കാട്ടുപോത്തുകളുടെ പേരുകൾ ഗണേശ് കുമാർ വെളിപ്പെടുത്തി തുടങ്ങി; മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിലെ അഴിമതിക്കാരായ മൂന്ന് പേരുടെ പേര് വെളിപ്പെടുത്തി; മറ്റൊരു മന്ത്രിക്കെതിരെയും തെളിവുകളുണ്ടെന്ന് എംഎൽഎയുടെ പ്രഖ്യാപനം; ഗണേശ് കുമാറിനെ പ്രേതം പിടികൂടിയെന്ന് മന്ത്രിയുടെ മറുപടി
തിരുവനന്തപുരം: നിയമസഭയിൽ പൊതുമാരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണവുമായി കെബി ഗണേശ് കുമാർ നിയമസഭയിൽ. മന്ത്രിയുടെ ഓഫീസിലെ മൂന്ന് പേർ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്നുവെന്ന് ഗണേശ് നിയമസഭയിൽ പറഞ്ഞു. മന്ത്രിയുടെ നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് അഴിമതിയുണ്ടെന്നും ഗണേശ് പറഞ്ഞു.ഗണേശ് കുമാറിന്റെ ആരോപണം പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ് നിഷേധിച്ചു. ഗണേശിന് ആരുടെയോ പ്രേതം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുൾ റാഷിദ്, നസിമുദ്ദീൻ, അബ്ദുൾ റഹിം എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് ഗണേശ് ആരോപണം ഉന്നയിച്ചത്. എന്നാൽ ഗണേശിന്റെ ആരോപണങ്ങൾക്കെതിരെ സ്പീക്കറുടെ ചെയർ രംഗത്ത് വന്നു. എഴുതി നൽകിയാൽ മാത്രമേ ആരോപണങ്ങൾ ഉന്നയിക്കാവൂ എന്ന് ഉയർത്തിക്കാട്ടി. ഇതെല്ലാം അവഗണിച്ചാണ് ഗണേശ് പ്രസംഗം തുടർന്നത്. തനിക്ക് യുഡിഎഫ് നീതി നിഷേധിച്ചെന്നും ഗണേശ് സഭയിൽ വിശദീകരിച്ചു. തന്നെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതല്ല. കുടുംബപ്രശ്നങ്ങൾ കാരണം രാജിവച്ച് പുറത്തുപോയതാണെന്നും വിശദീകരിച്ചു. ഗണേശിനെ ആരുടേയോ പ്രേതം ബാധിച്ചിരിക്കുന്നുവെന്നായിരുന്നു മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മറുപടി. തന്റെ ഓഫീസിൽ ഒരു അഴിമതിയും ഇല്ലെന്നും മന്ത്രി വിശദീകരിച്ചു.
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വലിയ അഴിമതി നടക്കുന്നെന്നാണ് ഗണേശ് ആരോപിച്ചത്. ടിഒസൂരജ് മാത്രമല്ല കുറ്റക്കാരൻ. അഞ്ചു പേർ കുറ്റം ചെയ്താൽ ഒരാൾക്കെതിരെ മാത്രം എങ്ങനെ നടപടി എടുക്കാനാകും. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പലപ്പോഴും പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽ പോയിട്ടുണ്ട്. എന്നാൽ അവഹേളനപരമായിരുന്നു പ്രതികരണം. മറ്റൊരു മന്ത്രിയും അഴിമതിക്കാരനാണെന്നും ഇതിനെല്ലാം തന്റെ പക്കൽ തെളിവുണ്ടെന്നും ഗണേശ് പറഞ്ഞു.
നിയമസഭയിൽ ഒരു ഫയൽ ഉയർത്തിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. മൂന്ന് മന്ത്രിമാരാണ് അഴിമതിക്ക് ചുക്കാൻ പിടിക്കുന്നതെന്ന് ഗണേശ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് താൻ രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താനൊരു യു.ഡി.എഫുകാരനാണെന്നും കയ്യാലപ്പുറത്തല്ലെന്നും ഗണേശ് കൂട്ടിച്ചേർത്തു. എന്നാൽ ഈ സമയം സ്പീക്കർ ഇടപെട്ട് ഗണേശ് കുമാറിനെ സംസാരിക്കുന്നതിൽ നിന്ന് വിലക്കി. സഭയിൽ മുൻകൂർ അനുവാദമില്ലാതെ സംസാരിക്കാനാവില്ലെന്നു പറഞ്ഞ് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു.
