സംസ്കൃതവും വേദവും പഠിച്ച് കോൺഗ്രസിലൂടെ കമ്മ്യൂണിസ്റ്റായി; ആദ്യ നിയമസഭയിൽ കൊട്ടാരക്കരയുടെ പ്രതിനിധിയായെത്തി ഭൂപരിഷ്കരണത്തിന്റെ ഭാഗമായി; ഓണച്ചന്തയും മാവേലി സ്റ്റോറും നടപ്പാക്കി പാവങ്ങളുടെ അടുപ്പുകളിൽ സന്തോഷമെത്തിച്ച മന്ത്രി; നിക്ഷേപ സമാഹരണത്തിലൂടെ സഹകരണത്തെ കരുത്തുള്ളതാക്കിയ സഹകാരി; ചെറു പുഞ്ചിരിയുമായി രാഷ്ട്രീയത്തിൽ നിറഞ്ഞ സൗമ്യതയുടെ ആൾരൂപം; ഇ ചന്ദ്രശേഖരൻ നായർ തൊട്ടതെല്ലാം പൊന്നാക്കിയ വിപ്ലവകാരി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടയിലഴികത്ത്, ഈശ്വരപിള്ള ചന്ദ്രശേഖരൻ നായർ എന്ന ഇ ചന്ദ്രശേഖരൻ നായരുടെ മുഖത്ത് എപ്പോഴും ചെറു പുഞ്ചിരി ഒളിച്ചിരിക്കും. ആരോടും സൗമ്യത വിട്ട് ഇടപെടുകയുമില്ല... പക്ഷേ നിലപാടുകളിൽ വ്യതിയാനത്തിന് ആരു പറഞ്ഞാലും നിന്നു കൊടുക്കുകയുമില്ല. അഴിമതിയും സ്വജനപക്ഷപാതവും തൊട്ടു തീണ്ടാത്ത നേതാവ്. എല്ലാ വിഷയത്തെ കുറിച്ചും ഗഹനമായ അറിവുള്ള ചുരുക്കം ചിലരിൽ ഒരാൾ. രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റായി മാത്രം എന്നും ജീവിച്ച പൊതുജീവിതത്തിലെ വ്യക്തിനൈർമല്യത്തിന്റെ മകുടോദാഹരണമായിരുന്നു ഇ ചന്ദ്രശേഖരൻനായർ. ചിരിപോലെതന്നെ തിളക്കമാർന്ന വ്യക്തിത്വം.
വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും കാത്തുസൂക്ഷിച്ചിരുന്ന മിതത്വവും എളിമയും, ഏറ്റെടുക്കുന്ന ജോലിയോടുള്ള ആത്മാർഥതയും അത് അന്യാദൃശമായ വൈഭവത്തോടെ പൂർത്തീകരിക്കാനുള്ള കഴിവും ചന്ദ്രശേഖരൻ നായരെ തൊട്ടതെല്ലാം പൊന്നാക്കിയ രാഷ്ട്രീയ പ്രതിഭാശാലിയാക്കി. അധികാരത്തിന് പിറകെ അദ്ദേഹം ഒരിക്കലും നടന്നിട്ടില്ല. വിദ്യാർത്ഥി കോൺഗ്രസിലൂടെ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിലും തുടർന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിയ സഖാവ് ചന്ദ്രശേഖരൻ നായർ, ആറര പതിറ്റാണ്ടായി കേരള രാഷ്ട്രീയത്തിലെ സുതാര്യ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. സംസ്കൃത പഠനത്തിന് ശേഷം തന്റെ വഴി പൊതു പ്രവർത്തനമാണെന്ന് തിരിച്ചറിഞ്ഞ നേതാവ്. വീട്ടിലെ സുഖ സൗകര്യങ്ങളെല്ലാം വേണ്ടെന്ന് വച്ചാണ് കമ്മ്യൂണിസ്റ്റാകാൻ ഭയപ്പാടൊന്നുമില്ലാതെ ഈ യുവാവ് നടന്നെത്തിയത്. ഈ രാഷ്ട്രീയ ജീവിതത്തിനാണ് ഇന്ന് അവസാനമാകുന്നത്. മരിക്കും വരെ ആദർശങ്ങളിൽ വെള്ളം ചേർക്കാൻ ചന്ദ്രശേഖരൻ നായർ തയ്യറായിരുന്നില്ല.
