പ്രണബ് മുഖർജിയെയും മന്മോഹൻ സിംഗിനെയും കണ്ട് അനുഗ്രഹം വാങ്ങിയിറങ്ങി; മകനുള്ള നാമനിർദ്ദേശ പത്രികയിൽ ഒപ്പുവെച്ച് അമ്മ സോണിയാ ഗാന്ധിയും; തലമുതിർന്ന നേതാക്കളെ സാക്ഷി നിർത്തി മുല്ലപ്പള്ളി രാമചന്ദ്രന് മുന്നിലെത്തി പത്രിക സമർപ്പിച്ചു; നേതാക്കളുടെ ആവേശത്തള്ളിച്ചയിൽ അടിപതറി എസ്പിജിയും; രാഹുൽ ഗാന്ധിയിലേക്കുള്ള തലമുറ മാറ്റത്തിന് സമർപ്പിക്കപ്പെട്ടത് 89 പത്രികകളും: കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള തകർച്ചയാണ് കോൺഗ്രസ് ദേശീയ തലത്തിൽ അടുത്തിടെ നേരിടുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നുള്ള കൂട്ടുകെട്ടിന്റെ ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. അതിന് വേണ്ടി സകല അടവുകളുമായി അവർ നിറഞ്ഞു നിൽക്കുന്ന വേളയിലാണ് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി അവരോധിതനാകുന്നത്. 19 വർഷം പാർട്ടിയെ നയിച്ച ശേഷം സോണിയ ഗാന്ധി പദവി ഒഴിയുമ്പോൾ പിന്നാലെയാണ് രാഹുലിന്റെ സ്ഥാനാരോഹണം. നിരവധി വെല്ലവിളികൾക്ക് നടുവിൽ രാഹുൽ ഈ സ്ഥാനം ഏറ്റെടുക്കുമ്പോൾ രാജ്യം മാറ്റം ആഗ്രഹിച്ചു തുടങ്ങിയെന്ന പ്രത്യേകതയുമുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ അടക്കം ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ രാഹുൽ ഗാന്ധിയിലൂടെ കോൺഗ്രസിന് സാധിച്ചു.
എന്താായും എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെയാണ് രാഹുൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക നൽകാനുള്ള സമയമവസാനിച്ചപ്പോൾ സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി മാത്രമാണുള്ളത്. രാഹുൽ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുകയെന്നത് ഔപചാരികത മാത്രമാണ് ഇനി അവശേഷിക്കുന്നത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ 11ന് ഔദ്യോഗിക പ്രഖ്യാപനം. മൊത്തം 90 നാമനിർദ്ദേശപത്രികകളാണു മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ കൈപ്പറ്റിയത്. എല്ലാ പത്രികയിലും സ്ഥാനാർത്ഥിയായി രാഹുൽ. ഇന്നാണു പത്രികകളുടെ സൂക്ഷ്മപരിശോധന.
ഇന്നലെ രാവിലെ പത്തരയോടെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുഗ്രഹാശിസ്സുകൾ വാങ്ങിയശേഷം, രാഹുൽ കോൺഗ്രസ് ആസ്ഥാനത്തെത്തി. രാവിലെ മുൻരാഷ്ട്രപതി പ്രണബ് മുഖർജിയെയും മുൻപ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെയും സന്ദർശിച്ച് രാഹുൽ അനുഗ്രഹം തേടിയിരുന്നു. എ.കെ.ആന്റണിയെ കഴിഞ്ഞ ദിവസം രാഹുൽ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. പാർട്ടി ആസ്ഥാനത്തു രാഹുലിനെക്കാൾ മുൻപേ എത്തിയതു മന്മോഹൻ സിങ്ങാണ്. തന്റെ മുറിയിലിരുന്നു രാഹുൽ 89 പത്രികകളിലും ഒപ്പുവച്ചു.
കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളുടേതായ നാലു പത്രികകളാണ് ആദ്യം സമർപ്പിച്ചത്. സോണിയ ഗാന്ധി ആദ്യ ഒപ്പുകാരിയായ പത്രിക കമൽനാഥിന്റെ നേതൃത്വത്തിൽ നൽകി. രണ്ടാമത്തേതിൽ ആദ്യ ഒപ്പ് മന്മോഹൻ സിങ്ങിന്റേത്. മൂന്നാമത്തേതിൽ ഗുലാം നബി ആസാദും നാലാമത്തേതിൽ എ.കെ.ആന്റണിയും ആദ്യ ഒപ്പുകാർ. രണ്ടാമത്തെ പത്രിക നൽകാൻ മന്മോഹൻ സിങ്ങും മറ്റു നേതാക്കളും എത്തുംമുൻപ് അഹമ്മദ് പട്ടേലും മറ്റു ചിലരുമായി അൽപനേരം കൂടിയാലോചന. പത്രിക നൽകുമ്പോൾ രാഹുലും ഒപ്പമുണ്ടെങ്കിൽ നല്ലതെന്ന മുല്ലപ്പള്ളിയുടെ ഉപദേശമായിരുന്നു വിഷയം.
മന്മോഹൻ സിങ്, രാഹുൽ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ 11.10ന് എത്തി പത്രിക നൽകി. പിന്നാലെ ഗുലാം നബിയും അംബിക സോണിയും കെ.സി.വേണുഗോപാലും മറ്റും. പി.സി.ചാക്കോയുടെ നേതൃത്വത്തിൽ പത്രിക നൽകാനെത്തിയ സംഘത്തിൽ മോഹൻ പ്രകാശ്, ഗിരിജ വ്യാസ്, രാജീവ് ശുക്ല തുടങ്ങിയവരും. കേരള സംഘമെത്തിയത് ഒന്നോടെയാണ്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ എത്തിയത്.
തലമുറ മാറ്റത്തിന്റെ ആവേശത്തിൽ നേതാക്കൾ
കോൺഗ്രസിലെ തലമുറ മാറ്റത്തിന്റെ ആവേശം മുഴുവൻ ഡൽഹിയിൽ ഇന്നലെ പ്രകടമായിരുന്നു. കടുത്ത നിയന്ത്രണങ്ങൾക്കു പേരുകേട്ട സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) അംഗങ്ങൾക്കും പുതിയ കോൺഗ്രസ് അധ്യക്ഷനെ കാണാൻ എത്തിയ നേതാക്കളുടെ തിരക്കിൽ അടിപതറി. 24 അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തു രാഹുലിനെ കാണാനുള്ള നേതാക്കളുടെ ഒഴുക്കായിരുന്നു രാവിലെ മുതൽ. ഒൻപതോടെ ഗേറ്റിനു മുന്നിൽ കനത്ത തിരക്കായി. ഒടുവിൽ ഗതാഗതം വഴിതിരിച്ചു വിടേണ്ടിവന്നു.
പത്രിക സമർപ്പിക്കാനെത്തിയ പല മുതിർന്ന നേതാക്കളും ഗേറ്റിലെ കടമ്പ കടക്കാനാണു പ്രയാസപ്പെട്ടത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ, മുൻകേന്ദ്രമന്ത്രി മണിശങ്കർ അയ്യർ തുടങ്ങി പലരും എസ്പിജി ഉദ്യോഗസ്ഥരുടെ മുന്നിൽ വഴിമുട്ടി. പല പ്രമുഖ നേതാക്കളെയും സുരക്ഷാ ഉദ്യോഗസ്ഥർക്കു തിരിച്ചറിയാനാകാത്തതു തലവേദനയായി. തലമുതിർന്നവർ ഒരുവിധം രക്ഷപ്പെട്ടപ്പോൾ കയ്യിലുള്ള ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കാട്ടി ഉള്ളിൽ കടക്കാനുള്ള ശ്രമത്തിലായിരുന്നു മറ്റു ചിലർ. ക്ഷണിക്കപ്പെട്ടവർക്കൊപ്പം പലവിധത്തിൽ പറ്റിച്ചേർന്നു ചിലർ ഉള്ളിൽ കടന്നു. ഗേറ്റ് തുറന്നപ്പോഴൊക്കെ എസ്പിജിയുടെ കണ്ണുവെട്ടിച്ചു ചിലർ അകത്തെത്തി.