ഗണേശ് കുമാർ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച നടപടി കൈയടിയോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. ആരോപണത്തെപ്പറ്റി നിയമസഭാ സമിതി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. കോടികളുടെ ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എം എൽ എ ഉന്നയിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ എഴുതി നൽകാത്ത പരാതിയിൽ അന്വേഷണത്തിന് വഴിയില്ലെന്ന് ചെയറിലിരുന്ന സിപി മുഹമ്മദ് വിശദീകരിച്ചു. അതിനപ്പുറത്തേക്ക് ബഹളം പ്രതിപക്ഷം കൊണ്ടു പോയില്ല. നാളെ സഭയിൽ ഭരണപക്ഷ എംഎൽഎയുടെ മന്ത്രിക്കെതിരായ ആരോപണത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഇന്നത്തെ സഭയിലെ മൗനം.
അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് നിയമസഭയിൽ ഗണേശിന്റെ അഴിമതി ആരോപണം ഉണ്ടാക്കിയത്. മറ്റൊരു മന്ത്രിയുടെ അഴിമതിയും തനിക്കറിയാമെന്നും വ്യക്തമാക്കി. ഇതിനിടെയിൽ മുഖ്യമന്ത്രിയുടെ കത്ത് വായിക്കാനും നിയമസഭയിൽ ഗണേശ് ശ്രമിച്ചു. എന്നാൽ സ്പീക്കറുടെ ചെയറിലിരുന്ന സിപി മുഹമ്മദ് സമ്മതിച്ചില്ല. ഈ കത്ത് വാർത്താ സമ്മേളനം നടത്തി വായിക്കുമെന്നും ഗണേശ് വ്യക്തമാക്കി. രണ്ട് ഫയലുകളുമായാണ് ഇന്ന് ഗണേശ് എത്തിയത്. അതിൽ ഒരു ഫയലെടുത്താണ് പൊതുമരാമത്ത് മന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. രണ്ടാമത്തെ ഫയലുയർത്തിയാണ് ഇനിയൊരു മന്ത്രിക്കെതിരെ ആരോപണമുണ്ടെന്ന് വ്യക്തമാക്കിയത്.
പതിവിൽ നിന്ന് വ്യത്യസ്തമായി കറുത്ത ബാഗുമായാണ് ഇന്ന് സഭയിൽ ഗണേശ് എത്തിയത്. ചോദ്യോത്തര വേളയിൽ തന്നെ ഈ ബാഗ് തുറന്ന് ഫയലുകൾ ഗണേശ് പരിശോധിച്ചു. ഭരണ-പ്രതിപക്ഷ നിരയിലെ സുഹൃത്തുക്കളോടും ഗണേശ് നിലപാട് വിശദീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ സഭയിൽ തുടക്കത്തിലേ ശ്രദ്ധാകേന്ദ്രമായി ഗണേശ് മാറി. ശബരിമല റോഡുകളുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കലിനിടെയാണ് ഗണേശ് ആരോപണങ്ങളുടെ കെട്ട് തുറന്നത്. ബാഗിൽ നിന്നും ഫയലുകൾ ഉയർത്തിക്കാട്ടി. ഇതോടെ സഭ നിശബ്ദമായി.
ഇതിനിടെ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയെ നോക്കിയും കമന്റ് എത്തി. താങ്കളുടെ പാർട്ടിയിലെ മന്ത്രുയുടെ ഓഫീസിലാണ് ഇതൊക്കെ നടക്കുന്നതെന്നും ഗണേശ് നോക്കി പറഞ്ഞു. ശ്രദ്ധ ക്ഷണിക്കലിനിടെ ഇത്തരം ആരോപണങ്ങൾ പാടില്ലെന്നതാണ് ചട്ടം. അതുകൊണ്ട് തന്നെ പ്രസംഗത്തിനിടെ ഗണേശ് ആരോപണം ഉന്നയിച്ചപ്പോൾ ഏവരും ഞെട്ടി. ഇതിനിടെയിൽ മന്ത്രിസ്ഥാനം നഷ്ടമായതിന്റെ പേരിലാണ് ഗണേശ് ആരോപണം ഉന്നയിക്കുന്നതെന്ന് ഭരണപക്ഷ ബഞ്ചിൽ അപശബ്ദം ഉയർന്നു. അതിനേയും വികാരത്തോടെ ഗണേശ് കണ്ടു. അഴിമതിയുടെ പേരിൽ ആരും തന്നെ പുറത്താക്കിയതല്ല, മറിച്ച് കുടുംബ പ്രശ്നങ്ങളുടെ പേരിൽ സ്വയം രാജിവച്ചതാണെന്ന് ഗണേശ് ഓർമിപ്പിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