1980ൽ ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന കാലത്താണ് ഓണച്ചന്ത ഫലപ്രദമായി തുടങ്ങിയത്. ഓണച്ചന്തകളുടെ ഫലപ്രാപ്തിയും വിജയവുമാണു മാവേലി സ്റ്റോറുകൾ തുടങ്ങാൻ ആത്മവിശ്വാസം നൽകിയത്. ആദ്യം ജില്ലാ ആസ്ഥാനങ്ങളിൽ പിന്നെ താലൂക്കുകളിൽ മാവേലി സ്റ്റോറുകൾ ആരംഭിച്ചു. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ ഇവയ്ക്കുള്ള പങ്ക് നിസ്തുലമാണ്. വിനോദസഞ്ചാരവകുപ്പ് കൈകാര്യം ചെയ്തപ്പോഴും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഒട്ടേറെ നിയമസഭാ സമിതികളിലും സഹകരണ പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട ദേശീയ - സംസ്ഥാന സമിതികളിലും അധ്യക്ഷനോ അംഗമോ ആയി പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ കോഓപറേറ്റീവ് യൂണിയൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷൻ പ്രസിഡന്റ്, റിസർവ് ബാങ്കിന്റെ ക്രെഡിറ്റ് ബോർഡ് അംഗം, ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. സംസ്കൃതത്തിലും ഭാരതീയദർശനങ്ങളിലും വേദങ്ങളിലും അവഗാഹമുണ്ടായിരുന്നു. ഭാരതീയ ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തി ഹിന്ദുമതം ഹിന്ദുത്വം എന്ന പുസ്തകം രചിച്ചു. 'മറക്കാത്ത ഓർമകൾ' എന്ന പേരിൽ ഓർമക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.
1928 ഡിസംബർ രണ്ടിനാണ് ചന്ദ്റശേഖരന്റെ ജനനം. പിതാവ് കൊല്ലം, എഴുകോൺ, ഇടയിലഴികത്ത് ഈശ്വരപിള്ള എന്ന ഈശ്വരപിള്ള വക്കീൽ, ശ്രീമൂലം അസംബ്ലിയിലും ശ്രീചിത്രാ സ്റ്റേറ്റ് അസംബ്ലിയിലും തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു. തിരുവിതാംകൂറിലെ പ്രമുഖ അഭിഭാഷകനായിരുന്നു അദ്ദേഹം. കൊല്ലം, ഇരുമ്പനങ്ങാട്, മുട്ടത്തുവയലിൽ മീനാക്ഷിയമ്മയാണ് മാതാവ്. കൊട്ടാരക്കര സർക്കാർ പ്രൈമറി സ്കൂൾ, സർക്കാർ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കൊട്ടാരക്കര തൃക്കണ്ണമംഗൽ സംസ്കൃത ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഗോദവർമ തിരുമുൽപ്പാടിന്റെ കീഴിലായിരുന്നു സംസ്കൃത പഠനം. ഇഎസ്എൽസിക്ക് ശേഷം ചങ്ങനാശേരി എസ്ബി കോളജിലായിരുന്നു ഇന്റർമീഡിയറ്റ് പഠനം. തുടർന്ന് അണ്ണാമല സർവകലാശാലയിൽ നിന്നും ഗണിതശാസ്ത്രത്തിലും എറണാകുളം ഗവൺമെന്റ് ലോ കോളജിൽ നിന്നും നിയമത്തിലും ബിരുദം നേടി. ബിരുദപഠനത്തിനും നിയമപഠനത്തിനും ഇടയ്ക്ക് ചെറിയൊരു കാലം പിതാവ് സ്ഥാപിച്ച ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായും ഗണിതാധ്യാപകനായും സേവനമനുഷ്ഠിച്ചു. നിയമപഠനത്തിന് ശേഷവും അദ്ധ്യാപകവൃത്തി തുടർന്നിരുന്നു.
