അടയ്ക്കാതെ ഹൃദയം തുറന്നിടുക
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഇന്നത്തെ സുവിശേഷത്തിൽ ശ്രദ്ധിക്കേണ്ട വചനം ലൂക്കാ 1:6 ആണ്. 'സക്കറിയായും എലിസബത്തും ദൈവ സന്നിധിയിൽ നീതിനിഷ്ഠരും, കർത്താവിന്റെ സകല കല്പനകളിലും പ്രമാണങ്ങളിലും കുറ്റമറ്റവിധം ചരിക്കുന്നവരുമായിരുന്നു.'
അതായത് നീതിനിഷ്ഠമായ ജീവിതം നിയിക്കുന്നവർ; അതോടൊപ്പം എല്ലാ പ്രമാണങ്ങളും കൃത്യമായി പാലിക്കുന്നവർ. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. മതാനുഷ്ഠാനങ്ങളുടെയും ഭക്താനുഷ്ഠാനങ്ങളുടെയും പരിപൂർണതയിൽ എത്തിയ രണ്ടു മനുഷ്യ?രായിരുന്നു സക്കറിയായും എലിസബത്തും. അവർക്ക് കുഞ്ഞുങ്ങളില്ല.
എന്നാൽ ഇതല്ല അവരുടെ യഥാർത്ഥ പ്രശ്നം. ലൂക്കാ 1:18 ലാണ് ഇവരുടെ യഥാർത്ഥ പ്രശ്നം വെളിച്ചത്തുവരുന്നത്. 'സഖറിയാ ദൂതനോട് ചോദിച്ചു. ഞാൻ ഇത് എങ്ങനെ അറിയും? ഞാൻ വയോധികനാണ്. എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്.'
പുണ്ണ്യപരിപൂർണതയുടെ നിറുകയിൽ നിൽക്കുന്ന സഖറിയാ തന്റെ വാർധക്യത്തിൽ കുഞ്ഞുങ്ങളുണ്ടാകുമെന്ന ദൈവിക വെളിപാടിനോട് പ്രതികരിക്കുന്നതാണിത്: 'ഇത് എങ്ങനെ സംഭവിക്കും?'
ഈ ചോദ്യത്തിന്റെ വ്യംഗ്യാർത്ഥം നാം തിരിച്ചറിയണം. സഖറിയ ചോദിക്കുന്നത് ഇതാണ് - *എനിക്കും എന്റെ ഭാര്യക്കും ഞങ്ങളുടെ ചെറുപ്പത്തിൽ നേടിയെടുക്കുവാൻ പറ്റാതെ പോയത്, ഞങ്ങളുടെ വാർധക്യത്തിൽ തമ്പുരാൻ എങ്ങനെ സാധിക്കും?* ഞങ്ങളുടെ കഴിവുകൾ കൊണ്ട് ഞങ്ങൾക്ക് സാധിക്കാത്തത്, ഞങ്ങളുടെ ബലഹീനതകളുടെ നടുവിൽ തമ്പുരാന് എങ്ങനെ സാധിക്കും'?
ഇതാണ് അവരുടെ യഥാർത്ഥ വത്സ്യത്വം. മതാചാരങ്ങളുടെയും, ഭക്താനുഷ്ഠാനങ്ങളുടെയും കൊടുമുടിയിൽ നിൽക്കുന്ന ആർക്കും പറ്റാവുന്ന ഒരു അബദ്ധമാണിത്. ദൈവിക പ്രവർത്തനങ്ങളോട് തുറവിയില്ലാത്ത അവസ്ഥയാണിത്. സ്വന്തം പുണ്ണ്യപരിപൂർണതയിലേക്ക് ചുരുങ്ങി പോകുന്ന അടഞ്ഞ മനോഭാവമാണിത്. സ്വന്തം ഭക്താനുഷ്ഠാനങ്ങളിലും, പുണ്യങ്ങളിലും ആശ്രയിച്ചു ജീവിച്ച് അതിൽ തന്നെ അടഞ്ഞുപോകുന്ന അവസ്ഥയാണിത്. നമ്മുടെ ഭക്താനുഷ്ഠാനങ്ങൾക്ക് പുറത്തുള്ള ദൈവിക പ്രവർത്തനങ്ങളെ കാണാൻ പറ്റാതെ പോകുന്ന അവസ്ഥയാണിത്. ദൈവിക പ്രവർത്തനങ്ങളോട് തുറവിയില്ലാത്ത അവസ്ഥയാണിത്. ഇതാണ് യഥാർത്ഥ ആത്മീയ വസ്യത്വം.
