ആശ്വാസ തീരത്തെത്തി മൽസ്യത്തൊഴിലാളികൾ; കേരളത്തിൽ നിന്നുള്ള 66 ബോട്ടുകൾ മഹാരാഷ്ട്ര തീരത്ത്; 952 മൽസ്യത്തൊഴിലാളികൾ സുരക്ഷിതരെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ട്വിറ്റ്; തമിഴ്നാട്ടിൽ നിന്നുള്ള രണ്ടുബോട്ടുകളും മഹാരാഷ്ട്രയിൽ; കണ്ടെത്തേണ്ടവരുടെ കൃത്യമായ കണക്കില്ലാതെ കേരള സർക്കാർ; അവസാനത്തെ മൽസ്യത്തൊഴിലാളിയെയും കണ്ടെത്തും വരെ കൈയ് മെയ് മറന്ന് രക്ഷാപ്രവർത്തനം തുടരാൻ വ്യോമ-നാവികസേനകൾ
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള 66 ബോട്ടുകൾ മഹാരാഷ്ട്ര തീരത്തെന്ന് വിവരം. 952 പേർ ബോട്ടുകളിൽ ഉണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ട്വീറ്റ് ചെയ്തു.2 ബോട്ടുകൾ തമിഴ്നാട്ടിൽ നിന്നുള്ളതാണ്. ദേവഗഡ് തുറമുഖത്ത് ഇവരെ സുരക്ഷിതരായി എത്തിച്ചിട്ടുണ്ട്. ഇവരെല്ലാം സുരക്ഷിതരാണെന്നും ഫഡ്നാവിസ് അറിയിച്ചു.
മത്സ്യത്തൊഴിലാളികളെ തിരികെ കേരളത്തിൽ എത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കൂടി വ്യക്തമാക്കി. കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനാണ് തിരച്ചിലിന് ഉത്തരവിട്ടത്.അതേസമയം കേരളതീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിൽ പെട്ട് കടലിൽ കുടുങ്ങിയ 37 പേരെ ശനിയാഴ്ച രക്ഷപ്പെടുത്തി. ഇന്നു മാത്രം മരിച്ചവരുടെ എണ്ണം ഏഴായി. കനത്ത മഴയെ തുടർന്നുണ്ടായ അപകടത്തിലും വെള്ളക്കെട്ടിൽ വീണവരും ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 13 ആയി. കടലിൽ കാണാതായവരിൽ 450 പേരെ ഇതുവരെ കണ്ടെത്തിയതായാണ് കണക്ക്. 126 പേരെ കണ്ടെത്താനുണ്ടെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.
അതേസമയം, കേരളത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തന്നെ പുരോഗമിക്കുകയാണ് കേരള തീരത്ത്. ഓഖി ചുഴലിക്കാറ്റിന്റെ വരവിന് മുൻപ് കേരള തീരത്ത് എത്ര മത്സ്യ തൊഴിലാളികൾ ഉൾക്കടലിലേക്ക് പോയിരുന്നുവെന്നതിന് കൃത്യമായ ഉത്തരം ലഭ്യമല്ല. എന്നാൽ കടലിൽ അകപ്പെട്ടിരിക്കുന്ന അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നത് വരെ അഹോരാത്രം പ്രവർത്തിക്കാനും രക്ഷാപ്രവർത്തനം തുടരാനും തങ്ങൾ തയ്യാറാണെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന ദൗത്യ സംഘം പറയുന്നു. ജാഗ്രതാ നിർദ്ദേശം നൽകാൻ വൈകിയെന്നും അപകടമുണ്ടായിട്ടും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചില്ലെന്നും പരാതികളുണ്ടായിരുന്നു.