മുൻപ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങിന്റെ വാഹനം കടന്നുപോകുന്നതിനിടെ ചിലരെല്ലാം വേലി കടന്നു. ഒടുവിൽ നിയന്ത്രണങ്ങൾ മാറ്റിവച്ചു ഗേറ്റ് തുറന്നിടേണ്ട സ്ഥിതിയിലെത്തി എസ്പിജി ഉദ്യോഗസ്ഥർ. രാഹുൽ ഗാന്ധി 10.40ന് എത്തിയപ്പോൾ വൻ ആരവമുയർന്നു. പത്രിക സമർപ്പണനടപടികൾ അകത്തു പുരോഗമിക്കുന്നതിനിടെ രാഷ്ട്രീയ ചരിത്രത്തിലെ പുതിയ യുഗപ്പിറവിയെക്കുറിച്ച് അഭിപ്രായം പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു നേതാക്കൾ. എൻഎസ്യുഐ മുൻ പ്രസിഡന്റ് അമൃത ധവാൻ പാട്ടുമായി രാഹുൽ സ്തുതി ഉയർത്തി. കോൺഗ്രസ് വക്താവ് കൂടിയായ രൺദീപ് സിങ് സുർജേവാല കവിത നിറഞ്ഞ പ്രസംഗത്തിലൂടെ കയ്യടി നേടി. ഓഫിസിനുള്ളിൽ ചിത്രങ്ങൾക്കു പോസ് ചെയ്തു മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രൻ വലഞ്ഞു. ഉച്ചയ്ക്ക് 1.10നു പത്രിക സമർപ്പണം പൂർത്തിയാക്കി രാഹുൽ ഗാന്ധി പുറത്തെത്തിയപ്പോൾ വീണ്ടും ആരവമുയർന്നു. തൊടാനും ചിത്രമെടുക്കാനും പ്രവർത്തകർ ഓടിക്കൂടി.
രാഹുൽ കോൺഗ്രസിന് പ്രിയപ്പെട്ടവനെന്ന് മന്മോഹൻ സിങ്
രാഹുൽ ഗാന്ധി കോൺഗ്രസിന് ഏറെ പ്രീയപ്പെട്ടവനാണെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻസിങ്. കോൺഗ്രസ് പാർട്ടിയിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയാണ് രാഹുൽ. പാർട്ടിക്കും രാജ്യത്തിനും അദ്ദേഹത്തിന്റെ സേവനം ഉറപ്പിക്കാനുള്ള പുതിയ ചുവടുവെപ്പാണിതെന്നും രാഹുലിന്റെ സ്ഥാനകയറ്റം പിന്തുണച്ച് കൊണ്ട് മന്മോഹൻസിങ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാല് നാമനിർദ്ദേശങ്ങളിൽ രാഹുലിനെ പ്രധാനമായി പിന്തുണച്ചത് മന്മോഹൻ സിങ് ആയിരുന്നു. പത്തൊമ്പത് വർഷം കോൺഗ്രസിനെ നയിച്ച വ്യക്തിയാണ് സോണിയ ഗാന്ധി എന്നാൽ രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടിയുടെ പുതിയ അദ്ധ്യായം ആരംഭിക്കുകയാണ് മന്മോഹൻസിങ്ങ് പറഞ്ഞു.