ഇതിനിടെയാണ് രാഷ്ട്രീയവവും കമ്മ്യൂണിസവും ചന്ദ്രശേഖരൻ നായരെ സ്വാധീനിച്ചത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ, തൊള്ളായിരത്തി അൻപത്തിരണ്ടിൽ അംഗമായ സഖാവ് ചന്ദ്രശേഖരൻ നായർ, പാർട്ടി കൊട്ടാരക്കര ടൗൺ സെൽ സെക്രട്ടറി, ലോക്കൽ കമ്മിറ്റി സെക്രട്ടറി, താലൂക്ക് സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, ദേശീയ കൺട്രോൾ കമ്മിഷൻ അംഗം, സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. തൊള്ളായിരത്തി അൻപത്തിയേഴിലും അറുപത്തിയേഴിലും കൊട്ടാരക്കരയിൽ നിന്നും എഴുപത്തിയേഴിലും എൺപതിലും ചടയമംഗലത്തുനിന്നും എൺപത്തിയേഴിൽ പത്തനാപുരത്തുനിന്നും തൊണ്ണൂറ്റിആറിൽ കരുനാഗപള്ളിയിൽ നിന്നുമടക്കം പത്തൊൻപത് വർഷം കേരള നിയമസഭയിൽ അംഗമായിരുന്നു. മുഖ്യമന്ത്രി സി അച്യുതമേനോന് നിയമസഭാംഗമാകുന്നതിന് തൊള്ളായിരത്തി എഴുപതിൽ കൊട്ടാരക്കരയിൽ നിന്നുള്ള നിയമസഭാംഗത്വം രാജിവച്ചു.
1980-81ൽ ഭക്ഷ്യപൊതുവിതരണ ഭവന നിർമ്മാണ വകുപ്പു മന്ത്രിയായി. 1987-91ൽ ഭക്ഷ്യപൊതുവിതരണംമൃഗസംരക്ഷണംക്ഷീരവികസന വകുപ്പുകളുടെ മന്ത്രിയായി. 1996-2001ൽ ഭക്ഷ്യ പൊതുവിതരണം ഉപഭോക്തൃകാര്യം വിനോദസഞ്ചാര വികസനം നിയമം മൃഗസംരക്ഷണം ക്ഷീരവികസനം ക്ഷീരവികസന സഹകരണസംഘങ്ങൾ എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു. നാല് പതിറ്റാണ്ടോളം കാലം സഹകരണമേഖലയിൽ പ്രവർത്തിച്ച ഇ ചന്ദ്രശേഖരൻ നായർ സഹകരണ ബാങ്കിങ് രംഗത്തെ കുലപതിയാണ്. കേരളത്തിൽ ഇന്ന് കാണുന്ന സഹകരണ ബാങ്കിങ് മേഖലയുടെ ശ്രദ്ധേയമായ പല നേട്ടങ്ങൾക്കും നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. സംസ്ഥാനത്ത് സഹകരണ നിക്ഷേപസമാഹരണത്തിന് 1976ൽ തുടക്കം കുറിച്ചത് ഇ ചന്ദ്രശേഖരൻ നായർ, സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നപ്പോഴാണ്.
സംസ്ഥാനത്തിന്റെ ഗ്രാമീണ വികസനത്തിൽ അതിപ്രധാനമായ പങ്ക് വഹിക്കുന്ന ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കുകൾ ഇ ചന്ദ്രശേഖരൻ നായരുടെ സംഭാവനയാണ്. അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് ചന്ദ്രശേഖരൻ നായർ ചെയർമാനായി നിയോഗിച്ച സമിതിയുടെ ശുപാർശ അനുസരിച്ചാണ് ഇത് ഉണ്ടായത്. സംസ്ഥാനത്തിന്റെ കാർഷികോൽപ്പാദന വർധനവ് ലക്ഷ്യമിട്ടാണ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കുകൾക്ക് രൂപം നൽകിയത്. ചന്ദ്രശേഖരൻ നായർ നാഷണൽ കോഓപ്പറേറ്റീവ് യൂണിയന്റെ വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് തിരുവനന്തപുരത്തെ കോഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
മികച്ച പാർലമെന്റേറിയനുള്ള ആർ ശങ്കരനാരായണൻ തമ്പി സ്മാരകപുരസ്കാരം അടക്കം നിരവധി അവാർഡുകളും അംഗീകാരങ്ങളും സഖാവ് ഇ ചന്ദ്രശേഖരൻ നായരെ തേടിയെത്തി. കേരള നിയമസഭയുടെ 60ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചന്ദ്രശേഖരൻ നായരെ ആദരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