126 മൽസ്യത്തൊഴിലാളികളെയാണ് ഇനി കണ്ടെത്താനുള്ളത്.കടലിൽ കുടുങ്ങിയതിൽ 417 പേരെ രക്ഷപ്പെടുത്താൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.ഇന്നലെ രാവിലെയോടെയാണ് രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമായത്. വ്യോമ -നാവികസേനകളും അവരുടെ സംവിധാനങ്ങളും സംയുക്തമായി പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് രക്ഷാ പ്രവർത്തനം ഊർജിതമായി മുന്നോട്ട് പോകുന്നത്. വ്യോമസേനയുടെ എട്ട് വിമാനങ്ങളും നാലോളം ഹെലികോപ്റ്ററുകളും ഇന്നലെ മുതൽ ഉൾക്കടലിൽ തിരച്ചിൽ നടത്തിയിരുന്നു.നേവിയുടെയും എയർഫോഴ്സിന്റേയും സഹകരണത്തോടെ സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികളെയും വകുപ്പുകളേയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കാണാതായ നിരവധി മൽസ്യബന്ധന ബോട്ടുകളെ കണ്ടെത്തിയതായി നാവികസേന അറിയിച്ചു. ഇവർക്കാവശ്യമായ റസ്ക്യൂ കിറ്റുകളും ആഹാരവും നൽകിയിട്ടുണ്ട്. മറ്റ് ബോട്ടുകൾ കണ്ടെത്തുന്നതിനും കണ്ടെത്തിയ തൊഴിലാളികളെ കരയിൽ എത്തിക്കുന്നതിനുമുള്ള ശ്രമം തുടരുകയാണ്. ഇതുവഴി കടന്നുപോകുന്ന മർച്ചന്റ് ഷിപ്പുകൾക്കും പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലാക്കി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരിയായിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രക്ഷാപ്രവർത്തന ഏകീകരണവും രക്ഷപെട്ടവരുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളും കൺട്രോൾ റൂം വഴി നടക്കുന്നു.
നാവികസേനയുടെ ഷാർധൂ, നിരീക്ഷക്, കബ്രാ, കൽപേനി കപ്പലുകൾ സജീവമായി രംഗത്തുണ്ട്. ഇതുകൂടാതെ നേവിയുടെ ഏഴു കപ്പലുകളും രക്ഷാപ്രവർത്തനം നടത്തുന്നു. കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകളും ഹെലികോപ്ടറുകളും ഇവരുമായി ഏകോപിച്ച് പ്രവർത്തനം നടത്തുന്നു. ഇതുകൂടാതെ നാവികസേനയുടെ രണ്ട് ഹെലികോപ്ടറുകളും രണ്ട് വിമാനങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ചുഴലിക്കാറ്റ് കേരള തീരം വിടുംവരെ കപ്പലുകളും വിമാനവും ഹെലികോപ്ടറും സജീവമായി രക്ഷാപ്രവർത്തനം തുടരും. കേരളത്തിന്റെ തീരപ്രദേശങ്ങളുമായി ബന്ധപ്പെട്ടാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, അടിമലത്തുറ, പൂവാർ, പൊഴിയൂർ, പുതിയതുറ, തുമ്പ, കുളച്ചൽ, കൊല്ലം ജില്ലയിലെ പരവൂർ, തങ്കശ്ശേരി, നീണ്ടകര, മയ്യനാട്, എറണാകുളം ജില്ലയിലെ കൊച്ചി എന്നിവ കേന്ദ്രീകരിച്ച് തീവ്രരക്ഷാപ്രവർത്തനങ്ങൾ നടക്കുന്നു.
മറ്റ് ജില്ലകളിലെ തീരപ്രദേശങ്ങളെ കേന്ദ്രീകരിച്ച് ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.സതേൺ നേവൽ കമാൻഡിന്റെ റിയർ അഡ്മിറൽ ആർ.ജെ. നട്ക്കർണി, കമാൻഡോ ദീപക് കുമാർ, ക്യാപ്റ്റൻ സുദീപ് നായിക് എന്നിവരാണ് നേവിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കോസ്റ്റ് ഗാർഡിന്റെ പ്രവർത്തനങ്ങൾ കമാൻഡിന്റെ ബി.കെ. വർഗ്ഗീസാണ് നിയന്ത്രിക്കുന്നത്.
