ബദൽ രേഖ പാസാക്കിയെടുത്തെങ്കിൽ എംവി രാഘവനും ഒപ്പമുള്ളവരും അന്ന് സംസ്ഥാനസമിതി പിടിച്ചെടുക്കുമായിരുന്നു; ബംഗാൾ ഘടകത്തിന്റെ പിന്തുണയോടെ എം വിജയകുമാറിനെ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റാക്കുന്നതിൽ എംവിആർ വിജയിച്ചു; പാർട്ടി സസ്പെൻഡ് ചെയ്തശേഷം വിളിച്ച അനുരഞ്ജന ചർച്ചയ്ക്ക് വന്നപ്പോൾ ചായ നിരസിച്ച് രാഘവൻ ചോദിച്ചു: 'നിങ്ങൾ ഇതിൽ വിഷം കലർത്തിയില്ലെന്ന് ഞാൻ എങ്ങിനെ വിശ്വസിക്കും'?
രഞ്ജിത് ബാബു
എം വി രാഘവൻ പ്രതിസ്ഥാനത്തില്ലാത്ത രണ്ടാമത് കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കുന്ന വേളയിൽ എംവിആറിനെ പാർട്ടിയുടെ എതിർപക്ഷത്തേക്ക് നയിച്ചതാരാണ്? രണ്ട് വർഷം മുമ്പ് വരെ മുഖ്യശത്രുവും വർഗ്ഗ ശത്രുവുമൊക്കെയായിരുന്നു എം വിആർ. കാൽനൂറ്റാണ്ടു മുമ്പ് പാർട്ടി വിട്ട് ഇറങ്ങിയ എം വിരാഘവൻ രോഗക്കിടക്കയിൽ ബോധം നഷ്ടപ്പെട്ടപ്പോൾ സി.പി.എം ഒപ്പം കൂട്ടുകയായിരുന്നു. എം വി ആർ പോലുമറിയാതെ. ഈ സാഹചര്യത്തിൽ മറുനാടൻ തയ്യാറാക്കിയ പരമ്പരയുടെ രണ്ടാംഭാഗം:
പാർട്ടിയിൽ ബദൽ രേഖ പാസാക്കിയെടുക്കുകയാണെങ്കിൽ എം വി ആറിന്റെ നേതൃത്വത്തിലുള്ള ടിം, സംസ്ഥാന സമിതിയും പിടിച്ചടക്കുമായിരുന്നു. എന്നാൽ ഇ.കെ. നായനാർ ഉൾപ്പെടെയുള്ളവർ വഞ്ചിച്ചെന്ന് പിന്നീട് സ്വന്തം പാർട്ടി രൂപീകരിച്ചപ്പോൾ എം വിആർ. പൊതു യോഗങ്ങളിൽ പരസ്യമായി പ്രസംഗിച്ചിരുന്നു.
അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവും ഇ.എം. എസും തമ്മിലുണ്ടായിരുന്ന ഭിന്നത മുതലെടുത്ത് രാഘവൻ ബംഗാൾ ഘടകത്തിന്റെ പിൻതുണ ഉറപ്പ് വരുത്തി. എതിൽ ആദ്യഘട്ടം രാഘവൻ വിജയിക്കുകയും ചെയ്തു. അതിന്റെ ചരിത്രം ഇങ്ങിനെ. 1954 ൽ കോഴിക്കോട് വച്ചായിരുന്നു ഡി.വൈ. എഫ്.ഐ.യുടെ ദേശീയ സമ്മേളനം. ഈ സമ്മേളനത്തിൽ എം വി ആർ തന്റെ കരുത്ത് തെളിയിക്കുകയും ചെയ്തു. ഡി.വൈ. എഫ്.ഐ.യുടെ അഖിലേന്ത്യാ സമ്മേളനത്തിൽ വച്ച് ദേശീയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം. അതിൽ രാഘവൻ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങി. താൻ നിശ്ചയിക്കുന്ന സ്ഥാനാർത്ഥി വിജയിക്കണം. ഔദ്യോഗിക സ്ഥാനാർത്ഥിയായി കേരള ഘടകം നിയോഗിച്ചത് എം. എ ബേബിയെയായിരുന്നു. രാഘവൻ എം. വിജയകുമാറിനെ രംഗത്തിറക്കി അങ്കം കുറിച്ചു. അതോടെ കേരളാ- ബംഗാൾ ധാരണ പരസ്യമാവുകയും വിജയകുമാർ ജയിച്ച് പ്രസിഡണ്ടാവുകയും ചെയ്തു.
