന്നാണ് സർക്കാർ സംശയിക്കുന്നത്. മരാമത്ത് പണി, കോടികളുടെ നിക്ഷേപം, താൽക്കാലിക നിയമനം എന്നിവയടക്കം നയപരമായ പല തീരുമാനങ്ങളും യോഗത്തിൽ എടുത്തിട്ടുണ്ട്. തീരുമാനങ്ങളിൽ പിന്നീട് ഇരുവരും ഒപ്പുവെച്ചതാവാമെന്നാണ് സംശയം. അഥവാ ഇനി ബോർഡ് യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ വ്യാജരേഖ ചമച്ച് യാത്രാബത്ത പറ്റിയതാണെന്നും സംശയിക്കാം. ഓഗസ്ത് സെപ്റ്റംബർ മാസങ്ങളിലെ പല യോഗങ്ങളിലേയും മിനുട്സുകളിൽ ഒപ്പുവെച്ചതായും അതേദിവസം യാത്രാബത്ത വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകൾ സർക്കാർ ശേഖരിച്ചിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റും അജയ് തറയിൽ അംഗവുമായിരിക്കേ ഏറ്റവും കൂടുതൽ അഴിമതി നടന്നതു മരാമത്തുപണികളുടെ പേരിണെന്ന വാർത്തയും നേരത്തെ പുറത്തുവന്നിരുന്നു. രാമായണമേളയിൽ സമ്മാനദാനം നിർവഹിക്കാൻ ക്ഷണിച്ചതിനു പ്രത്യുപകാരമായി അജയ് തറയിൽ ക്ഷേത്രസമിതിക്ക് അനുവദിച്ചതു കാൽലക്ഷം രൂപയാണന്നു വാർത്തകൾ പുറത്തുവന്നിരുന്നു.
2015-ൽ കാലാവധി കഴിഞ്ഞ ബോർഡ് പ്രസിഡന്റിന്റെ ലെറ്റർ പാഡ് ഉപയോഗിച്ചുപോലും ഈവർഷം മരാമത്തുപണികൾ നടത്തി. എംപി. ഗോവിന്ദൻ നായർ 2015 നവംബറിൽ പ്രസിഡന്റ് കാലാവധി പൂർത്തിയാക്കിയെങ്കിലും അദ്ദേഹത്തിന്റെ ലെറ്റർ പാഡ് ഉപയോഗിച്ച് കോട്ടയത്തെ ഒരു എൻജിനീയർ ഈവർഷവും മരാമത്തുജോലി നടത്തുകയായിരുന്നു. പ്രസിഡന്റിന്റെ ''പ്രത്യേക താൽപര്യപ്രകാരം'' മരാമത്തുപണിക്കുള്ള അപേക്ഷ നൽകുന്നുവെന്നാണു കത്തിൽ പറയുന്നത്. മരാമത്തുപണികൾക്കു ദേവസ്വം കമ്മിഷണർ മുഖേനയാകണം അനുമതി നൽകേണ്ടതെന്നു ദേവസ്വം മാന്വൽ ഒന്നാംവാല്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളിൽനിന്നു ലഭിക്കുന്ന അപേക്ഷ കമ്മിഷണർ പരിശോധിക്കുകയും യോഗ്യമായവ ബോർഡിന്റെ അനുമതിക്കായി നൽകുകയുമാണു ചെയ്യേണ്ടത്. എന്നാൽ, ഇതെല്ലാം അട്ടിമറിച്ചാണു കഴിഞ്ഞ ഭരണസമിതി 59 കോടി രൂപ അധികമായി ചെലവഴിച്ചത്.
ക്ഷേത്രങ്ങളിൽനിന്നുള്ള അപേക്ഷ പോലുമില്ലാതെയാണു 90% ജോലികളും നടത്തിയിട്ടുള്ളത്. പ്രസിഡന്റിന്റെയും അംഗത്തിന്റെയും വാക്കാലുള്ള നിർദ്ദേശപ്രകാരം മരാമത്തുജോലികൾക്കുള്ള അപേക്ഷ അസിസ്റ്റന്റ് എൻജിനീയർ ബോർഡിനു നൽകുകയായിരുന്നു. തുടർന്ന് ഭരണസമിതി നേരിട്ടു തുക അനുവദിച്ചു. 2016-17 സാമ്പത്തികവർഷം 28.20 കോടി രൂപയാണ് മരാമത്ത് ഇനത്തിൽ നീക്കിവച്ചത്. എന്നാൽ തിരുവനന്തപുരം, മാവേലിക്കര, കോട്ടയം മരാമത്ത് ഡിവിഷനുകൾ, എസ്റ്റേറ്റ് ഡിവിഷൻ എന്നിവ മുഖേന മാത്രം ചെലവഴിച്ചത് 49.20 കോടി രൂപ! 21 കോടി രൂപയുടെ അധികത്തുക ബജറ്റിൽപോലും ഉൾപ്പെടുത്താതെ നിയമവിരുദ്ധമായി ചെലവഴിക്കുകയായിരുന്നു.
ശബരിമല പദ്ധതി ജോലികൾ എന്ന പേരിൽ 23 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, 27.13 കോടിയുടെ ജോലികൾ നടത്തിയെന്നാണു രേഖകൾ- ബജറ്റിലുള്ളതിനെക്കാൾ 4.13 കോടി അധികം. 2016-17 സാമ്പത്തികവർഷം 25.13 കോടി രൂപ ബജറ്റിനു പുറത്ത് ചെലവഴിച്ചു. 2017-18 വർഷത്തേക്ക് 34.40 കോടി രൂപയാണു മരാമത്തുജോലികൾക്കായി ബജറ്റിൽ അനുവദിച്ചത്. എന്നാൽ കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ വരെ, ഏഴുമാസത്തിനുള്ളിൽ ശബരിമല ജോലികൾക്ക് ഉൾപ്പെടെ 34.36 കോടി രൂപ അധികച്ചെലവു വന്നതായി രേഖകൾ വ്യക്തമാക്കുന്നു.
ചീഫ് എൻജിനീയർമാർക്ക് അഞ്ചുലക്ഷത്തിന്റെയും എക്സിക്യൂട്ടീവ് എൻജിനീയർമാർക്കു രണ്ടുലക്ഷത്തിന്റെയും ജോലികൾ സ്വയം തീരുമാനിച്ചു നടത്താൻ എംപി. ഗോവിന്ദൻനായർ അധ്യക്ഷനായ ബോർഡ് അനുവാദം നൽകിയിരുന്നു. ചീഫ് എൻജിനീയർക്കുള്ള അഞ്ചുലക്ഷം രൂപയുടെ സാമ്പത്തികാധികാരം ഉപയോഗിച്ച് ഒരേ ക്ഷേത്രത്തിൽതന്നെ 25 ലക്ഷം രൂപവരെയുള്ള ജോലികൾ നടത്തി. 10 ലക്ഷത്തിനു മുകളിലാണു ചെലവെങ്കിൽ ഇ-ടെൻഡർ വിളിക്കണം. അതു മറികടക്കാൻ ജോലികൾ പല വിഭാഗങ്ങളായി തിരിച്ചു. കോട്ടയം തിരുനക്കര ക്ഷേത്രഗോപുരം, നെട്ടൂർക്കോട്ട്കാവ് സദ്യാലയം, നേര്യമംഗലം കോളജ്, കുളത്തൂർമൂഴി കോളജ് എന്നിവിടങ്ങളിൽ മരാമത്തുപണികൾ നടത്തിയത് ഈ രീതിയിലാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