ഇന്നലെ രക്ഷാപ്വർത്തനത്തിനായി ഉപയോഗിച്ച അതേ സംവിധാനങ്ങൾ തന്നെ ഇന്നും ഉപയോഗിക്കുമെന്നും അവസാനത്തെ മത്സ്യത്തൊഴിലാളിയെ കണ്ടത്തുകയോ സർക്കാർ തിരച്ചിൽ അവസാനിപ്പിക്കാൻ പറയുന്നത് വരെയോ തങ്ങൾ തിരച്ചിൽ തുടരുമെന്ന് സതേൺ നേവൽ കമാൻഡിന്റെ റിയർ അഡ്മിറൽ ആർ.ജെ. നട്ക്കർണി മാധ്യമങ്ങളോട് പറഞ്ഞു
.
ഇന്നലത്തെ അപേക്ഷിച്ച് കടൽ ക്ഷോഭം കുറഞ്ഞിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ കാര്യമായി തന്നെ സഹായിക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളായിരുന്നു ഇന്നലെ ഉൾക്കടലിൽ പലപ്പോഴും മൂടൽമഞ്ഞ് രൂപപെട്ടിരുന്നു, ഇതും നിരീക്ഷണത്തിന് കാര്യമായ തിരിച്ചടിയായിരുന്നു.
ഇന്ന് കേരള- തമിഴ്നാട് തീരത്ത് നിന്നുള്ള നിരവധി മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ചിരുന്നു. ഇവർക്ക് വേണ്ട ഭക്ഷണം വസ്ത്രം മരുന്ന് എന്നിവ എത്തിക്കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. അതേ സമയം നാല് ദിവസം കഴിഞ്ഞിട്ടും തങ്ങളുടെ ഉറ്റവരെ തിരികെ കാണാത്തതിലുള്ള തീരദേശവാസികളുടെ പ്രക്ഷോഭവും ശക്തമാണ്.
തീരദേശ വാസികളെ സമൂഹത്തിന്റെ ഭാഗമായി കണ്ട് അവരുടെ ജീവനും വില കൽപ്പിക്കാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങളിൽ ഇടപെടാൻ വൈകുന്നതിന് പിന്നിൽ എന്ന് അവർ കുറ്റപെടുത്തുന്നു.
ലോകം മുഴുവൻ സാങ്കേതികവിദ്യയിൽ മുന്നേറുമ്പോഴും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയുടെ കാര്യങ്ങളിൽ ഇതൊന്നും ബാധകമല്ല. കൃത്യമായ സുരക്ഷാ സംവിധാനങ്ങളും അത്യാധുനിക സംവിധാനങ്ങളുമാണ് ജീവൻ പണയം വെച്ച് ഉൾക്കടലിൽ പോകുന്നവന് നൽകേണ്ടത്. പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തനം തൃപ്തികരമല്ലെന്ന് ആരോപിച്ച് റോഡ് ഉപരോധിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.
സ്ഥിതി നിന്ത്രണവിധേമാണെങ്കിലും കടലിൽ നിന്നും ഇനിയും നിരവധി പേർ എത്താനുള്ളതിനാൽ എന്ത് സംഭവിക്കുമെന്ന് പറയാനാകാത്ത അവസ്ഥയുമുണ്ട്.മൂന്ന് ദിവസത്തിന് ശേഷം ഇന്ന് മഴയും കാറ്റും മാറിനൽക്കുകയാണെങ്കിലും കടൽ ഇപ്പോഴും പ്രക്ഷുബ്ധമാണ്.
Stories you may Like
- ഉത്തരകാശിയിലെ തുരങ്കത്തിലെ രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല;
- വിഴിഞ്ഞം മുക്കോലയിൽ നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
- അമ്പത് മണിക്കൂർ നീണ്ട രക്ഷാ ദൗത്യം വെറുതെയായി; പുറത്തെത്തിച്ചത് മഹാരാജന്റെ മൃതദേഹം
- 41 ജീവനുകൾ രക്ഷിച്ചത് റാറ്റ്ഹോൾ മൈനിങ് വഴി
- ചെളി നിറഞ്ഞ അടിത്തട്ടും ഒഴുക്കിന്റെ വേഗതയും ആശങ്ക; ഓട്ടുമ്പ്രം നൊമ്പരമാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