അധ്യക്ഷ പദവിയിൽ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികൾ
കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുന്ന രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികളാണ്. തകർന്നു കിടക്കുന്ന പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതു തന്നെയാണ് അതിൽ പ്രധാനം. ഗുജറാത്തിൽ വിജയം നേടാൻ സാധിച്ചാൽ ഇതിന് മികച്ച തുടക്കമാകുമെന്ന കാര്യം ഉറപ്പാണ്. 1998 ൽ സോണിയഗാന്ധി പ്രസിഡന്റാവുമ്പോൾ കോൺസ്രിന്റെ നില പരുങ്ങലിലായിരുന്നു. നെഹ്രുവിനോ ഇന്ദിരയ്ക്കോ രാജീവിനോ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. 2004 ലെ തിരഞ്ഞെടുപ്പിൽ സോണിയ നേതൃത്വം നൽകുന്ന കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അന്നത്തെ ഒട്ടു മിക്ക കോൺഗ്രസ് നേതാക്കളും വിശ്വസിച്ചിരുന്നില്ല. സഖ്യകക്ഷി നേതാക്കളായിരുന്ന ലാലുപ്രസാദ് യാദവും കരുണാനിധിയുമാണ് അന്ന് സോണിയയുടെ നേതൃത്വത്തിൽ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ലോക്സഭയിൽ പ്രതിപക്ഷ നേതൃ സ്ഥാനം അവകാശപ്പെടാൻ പോലുമാവാതെ 44 എന്ന ദുർബ്ബല അംഗസംഖ്യയിലേക്ക് ഒതുക്കപ്പെട്ട കോൺഗ്രസിന്റെ തലപ്പത്തേക്കാണ് ഇപ്പോൾ രാഹുൽ കടന്നുവരുന്നത്. പരാജയങ്ങളുടെ മുനമ്പിൽ അദ്ധ്യക്ഷ സ്ഥാനത്തെത്തുമ്പോൾ രാഹുലിന് പക്ഷേ, കോൺഗ്രസ് നേതൃത്വത്തിന്റെ ഉറച്ച പിന്തുണയുണ്ട്. സോണിയ ശരദ്പവാറിലും കൂട്ടരിൽ നിന്നും നേരിട്ടതുപോലൊരു വെല്ലുവിളി രാഹുലിന് മുന്നിലില്ല.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുൽ അവസാന പിടിവള്ളിയാണ്. സോണിയയുടെ അനാരോഗ്യാവസ്ഥയിൽ ഇന്നിപ്പോൾ കോൺഗ്രസിനെ ഒന്നിച്ചുനിർത്താൻ രാഹുലല്ലാതെ മറ്റൊരാളില്ല. ഇനിയങ്ങോട്ട് കോൺഗ്രസിനെ രാഹുൽ എങ്ങിനെ നയിക്കും എന്നിടത്താണ് കോൺഗ്രസിന്റെ ഭാവി. പ്രാദേശികതലത്തിൽ ശക്തമായ കോൺഗ്രസ് നേതൃത്വമുടലെടുത്താൽ മാത്രമേ മോദിയേയും ബിജെപിയേയും പിടിച്ചുകെട്ടാനാവുകയുള്ളുവെന്ന യാഥാർത്ഥ്യം രാഹുൽ ഉൾക്കൊള്ളുമെന്നതിന്റെ സൂചനയാണ് ഗുജറാത്തിൽ അൽപേഷ് താക്കൂറിനെപോലുള്ളവരെ പാർട്ടിയിലേക്ക് കൊണ്ടുവന്നതിനു പിന്നിലെന്നു വേണം കരുതാൻ. പാർട്ടി പ്രസിഡന്റെന്ന നിലയിൽ ഗുജറാത്തിലായിരിക്കും ആദ്യം രാഹുൽ പരീക്ഷിക്കപ്പെടുക. അവിടെ ബിജെപിക്ക് കാലിടറിയാൽ ഇനിയങ്ങോട്ട് കോൺഗ്രസിൽ എല്ലാ അർത്ഥത്തിലും രാഹുൽ യുഗമായിരിക്കും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്