ലൂക്കാ 1:20 പറയുന്നത് ഇതു തന്നെയാണ്- ''നീ മൂകനും സംസാരശേഷി നഷ്ടപ്പെട്ടവനുമായിരിക്കും.'' വന്ധ്യതയുടെ പ്രതീകം തന്നെയാണീ മൂകത. അതിന്റെ കാരണമായി പറയുന്നത് ശ്രദ്ധിക്കണം: 'കാരണം യഥാകാലം പൂർത്തീകരിക്കാനിരിക്കുന്ന എന്റെ വാക്കുകൾ നീ വിശ്വസിച്ചില്ല'' (1: 20).
*ഈ വിശ്വാസമില്ലായ്മയാണ് ആത്മീയ വന്ധ്യത*. ദൈവിത പ്രവർത്തനങ്ങളെ കാണാൻ പറ്റാത്ത അവസ്ഥ, അവയെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. അവയെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ് യഥാർത്ഥ വന്ധ്യത്വം. *ഇതാണ് നീതിനിഷ്ഠരായ സഖറിയ - എലിസബത്ത് ദമ്പതികളുടെ യഥാർത്ഥ വന്ധ്യത്വം.*
നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരേണ്ട വചനം യോഹ 1: 17 ആണ് ''നിയമം മോശ വഴി നൽകപ്പെട്ടു. കൃപയും സത്യവുമാകട്ടെ യേശുക്രിസ്തു വഴിയും.''
നിയമത്തിന്റെയും തോറായുടെയും പരിപൂർത്തി മോശയാണ്. എന്നാൽ അതിന് അപ്പുറത്തുള്ള ദൈവിക പ്രവർത്തനമുണ്ട്. അതിനെയാണ് കൃപയെന്നും വരപ്രസാദമെന്നും വിളിക്കുക. അത് യേശുക്രിസ്തുവിലൂടെ വരുന്നു. നിയമത്തിന്റെയും ഭക്താനുഷ്ഠാനങ്ങളുടെയും നിറവിൽ നിൽക്കുമ്പോൾ പോലും, കൃപയിലേക്ക് ഒരു തുറവി നീ സൂക്ഷിക്കുക. ദൈവം കൊണ്ടുവരുന്ന അത്ഭുതപ്പെടുത്തലുകളിലേക്ക് ഒരു തുറവി. ഈ തുറവി സൂക്ഷിക്കുന്നിടത്താണ് നിന്റെ ജീവിതം ഫലദായകമാകുന്നത്.
ഗുരുവിന്റെ അടുത്ത് ഈശ്വര സാക്ഷാത്കാരത്തിന് വരുന്ന ശിഷ്യൻ *(ഓഡിയോ കേൾക്കുക)* എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞാലും, വിളക്ക് കത്തിക്കാൻ പിന്നെയും ആവശ്യമായിരിക്കുന്നത് ഒരു തീക്കനലാണ്, തീജ്വാലയാണ്. ആ തീജ്വാലയാണ് ദൈവിക കൃപ.
എല്ലാ നിയമങ്ങളും ഭക്താനുഷ്ഠാനങ്ങളും കൃത്യമായി ആചരിക്കുന്ന സഖറിയയും ഭാര്യയും. അത്തരം പുണ്യപൂർണ്ണതയുടെ നിറവിലും അവർ കാത്തിരിക്കേണ്ടത് ദൈവം കൊണ്ടു വരുന്ന അത്ഭുതപ്പെടുത്തലുകൾക്കാണ്; ദൈവിക പ്രവർത്തനത്തിന് വേണ്ടിയാണ്. നമ്മുടെ പരിശ്രമങ്ങൾക്ക് അപ്പുറം, ദൈവത്തിന്റെ പ്രവർത്തനത്തിന് തുറവിയോടെയിരിക്കുക. ഈ തുറവിയിലാണ് ജീവിതം ഫലദായകമാകുന്നത്. മറിച്ച്, അടഞ്ഞു പോയാൽ അത് വന്ധ്യതയായി മാറും- എത്ര വലിയ ഭക്താനുഷ്ഠാനവും എത്ര വലിയ പുണ്യപൂർണ്ണതയും കൈയിലുണ്ടെങ്കിൽ പോലും.
ഇതു തന്നെയാണ് പൗലോസ് ശ്ലീഹാ ഗാലാത്തിയാക്കാരോട് പറയുന്നത്: ''നിയമത്തിന്റെ പ്രവർത്തികളിലൂടെയല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് ഒരുവൻ നീതീകരിക്കപ്പെടുന്നത്'' (ഗാലാ 2: 16). നമ്മുടെ രക്ഷ വരുന്നത് നമ്മുടെ പ്രവർത്തികളിലൂടെയാണ്, മറിച്ച് ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ്. അതാണ് ദൈവ കൃപ. അതിലേക്ക് നാം തുറവിയോടെയിരിക്കുക.