-------------------------------------------
പരമ്പരയുടെ ഒന്നാം ഭാഗം:
ഇംഗ്ളീഷ് അറിയാത്തതു കൊണ്ടാണ് എംവി രാഘവനെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്ന് പരിഹസിച്ച് ഇഎംഎസ്; പ്രവർത്തന ശൈലിയിലെ ജനകീയത കൊണ്ട് താത്വികാചാര്യനെ കടത്തിവെട്ടി മുന്നേറിയതോടെ തഴയാൻ അണിയറയിൽ ഒരുങ്ങിയത് തന്ത്രങ്ങൾ; ഇഷ്ടനേതാവ് ബദൽരേഖയുടെ പേരിൽ പാർട്ടിയുടെ പുറത്തായതോടെ ആരാധിച്ച സഖാക്കൾക്ക് ബദ്ധ ശത്രുവായി: കൂത്തുപറമ്പ് വെടിവയ്പിന്റെ വാർഷികത്തിൽ സി.പി.എം-എംവിആർ ഇഷ്ടക്കേടിന്റെ പിന്നാമ്പുറങ്ങൾ വിലയിരുത്തുമ്പോൾ
-------------------------------------------
ഈ സംഭവം ഇ.എം. എസ്. ഉൾപ്പെടെയുള്ള നേതാക്കൾക്ക് രാഘവനോടുള്ള നീരസം ഇരട്ടിപ്പിച്ചു. രാഘവൻ മലബാർ ലോബി കളിക്കുകയാണെന്ന് ആരോപിച്ച് തെക്കൻ കേരളത്തിലെ നേതാക്കളെ മുഴുവൻ മറുപക്ഷത്ത് അണിനിരത്തി. ബദൽ രേഖയിൽ ഒപ്പിട്ടവരെ മുഴുവൻ ഒറ്റപ്പെടുത്തുകയും ചെയ്തു. അന്നത്തെ സംസ്ഥാന സെക്രട്ടറി റിബലുകൾക്കെതിരെ അച്ചടക്കത്തിന്റെ വാളോങ്ങി. അതിനിടെയാണ് 1985 ലെ പാർട്ടി കൊച്ചി സമ്മേളനം എത്തിയത്. ഈ സമ്മേളനത്തിൽ രാഘവൻ അവതരിപ്പിച്ച ബദൽ രേഖ തിരസ്ക്കരിക്കപ്പെട്ടു.
കരുത്തനായ രാഘവനെ പാർട്ടി സസ്പെന്റ് ചെയ്തു. എന്നിട്ടും ഇ.എം. എസ്. ഉൾപ്പെടെയുള്ള നേതാക്കളുടെ മുന്നിൽ രാഘവൻ തല കുനിച്ചില്ല. എം വിആർ കൂടുതൽ നിഷേധിയായവുകയായിരുന്നു. അനുരഞ്ജന ചർച്ചക്ക് പാർട്ടി ഓഫീസിൽ രാഘവനെ വിളിച്ചു വരുത്തി. ചർച്ചക്കിടെ നൽകിയ ചായ നിരസിച്ചു കൊണ്ട് രാഘവൻ ഇങ്ങിനെ പറഞ്ഞു. 'നിങ്ങൾ ഇതിൽ വിഷം കലർത്തിയില്ലെന്ന് ഞാൻ എങ്ങിനെ വിശ്വസിക്കും.'?
1986 ൽ എം വി ആറിനെ നെഞ്ചേറ്റിയവരും വിശ്വസ്തരും ഇ.എം. എസിനെ കാണാൻ നിർദേശിച്ചു. അവരുടെ നിർബന്ധത്തിന് വഴങ്ങി കണ്ണൂർ ഗസ്റ്റ് ഹൗസിൽ പോയി ഇ.എം. എസിനെ കണ്ട രാഘവന് നിരാശയായിരുന്നു അനുഭവം. എനിക്കൊന്നും പറയാനില്ല എന്ന് പരിഹാസത്തോടെ രാഘവനെ നോക്കി ഇ.എം. എസ് പറയുകയും എം വിആർ പടിയിറങ്ങുകയുമായിരുന്നു. അതോടെ രാഘവൻ ഉറഞ്ഞു തുള്ളി. കണ്ണൂരിലെ പ്രധാനപ്പെട്ട ഒട്ടേറെ പ്രവർത്തകർ കൂട്ടിനുണ്ടായിരുന്നു.