സഖറിയായ്ക്ക് ഈ ദൈവിക കൃപ കടന്നു വരുന്നത്, ജ?രു?ശലേം ദേവാലയത്തിൽ വച്ചാണ്, ധൂപാർപ്പണ സമയമാണ്, ധൂപ പീഠത്തിന്റെ വലത് വശത്തായിട്ടാണ് ദൈവദൂതൻ നിൽക്കുന്നത് (ലൂക്കാ 1: 9?-?10)?. ?ഇതൊക്കെ അസാധാരണ സംഭവങ്ങളായി നമുക്ക് തോന്നാം. എന്നാൽ സഖറിയായെന്ന പുരോഹിതന്റെ സാധാരണതകളാണ് ജറുശലേം ദേവാലയവും?,? ധൂപാർപ്പണവുമൊക്കെ. അതായത് ജീവിതത്തിന്റെ സാധാരണതകളിലൂടെയാണ് ദൈവകൃപ കടന്നു വരുന്നതെന്നു സാരം.
നിന്റെ ജീവിതത്തിന്റെ സാധാരണതകളിലാണ് ദൈവം കടന്നു വരുന്നത്, ദൈവിക പ്രവർത്തനം കടന്നുവരുന്നത്, ദൈവത്തിന്റെ അത്ഭുതപ്പെടുത്തലുകൾ കടന്നു വരുന്നത്. അങ്ങനെ കടന്നു വരുന്ന ദൈവിക പ്രവർത്തനത്തിനായി തുറവിയോടെയും ശ്രദ്ധയോടെയും ഇരിക്കുക. അങ്ങനിരുന്നാൽ മാത്രമേ ദൈവിക കൃപയേ കാണാനും സ്വീകരിക്കാനും നിനക്ക് പറ്റുകയുള്ളൂ.
കൊച്ചുകുട്ടിയുടെ സൈക്കിൾ സവാരി. മുച്ചക്ര സൈക്കിൾ പെഡൽ ചവിട്ടാതെ ഓടിക്കുന്ന കുട്ടി (ഓഡിയോ കേൾക്കുക).
കടന്നു വരുന്ന ദൈവകൃപയെ തിരിച്ചറിയുക, സ്വീകരിക്കുക, അതിനോട് സഹകരിച്ചു പ്രവർത്തിക്കുക. അപ്പോഴാണ് നിന്റെ ജീവിതം ഫലദായകമാകുന്നത്.
സഖറിയ-എലിസബത്ത് ദമ്പതികളുടെ ജീവിതത്തിൽ സംഭവിച്ച ഫലദായകത്വം എന്താണ്? ലൂക്കാ: 1: 13 - 17 ഫലദായകത്വത്തെയാണ് വിവരിക്കുന്നത്.
യോഹന്നാൻ എന്നാണ് പേര് തന്നെ. അതായത് ''യാഹ്വേ ഹന്നാൻ.'' ദൈവം കൃപാലുവാണ് എന്നർത്ഥം. ദൈവകൃപ തന്നെയാണ് യോഹന്നാൻ. അവൻ മൂലം സകലർക്കും ആനന്ദമുണ്ടാകും; അവൻ കർത്താവിന്റെ മുമ്പിൽ വലിയവനായിരിക്കും; ഗർഭത്തിൽ വച്ചു തന്നെ അവൻ പരിശുദ്ധാത്മാവിനാൽ നിറയും; എലിയായുടെ ചൈതന്യത്തോടെ അവൻ സഞ്ചരിക്കും; ഇസ്രയേൽ മക്കളെ ദൈവത്തിലേക്ക് അവൻ തിരികെ കൊണ്ടുവരും. ദൈവകൃപയുളവാക്കുന്ന ഫലങ്ങളാണിവ.
സഖറിയ - എലിസബത്ത് ദമ്പതികളുടെ ജീവിതം നമ്മോടു പറഞ്ഞു തരുന്നതിതാണ് - ഭക്താനുഷ്ഠാനങ്ങളുടെയും മതാനുഷ്ഠാനങ്ങളുടെയും പൂർണ്ണതയിൽ നമ്മൾ അടിഞ്ഞു കൂടിയിരിക്കരുത്. അത് വന്ധ്യത്വമേ ഉളവാക്കൂ. എത്ര വലിയ പൂർണ്ണതയുടെ നിറവിലും ദൈവിക പ്രവർ ത്തനത്തിനായി നാം തുറവിയോടു ഇരിക്കുന്നിടത്താണ് നമ്മുടെ ജീവിതം ദൈവ കൃപയാൽ നിറയുന്നത്, ഫലദായകമാകുന്നത്.
അതിനാൽ നിന്റെ അനുദിന ജീവിതത്തിൽ നിരന്തരം പ്രവർത്തിക്കുന്ന ദൈവ കരം കാണാൻ നീ ശ്രമിക്കുക. അതിനോട് നീ സഹകരിച്ച് പ്രവർത്തിക്കുക. അപ്പോൾ നിന്റെ ജീവിതം അത്ഭുതകരമായി ഫലദായകമാകും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