സി.എം. പി. എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കപ്പെട്ടു. ചെറിയ പാർട്ടിയെങ്കിലും സംസ്ഥാനത്തെ 14 ജില്ലകളിലും കമ്മിറ്റികളും ഓഫീസുകളും ഉണ്ടായി. ചെങ്കൊടിയേന്തി തന്നെ രാഘവൻ ജനങ്ങളിലേക്ക് ഇറങ്ങി. അവഗണിക്കപ്പെടാത്ത ഒരു പാർട്ടിയായി തന്നെ സി.എം. പി നിലകൊണ്ടു. അതോടെ രാഘവൻ വർഗ്ഗ വഞ്ചകനായി. വി എസ്. അച്യുതാനന്ദൻ ഉൾപ്പെടെ രാഘവനെ നേരിടാൻ സി.പി.എം നേതാക്കൾ കൂട്ടത്തോടെ കണ്ണൂരിലെത്തി. എല്ലായിടത്തും എം വിആറിന്റെ മറുപടി പ്രസംഗം കേൾക്കാൻ ജനങ്ങൾ കൂട്ടമായെത്തി. സ്വതസിദ്ധമായ കണ്ണൂർ ഭാഷയിൽ എതിരാളികളെ തൊലിയുരിച്ചുള്ള രാഘവന്റെ പ്രസംഗം ഹിറ്റായി.
1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിൻതുണയോടെ അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ രാഘവൻ മത്സരിക്കാനെത്തി. സിപിഎമ്മിന്റെ ചെങ്കോട്ടയിൽ രാഘവൻ അടിതെറ്റി വീഴുമെന്നായിരുന്നു പാർട്ടിയുടെ കണക്കു കൂട്ടൽ. രാഘവൻ നനഞ്ഞ പടക്കമാവുമെന്ന് ഇ.എം.എസ് പോലും പരിഹസിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് വിധി സിപിഎമ്മിനെ ഞെട്ടിച്ചു. 1389 വോട്ടിന് തന്റെ ശിഷ്യൻ കൂടിയായിരുന്ന ഇ.പി. ജയരാജനെ അട്ടിമറിച്ച് രാഘവൻ വിജയം കൊയ്തെടുത്തു. പരിഹസിച്ചവർക്ക് ഏറ്റവും വലിയ മറുപടിയുമായി.
അഴീക്കോട് വിജയത്തോടെ സി.പി.എം അണികളും നേതാക്കളും രാഘവനെ മുഖ്യ ശത്രുവായി മാറ്റി. 1991 ലെ കെ. കരുണാകരൻ മന്ത്രി സഭയിൽ രാഘവൻ സഹകരണ വകുപ്പ് മന്ത്രിയായി. കരുണാകരനോട് ചോദിച്ചു വാങ്ങിയതായിരുന്നു ഈ വകുപ്പ്. അതോടെ എംവിആറിനെ കണ്ണൂരിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐയും പ്രഖ്യാപിച്ചു. 1993 ജനുവരിയിൽ രാഘവന് നേരെ ബോംബേറുണ്ടായി. അതേ തുടർന്ന് രാഘവനും പ്രതിരോധത്തിനിറങ്ങി. താൻ സ്ഥാപിച്ച കണ്ണൂരിലെ പ്രശസ്തമായ എ.കെ. ജി. സഹകരണ ആശുപത്രി ഭരണം തിരിച്ചു പിടിച്ചു. ഇതേ തുടർന്ന് കണ്ണൂർ യുദ്ധസമാനമായി.
എം വി ആർ. പ്രസിഡണ്ടായി പ്രവർത്തിച്ചു വന്ന പറശ്ശിനിക്കടവിലെ സ്നേക്ക് പാർക്കിന് സിപിഐ.(എം) കാർ തീയിട്ടു. പാമ്പുകളും ചീങ്കണ്ണികളും അഗ്നിക്കിരയായി. ദേശീയ മാധ്യമങ്ങൾ ഈ സംഭവത്തെ അപലപിക്കുകയും ചെയ്തു. എന്നാൽ ഒരു കാലത്ത് അക്രമി സംഘത്തെ നയിച്ച രാഘവന് ഇതൊന്നും പുത്തരിയല്ല. പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ചും രാഘവൻ കണ്ണൂരിൽ വരികയും പോവുകയും ചെയ്തു. അങ്ങിനെ ഇരിക്കുമ്പോഴാണ് കൂത്തുപറമ്പ് അർബൻ സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉത്ഘാടനത്തിന് രാഘവൻ ക്ഷണിക്കപ്പെടുന്നത്. കണ്ണൂരിലെ ഡി.വൈ. എഫ്.ഐ. ക്കാരിൽ രാഘവനോടുള്ള പക കത്തി നിൽക്കുന്ന സമയത്ത്. (തുടരും)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